എം ജി വിസി ഡോ. സാബു തോമസിന് 4 വർഷത്തേക്ക് പുനർനിയമനം നൽകണം; പുതിയ വി.സി നിയമിതനാകുണ്ടന്നത് വരെ താത്കാലികമായി തുടരാൻ അനുവദിക്കാം; പുനർനിയമനം നൽകണമെന്ന സർക്കാർ ശുപാർശ തള്ളി ഗവർണർ

പിരിച്ചുവിടലിന് ഗവർണർ നോട്ടീസ് നൽകിയ വിസിമാരിൽ ഒരാളായ എം ജി വിസി ഡോ. സാബു തോമസ് ശനിയാഴ്ച വിരമിക്കുകയാണ്. അദ്ദേഹത്തിന് 4 വർഷത്തേക്ക് പുനർനിയമനം നൽകണമെന്ന ആവശ്യവുമായി സർക്കാർ ഗവർണർക്ക് കത്ത് അയച്ചിരുന്നു. എന്നാൽ പുനർനിയമനം നൽകണമെന്ന സർക്കാർ ശുപാർശ ഗവർണർ തള്ളിയിരിക്കുകയാണ്. പകരം പുതിയ വി.സി നിയമിതനാകുണ്ടന്നത് വരെ , താത്കാലികമായി തുടരാൻ അനുവദിക്കാമെന്നാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സ്വീകരിച്ചിരിക്കുന്ന നിലപാട്.
ഇക്കാര്യം നേരത്തെ സർക്കാരിനെ അറിയിച്ചിരുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. വാഴ്സിറ്റിയിൽ ദേശീയ അക്രഡിറ്റേഷൻ കൗൺസിലിന്റെ (നാക്) പരിശോധന അടുത്തമാസം നടക്കുന്നുണ്ട്. അതുകൊണ്ട്, വി.സി ഇല്ലാതിരിക്കുന്നത് ശരിയല്ല . ആയതിനാലാണ് ഇത്തരത്തിലൊരു നിലപാട് സ്വീകരിച്ചിരിക്കുന്നത്. മാത്രമല്ല പ്രോ ചാൻസലർ കൂടിയായ മന്ത്രി ആർ.ബിന്ദുവിന്റെ ശുപാർശ ഗവർണർ തിരിച്ചയക്കുകയും ചെയ്തു.
വി.സിയുടെ താത്കാലിക ചുമതല സാബു തോമസിന് കൈമാറാനുള്ള ഉത്തരവാദിത്വം പ്രോചാൻസലർക്ക് നൽകാനും നിർദ്ദേശം കൊടുത്തിരുന്നു. എം.ജി വാഴ്സിറ്റി നിയമത്തിൽ, വി.സിയുടെ പുനർനിയമനമാകാമെന്ന് ഉണ്ടെന്നും, നിയമന സമയത്ത് 65വയസ് കവിയരുതെന്നേയുള്ളൂവെന്നും ശുപാർശയിൽ മന്ത്രി വ്യക്തമാക്കുകയും ചെയ്തു. .61വയസ്സുള്ള വ്യക്തിയാണ് സാബുതോമസ്. പക്ഷേ കണ്ണൂർ സർവകലാശാലാ വൈസ്ചാൻസലർ ഡോ.ഗോപിനാഥ് രവീന്ദ്രന് പുനർനിയമനം നൽകിയതിനെതിരായ കേസ് സുപ്രീംകോടതിയിലുണ്ട് .
മാത്രമല്ല നിയമനത്തിൽ ക്രമക്കേടുള്ള വി.സിമാരെ പിരിച്ചുവിടാനുള്ള നോട്ടീസിനെതിരായ റിട്ട് അപ്പീൽ ഹൈക്കോടതി പരിഗണിക്കുകയാണ്. അതുകൊണ്ട് പുനർനിയമനം നൽകാനാവില്ലെന്നായിരുന്നു ഗവർണർ സ്വീകരിച്ച നിലപാട്.പുനർനിയമനം നൽകിയില്ലെങ്കിലും സാബുതോമസിന് അടുത്ത വി.സിയെ തിരഞ്ഞെടുക്കാനുള്ള സെർച്ച് കമ്മിറ്റിയിൽ അപേക്ഷിച്ച് നിയമനം നേടാനാകും എന്നതാണ് ഏറെ ശ്രദ്ധേയമായ കാര്യം .
https://www.facebook.com/Malayalivartha
























