ആധിപത്യം പലപ്പോഴും കുറുക്കുവഴികൾ തേടാൻ കുട്ടി സഖാക്കളെയും പ്രേരിപ്പിച്ചു തുടങ്ങി....സംഘടനയിനെ നേതാവിന് വേണ്ടി കാമ്പസിൽ ആൾമാറാട്ടം വരെ നടന്നു; ലക്ഷ്യം സർവകലാശാല യൂണിയന്റെ നേതൃത്വത്തിൽ നേതാവിനെ എത്തിക്കുക എന്നതായിരുന്നു... ഇതിന് വേണ്ടി വൻ ഒത്തുകളി തന്നെയാണ് നടന്നത്....

മുതിര്ന്ന നേതാക്കളെ കണ്ടല്ലേ കുട്ടി സഖാക്കളും കാര്യങ്ങൾ പഠിക്കുന്നത്.അപ്പോൾ പിന്നെ ചെറിയ ചെറിയ തെറ്റുകൾ ചെയ്താലും നേതാക്കൾ അതെല്ലാം അങ്ങ് ക്ഷെമിക്കും..പക്ഷെ ഒരു കോളേജ് മുഴുവൻ നടത്തിയ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ ..ജയിച്ചവരുടെ ഫോട്ടോ വൈക്കത്തെ ഇഷ്ടക്കാരെ തിരുകി കയറ്റുകയാണ് കുട്ടി സഖാക്കളായിട്ടുള്ള sfi സംഘടന...കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ കൗൺസിലർ സ്ഥാനത്തേക്കു മത്സരിച്ചു ജയിച്ച പെൺകുട്ടിക്കു പകരം സംഘടനാനേതാവായ ആൺകുട്ടിയുടെ പേരു ചേർത്തു എസ്എഫ്ഐയുടെ നേതൃത്വത്തിൽ ആൾമാറാട്ടം. ലക്ഷ്യം സർവകലാശാല യൂണിയന്റെ നേതൃത്വത്തിൽ നേതാവിനെ എത്തിക്കുക. സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം എന്നതാണ് എസ്എഫ്‌ഐയുടെ മുദ്രാവാക്യം. എന്നാൽ സിപിഎമ്മിലെ നേതാക്കൾ പറയുന്നതിന് അപ്പുറത്തേക്ക് സ്വതന്ത്രമായി ശബ്ദിക്കാത്ത, കാമ്പസുകളിലെ ജനാധിപത്യത്തെ കൈയൂക്കിന്റെ ബലത്തിൽ നേരിടുന്നവർ എന്നിങ്ങനെയൊക്കെയാണ് എതിരാളികൾ ഈ വിദ്യാർത്ഥി പ്രസ്ഥാനത്തെ വിശേഷിപ്പിക്കാറ. കേരളത്തിലെ കോളേജുകളിൽ സിപിഎമ്മിന്റെ ഈ യുവജന സംഘടനക്ക് മൃഗീയമായ ആധിപത്യം ഉണ്ട് താനും. ഈ ആധിപത്യം പലപ്പോഴും കുറുക്കുവഴികൾ തേടാൻ കുട്ടസഖാക്കളെയും പ്രേരിപ്പിച്ചു തുടങ്ങിയിടെന്നാണ് പുറത്തുവരുന്ന വിവരം.
