പ്രവാസിയുടെ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ വെളിപ്പെടുത്തലുമായി പ്രതി: പ്രണയത്തിലായ ദേവിക ഭാര്യയുമായുള്ള ബന്ധം ഉപേക്ഷിച്ച് കൂടെ ജീവിക്കണമെന്ന് നിർബന്ധിച്ചതോടെ കൊലപ്പെടുത്താൻ തീരുമാനിച്ചു : പ്രതി മറ്റൊരു പെണ്‍കുട്ടിയുടെ മരണത്തിനും ഉത്തരവാദി

കാഞ്ഞങ്ങാട് 34-കാരിയെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ നിർണായക വെളിപ്പെടുത്തലുമായി പ്രതി. കാഞ്ഞങ്ങാട് പുതിയ കോട്ടയിലെ ലോഡ്ജിൽ കൊല ചെയ്യപ്പെട്ട ഉദുമ ബാര മുക്കുന്നോത്ത് സ്വദേശിയായ ദേവികയുമായി താൻ പ്രണയത്തിലായിരുന്നു എന്നാണ് പ്രതിയായ സതീഷ് മൊഴി നൽകിയത്. യുവതിയെ ലോഡ്ജിലേയ്ക്ക് വിളിച്ചു വരുത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നെന്ന് ഇയാൾ വ്യക്തമാക്കി.
കൊല്ലപ്പെട്ട ബ്യൂട്ടീഷ്യൻ കൂടിയായ ദേവികയുമായി ബോവിക്കാനം സ്വദേശിയായ സതീഷ് പ്രണയത്തിലായിരുന്നു. പ്രവാസിയുടെ ഭാര്യയായ ദേവികയ്ക്ക് രണ്ട് മക്കളുണ്ട്. സതീഷും വിവാഹിതനാണ്, ഒരു കുട്ടിയുമുണ്ട്. ഭാര്യയുമായുള്ള ബന്ധം വേർപ്പെടുത്താൻ സതീഷിനെ ദേവിക നിർബന്ധിച്ചതാണ് കൊലപാതകത്തിൽ കലാശിച്ചത്.
ഇയാൾ കഴിഞ്ഞ 15 ദിവസമായി ലോഡ്ജിലാണ് കഴിഞ്ഞു വന്നിരുന്നത്. ഹോട്ടലിലെ 306-ാം മുറിയിലേയ്ക്ക് ദേവികയെ വിളിച്ചുവരുത്തിയ ശേഷം കഴുത്തിൽ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൊല നടത്തിയ മുറി പുറത്ത് നിന്ന് പൂട്ടിയ ശേഷം പ്രതി ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷനിലെത്തിയത്. കാഞ്ഞങ്ങാട് സെക്യൂരിറ്റി സർവീസ് സ്ഥാപനം നടത്തിവരികയാണ് പ്രതിയായ സതീഷ്. ഹൊസ്ദുർഗ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികെയാണ് കേസിൽ കൂടുതൽ വെളിപ്പെടുത്തലുണ്ടായത്.
കാഞ്ഞങ്ങാട് പുതിയകോട്ട സപ്തഗിരി ലോഡ്‌ജ് മുറിയിലാണ് യുവതി കൊല്ലപ്പെട്ടത്. ലോഡ്‌ജ് മുറി മുറി പുറത്ത് നിന്ന് പൂട്ടിയശേഷമാണ് യുവാവ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. ചൊവ്വാഴ്ചയാണ് ഇവർ മുറിയെടുത്തത്. ഇതിനിടെ 2016 ല്‍ ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 22 കാരിയായ കംപ്യൂടര്‍ സയന്‍സ് വിദ്യാര്‍ഥിനിയുടെ മരണത്തിനും പ്രതി ഉത്തരവാദിയാണെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.
പെൺകുട്ടിയുടെ ബന്ധുതന്നെയാണ് ഇത് സംബന്ധിച്ച വെളിപ്പെടുത്തൽ നടത്തിയത്. അന്ന് കാസര്‍കോട്ടെ ഒരു ബാറില്‍ ബിലിംഗ് സെക്ഷനിൽ ജീവനക്കാരനായിരുന്നു സതീഷ്. പ്രേമിച്ച് വഞ്ചിച്ചതിന്റെ പേരില്‍ പെണ്‍കുട്ടി തൂങ്ങി മരിക്കുകയായിരുന്നു. അന്ന് മരണത്തിന് ഉത്തരവാദി സതീഷ് ആണെന്ന് കാണിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് വ്യക്തമായ തെളിവില്ലെന്ന് പറഞ്ഞ് വിട്ടയക്കുകയായിരുന്നു.
