ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ മുഹമ്മദ് ഹനീഷിന്റെ വിദേശ യാത്ര കേരളത്തില്‍ രണ്ട് പ്രധാന പ്രശ്‌നങ്ങളെ കുഴപ്പിച്ചിരിക്കുകയാണ്

ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ മുഹമ്മദ് ഹനീഷിന്റെ വിദേശ യാത്ര കേരളത്തില്‍ രണ്ട് പ്രധാന പ്രശ്‌നങ്ങളെ കുഴപ്പിച്ചിരിക്കുകയാണ് . ഏറെ വിവാദമായിക്കൊണ്ടിരിക്കുന്ന എ ഐ ക്യ്ാമറ ഇടപാടിനെ കുറിച്ച് അന്വേഷിക്കാന്‍ സര്‍്ക്കാര്‍ ചുമതലപ്പെടുത്തിയിരുന്ന മുഹമ്മദ് ഹനീഷിനെയായിരുന്നു.
അതുപോലെ ആശുപത്രി സംരക്ഷണ ഓര്‍ഡിനന്‍സ് തയ്യാറാക്കാന്‍ ചുമതലയുള്ള വകുപ്പിന്റെ തലവനുമാണ് അദ്ദേഹം. നാളെ ക്യാബിനറ്റില്‍ ഓര്‍ഡിനന്‍സ് തയ്യാറാക്കി അവതരിപ്പിക്കേണ്ടതാണ്. ഈ മാസം 20 വരെയാണ് അദ്ദേഹം അവധിയെടുത്തിരിക്കുന്നത്. വിദേശ യാത്രയ്ക്കാണ് അവധി നല്കിയിരിക്കുന്നത്. കഴിഞ്ഞയാഴ്ച ക്യാമറ വിവാദത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് ്‌നല്കുമെന്നാണ് കേട്ടിരുന്നത്. എന്നാല്‍ ഏറ്റവുമൊടുവിലായി രണ്ട് ദിവസം മുന്‍പ് റിപ്പോര്‍ട്ട് നല്കുമെന്ന് അറിയിപ്പുണ്ടായിരുന്നു. അന്നു തന്നെ അദ്ദേഹം അവധിയില്‍ പ്രവേശിക്കുകയായിരുന്നു. 24 മണിക്കൂറിനുള്ളില്‍ രണ്ട് വകുപ്പു മാറ്റങ്ങള്‍ വരുത്തിയാണ് അദ്ദേഹത്തെ ആരോഗ്യ വകുപ്പില്‍ എത്തിച്ചത്.
എ.ഐ. ക്യാമറ വിവാദത്തിനു പിന്നാലെ വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷിനെ ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി വകുപ്പു മാറ്റി നിയമനം നല്കയിരുന്നു. ആദ്യം റവന്യൂവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായാണ് നിയമിച്ചതെങ്കിലും 24 മണിക്കൂറിനുള്ളില്‍ ഈ ഉത്തരവ് തിരുത്തിയാണ് ആരോഗ്യവകുപ്പിലേക്ക് മാറ്റിയത്. എ.ഐ. ക്യാമറയ്ക്ക് കരാറും ഉപകരാറുകളും നല്‍കിയത് വിവാദമാവുകയും അഴിമതിയാരോപിച്ച് പ്രതിപക്ഷം രംഗത്തെത്തുകയും ചെയ്തതോടെയാണ് വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായരുന്നു മുഹമ്മദ് ഹനീഷിനെ അന്വേഷണത്തിനായി സര്‍ക്കാര്‍ നിയമിച്ചത്. റിപ്പോര്‍ട്ട് സമര്‍പ്പിക്കും മുമ്പാണ് അദ്ദേഹത്തെ വ്യവസായി വകുപ്പില്‍ നിന്നും ആരോഗ്യ വകുപ്പിലേയക്ക് മാറ്റിയതെന്നതും ശ്രദ്ധേയമാണ്. ഐ എ എസ് തലപ്പത്തെ സ്വാഭാവിക സ്ഥലം മാറ്റമെന്നാണ് സര്‍ക്കാര്‍ പറഞ്ഞിരുന്നത്.
