കൊലക്കുറ്റം നിലനില്ക്കില്ലെന്ന് ആളൂരിന്റെ പരസ്യ വെല്ലുവിളി കേരളത്തെയാകെ ഞെട്ടിച്ചിരി്ക്കുകയാണ്. പുലര്‍കാലത്തില്‍ നിരവധിയാളുകള്‍ കണ്ടു കൊണ്ട് നില്‍ക്കവേയാണ് സന്ദീപ് കത്രിക കൊണ്ട് ഡോക്ടറെ കുത്തിയത്.

കൊട്ടാരക്കര താലൂക്കാശുപത്രിയിലെ ഹൗസ് സര്‍ജന്‍ ഡോ.വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി കുടവട്ടൂര്‍ ചെറുകരക്കോണം ശ്രീനിലയത്തില്‍ ജി.സന്ദീപിനെ അഞ്ചുദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ ഇയ്യാളെ ചോദ്യം ചെയ്തു വരികയാണ്. ഇന്നും 19നും 15 മിനിറ്റ് വീതം അന്വേഷണോദ്യോഗസ്ഥന്റെ സാന്നിധ്യത്തില്‍ അഭിഭാഷകനെ കാണാന്‍ അനുവദിക്കണമെന്നും കാലിലെ പരുക്കിനു ചികിത്സ നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ കൊലക്കുറ്റം നിലനില്ക്കില്ലെന്ന് ആളൂരിന്റെ പരസ്യ വെല്ലുവിളി കേരളത്തെയാകെ ഞെട്ടിച്ചിരി്ക്കുകയാണ്. പുലര്‍കാലത്തില്‍ നിരവധിയാളുകള്‍ കണ്ടു കൊണ്ട് നില്‍ക്കവേയാണ് സന്ദീപ് കത്രിക കൊണ്ട് ഡോക്ടറെ കുത്തിയത്.
എന്നിട്ടും പ്രതിഭാഗത്തിന്റെ വക്കീലായി അവതരിച്ച ആളൂര്‍ പറയുന്നത് ഇയ്യാള്‍ നിരവരാധിയെന്നാണ്. കൊലക്കുറ്റം കോടതിയില്‍ തെളിയിക്കാന്‍ കേരള പോലീസിന് കഴിയില്ലെന്നാണ് ആളൂര്‍ ഇന്നലെ പറഞ്ഞത്. ആളൂരിന്റെ വെല്ലുവിളി ഏറ്റെടുത്തു കൊണ്ട് വാശിയോടെയാണ് അന്വേഷണ സംഘം തെളിവുകള്‍ ശേഖരിക്കുന്നത്. വേണ്ടി വന്നാല്‍ മൂന്നാംമുറയല്ല ശാസ്ത്രീയമായ നാലാംമുറ ഉപയോഗിച്ചു തന്നെ സന്ദീപിനെ കുടുക്കാനുള്ള തയ്യാറെടു്പ്പിലാണ് പോലീസും എത്തിയിരിക്കുന്നത്.
സന്ദീപിനു ശാരീരിക പ്രശ്‌നങ്ങളുണ്ടെന്നും കാലില്‍ നീരും മൂത്രതടസ്സവും ഉണ്ടെന്നും പ്രതിക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ ബി.എ.ആളൂര്‍ വാദിച്ചു. കൊലപ്പെടുത്താന്‍ ഉപയോഗിച്ചുവെന്നു പറയുന്ന ആയുധമടക്കം എല്ലാ തെളിവുകളും പൊലീസിനു ലഭിച്ച സാഹചര്യത്തില്‍ കസ്റ്റഡി അപേക്ഷ പിന്നീട് പരിഗണിച്ചാല്‍ മതിയാകുമെന്നും ആളൂര്‍ വാദിച്ചു. എന്നാല്‍ പൊലീസ് കസ്റ്റഡി അനിവാര്യമാണെന്നു അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ ഷൈല മത്തായി വാദിച്ചു. പ്രതിയെ മെഡിക്കല്‍ ബോര്‍ഡിനു മുന്നില്‍ ഹാജരാക്കി മാനസികാരോഗ്യ നില പരിശോധിക്കണമെന്നുമുള്ള പ്രോസിക്യൂട്ടറുടെ വാദം കോടതി അംഗീകരിച്ചു. പ്രോസിക്യൂട്ടര്‍ തക്കസമയത്താണ് കോടതിയോട് മെഡിക്കല്‍ ബോര്‍ഡ് വേണമെന്നാവശ്യപ്പെട്ടത്. മാനസിക നില തകരാറിലാണെന്ന് വരുത്തി തീര്‍ക്കാനുള്ള ആളൂരിന്റെയും സന്ദീപിന്റെയും തന്ത്രം അതോടെ പൊളിയുകയായിരുന്നു.
