തിരൂർ, തിരുനാവായ, പരപ്പനങ്ങാടി ഇടങ്ങളിൽ ട്രെയിനിന് നേരേ കല്ലേറുണ്ടാവുന്നത് തുടർ കഥ;. വിദ്യാർത്ഥികളായിരുന്നു ഇത്തരം ആക്രമണങ്ങൾ നടത്തിയിരുന്നത്; താക്കീത് നൽകിയും ചെറിയ രീതിയിൽ കേസെടുത്തും അവരെ ഒഴിവാക്കി വിട്ടു; വന്ദേഭാരത് എക്സ്പ്രസിന് നേരെ കല്ലേറുണ്ടായ സാഹചര്യത്തിൽ റെയിൽവേ പൊലീസ് നടപടികൾ ശക്തമാക്കി

പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി വളരെ ആഘോഷപൂർവ്വം ഫ്ലാഗ് ഓഫ് ചെയ്തതായിരുന്നു വന്ദേ ഭാരത്. അത് കഴിഞ്ഞ് കുറച്ച് ദിവസങ്ങളായപ്പോൾ തന്നെ ട്രെയിനിന് നേരെ കല്ലേറുണ്ടായത് നാം അറിഞ്ഞതാണ്. അത് വളരെ ഷോക്കിങ് ന്യൂസ് തന്നെയായിരുന്നു. തിരൂർ, തിരുനാവായ, പരപ്പനങ്ങാടി ഇടങ്ങളിൽ ട്രെയിനിന് നേരേ കല്ലേറുണ്ടാവുന്നത് തുടർ കഥയാണ്. എന്നിരുന്നാൽ പോലും വന്ദേഭാരത് എക്സ്പ്രസിന് നേരെ കല്ലേറുണ്ടായ സാഹചര്യത്തിൽ റെയിൽവേ പൊലീസ്, നടപടികൾ ശക്തമാക്കാനൊരുങ്ങുകയാണ് എന്നതാണ് ശ്രദ്ധേയമായ കാര്യം.
ചില മാസങ്ങളായി ഏകദേശം അഞ്ച് തവണയെങ്കിലും ട്രെയിനിനു നേരേ കല്ലേറുണ്ടായിട്ടുണ്ട് എന്നതാണ് സത്യാവസ്ഥ. വിദ്യാർത്ഥികളായിരുന്നു ഇത്തരം ആക്രമണങ്ങൾ നടത്തിയിരുന്നത്. താക്കീത് നൽകിയും ചെറിയ രീതിയിൽ കേസെടുത്തും അവരെ ഒഴിവാക്കി വിടുമായിരുന്നു. എന്നാൽ വന്ദേ ഭാരത് ട്രെയിനിന് നേരെ ഉണ്ടായ കല്ലേർ അത്ര നിസാരമായി കാണാനാവില്ല എന്ന നിലപാടിൽ തന്നെയാണ് അധികൃതർ.
കുറ്റക്കാരെ കണ്ടെത്തി കടുത്ത നടപടികളിലേക്ക് കടക്കാനൊരുങ്ങുകയാണ്. റെയിൽവേ വൃത്തങ്ങളും പൊലീസും ഈ കാര്യം അടിവരയിട്ട് പറയുന്നുണ്ട്. ഏറ്റവും കൂടുതൽ കല്ലേറ് നടക്കുന്ന പ്രദേശങ്ങൾ , താനൂർ, തിരൂർ, തിരുനാവായ മേഖലകളിലാണ്. രാത്രിയും പകലുമെല്ലാം ആക്രമണമുണ്ടായി. ആക്രമണങ്ങളിൽ കണ്ണിന് പരിക്കു പറ്റിയവർ ഉണ്ട്. ട്രെയിൻ സഞ്ചരിക്കുന്ന വേളയിൽ ഇത്തരം ആക്രമണങ്ങൾ നടക്കുമ്പോൾ അടുത്ത സ്റ്റേഷനിലേ റിപ്പോർട്ട് ചെയ്യാനാകുവെന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം.
ട്രെയിൻ യാത്രക്കാർക്ക് അക്രമം നടന്ന സ്ഥലം കൃത്യമായി അറിയില്ല. ഇതും പ്രതികൾക്ക് രക്ഷപ്പെടാൻ അവസരമൊരുക്കി കൊടുക്കുകയാണ് . മലപ്പുറം ജില്ലയിൽ തിരൂരും നിലമ്പൂരും മാത്രമേ റെയിൽവേ പോലീസ് സ്റ്റേഷനുള്ളൂ. ട്രെയിനുകളിൽ പകൽ പൊലീസ് സംരക്ഷണം മിക്കവാറും ട്രെയിനുകളിൽ ഉണ്ടാകാറില്ല . ഷൊർണ്ണൂരിന്റെയും കോഴിക്കോടിന്റെയും ഇടയിൽ തിരൂർ റെയിൽവേ സ്റ്റേഷനിൽ മാത്രമാണ് പൊലീസ് സേവനംകിട്ടുന്നത്. ഇതെല്ലം കല്ലെറിയുന്ന പ്രതികൾക്ക് സാഹചര്യങ്ങളെ എളുപ്പമാക്കി കൊടുക്കുന്നു.
https://www.facebook.com/Malayalivartha
























