ഈ മണ്ടന്മാർ എന്നെ പെരിയാറിലാണ് വിട്ടിരിക്കുന്നത്;രണ്ടു ദിവസത്തെ നടപ്പു ദൂരം; രണ്ടോ മൂന്നോ ദിവസം നീ ഒളിച്ചും പാത്തും നടന്നോ; അപ്പോഴത്തേക്കും ഞാൻ തിരിച്ചു വരും; പിന്നെ നമുക്കൊരു കലക്ക് കലക്കണം; അരവണ കൊണ്ടുവരില്ല; അത് മനുഷ്യന്മാർ തിന്നു പണ്ടാരമടങ്ങട്ടെ; മുഴുവൻ വിഷമാണ്; അരിക്കൊമ്പന്റെ പ്രണയ ലേഖനം

അരിക്കൊമ്പൻ തന്നെയാണ് സോഷ്യൽ മീഡിയയിൽ അടക്കം ഇപ്പോൾ ചർച്ചാവിഷയമായിരിക്കുന്നത്. ഫേസ്ബുക്കിലും വാട്സാപ്പിലും അരിക്കൊമ്പനെ കുറിച്ചുള്ള രസകരമായ കുറിപ്പുകളും വരുന്നുണ്ട്. ഇപ്പോൾ ഇതാ അത്തരത്തിൽ രസകരമായ ഒരു വാട്സ്ആപ്പ് കുറിപ്പ് വളരെയധികം ശ്രദ്ധേയമാവുകയാണ്.
അരിക്കൊമ്പന് വാട്സാപ്പ് ഉണ്ടെങ്കിൽ തന്റെ കാമുകിയോട് സംസാരിക്കുന്നത് എങ്ങനെയായിരിക്കും എന്നത് വളരെ ക്രിയാത്മകമായി എഴുതിയിരിക്കുന്ന ഒരു വാട്സ്ആപ്പ് കുറിപ്പാണ് പ്രചരിക്കുന്നത്. പക്ഷേ ആ കുറിപ്പിനുള്ളിൽ പറയുന്ന കാര്യങ്ങൾ തീർച്ചയായിട്ടും വളരെയധികം ശ്രദ്ധേയമാണ്. അത് ആഴത്തിൽ ചിന്തിക്കേണ്ടത് തന്നെയാണ് . ഇപ്പോൾ പ്രചരിക്കുന്ന വാട്സ്ആപ്പ് കുറിപ്പ് ഇങ്ങനെ;
അരിക്കൊമ്പൻ പാറുവിനു അയച്ച WhatsApp മെസ്സേജ് മലയാളത്തിൽ മൊഴി മാറ്റി മാധ്യമങ്ങൾ പുറത്തുവിട്ടു: "എന്റെ പാറൂ, ഈ മണ്ടന്മാർ എന്നെ പെരിയാറിലാണ് വിട്ടിരിക്കുന്നത്. ഏകദേശം നൂറോ നൂറ്റമ്പതോ കിലോമീറ്റർ അകലെ. രണ്ടു ദിവസത്തെ നടപ്പു ദൂരം. രണ്ടോ മൂന്നോ ദിവസം നീ ഒളിച്ചും പാത്തും നടന്നോ. അപ്പോഴത്തേക്കും ഞാൻ തിരിച്ചു വരും. പിന്നെ നമുക്കൊരു കലക്ക് കലക്കണം. പണ്ട് നിന്റെ അച്ഛനെ പേടിച്ചു നമ്മൾ ഒളിച്ചോടി ഇവിടെവച്ചല്ലേ ഹണിമൂൺ ആഘോഷിച്ചത്.
ആ വെള്ളച്ചാട്ടം ഇപ്പോഴും ഉണ്ട്. അന്ന് ചുള്ളനായിരുന്ന കറുവാച്ചൻ കടുവാ ഇന്ന് വയസ്സനായി. ഇപ്പോൾ പന്നിയെലിയെ തിന്നാണ് ജീവിതം. നിനക്ക് ഓർമ്മയില്ലേ ആ സുദിനങ്ങൾ? വന്ന സ്ഥിതിക്ക് അയ്യപ്പനെ കൂടെ കണ്ടിട്ട് വരാം. അരവണ കൊണ്ടുവരില്ല. മുഴുവൻ വിഷമാണ്. അതീ മനുഷ്യന്മാർ തിന്നു പണ്ടാരമടങ്ങട്ടെ. നമ്മുടെ മൂത്ത ചെറുക്കന് പറ്റിയ ഒരു പെൺകൊച്ചു ഇവിടെയുണ്ട്. നമുക്കൊന്നാലോചിക്കാം. സമയം ഉണ്ടല്ലോ. With love നിന്റെ അരിയാശാൻ" എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിച്ചിരിക്കുന്നത്.
എന്നാലും വളരെ രസകരവും ഒപ്പം ചിന്തിക്കേണ്ടിയിരിക്കുന്ന ഒരു കുറിപ്പ് തന്നെയാണ് ഇപ്പോഴും വാട്സാപ്പിൽ ഇങ്ങനെ പ്രചരിക്കുന്നത്. ഇത്തരത്തിൽ നിരവധി ക്രിയാത്മകമായ കുറിപ്പുകൾ അരിക്കൊമ്പനുമായി ബന്ധപ്പെട്ട് വരുന്നുണ്ട്. അരിക്കൊമ്പനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാനുള്ള ആകാംക്ഷയിലാണ് ഓരോ മലയാളികളും.
പെരിയാറിൽ കൊണ്ടുവിട്ട അരികൊമ്പന്റെ അവസ്ഥ എന്താണ് ആഹാരം കഴിക്കുന്നുണ്ടോ തിരിച്ചുവരുമോ എന്നൊക്കെ അറിയാൻ മലയാളികൾ വളരെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. അതിനെക്കുറിച്ചുള്ള വിവരങ്ങൾ അറിയാനുള്ള ആഗ്രഹവും ഓരോരുത്തരും പ്രകടിപ്പിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha

