സന്ദീപിന്റെ ഇടതുകാലില്‍ പൊട്ടലുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. പക്ഷേ നീരുള്ളതിനാല്‍ ഒരാഴ്ചയ്ക്കു ശേഷമേ പ്ലാസ്റ്ററിടാനാവൂ. വലതുകാലില്‍ ചതവുണ്ടെന്നു കണ്ടതിനാല്‍ ഈ കാലില്‍ പ്ലാസ്റ്ററിട്ടു. പുനലൂര്‍ താലൂക്കാശുപത്രിയിലെത്തിച്ചാണു പ്ലാസ്റ്ററിട്ടത്. യാതൊരു കുറ്റബോധവുമില്ലാതെ പെരുമാറിയ സന്ദീപിനെ കനത്ത സുരക്ഷയിലാണ് പോലീസ് ആശുപത്രിയിലെത്തിച്ചത്. ഇനി സംഭവ സ്ഥലത്തു കൊണ്ടു പോയി തെളിവെടുക്കാനുണ്ട്. പൊതുജനപ്രതിഷേധം ശക്തമാകുമെന്നതിനാല്‍ കനത്ത സുരക്ഷ വേണമെന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്. വനന്ദദാസ് കൊലക്കേസ് പ്രതിക്കായി ആളൂരിത്തിയതിന് പിന്നിലും ദുരൂഹതയുണ്ട്. പത്തു ലക്ഷം രൂപ വാങ്ങിയ ശേഷമാണ് കേസില്‍ പ്രതിഭാഗത്തിന് വേണ്ടി ഹാജരായതെന്നും പറയപ്പെടുന്നു. എന്നും വിവാദ കേസുകളുടെ പിന്നാലെ ഓടിയെത്തുന്ന ആളൂര്‍ കേരളത്തെ ഞെട്ടിച്ച നിരവധി കേസുകളില്‍ പ്രതി ഭാഗത്തിനു വേണ്ടി ഹാജരായിരുന്നു.
എല്ലാ പഴുതുകളും അടച്ച് പോലീസ് ഹാജരാക്കുന്ന കുറ്റപത്രത്തില്‍ നിന്നും പ്രതികളെ ഊരികൊണ്ടു വരാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ശിക്ഷയുടെ കാഠിന്യം കുറച്ചു കൊടുക്കാന്‍ ആളൂരിനായിട്ടുണ്ട്. സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ മാറ്റിയതിന് പിന്നിലും ആളൂരിന്റെ ഇടപെടലാണ്. മദ്യവും മയക്കുമരുന്നും കീഴടക്കിയ കേരളത്തില്‍ ഏതു സമയത്തും ഇവിടെയും സംഭവിക്കാവുന്ന തരത്തിലുള്ള മരണമാണ് ഡോ.വന്ദനദാസിനുണ്ടായത്. സുരക്ഷിതമല്ലാത്ത സാമൂഹികാവസ്ഥയാണ് കേരളത്തിലുള്ളതെന്ന കാര്യത്തില്‍ സംശയമുണ്ട്. ജനക്കൂട്ട ആക്രമണങ്ങളും കുറവല്ല. ആര്‍ക്കും ആരെയും കൊല്ലം എന്ന മാനസികാവസ്ഥയിലേയ്ക്കാണ് പലരേയും എത്തിച്ചിരിക്കുന്നത്.
എന്തു നടന്നാലും ര്കഷിക്കാന്‍ ആളൂരിനെ പോലെ പലരുമുണ്ടെന്ന വിശ്വാസമാണ് ഇത്തരം അക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതിന് പിന്നിലെന്ന് വാദവും ഉയരുന്നുണ്ട്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ നൂറിലധികം മനുഷ്യത്വ രഹിതമായ കൊലകളും അക്രമങ്ങളും നടന്നിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ആളൂരല്ല ആരു വന്നാലും പരാജയപ്പെടുത്താന്‍ കഴിയാത്ത തെളിവുകള്‍ ഹാജരാക്കി വന്ദനയുടെ ഘാതകന് പരമാവധി ശിക്ഷ ,കഴിയുമെങ്കില്‍ വധശിക്ഷ തന്നെ കിട്ടണമെന്നാണ് കേരളം ആഗ്രഹിക്കുന്നത്. അന്വേഷമ സംഘവും കരുക്കള്‍ നീക്കുന്നത് ആ ലക്ഷ്യത്തിലേയ്‌ക്കെന്ന് വ്യ്കതമാണ്.
https://www.facebook.com/Malayalivartha
