തിരുവനന്തപുരത്തെ ഒരു കാമ്പസിൽ നിന്നും പുറത്തുവന്ന വാർത്ത കേട്ടാൽ ഇങ്ങനെയൊക്കം നടക്കുമോ എന്ന് ആരായാലും മൂക്കത്ത് വിരൽവെക്കും.സംഘടനയിനെ നേതാവിന് വേണ്ടി കാമ്പസിൽ ആൾമാറാട്ടം വരെ നടന്നുവെന്നാണ് പുറത്തുവരുന്ന വിവരം. കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ കൗൺസിലർ സ്ഥാനത്തേക്കു മത്സരിച്ചു ജയിച്ച പെൺകുട്ടിക്കു പകരം സംഘടനാനേതാവായ ആൺകുട്ടിയുടെ പേരു ചേർത്തു എസ്എഫ്ഐയുടെ നേതൃത്വത്തിൽ ആൾമാറാട്ടം നടന്നെന്നാണ് പുറത്തു വന്ന വാർത്ത. ലക്ഷ്യം സർവകലാശാല യൂണിയന്റെ നേതൃത്വത്തിൽ നേതാവിനെ എത്തിക്കുക എന്നതായിരുന്നു. ഇതിന് വേണ്ടി വൻ ഒത്തുകളി തന്നെയാണ് നടന്നത്.മലയാള മനോരമ ദിനപത്രമാണ് ഈ വാർത്ത പുറത്തുവിട്ടത്. കേരള യൂണിവേഴ്‌സിറ്റിക്കു കീഴിലുള്ള കാട്ടാക്കട ക്രിസ്ത്യൻ കോളജിലാണു എസ്എഫ്‌ഐയുടെ ആൾമാറാട്ടം നടന്നിരിക്കുന്നത്. ഡിസംബർ 12നു നടന്ന കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലർ (യുയുസി) സ്ഥാനത്തേക്ക് എസ്എഫ്‌ഐ പാനലിലെ ആരോമലും അനഘയും ജയിച്ചു.എന്നാൽ, കൗൺസിലർമാരുടെ പേരുകൾ കോളജിൽനിന്നു യൂണിവേഴ്‌സിറ്റിയിലേക്കു നൽകിയപ്പോൾ അനഘയ്ക്കു പകരം കോളജിലെ ഒന്നാം വർഷ ബിഎസ്‌സി വിദ്യാർത്ഥി എ.വിശാഖിന്റെ പേരാണ്. എസ്എഫ്‌ഐ കാട്ടാക്കട ഏരിയ സെക്രട്ടറിയാണു വിശാഖ്.
കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ വൈശാഖ് മത്സരിച്ചിരുന്നില്ല. അനഘയ്ക്ക് പരകമാണ് വിശാഖിന്റെ പേര നൽകിയത്. ചുരുക്കി പറഞ്ഞാൽ കോളേജ് തിരഞ്ഞെടുപ്പിൽ മത്സരിക്കാതെ തന്നെ വിശാക് കൗൺസിലറായി മാറി.കോളജുകളിൽനിന്നു തിരഞ്ഞെടുക്കപ്പെട്ട യുയുസിമാരിൽ നിന്നാണു വോട്ടെടുപ്പിലൂടെ സർവകലാശാല യൂണിയൻ ഭാരവാഹികളെ തിരഞ്ഞെടുക്കുക. വിശാഖിനെ കേരള സർവകലാശാലാ യൂണിയൻ ചെയർമാൻ പദവിയിൽ എത്തിക്കാൻ വേണ്ടിയാണ് കോളജ് തലത്തിൽ കൃത്രിമം കാട്ടിയതെന്നാണാണ് വാർത്ത. 26നാണു സർവകലാശാല യൂണിയൻ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ്.ആൾമാറാട്ടത്തിലൂടെയും ജനാധിപത്യം പൂത്തുലയുന്ന കാഴ്‌ച്ച കണ്ട് എല്ലാവരും ഞെട്ടിയിരിക്കയാണ്. സിപിഎമ്മിലെയും എസ്എഫ്‌ഐയിലെയും ചില നേതാക്കളുടെ സമ്മർദത്തിന്റെ ഫലമായാണു ക്രമക്കേടു നടത്തിയതെന്നാണു പുറത്തുവരുന്ന സൂചന. അതേസമയം കോളേജ് അധികൃതർ പറയുന്ന വിചിത്രമായ ന്യായമാണ്. യുയുസി ആയി ജയിച്ച പെൺകുട്ടി രാജിസന്നദ്ധത അറിയിച്ചതുകൊണ്ടാണു മറ്റൊരാളെ നിർദേശിച്ചതെന്നു കോളജ് പ്രിൻസിപ്പൽ പ്രതികരിച്ചിരിക്കുന്നത്. എന്നാൽ, ഇങ്ങനെ ചെയ്യാൻ നിയമപരമായി കഴിയില്ല.സിപിഎമ്മിന്റെ സംസ്ഥാന, ജില്ലാ നേതൃത്വങ്ങൾക്കും കേരള യൂണിവേഴ്‌സിറ്റിക്കും ആൾമാറാട്ടം സംബന്ധിച്ച പരാതി കിട്ടിയിട്ടുണ്ട്.ഇനി തുടർ നടപടി എന്താകും എന്നുള്ളത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ പുറത്തു വന്നിട്ടില്ല...
https://www.facebook.com/Malayalivartha
























