സ്വർണ്ണക്കടത്ത് നടന്നിട്ടില്ലെന്നോ, അത് ചെയ്യുന്നവരല്ല കേരളം ഭരിക്കുന്നതെന്നോ എന്നൊന്നുമല്ല ജലീലിന്റെ ന്യായം. അങ്ങനെ തർക്കിക്കാൻ ജലീൽ മണ്ടനുമല്ല. പക്ഷേ ഇതിലും ഭേദം അതങ്ങ് തുറന്ന് സമ്മതിക്കുന്നതായിരുന്നു എന്നാണ് ഫെയ്സ്ബുക്ക് പോസ്റ്റ് കാണുമ്പോൾ തോന്നുന്നത്.

പ്രധാനമന്ത്രിയുടെ പ്രസംഗത്തിലെ സ്വർണ്ണക്കടത്ത് പരാമർശത്തെ അപ്പടി ഏറ്റു പിടിച്ച് സ്വന്തം കുഴി തോണ്ടിയിരിക്കുകയാണ് കെ.ടി.ജലീൽ. സ്വർണ്ണക്കടത്ത് നടന്നിട്ടില്ലെന്നോ, അത് ചെയ്യുന്നവരല്ല കേരളം ഭരിക്കുന്നതെന്നോ എന്നൊന്നുമല്ല ജലീലിന്റെ ന്യായം. അങ്ങനെ തർക്കിക്കാൻ ജലീൽ മണ്ടനുമല്ല. പക്ഷേ ഇതിലും ഭേദം അതങ്ങ് തുറന്ന് സമ്മതിക്കുന്നതായിരുന്നു എന്നാണ് ഫെയ്സ്ബുക്ക് പോസ്റ്റ് കാണുമ്പോൾ തോന്നുന്നത്.
പോസ്ററിൽ ചോദിക്കുന്ന ചോദ്യം ഇതാണ്, അദാനിയുടെയും അംബാനിയുടെയും കടത്തോളം വരുമോ മോദിജീ കേരളത്തിലെ സ്വർണ്ണക്കള്ളക്കടത്ത്? എന്ന്. അപ്പൊ സ്വർണ്ണക്കടത്ത് നടന്നു, അല്ലേ? എന്നാണ് ജനങ്ങൾ ഇതിനോട് പ്രതികരിക്കുന്നത്. കേരളത്തിലെ ചിലർ രാവും പകലും സ്വർണ്ണം കടത്തുകയാണ് എന്നാണ് പ്രധാനമന്ത്രി പ്രസംഗത്തിൽ പറഞ്ഞത്. അത് ആരെന്ന് എടുത്ത് പറയാത്തിയത്തോളം കാലം ഒരക്ഷരം മിണ്ടാതിരിക്കുന്നതാണ് ബുദ്ധിയെന്ന് മുഖ്യമന്ത്രിയക്കമുള്ളവർക്ക് മനസിലായി. അതുകൊണ്ട് അവരാരും മിണ്ടിയില്ല.
പക്ഷ കം.ടി.ജലീലിന് രക്തം തിളച്ചു. സ്വർണ്ണക്കള്ളക്കടത്ത് രാവും പകലും നടക്കുന്നുണ്ടെങ്കിൽ അത് പിടിക്കാനല്ലേ കേന്ദ്ര സർക്കാരിൻ്റെ കസ്റ്റംസ് ഉൾപ്പടെയുള്ള സംവിധാനങ്ങൾ ?. അവർക്ക് സ്വർണ്ണം കടത്തുന്നത് കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ ആ വകുപ്പുകൾ പിരിച്ചുവിട്ട് "ശേഷി"യുള്ളവരെ ചുമതല ഏൽപ്പിക്കണം. എന്നൊക്കെ നിഷ്കളങ്കമായി പ്രതികരിച്ചു. പക്ഷേ ഈ പ്രതികരണത്തിൽ നിഷ്കളങ്കത ഉണ്ടെങ്കിലും അതിനുള്ളിലെ കളങ്കം മാലോകർക്ക് കൂടൽ ബോധ്യപ്പെട്ടു.
സംഗതി സ്വർണ്ണക്കടത്ത് ജലീൽ തന്നെ സ്ഥിരീകരിച്ചതുപോലെയായിപ്പോയി പോസ്റ്റ്. അവനവൻ്റെ കഴിവുകേട് മറച്ചു വെക്കാൻ മറ്റുള്ളവരെ പഴിചാരി രക്ഷപ്പെടുന്ന ഏർപ്പാട് കേരളത്തിൽ നിന്ന് അടുത്ത ലോകസഭാ തെരഞ്ഞെടുപ്പിൽ ഒരു സീറ്റ് ഒപ്പിക്കാനാണെങ്കിൽ ആ പൂതി പൂവണിയില്ല മോദിജീ. എന്നാണ് ജലീലിന്റെ അടുത് ഡയലോഗ്. അപ്പൊ പഴിചാരിയതിനേക്കാൾ പ്രശ്നം അവനവന്റെ കവിവുകേട് മറച്ചുവച്ചതിലാണ്.
