ദ കേരള സ്‌റ്റോറി... വിഷയത്തിൽ ഒരു എഫ് ബി പോസ്റ്റിലൂടെയാണ് വിമർശനം ഉന്നയിച്ചിരിക്കുന്നത്...സംഘപരിവാറിന്റെ വിഷം പുരട്ടിയ നുണയാണ് സിനിമ...സംഘപരിവാറിന്റെ ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണിതെന്നും റഹീം...

സുദിപ്തോ സെന്‍ സംവിധാനം ചെയ്യുന്ന ദ കേരള സ്റ്റോറി എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തു വന്നതോടെ കൂടി..ഇപ്പോൾ ഇവിടെ ചില നേതാക്കൾക്ക് ഇരിക്കപ്പൊറുതി ഇല്ലാതെ ആയിരിക്കുകയാണ്..രാഷ്ട്രീയം പോലും ഇല്ലാതെ എല്ലാവരും സിനിമക്കെതിരെ രംഗത്ത് വരികയാണ് പ്രതിപക്ഷ നേതാവടക്കം പറഞ്ഞിരിക്കുന്നത് സിനിമ പ്രദര്ശിപ്പിക്കരുതെന്നാണ്,,ഇപ്പോൾ ഇതാ വിഷയത്തിൽ ഒരു എഫ് ബി പോസ്റ്റിലൂടെയാണ് വിമർശനം ഉന്നയിച്ചിരിക്കുന്നത്...സംഘപരിവാറിന്റെ വിഷം പുരട്ടിയ നുണയാണ് സിനിമയെന്നും കേരളത്തെ അപമാനിക്കാനും, വർഗീയമായി വിഭജിക്കാനുമുള്ള സംഘപരിവാറിന്റെ ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണിതെന്നും റഹീം ഫെയ്സ്ബുക്കിൽ കുറിച്ചു.എ.എ. റഹീമിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:ഇപ്രകാരമാണ്..സാമൂഹ്യമുന്നേറ്റത്തിൽ ലോകത്തിന് മാതൃകയായ ഇന്ത്യൻ സംസ്ഥാനമാണ് കേരളം. നവോത്ഥാന നായകരിലൂടെയും ഇടത് രാഷ്ട്രീയത്തിന്റെ പുരോഗമന ചിന്തയിലൂടെയുമാണ് കേരളം ഈ സാമൂഹിക പുരോഗതി കൈവരിച്ചത്.
എന്നാൽ ആ കേരളത്തെ ലോകത്തിന് മുന്നിൽ അപമാനിക്കുക എന്നത് സംഘപരിവാറിന്റെ എക്കാലത്തെയും ലക്ഷ്യമാണ്. വളരെ ഗൂഢമായി ഈ ഹേറ്റ് ക്യാംപെയിൻ സംഘപരിവാർ തുടർന്നു വരുന്നു.കേരളത്തെ സാമുദായികമായി ഭിന്നിപ്പിച്ചു രാഷ്ട്രീയമായ മുതലെടുപ്പ് നടത്താനാണ് ആർഎസ്എസ് പദ്ധതി. വിവിധ മത വിഭാഗങ്ങൾക്കിടയിൽ വെറുപ്പുണ്ടാക്കി വോട്ട് നേടാനാകുമോ എന്നാണ് ബിജെപി പരീക്ഷണം.കേരളത്തെ അപമാനിക്കാനും, വർഗീയമായി വിഭജിക്കാനുമുള്ള സംഘപരിവാറിന്റെ ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണ് സുദിപ്തോ സെൻ സംവിധാനം ചെയ്ത കേരള സ്റ്റോറി എന്ന സിനിമ. ട്രെയിലറിൽ നിന്ന് തന്നെ ആ സിനിമ എത്രത്തോളം വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുള്ളതുമാണന്ന് വ്യക്തമാണ്. ഇന്ത്യയിലാകെ കേരളത്തിന്റെ പേര് പറഞ്ഞു വർഗീയ സംഘർഷങ്ങൾക്ക് വഴിവയ്ക്കാനും ഈ ചിത്രത്തിലൂടെ സംഘപരിവാർ കേന്ദ്രങ്ങൾ ശ്രമിക്കുന്നതായി സംശയിക്കേണ്ടിയിരിക്കുന്നു. കേരളത്തിന്റെ കഥ ഇങ്ങനെയല്ലെന്ന് സാമാന്യബോധമുള്ള ആർക്കും തിരിച്ചറിയാവുന്നതേയുളളു. ഈ സിനിമയ്ക്ക് പിന്നിലെ ഗൂഢാലോചനകൾ കൂടി അന്വേഷിക്കേണ്ടതാണ്.
