ഇന്ത്യൻ ഭരണകൂടത്തെ വിമർശിച്ച് യുഎസ് റിപ്പോര്‍ട്ട്... ചവറ്റുകുട്ടയിലെറിഞ്ഞ് ഇന്ത്യ

ഇന്ത്യയിൽ മതന്യൂനപക്ഷങ്ങളെ ഭരണകൂടം വേട്ടയാടുന്നുവെന്ന് യുഎസ്. അമേരിക്കയുടെ അന്താരാഷ്‌ട്ര മതസ്വാതന്ത്ര്യ കമീഷന്റെ റിപ്പോർട്ടിലാണ് മതന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങൾക്ക് ഇന്ത്യൻ ഭരണസംവിധാനം കൂട്ടുനിൽക്കുന്നതായി വെളിപ്പെടുത്തുന്നത്. റിപ്പോര്‍ട്ടിന്റെ പ്രസക്തഭാഗങ്ങള്‍ മുമ്പ് പുറത്തു പുറത്തുവന്നിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത മാസം അമേരിക്ക സന്ദർശിക്കാനിരിക്കെ, അമേരിക്കന്‍ അഭ്യന്തരവകുപ്പ് റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. രാജ്യത്ത് മതത്തിന്റെ പേരിൽ നടക്കുന്ന അതിക്രമങ്ങളെ ഇന്ത്യന്‍ സര്‍ക്കാര്‍ അപലപിക്കണമെന്നും ഉത്തരവാദികളെ കണ്ടെത്തണമെന്നും റിപ്പോർട്ടില്‍ പറയുന്നു.
തെറ്റായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള ഈ റിപ്പോർട്ട് തെറ്റിദ്ധാരണാജനകമാണെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പ്രതികരിച്ചു. 'യുഎസിന്റെ ഇത്തരം റിപ്പോര്‍ട്ടുകള്‍ തെറ്റായ വിവരങ്ങളുടെയും തെറ്റായ ധാരണയുടെയും അടിസ്ഥാനത്തിലാണ് തുടരുന്നത്. ചില യുഎസ് ഉദ്യോഗസ്ഥരുടെ പ്രചോദിതവും പക്ഷപാതപരവുമായ അഭിപ്രായപ്രകടനം ഈ റിപ്പോര്‍ട്ടുകളുടെ വിശ്വാസ്യതയെ കൂടുതല്‍ ദുര്‍ബലപ്പെടുത്താന്‍ മാത്രമേ ഉപകരിക്കൂ.
” അമേരിക്കയുമായുള്ള ബന്ധത്തെ ഞങ്ങള്‍ വിലമതിക്കുന്നുണ്ട്. ആശങ്കയുള്ള വിഷയങ്ങളില്‍ ഒരു തുറന്ന സമീപനമാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്,” എന്നും ബാഗ്ചി പറഞ്ഞു. ഞങ്ങള്‍ക്ക് ആശങ്കയുള്ള കാര്യങ്ങളില്‍ തുറന്ന് പ്രകടിപ്പിക്കുകയും ചെയ്യും' വിദേശകാര്യ മന്ത്രാലയ വാക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത മാസം യുഎസ് സന്ദര്‍ശിക്കാനിരിക്കെയാണ് ഈ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
റഷ്യ, ഇന്ത്യ, ചൈന, സൗദി അറേബ്യ എന്നിവയുള്‍പ്പെടെ നിരവധി സര്‍ക്കാരുകള്‍ അവരുടെ അതിര്‍ത്തിക്കുള്ളിലെ വിശ്വാസി സമൂഹത്തിന്റെ സ്വാതന്ത്രത്തെ ലക്ഷ്യം വെക്കുന്നുവെന്ന് റിപ്പോര്‍ട്ട് പുറത്തിറക്കി കൊണ്ട് യുഎസ് ഉദ്യോഗസ്ഥര്‍ ആരോപിക്കുന്നു. റിപ്പോര്‍ട്ടില്‍ ബിജെപിയെ 28 തവണയും വിഎച്ച്പിയെ 24 തവണയും ബജ്‌റങ് ദളിനെ ഏഴ് തവണയും പരാമര്‍ശിച്ചിട്ടുണ്ട്.
മതപരിവർത്തനം, ഹിജാബ് ധരിക്കൽ, ഗോവധം തുടങ്ങിയ വിഷയങ്ങൾ മുൻനിർത്തി മുസ്ലിം, ക്രിസ്‌ത്യൻ, ദളിത്, സിഖ്, ആദിവാസികൾ തുടങ്ങിയവരെ അടിച്ചമർത്തുന്നു. 2014 മുതൽ ബിജെപി സർക്കാർ ന്യൂനപക്ഷങ്ങൾക്ക് മതസ്വാതന്ത്ര്യം നിഷേധിക്കുന്ന നയങ്ങളാണ് സ്വീകരിക്കുന്നത്’–- റിപ്പോർട്ടിൽ പറയുന്നു. സിഎഎ, എൻആർസി തുടങ്ങിയ വിഷയങ്ങളും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
ബിജെപി നേതാക്കള്‍ വിദ്വേഷം നിറഞ്ഞതും പ്രകോപനപരവുമായ പ്രസംഗം രാജ്യത്തുടനീളം നടത്തിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഹോട്ടലുകളിലെ ഭക്ഷണവുമായി ബന്ധപ്പെട്ട് പി.സി.ജോര്‍ജ് കഴിഞ്ഞ വര്‍ഷം നടത്തിയ പരാമര്‍ശമാണ് ഇതില്‍ ഉള്‍പ്പെട്ടത്. മുസ്ലിം വിഭാഗത്തിലുള്ളവർ നടത്തുന്ന ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിക്കരുതെന്ന് മുൻ എംഎൽഎ പിസി ജോർജ്ജ് നടത്തിയ പ്രസംഗവും റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു. നുപൂര്‍ ശര്‍മയുടെ വിവാദ പരാമര്‍ശങ്ങളും ആഭ്യന്തര മന്ത്രി അമിത് ഷാ ഹൈദരാബാദില്‍ നടത്തിയ പരാര്‍ശവും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
https://www.facebook.com/Malayalivartha
























