വനംവകുപ്പിന്റെ ദൗത്യം അവസാനഘട്ടത്തിലേക്ക്. നാല് കുങ്കിയാനകളുടെയും സഹായത്തോടെ ആനയെ, ആനിമല്‍ ആംബുലന്‍സിലേക്ക് കയറ്റാനുള്ള ശ്രമം തുടരുകയാണ്.... കനത്ത മഞ്ഞും മഴയും ദൗത്യത്തിന് വലിയ വെല്ലുവിളി ഉയർത്തുന്നുണ്ട്....

ചിന്നക്കനാലില്‍ നിന്ന് അരിക്കൊമ്പനെ പിടികൂടാനുള്ള വനംവകുപ്പിന്റെ ദൗത്യം അവസാനഘട്ടത്തിലേക്ക്. നാല് കുങ്കിയാനകളുടെയും സഹായത്തോടെ ആനയെ ആനിമല്‍ ആംബുലന്‍സിലേക്ക് കയറ്റാനുള്ള ശ്രമം തുടരുകയാണ്. കനത്ത മഞ്ഞും മഴയും ദൗത്യത്തിന് വലിയ വെല്ലുവിളി ഉയർത്തുന്നുണ്ട്. കുങ്കിയാനകളെ കൊണ്ട് അരിക്കൊമ്പനെ തള്ളി അനിമൽ ആംബുലൻസിലേക്ക് കയറ്റാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പലപ്പോഴും ആന കുതറിമാറി. ആനയെ വാഹനത്തിലേക്ക് കയറ്റുന്ന നിർണായക ഘട്ടത്തിലാണ് കനത്ത മഴ പെയതത്.നേരത്തെ സമീപത്തുണ്ടായിരുന്ന ചക്കക്കൊമ്പനെ മാറ്റിയ ശേഷമാണ് ഫൊറൻസിക് സർജൻ അരുൺ സഖറിയ വെടിവെച്ചത്. അഞ്ചു തവണ ആനയെ മയക്കുവെടിവെച്ചിരുന്നു. പല ഭാഗത്ത് നിന്നായി ആനയെ വളഞ്ഞ ദൗത്യസംഘം ശ്രമകരമായാണ് മയക്കുവെടിവെക്കുകയെന്ന ദൗത്യം പൂർത്തിയാക്കിയത്. പിന്നാലെ കുങ്കിയാനകൾ അരിക്കൊമ്പന് അടുത്തെത്തി. കാലുകളിൽ വടമിട്ട ശേഷം ആനിമൽ ആംബുലൻസ് എത്തിക്കാൻ ശ്രമം ആരംഭിച്ചു.
പിന്നീട് ജെസിബി ഉപയോഗിച്ച് ആന നില്‍ക്കുന്നിടത്തേക്ക് വഴിയൊരുക്കിയ ശേഷം വാഹനം എത്തിച്ചു. ഇതിനിടെ ആനയുടെ മയക്കം കുറയ്ക്കാനായി ഇരുവശത്തുനിന്നും വെള്ളം ഒഴിച്ചു. പാതി മയക്കത്തിലാണ് അരിക്കൊമ്പനെ ലോറിയില്‍ കയറ്റേണ്ടതെന്നാണ് വിവരം. എന്നാല്‍ ആനയെ എവിടേക്കാണ് കൊണ്ടുപോകുന്നത് എന്നതു സംബന്ധിച്ച് വ്യക്തതയില്ല.ഇന്നലെ മുതലാണ് അരിക്കൊമ്പനെ പിടികൂടാനുളള ശ്രമകരമായ ദൗത്യം ആരംഭിച്ചത്. എന്നാൽ ഇന്നലെ ഉച്ചവരെ ആനയെ കണ്ടെത്താനായി കഴിഞ്ഞിരുന്നില്ല. പ്രദേശത്ത് കണ്ട മറ്റൊരു ആനയെ അരിക്കൊമ്പനെന്ന് സംശയിച്ചെങ്കിലും പിന്നീട് അല്ലെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് ശങ്കരപാണ്ഡ്യ മേട്ടിൽ ആനയെ കണ്ടെത്തിയത്. ഇവിടെ നിന്നും ഒമ്പത് മണിയോടെ പടക്കം പൊട്ടിച്ചും മറ്റും ആനയെ താഴേക്ക് ഇറക്കുകയായിരുന്നു. ആദ്യം ലോറിയിലേക്ക് കയറാൻ അരിക്കൊമ്പൻ വഴങ്ങിയിരുന്നില്ല.
മയക്കത്തിലും ആന ശൗര്യം കാട്ടിയിരുന്നു. അരിക്കൊമ്പനെ എവിടേക്കാണ് കൊണ്ടുപോകുന്നത് എന്നതു സംബന്ധിച്ച് വ്യക്തതയില്ല. പെരിയാർ വന്യജീവി സങ്കേതത്തിലേക്ക് മാറ്റുമെന്ന് നേരത്തേ സൂചനയുണ്ടായിരുന്നു. ജിപിഎസ് കോളറും ആനയെ കൊണ്ടുപോകാനുള്ള വാഹനവും നേരത്തേ തന്നെ സ്ഥലത്ത് എത്തിച്ചിരുന്നു.ജെസിബി ഉപയോഗിച്ച് ആന നില്‍ക്കുന്നിടത്തേക്ക് വഴിയൊരുക്കി. അരിക്കൊമ്പന്റെ മയക്കം കുറയ്ക്കാനായി ഇരുവശത്തുനിന്നും വെള്ളം ഒഴിച്ചു. പാതി മയക്കത്തിലാണ് അരിക്കൊമ്പനെ ലോറിയിൽ കയറ്റേണ്ടത്. പ്രദേശത്തുണ്ടായ നേരിയ ചാറ്റൽമഴ ദൗത്യത്തിനു വെല്ലുവിളിയാകുമോയെന്ന് ആശങ്കയുയർത്തിയിരുന്നു.
https://www.facebook.com/Malayalivartha

