വസ്തുതാ വിരുദ്ധമായ പെരുംനുണകൾ ഒരു സിനിമയിലൂടെ പ്രചരിപ്പിച്ചു കേരളത്തെ അപമാനിക്കാനും,വർഗീയ വിദ്വേഷം സൃഷ്ടിക്കാനുമാണ് ആർഎസ്എസ് ശ്രമം.തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചു ഇതിലും വലിയ തിരക്കഥകളുമായി സംഘപരിവാർ ഇനിയും എത്തും. അത് കൊണ്ട് ജനാധിപത്യത്തിന് കരുത്തും കാവലുമായി നമ്മൾ ജാഗരൂകരാകണം .കേരളം ഒറ്റക്കെട്ടായി ഈ വിദ്വേഷ പ്രചരണത്തെ നേരിടണം.എന്നും പറഞ്ഞു കൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്..ഇപ്പോഴും മനസിലാവാത്തത് . ദി കേരളാ സ്റ്റോറി, Its just film ഇഷ്ടമുള്ളവർ കാണട്ടെ അല്ലാത്തവർ തിരസ്കരിക്കട്ടെ,,, എന്തിനാണ് ഇത്രയും പേടി, ജനങ്ങൾ വിവരമുള്ളവർ അല്ലെ അവർക്കു കാര്യങ്ങൾ മനസിലാക്കാൻ ഉള്ള വിവരം ഉണ്ട്...
ചില പ്രത്യേക സമയത്ത് ഉണരുന്ന മതേതരമാണ് നാടിന് വിനാശകരം...വർഗീയത ആണ് മതമാണ് എന്നൊക്കെ പറഞ്ഞു കൊണ്ട് പ്രശ്നം ഉണ്ടാക്കുന്നുടാല്ലോ...എങ്കിൽ ഈ പറയുന്നവർ എന്തിനാണ് ഇവിടെ ചില വോട്ടു ബാങ്കിനെ കുറിച്ച ആശങ്കപ്പെടുന്നത്...എന്തിനാണ് ചില മത വിഭാങ്ങളെ ഇവർ ഭയക്കുന്നത്..അവരെ പിണക്കാൻ അനുവദിക്കാത്തത്...സതീശനും വളരെ ശക്തമായി പ്രതികരിച്ചിരുന്നു..കേരളത്തിലെ 32,000 സ്ത്രീകളെ മതം മാറ്റി ഇസ്ലാമിക് സ്റ്റേറ്റില്‍ അംഗങ്ങളാക്കിയെന്ന പച്ചക്കള്ളം പറയുന്ന 'ദ കേരള സ്റ്റോറി' എന്ന സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കരുത്. ഇത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പ്രശ്നമല്ല മറിച്ച് ന്യൂനപക്ഷ വിഭാഗങ്ങളെ സംശയ നിഴലിലാക്കി സമൂഹത്തില്‍ വിഭാഗീയതയും ഭിന്നിപ്പും സൃഷ്ടിക്കുകയെന്ന സംഘപരിവാര്‍ അജണ്ട നടപ്പാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. സിനിമ പറയാന്‍ ഉദ്ദേശിക്കുന്നത് എന്താണെന്ന് ട്രെയിലര്‍ വ്യക്തമാക്കുന്നുണ്ട്.എന്നാണ് പ്രതികരിച്ചത്, ഏതായാലും സിനിമ മെയ് 5 നു ആണ് റിലീസ് എങ്കിൽ അത് കഴിഞ്ഞു മാത്രമേ സിനിമയെ കുറിച്ച് വളരെ വ്യക്തമായി പറയാൻ സാധിക്കുള്ളു..
https://www.facebook.com/Malayalivartha

























