കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അമേരിക്കയിലേക്ക്; ജൂണ്‍ നാലിന് ന്യൂയോര്‍ക്കിലെ മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡനില്‍ നടക്കുന്ന റാലിയില്‍ അദ്ദേഹം പങ്കെടുക്കും.... 5000ത്തോളം പ്രവാസി ഇന്ത്യക്കാര്‍ പങ്കെടുക്കുന്ന റാലി, രാഹുല്‍ ഗാന്ധിയുടെ പത്ത് ദിവസത്തെ സന്ദര്‍ശനത്തിനിടെയാണ് നടക്കുക....നരേന്ദ്ര മോദി അമേരിക്കയില്‍ എത്തുന്നതിന് മുമ്പാണ് രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം....

തിരഞ്ഞെടുപ്പിന്റെ തിക്കും തിരക്കും കാരണം നേതാക്കളും മന്ത്രിമാരുമൊക്കെ കുറച്ചു കാലമായി ഇന്ത്യയിൽ തന്നെയുണ്ട്...പല സംസ്ഥാനങ്ങളിലുമായി പരിപാടികളൊക്കെയായി നടക്കുകയാണ് നേതാക്കൾ...എന്നാൽ ഇനി പരിപാടികളും സമ്മേളനങ്ങളും ജാഥകളുമെല്ലാം കുറച്ചു കാലം വിദേശത്തവും..പ്രതേകിച്ചു ഇന്ത്യൻ പ്രധാനമന്ത്രിയുടെയും അതുപോലെ കോൺഗ്രസ് നേതാവായിട്ടുള്ള രാഹുൽ ഗാന്ധിയുടെയും..കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അമേരിക്കയിലേക്ക്. ജൂണ്‍ നാലിന് ന്യൂയോര്‍ക്കിലെ മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡനില്‍ നടക്കുന്ന റാലിയില്‍ അദ്ദേഹം പങ്കെടുക്കും. 5000ത്തോളം പ്രവാസി ഇന്ത്യക്കാര്‍ പങ്കെടുക്കുന്ന റാലി, രാഹുല്‍ ഗാന്ധിയുടെ പത്ത് ദിവസത്തെ സന്ദര്‍ശനത്തിനിടെയാണ് നടക്കുക. ഇതിന് പുറമെ മറ്റു ചില പരിപാടികളിലും രാഹുല്‍ ഗാന്ധി പങ്കെടുക്കും. മെയ് 31നാണ് അദ്ദേഹം അമേരിക്കയിലെത്തുക.ന്യൂയോര്‍ക്ക്, വാഷിങ്ടണ്‍, കാലഫോര്‍ണിയ എന്നിവിടങ്ങളിലെ പരിപാടികളില്‍ രാഹുല്‍ ഗാന്ധി സംബന്ധിക്കും. കാലഫോര്‍ണിയയില്‍ അദ്ദേഹം പ്രസംഗിക്കും. സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ നടക്കുന്ന ചര്‍ച്ചയിലും ഭാഗമാകും. രാഷ്ട്രീയ നേതാക്കള്‍, വ്യവസായികള്‍ എന്നിവരുമായി രാഹുല്‍ ഗാന്ധി ചര്‍ച്ച നടത്തും.
10 ദിവസം നീളുന്ന സന്ദര്‍ശനത്തിനിടെ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ നിലപാട് കൂടി രാഹുല്‍ ഗാന്ധി വിശദീകരിക്കുമെന്നാണ് കരുതുന്നത്.പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയില്‍ എത്തുന്നതിന് മുമ്പാണ് രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം.മോദിയുടെ ഔദ്യോഗിക സന്ദര്‍ശനം ആരംഭിക്കുന്നത് ജൂണ്‍ 22നാണ്. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, പ്രഥമ വനിത ജില്‍ ബൈഡന്‍ എന്നിവര്‍ മോദിയെ സ്വീകരിക്കും. ഔദ്യോഗിക അത്താഴ വിരുന്നും നരേന്ദ്ര മോദിക്ക് വേണ്ടി ഒരുക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചിട്ടുണ്ട്.അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കുക എന്ന ലക്ഷ്യത്തോടെയാണ് നരേന്ദ്ര മോദിയുടെ സന്ദര്‍ശനം.ഒട്ടേറെ തന്ത്ര പ്രധാന വിഷയങ്ങളില്‍ മോദി ചര്‍ച്ച നടത്തും. അമേരിക്കയും ഇന്ത്യയും നേരിടുന്ന വെല്ലുവിളികള്‍ ചര്‍ച്ച ചെയ്യും. കൂടാതെ സഹകരണം ശക്തമാക്കുന്ന കാര്യവും ചര്‍ച്ചയാകും. പ്രതിരോധം, ഊര്‍ജം, ബഹിരാകാശം തുടങ്ങിയ കാര്യങ്ങളിലും ചര്‍ച്ച നടക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരിന്‍ ജീന്‍ പിയറി പ്രസ്താവിച്ചു.കാലാവസ്ഥാ വ്യതിയാനം, തൊഴില്‍, ആരോഗ്യ സുരക്ഷ എന്നീ കാര്യങ്ങളും മോദി-ബൈഡന്‍ ചര്‍ച്ചയില്‍ വിഷയമാകുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ഇതിന് മുമ്പ് നരേന്ദ്ര മോദി അമേരിക്ക സന്ദര്‍ശിച്ചത് 2021 സെപ്തംബര്‍ 23നാണ്. പിന്നീട് 2022ല്‍ ക്വാദ് നേതൃ ഉച്ചകോടിക്കിടെ മോദിയും ജോ ബൈഡനും ചര്‍ച്ച നടത്തിയിരുന്നു. സാങ്കേതിക രംഗത്ത് കൂടുതല്‍ സഹകരിക്കുമെന്ന് നേതാക്കള്‍ പ്രഖ്യാപിച്ചത് അന്നാണ്.
ഇതിന്റെ തുടര്‍ ചര്‍ച്ചകള്‍ അടുത്ത മാസം നടക്കും.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്രകള്‍ ഏറെ ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും എപ്പോഴും വഴിവെച്ചിട്ടുണ്ട്.ലോക നേതാക്കളുമായി അടുത്ത ബന്ധം കാത്തുസൂക്ഷിക്കാന്‍ ശ്രമിക്കുന്ന മോദി ഇന്ത്യയുടെ സ്വാധീനശേഷിയും പ്രഭാവവും ഉയര്‍ത്തിയെന്ന വിലയിരുത്തലുണ്ട്. നയതന്ത്ര വിജയങ്ങള്‍ക്ക് പല സന്ദര്‍ശനങ്ങളും വഴിയൊരുക്കിയിട്ടുമുണ്ട്.കരുത്തുറ്റ ലോകനേതാക്കളില്‍ ഒരാളായി അടയാളപ്പെടുത്തപ്പെടാനാണ് മോദി അക്ഷീണം പ്രയത്നിച്ചുകൊണ്ടിരിക്കുന്നത്. അത്തരത്തിലൊരു നേതാവായി അദ്ദേഹം വളർന്നു കഴിഞ്ഞു എന്നും പറയാം ..വിദേശ യാത്രകൾ തന്നെയാണ് അതിനായി കൂടുതൽ സഹായിച്ചിട്ടുള്ളതും...
https://www.facebook.com/Malayalivartha
























