സിക്കിം സംസ്ഥാന ലോട്ടറിയുടെ മറവിൽ കോടികളുടെ കളളപ്പണ ഇടപാട്; 457 കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്‍റ് മരവിപ്പിച്ച് ഇ ഡി; ഇതര സംസ്ഥാന ലോട്ടറി വിതരണക്കാരൻ സാന്‍റിയാഗോ മാർട്ടിൻ കൊച്ചിയിലെ ഇ ഡി ഓഫീസിലെത്തി

കൊച്ചിയിലെ ഇ ഡി ഓഫീസിലേക്ക് കുതിച്ചെത്തി ആ വ്യക്തി. ചോദ്യ ശരങ്ങൾക്ക് തുടക്കമിട്ട് ഇ ഡി. ഇതര സംസ്ഥാന ലോട്ടറി വിതരണക്കാരൻ സാന്‍റിയാഗോ മാർട്ടിനാണ് ഇ ഡി ഓഫീസിൽ ഹാജരായിരിക്കുന്നത്. സാന്‍റിയാഗോ മാർട്ടിന്‍റെയും കുടുംബാംഗങ്ങളുടെയും പേരിലുളള 457 കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്‍റ് മരവിപ്പിച്ച് കൊണ്ടുള്ള നീക്കം നടത്തിയിരുന്നു.
ഇതോടെയാണ് സാന്‍റിയാഗോ മാർട്ടിൻ കൊച്ചിയിലെ ഇ ഡി ഓഫീസിലേക്ക് എത്തിയത്.കൊച്ചി ഇ ഡി ഓഫീസിലെത്തിയ സാന്‍റിയാഗോ മാർട്ടിനെ എൻഫോഴ്സ്മെന്‍റ് ചോദ്യം ചെയ്തു. സിക്കിം സംസ്ഥാന ലോട്ടറിയുടെ മറവിൽ ഇയാൾ , കോടികളുടെ കളളപ്പണ ഇടപാട് നടത്തിയെന്നാണ് ഇപ്പോൾ ഉയരുന്ന ആരോപണം. സാന്‍റിയാഗോ മാർട്ടിന്‍റെ ചെന്നെയിലേയും കോയമ്പത്തൂരിലെയും സ്ഥാപനങ്ങളിലും വീടുകളിലും ഇ ഡി റെയ്ഡ് വ്യാപിച്ചിരുന്നു.
സാന്റിയാഗോ മാര്‍ട്ടിനെതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എം പി ചില ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ലോട്ടറി വ്യവസായി പക്കല്‍നിന്ന് പിടിച്ചെടുത്ത 457 കോടി രൂപയുടെ കള്ളപ്പണം കേരളത്തിലെ സാധാരണക്കാരുടെതാണെന്നും സിപിഎമ്മിന്റെ സഹായത്തോടെയാണ് മാര്‍ട്ടിന്‍ ഈ പണം ഇവിടെനിന്ന് കടത്തിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha
