സതീഷിനെ കേസില്‍ നിന്നും രക്ഷപ്പെടുത്തിയത് അയാള്‍ ജോലി ചെയ്തു വന്നിരുന്ന ബാറിന്റെ ഉടമയായിരുന്നു. യുവാവിന്റെ ഫോണുകളടക്കം പരിശോധിച്ച് സംശയകരമായ ഒന്നും ഇല്ലെന്ന് പൊലീസ് പറഞ്ഞു. തെളിവുകള്‍ നശിപ്പിക്കപ്പെട്ടതിനെ തുടര്‍ന്നാണ് കേസിന്റെ പിന്നാലെ പോകാതിരുന്നത്', ബന്ധു പറഞ്ഞു. സതീഷ് പിന്നീട് വിവാഹം കഴിച്ച പെണ്‍കുട്ടിയോട് വിവരങ്ങള്‍ പറഞ്ഞിരുന്നുവെന്നും തങ്ങള്‍ പറയുന്നത് കേള്‍ക്കാതെയാണ് യുവാവിനെ വിവാഹം കഴിച്ചതെന്നും മരിച്ച പെണ്‍കുട്ടിയുടെ ബന്ധു പറഞ്ഞു. മൂന്ന് യുവതികളുടെ ജീവിതമാണ് ഇയാള്‍ ഇല്ലാതാക്കിയതെന്നും ബന്ധു സങ്കടത്തോടെ കൂട്ടിച്ചേര്‍ത്തു.
അതേസമയം ദേവികയുടെ കൊലയ്ക്ക് കാരണമായി പറഞ്ഞ കാര്യങ്ങളെ കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് പൊലീസ് വ്യക്തമാക്കി. തന്റെ ഭാര്യയെ ഒഴിവാക്കി തനിക്കൊപ്പം താമസിക്കണമെന്ന് ദേവിക പറഞ്ഞതിനാലാണ് കഴുത്തറുത്ത് കൊന്നതെന്നാണ് കൊലയ്ക്ക് ശേഷം പൊലീസില്‍ കീഴടങ്ങിയ സതീഷ് മൊഴി നല്‍കിയിരിക്കുന്നതെന്നും പൊലീസ് ഇത് വിശ്വസിക്കുന്നില്ലെന്നും അന്വേഷക സംഘം പറയുന്നു. കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ബ്യൂടി പാര്‍ലര്‍ നടത്തിവരുന്ന ദേവിക കാഞ്ഞങ്ങാട് ചൊവ്വാഴ്ച നടന്ന ബാര്‍ബര്‍ - ബ്യൂടീഷ്യന്‍ യോഗത്തിനെത്തിയതായിരുന്നു. ഇവിടെ നിന്നുമാണ് ദേവികയെ സതീഷ് ലോഡ്ജിലേക്ക് കൂട്ടികൊണ്ടുപോയതെന്നാണ് വിവരം.
കാഞ്ഞങ്ങാട്ട് ഇപ്പോള്‍ സെക്യൂരിറ്റി ഏജന്‍സി നടത്തി വരുന്ന സതീഷ് പുതിയ കോട്ടയില്‍ രണ്ട് മാസമായി സപ്തഗിരി ഹോടെലിന്റെ ഭാഗമായ ഫോര്‍ട് വിഹാര്‍ ലോഡ്ജില്‍ മുറിയെടുത്തിരുന്നു. യുവാവ് മുന്‍കൂട്ടി കൊലപാതകം ആസൂത്രണം ചെയ്തിരുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്. കൊലയ്ക്ക് ഉപയോഗിച്ചതെന്ന് കരുതുന്ന കത്തി പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഉച്ചയ്ക്ക് 1.30 മണിയോടെയാണ് കൊലപാതകം നടന്നതെന്നും ഇതിന് ശേഷം വൈകീട്ട് നാലു മണിയോടെ മുറി പുറത്ത് നിന്നും പൂട്ടി ഹൊസ്ദുര്‍ഗ് സ്റ്റേഷനിലെത്തി സതീഷ് കീഴടങ്ങുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. സതീഷിനെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























