സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ് പാകിസ്ഥാൻ...ഇപ്പോഴിതാ ഞെട്ടിക്കുന്ന വാർത്ത...മൃതദേഹങ്ങളെ ലൈംഗികമായി ദുരുപയോഗിക്കുന്നത് തടയുന്നതിന് പാകിസ്ഥാനിൽ പെൺകുട്ടികളുടെ, കല്ലറകൾ മാതാപിതാക്കൾ ഇരുമ്പ് ചട്ടക്കൂടിട്ട് പൂട്ടുന്നതായി റിപ്പോർട്ട്...

ചരിത്രത്തിൽ ഇന്നുവരെ കണ്ടിട്ടില്ലാത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ് പാകിസ്ഥാൻ. കുടിവെള്ളത്തിനുൾപ്പടെ വില കുതിച്ചുയർന്നതോടെ ജീവിക്കാൻ വഴികാണാതെ കഷ്ടപ്പെടുകയാണ് പാക് ജനത.രാജ്യം മുഴുവൻ പാപ്പരായ സ്ഥിതിയാണ് പാകിസ്ഥാനിൽ നിന്ന് റിപ്പോർട്ട് ചെയുന്നത്..ഇതിനു ഇടയിൽ വളരെ മോശമായ, ഒരിക്കലും സങ്കൽപ്പിക്കാൻ പോലും കഴിയാത്ത വാർത്തയാണ് പാകിസ്ഥാനിൽ നിന്നും റിപ്പോർട്ട് ചെയുന്നത്..പലപ്പോഴും സിനിമകളിൽ മറ്റുമാവും ഇത്തരം കാര്യങ്ങൾ നമ്മൾ കണ്ടിട്ടുണ്ടാവുക..മൃതദേഹങ്ങളെ ലൈംഗികമായി ദുരുപയോഗിക്കുന്നത് തടയുന്നതിന് പാകിസ്ഥാനിൽ പെൺകുട്ടികളുടെ കല്ലറകൾ മാതാപിതാക്കൾ ഇരുമ്പ് ചട്ടക്കൂടിട്ട് പൂട്ടുന്നതായി റിപ്പോർട്ട്. പാകിസ്ഥാനിൽ മൃതദേഹങ്ങളെ ലൈംഗികമായി ദുരുപയോഗിക്കുന്ന സംഭവം വർധിച്ച് വരുന്നതായിട്ടാണ് റിപ്പോർട്ടുകൾ.
എല്ലാ രണ്ട് മണിക്കൂറിലും രാജ്യത്ത് ഒരു സ്ത്രീ വിധം ബലാത്സംഗത്തിന് ഇരയാകുന്നതായിട്ടാണ് കണക്കുകൾ. പെൺകുട്ടികളുടെ കല്ലറകളിൽ പോലും ഇരുമ്പ് ചട്ടക്കൂടിട്ട് പൂട്ടുന്ന തരത്തിലുള്ള ലൈംഗിക ദാരിദ്രം നേരിടുന്ന സമൂഹമായി പാകിസ്ഥാൻ മാറിയെന്ന് നിരീശ്വരവാദിയുമായ ഹാരിസ് സുൽത്താൻ വിമർശിച്ചു. മൃതദേഹങ്ങളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന വികൃത സ്വഭാവം കല്ലറകളിലേക്ക് പോലും നീളുന്നതായി ഹാരിസ് സുൽത്താൻ പറഞ്ഞു.സാമൂഹിക വ്യവസ്ഥയാണ് ലൈംഗിക ദാരിദ്രം നേരിടുന്ന സമൂഹത്തെ പാകിസ്ഥാനിൽ സൃഷ്ടിച്ചതെന്ന് ട്വിറ്ററിൽ സജാദ് യൂസുഫ് ഷായെന്ന വ്യക്തി വിമർശിച്ചു.അതിനിലാണ് പലർക്കും തങ്ങളുടെ പെൺമക്കളുടെ കല്ലറകൾ പോലും താഴിട്ട് പൂട്ടേണ്ടി വരുന്നത്. ബലാത്സംഗവും ആളുകളുടെ വസ്ത്രധാരണവും തമ്മിലുള്ള വ്യാകുലതയിലെ കാപട്യമാണെന്ന് ഇതിലൂടെ വ്യക്തമാക്കുന്നതെന്നും സജാദ് പറയുന്നു.പലയിടങ്ങളിലും സ്ത്രീകളുടെ മൃതശരീരം കുഴിച്ച് എടുത്ത് മറ്റ് പല സ്ഥലങ്ങളിലേക്കും മാറ്റി സംസ്കരിക്കേണ്ടി വരുന്നുണ്ട്.
കറാച്ചിയിലെ നോർത്ത് നെസാംബാദിലെ കല്ലറയുടെ കാവൽക്കാരനായ മുഹമ്മദ് റിസ്വാനെ 2011 ൽ 48 സ്ത്രീകളുടെ മൃതദേഹങ്ങളെ ലൈംഗികമായി ദുരുപയോഗിച്ചതിന് പിടികൂടിയിരുന്നു. 40 ശതമാനത്തോളം പാകിസ്ഥാനി സ്ത്രീകൾ തങ്ങളുടെ ജീവിതകാലത്ത് ലൈംഗിക അതിത്രമം നേരിട്ടതായിട്ടാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇത്തരം കേസുകൾ പാകിസ്താനിൽ മുൻപും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ചില ആക്‌വിസ്റ്റുകളും എഴുത്തുകാരും കഴിഞ്ഞദിവസം വിഷയം വീണ്ടും ഉന്നയിച്ചു. പാകിസ്താനിലെ കടുത്ത പ്രത്യയശാസ്ത്രങ്ങളാണ് ഇത്തരം പ്രവർത്തികൾക്ക് കാരണമെന്ന ആരോപണമുണ്ട്.2013ൽ ഗുജറൻവാലയിലെ ശവപറമ്പിൽ 15കാരിയുടെ മൃതദേഹം കല്ലറയ്‌ക്ക് പുറത്തായി കാണപ്പെട്ട സംഭവത്തിൽ പാകിസ്താൻ പഞ്ചാബിലെ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഷഹബാസ് ഷരീഫ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. എന്നാൽ വിഷയം ഇപ്പോൾ ജുഡീഷ്യറിയുടെ പരിഗണനയിലാണ്.
2019ൽ കറാച്ചിയിലെ ലന്ദി പട്ടണത്തിൽ, 2020ൽ പാകിസ്താൻ പഞ്ചാബിലെ ഒകാര പ്രവിശ്യയിൽ, 2021ൽ ഗുലാമുല്ലാ പട്ടണത്തിലെ മൗലവി അഷ്റഫ് ചണ്ഡിയോ ഗ്രാമം എന്നിവിടങ്ങളിൽ നിന്നും സമാന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.ഇത്തരം വളരെ വൃത്തികെട്ട രീതിയിൽ ഉള്ള പ്രവർത്തികൾ ചെയുമ്പോൾ ആ ആളിന്റെ മാനസിക നില എത്രത്തോളം വികൃതമാണ് എന്നുള്ളത് ഓർത്തു നോക്ക്..ഇവരെയെല്ലാം നിയമത്തിന്റെ മുൻപിൽ പിടിച്ചു കൊണ്ട് വരണം..
https://www.facebook.com/Malayalivartha

