തഴിവുകേട് മറയ്ക്കാതിരുന്നെങ്കിൽ പ്രശ്നമില്ല, അല്ലേ? സമ്പൂർണ്ണ സാക്ഷരത കൈവരിച്ച ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളംമെന്നും ഇവിടെ ഞങ്ങൾ പൊതുവിദ്യാലയങ്ങൾ പണിതത് വർഗീയക്കോമരങ്ങളെ പുറംകാല് കൊണ്ട് തട്ടിത്തെറിപ്പിക്കാനാണ്, അല്ലാതെ അവർക്ക് വെഞ്ചാമരം വീശാനല്ല എന്നും കൂടി ജലീൽ പറയുന്നു. വർഗ്ഗീയത തൊട്ടു തീണ്ടിയിട്ടില്ലാത്ത ഒരാളാണല്ലോ ഈ പറയുന്നത് എന്ന് ആശ്വസിക്കാം.
ജലീലിന്റെ, പോസ്റ്റ് , പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വർണ്ണക്കടത്ത് പരാമർശത്തിൽ നിന്നു മാത്രം ഉണ്ടായതും, അത് കൊള്ളേണ്ടിടത്ത് കൊണ്ടു എന്നുള്ളതുമാണ് എന്നാണ് പോതുജനങ്ങൾ പറയുന്നത്. അപ്പൊ സ്വർണ്ണ കടത്ത് ഉള്ളത് ആണ് അല്ലേ എന്ന് ആരെങ്കിലും ജലീലിന്റെ പോസ്റ്റിനു താഴെ ചോദിച്ചു പോയിട്ടുണ്ടെങ്കിൽ അത് സ്വാഭാവികം മാത്രം. കൊള്ളേണ്ടടുത്തു തന്നെ കൊണ്ടു എന്നാണ് പ്രതികരണങ്ങലിലേറെയും.
എന്തുചെയ്യാൻ ചില നേരത്ത് ചിലതൊക്കെ വായിൽ നിന്നു വീണു പോയാൽ വെട്ടിലാവാൻ അതുമതി എന്ന് ജലീലിന് ഇപ്പോൾ പിടികിട്ടിയിട്ടുണ്ടോ ആവോ? സ്വർണ്ണക്കടത്തെന്ന് കേട്ടതും ജലീലിന് നൊന്തു. അതെന്താ അങ്ങനെ എന്നാണ് പൊതുജനം ചോദിക്കുന്നത്. ഒരു ആശയക്കാര്‍ കേരളത്തിന്‍റെ താല്‍പര്യത്തിനും മുകളില്‍ പാര്‍ട്ടിയെ സ്ഥാപിക്കുന്നു. മറ്റൊരു കൂട്ടര്‍ അവരുടെ കുടുംബതാല്‍പര്യങ്ങളെ മറ്റെല്ലാറ്റിനേക്കാളും മുകളില്‍ നിര്‍ത്തുന്നു. ഈ രണ്ട് കൂട്ടരും ഇവിടെ അക്രമവും അഴിമതിയും പ്രോത്സാഹിപ്പിക്കുന്നു.
ഈ രണ്ട് ആശയക്കാരേയും തോല്‍പിക്കാന്‍ കേരളത്തിലെ യുവാക്കള്‍ കഠിനാധ്വാനം ചെയ്യണം. എന്നാണ് പ്രദാനമന്ത്രി കൊച്ചിയിൽ പറഞ്ഞത്. കേരളത്തിലെ ചെറുപ്പക്കാര്‍ക്ക് കിട്ടേണ്ട അവസരങ്ങള്‍ അവര്‍ക്ക് കിട്ടുന്നില്ല. ഇവിടെ ചിലര്‍ എല്ലാറ്റിനും അവരുടെ പാര്‍ട്ടിക്ക് മാത്രം പ്രധാന്യം നല്‍കുകയാണ്. അതുവഴി പല അവസരങ്ങളും യുവാക്കള്‍ക്ക് നഷ്ടമാകുന്നു എന്നൊക്കെ പരാമർശിച്ചതിനോട് ജലീലിന് യാതൊന്നും പറയാനില്ല.
കേരളത്തിലെ ആയുര്‍വേദത്തിന്‍റെ കയറ്റുമതി വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പരിശ്രമിക്കുമ്പോള്‍ ഇവിടെ ചില ആളുകള്‍ രാവും പകലും സ്വര്‍ണ്ണം കടത്താനാണ് അവരുടെ അധ്വാനം ഉപയോഗിക്കുന്നതെന്നാണ് പറഞ്ഞതിനോട് മാത്രമാണ് ജലീൽ പ്രതികരിച്ചത് എന്നും എടുത്തു പറയേണ്ടതാണ്.
പിന്നെ സോഷ്യൽ മീഡിയയിൽ എഴുതിപ്പിടിപ്പിക്കാൻ ആർക്കും കഴിയും പരസ്യമായി തീവ്രവാദി എന്ന് വിളിച്ച ബിജെപി നേതാവിനോട് ഒന്നുമുരിയാടാത്ത, ഒന്നും പ്രതികരിക്കാത്ത ജലീൽ ഇപ്പോൾ കുറയ്ക്കുന്നത് സ്വർണ്ണക്കടത്ത് പരാമർശിക്കപ്പെട്ടതുകൊണ്ട് മാത്രമാണെന്നും കേരളത്തിലെ ഇടത് ചായ്വും അ്ന്തർധാരയും എങ്ങോട്ടാണെന്ന് പൊതുജനങ്ങൾക്ക് മനസിലാവുമെന്നും പരസ്യമായി പ്രതികരിക്കുകയാണ് ജനം.
https://www.facebook.com/Malayalivartha























