അസം പോലീസിലെ വിവാദ വനിതാ സബ് ഇൻസ്പെക്ടർ ജുൻമോനി രാഭ വാഹനാപകടത്തിൽ കൊല്ലപ്പെട്ടു....എസ്ഐ ഓടിച്ചിരുന്ന കാർ കണ്ടെയ്നർ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്; നഗാവ് ജില്ലയിൽ ജഖലബന്ധ പോലീസ് സ്റ്റേഷൻ പരിധിയിലെ സരുഭുഗിയയിൽ ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം...'ലേഡി സിങ്കം' എന്നറിയപ്പെട്ടിരുന്ന ജുൻമോനി രാഭ വിവാദങ്ങളുടെ തോഴി കൂടിയായിരുന്നു....

അസം പോലീസിലെ വിവാദ വനിതാ സബ് ഇൻസ്പെക്ടർ ജുൻമോനി രാഭ വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. വനിതാ എസ്ഐ ഓടിച്ചിരുന്ന കാർ കണ്ടെയ്നർ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. നഗാവ് ജില്ലയിൽ ജഖലബന്ധ പോലീസ് സ്റ്റേഷൻ പരിധിയിലെ സരുഭുഗിയയിൽ ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം.'ലേഡി സിങ്കം' എന്നറിയപ്പെട്ടിരുന്ന ജുൻമോനി രാഭ വിവാദങ്ങളുടെ തോഴി കൂടിയായിരുന്നു. അപകടസമയം ഇവർ യൂണിഫോമിലല്ലായിരുന്നു. അപകടവിവരം അറിഞ്ഞ് പുലർച്ചെ 2.30 ഓടെ പോലീസ് പട്രോൾ സംഘമെത്തി വാഹനത്തിൽ തനിച്ചായിരുന്ന ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിനു പിന്നാലെ കണ്ടെയ്നർ ട്രക്കിൻ്റെ ഡ്രൈവർ കടന്നുകളഞ്ഞു. വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു. ഉത്തർപ്രദേശിൽനിന്നു വരികയായിരുന്നു ട്രക്ക്. ജുൻമോനി രാഭ അപ്പർ അസമിലേക്ക് പോകുകയായിരുന്നു. സംഭവസ്ഥലം നഗാവ് എസ്പി ലീന ഡോളി സന്ദർശിച്ചു.എസ്ഐയായിരുന്ന ജുൻമോനി രാഭ യാതൊരു സുരക്ഷയുമില്ലാതെ സിവിൽ ഡ്രസിൽ തനിയെ വാഹനമോടിച്ചു അപ്പർ അസമിലേക്ക് പോയത് എന്തിനാണെന്ന് വ്യക്തമല്ല. ഇവരുടെ യാത്ര സംബന്ധിച്ചു കുടുംബത്തിനും അറിവില്ലായിരുന്നുവെന്നാണ് വിവരം. മോറിക്കോലോങ് പോലീസ് ഔട്ട്പോസ്റ്റിൻ്റെ ഇൻചാർജായിരുന്നു ജുൻമോനി രാഭ. ക്രിമിനലുകൾക്കെതിരായ ജുൻമോനിയുടെ കടുത്ത നടപടികൾ ജനശ്രദ്ധ നേടിയിരുന്നു.
എന്നാൽ കഴിഞ്ഞവർഷം ജൂണിൽ ഇവരെ അഴിമതിക്കേസിൽ അറസ്റ്റു ചെയ്തിരുന്നു. തുടർന്നു സസ്പെൻഷനും നേരിട്ടു.സസ്പെൻഷനു ശേഷമാണ് സർവീസിൽ തിരികെക്കയറിയത്.പ്രതിശ്രുത വരനുമായി ചേർന്ന് അഴിമതി നടത്തിയതിന് കഴിഞ്ഞ വർഷം ജൂണിൽ രാഭയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. പിന്നീട് സസ്പെൻഷനുശേഷം ജോലിയിൽ തിരികെ പ്രവേശിക്കുകയായിരുന്നു. വിവാഹം നിശ്ചയിച്ച ശേഷം വഞ്ചനാക്കുറ്റത്തിന് പ്രതിശ്രുത വരനെ അറസ്റ്റ് ചെയ്തതോടെയാണ് രാഭ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്. കുറ്റവാളികൾക്കെതിരെ കർശന നടപടിയാണ് രാഭ സ്വീകരിച്ചിരുന്നത്.എന്നാൽ, പ്രതിശ്രുത വരനൊപ്പം ചേർന്ന് രാഭയും അഴിമതിയിൽ പങ്കാളിയായിരുന്നു എന്ന് തെളിഞ്ഞു. കരാറുകാരുമായി ഒപ്പുവച്ച സാമ്പത്തിക ഇടപാടുകൾ യാഥാർഥ്യമാക്കാൻ പ്രതിശ്രുതവരൻ പൊഗാഗ്, രാഭയെ പരിചയപ്പെടുത്തുകയും അതുവഴി വിശ്വാസം നേടിയെടുത്ത ശേഷം കരാറുകാരെ വഞ്ചിക്കുകയുമായിരുന്നു. ബിഹ്പുരിയാ എംഎൽഎ അമിയ കുമാർ ഭൂയനുമായി രാഭ നടത്തിയ ഫോൺ സംഭാഷണം ചോർന്നതും വിവാദമായിരുന്നു. മറ്റാരോപണങ്ങളും ഇവർക്ക് നേരെ ഉയർന്നിരുന്നു. ബിജെപി എംഎൽഎ അമിയ കുമാർ ഭുയാനുമായുള്ള ജുൻമോനി രാഭയുടെ ഫോൺ സംഭാഷണം ചോർന്നതും വിവാദത്തിന് ഇടയാക്കിയിരുന്നു. വനിതാ എസ്ഐ തന്റെ മണ്ഡലത്തിലെ ജനങ്ങളെ ഉപദ്രവിക്കുന്നുവെന്നായിരുന്നു എംഎൽഎയുടെ ആരോപണം.
സംഭവത്തിൽ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധിക്ക് അർഹമായ ബഹുമാനം നൽകണമെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ രംഗത്തെത്തിയിരുന്നു.ഇപ്പോഴത്തെ അപകടം കരുതി കൂട്ടി വരുത്തിയതാണോ തുടങ്ങിയ ചോദ്യങ്ങൾ ഉയരുകയാണ്..നിലവിൽ വിവാദ പോലീസ് ഉദ്യോഗസ്ഥ ആയതിനാൽ തന്നെ ശത്രുക്കൾ ധാരാളമുണ്ടെന്നാണ് പോലീസ് നിഗമനവും..അപകടത്തിന് ശേഷം ഓടി പോയ ട്രാക്ക് ഡ്രൈവർക്കായി തിരച്ചിൽ തുടരുകയാണ്...
https://www.facebook.com/Malayalivartha
























