സൈബര്‍ ആക്രമണത്തില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതി അരുണ്‍ വിദ്യാധരന് വേണ്ടി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പൊലീസ് ... പ്രതിക്കായി തമിഴ്‌നാട്ടില്‍ തിരച്ചിൽ

സൈബര്‍ ആക്രമണത്തില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതി അരുണ്‍ വിദ്യാധരന് വേണ്ടി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് കോട്ടയം പൊലീസ് . നാലു ദിവസമായി പ്രതിയെ പിടികൂടാനായി സാധിക്കാത്തതിനെ തുടര്‍ന്നാണ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
ഇയാള്‍ തമിഴ്നാട്ടിലാണ് എന്ന സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കോട്ടയം പൊലീസിന്റെ രണ്ട് സംഘങ്ങള്‍ തമിഴ്നാട്ടില്‍ എത്തിയത്.
അരുണിന്റെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിലും പൊലീസ് പരിശോധന നടത്തുകയും ചെയ്തു. അരുണ്‍ ആതിരയ്ക്കെതിരേ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടത് കോയമ്പത്തൂരില്‍ നിന്നാണെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ച സൂചനകള്‍. ആതിരയ്ക്കെതിരേയുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ എല്ലാം പിന്‍വലിച്ചിട്ടുണ്ട്.
കോതനല്ലൂര്‍ സ്വദേശിയായ 26കാരി വി എം ആതിരയാണ് സൈബര്‍ ആക്രമണത്തില്‍ മനംനൊന്ത് വീട്ടിലെ കിടപ്പുമുറിയില്‍ ജീവനൊടുക്കിയത്. ഇരുവരും തമ്മിലുള്ള സൗഹൃദം ആതിര അവസാനിപ്പിച്ചതോടെ അരുണ്‍ നിരന്തരം ഭീഷണിപ്പെടുത്തിയെന്ന് ആതിരയുടെ സഹോദരീഭര്‍ത്താവും ഐഎഎസ് ഉദ്യോഗസ്ഥനുമായ ആശിഷ് ദാസ് പറഞ്ഞു.
ഒളിവില്‍ പോയതിന് ശേഷമാണ് പ്രതി പോസ്റ്റുകള്‍ ഇട്ട് തുടങ്ങിയതെന്നും ആശിഷ് ദാസ്. അരുണിനെതിരേ ആത്മഹത്യാ പ്രേരണയ്ക്കാണ് പൊലീസ് കേസെടുത്തിട്ടുള്ളത്.
അതേസമയം സമൂഹമാധ്യമങ്ങളിലൂടെ അരുണിന്റെ അധിക്ഷേപം നേരിട്ട ആതിര തിങ്കളാഴ്ചയാണു ജീവനൊടുക്കിയത്. ആതിരയുടെ മുന്‍ സുഹൃത്താണ് അരുണ്‍.
https://www.facebook.com/Malayalivartha
