ക്യാമറ വിവാദത്തിലെ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാതെയാണ് അദ്ദേഹം ആരോഗ്യ വകുപ്പില്‍ ചാര്‍ജ്ജെടുത്തത്. ആരോഗ്യവിദ്യാഭ്യാസത്തിന് മറ്റൊരു ഐ.എ.എസ്. ഉദ്യോഗസ്ഥനുണ്ടായിരിക്കെ ആരോഗ്യ സെക്രട്ടറിയായി മുതിര്‍ന്ന മറ്റൊരു ഉദ്യോഗസ്ഥനെ നിയമിച്ചതിലും അസ്വാഭാവികതയുണ്ട്.വ്യവസായവകുപ്പില്‍ ഹനീഷ് വഹിച്ചിരുന്ന എല്ലാ ചുമതലകളും മറ്റൊരു വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ സുമന്‍ ബില്ലയ്ക്ക് നല്‍കിയിട്ടുണ്ട്. എന്നാല്‍ ക്യാമറ വിവാദത്തിലെ അന്വേഷണം മാത്രം കൈമാറിയിരുന്നില്ല. ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ടിങ്കു ബിസ്വാളിനെ റവന്യൂ, ദുരന്തനിവാരണ വകുപ്പുകളുടെ ചുമതലയിലേയക്കാണ് മാറ്റിയത്. മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കുമൊപ്പം അടുത്തമാസം ക്യൂബയിലേക്ക് പോകാനിരുന്ന സംഘത്തില്‍ ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെന്ന നിലയില്‍ ടിങ്കു ബിസ്വാളിന്റെ പേരുമുള്‍പ്പെടുത്തിയിരുന്നു. ടിങ്കു ബിസ്വാളിനെ ഒഴിവാക്കി കൊണ്ടാണ് മുഹമ്മദ് ഹനീഷിനെ ആ സ്ഥാനത്തേയ്ക്ക് എത്തിച്ചിരിക്കുന്നത്.
്‌റോഡ് ക്യാമറ വിവാദത്തില്‍ സര്‍ക്കാര്‍ സ്വയം പ്രഖ്യാപിച്ച് അന്വേഷണത്തിനാണ് മുഹമ്മദ് ഹനീഷ് നേതൃത്വം നല്കുന്നത്. കരാറില്‍ എന്തെങ്കിലും പാകപ്പിഴകളുണ്ടായിട്ടുണ്ടെങ്കില്‍ അവ കണ്ടെത്തുകയാണ് അന്വേഷണത്തിന്റെ ഉത്തരവാദിത്വമെന്നാണ് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞിട്ടുള്ളത്. കെല്‍ട്രോണ്‍ വ്യവസായി വകുപ്പിന്റെ കീഴിലാണെങ്കിലും ക്യാമറകള്‍ സ്ഥാപിക്കാന്‍ ഉത്തരവ് നല്കിയത് ഗതാഗത വകുപ്പാണ്. പ്രതിപക്ഷം വീറോടെ വാദിക്കുന്ന വിഷയത്തില്‍ ്അന്വേഷണ റിപ്പോര്‍്ട്ട് നല്കാതെ മുങ്ങി.
അന്വേഷണ ഉദ്യോഗസ്ഥനായ മുഹമ്മദ് ഹനീഷിനെ അവധിയെടുപ്പിച്ച് സര്‍ക്കാര്‍ അന്വേഷണ റിപ്പോര്‍ട്ട് വൈകിപ്പിക്കാന്‍ ശ്രമം നടത്തുന്നുവെന്ന ആരോപണം ശക്തമായിട്ടും സര്‍ക്കാരിന് മറുപടിയില്ല. ക്യാമറ അന്വേഷണം അട്ടിമറിക്കുന്ന സര്‍ക്കാര്‍ ആരോഗ്യ പ്രവര്‍ത്തകരെ സംരക്ഷിക്കാന്‍ തയ്യാറാക്കുന്ന ഓര്‍ഡിനന്‍സ് പരിശോധിക്കാന്‍ ബന്ധപ്പെട്ട പ്രിന്‍സിപ്പല്‍ സെക്രട്ടറിയില്ലായെന്നത് കേരള സമൂഹത്തോടും പ്രത്യേകിച്ച് സമരത്തിനിറങ്ങിയ ഡോക്ടര്‍മാരോടും കാട്ടുന്ന ക്രൂരതയായി വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. ഒര്‍ഡിനന്‍സ് ബുധനാഴ്ച ചര്‍ച്ച ചെയ്യുമെന്നാണ് മുഖ്യമന്ത്രി ഡോക്ടര്‍മാരുടെ സംഘടനയ്ക്ക് ഉറപ്പു നല്കിയിരിക്കുന്നത്. വളരെ വിവാദമായതു മാത്രമല്ല, ദിവസന്തോറും വിവാദം ആളിക്കത്തിച്ചു കൊണ്ടിരിക്കുന്ന ക്യാമറ ഇടപാട് അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയ ആ ഉദ്യോഗസ്ഥനെ അന്വേഷണത്തിന്റ പ്രാഥമിക റിപ്പോര്‍ട്ടു പോലും നല്കുന്നതിന് മുന്‍പ് ആ സ്ഥാനത്തു നിന്നും മാറ്റിയതില്‍ സര്‍ക്കാരിന് വ്യക്തമായ ഗൂഡലക്ഷ്യങ്ങളുണ്ടെന്ന് വ്യക്തമാണ്.
https://www.facebook.com/Malayalivartha
























