അർജ്ജുനും, രാഖിശ്രീയും തമ്മിൽ പ്രണയത്തിലായിരുന്നു: ബന്ധം വീട്ടുകാര്‍ അറിഞ്ഞു:- മരണത്തിനു തൊട്ടുമുന്‍പ് വരെയുള്ള കാര്യങ്ങള്‍ വാട്സാപ്പിൽ അറിയിച്ചു:- ചാറ്റിന്റെ സ്ക്രീൻ ഷോട്ടുമായി കുടുംബം....

എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടിയതിനു പിന്നാലെ ചിറയിൻകീഴിൽ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. രാഖിശ്രീയെ പിന്നാലെ നടന്ന് ശല്യം ചെയ്തുവെന്ന് ആരോപണം ഉയർന്ന യുവാവിന്റെ കുടുംബം ഇരുവരും, പ്രണയത്തിലായിരുന്നുവെന്ന് തെളിക്കുന്ന തെളിവുകളുമായി രംഗത്ത്.
പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയിട്ടില്ലെന്നും ഇരുവരും തമ്മില്‍ സ്നേഹത്തിലായിരുന്നെന്നും ചിറയിൻകീഴ് പണ്ടകശാല സ്വദേശിയായ അർജുന്റെ വീട്ടുകാര്‍ അറിയിച്ചു. ആരോപണം ഉയര്‍ന്നതോടെ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയ അർജുൻ ഇതുവരെ തിരിച്ചെത്തിയില്ലെന്നും അവർ പറഞ്ഞു. എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയത്തിനും എപ്ലസ് നേടി വിജയിച്ചതിന്റെ പിറ്റേദിവസമാണ് രാഖിശ്രീയെ മരിച്ച നിലയിൽ കണ്ടെത്തിയത്. നാട്ടുകാരനായ അര്‍ജുന്‍ എന്ന യുവാവ് പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയതില്‍ മനംനൊന്താണ് ആത്മഹത്യയെന്നാണ് വീട്ടുകാരുടെ പരാതി.
പിന്തുടര്‍ന്ന് ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും ഒരു വര്‍ഷത്തിലേറെയായി ഇരുവരും സ്നേഹത്തിലായിരുന്നെന്നും അര്‍ജുന്റെ വീട്ടുകാര്‍ വിശദീകരിച്ചു. എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിവരം അറിഞ്ഞതു മുതല്‍ മരണത്തിനു തൊട്ടുമുന്‍പ് വരെയുള്ള കാര്യങ്ങള്‍ വരെ അര്‍ജുനെ രാഖിശ്രീ വാട്സാപ്പിൽ അറിയിച്ചിരുന്നു. അര്‍ജുനുമായുള്ള ബന്ധം വീട്ടുകാര്‍ അറിഞ്ഞതിലെ വിഷമമാണ് അവസാനമായി അയച്ച സന്ദേശമെന്നും കുടുംബം പറഞ്ഞു. ഇരുവരും തമ്മിലുള്ള ചാറ്റിന്റെ സ്ക്രീന്‍ഷോടും അര്‍ജുന്റെ കുടുംബം പൊലീസിന് കൈമാറി. അസ്വാഭാവിക മരണത്തിനാണ് ചിറയിൻകീഴ് പൊലീസ് കേസെടുത്തിട്ടുള്ളത്.
സ്കൂളിൽ പഠിക്കാൻ പോകുന്ന സമയങ്ങളിൽ ചിറയിൻകീഴ് പണ്ടകശാല സ്വദേശിയായ യുവാവ് പ്രണയാഭ്യർഥനയുമായി മകളെ നിരന്തരം ശല്യം ചെയ്തിരുന്നതായും എസ്എസ്എൽസി ഫലമറിഞ്ഞു സ്കൂളിൽ പോയപ്പോഴും പിറകേ കൂടി തന്നോടൊപ്പം വരണമെന്നും ഇല്ലെങ്കിൽ ജീവിക്കാൻ അനുവദിക്കുകയില്ലെന്നും ഭീഷണി ഉയർത്തിയിരുന്നതായുമാണ് പിതാവ് രാജീവ് പരാതിയിൽ പറയുന്നത്.
ആറുമാസം മുൻപു സ്കൂളിൽ നടന്ന വിദ്യാർഥി ക്യാംപിൽ വച്ചാണു യുവാവ് മകളെ പരിചയപ്പെട്ടതെന്നും തുടർന്നു ഇയാൾ പെൺകുട്ടിക്കു മൊബൈൽ വാങ്ങി നൽകിയെന്നും പരാതിയിലുണ്ട്. ഫോണിലൂടെ ഭീഷണിപ്പെടുത്തിയിരുന്ന യുവാവ് എസ്എസ്എൽസി ഫലമറിയാൻ സ്കൂളിൽ പോയ ദിവസവും രാഖിശ്രീയെ ചിറയിൻകീഴിലെ ബസ് സ്റ്റോപ്പിൽ തടഞ്ഞു നിർത്തി ഭീഷണി ആവർത്തിച്ചെന്നും പരാതിയിൽ ആരോപിച്ചു.
മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം കുടുംബവീടായ ആറ്റിങ്ങൽ മാമത്തിനു സമീപം പുണ്യം വീട്ടിൽ സംസ്കരിച്ചു. പിതാവ് രാജീവ് ചിറയിൻകീഴ് പൊലീസിനു നൽകിയ പരാതിയിൽ യുവാവ് ഭീഷണി മുഴക്കിയതായി ആരോപിക്കുന്നു.
ആറുമാസം മുൻപു സ്കൂളിൽ നടന്ന വിദ്യാർഥി ക്യാംപിൽ വച്ചാണു യുവാവ് മകളെ പരിചയപ്പെട്ടതെന്നും തുടർന്നു യുവാവ് പെൺകുട്ടിക്കു മൊബൈൽ വാങ്ങി നൽകിയെന്നും പരാതിയിലുണ്ട്.ഫോണിലൂടെ ഭീഷണിപ്പെടുത്തിയിരുന്ന യുവാവ് എസ്എസ്എൽസി ഫലമറിയാൻ സ്കൂളിൽ പോയ ദിവസവും രാഖിശ്രീയെ ചിറയിൻകീഴിലെ ബസ് സ്റ്റോപ്പിൽ തടഞ്ഞു നിർത്തി ഭീഷണി ആവർത്തിച്ചെന്നും പരാതിയിൽ പറയുന്നു.
മുഴുവന്‍ വിഷയത്തിനും എ പ്ലസ് ലഭിച്ച സന്തോഷത്തിലായിരുന്നു രാഖിശ്രീ. പഠനത്തില്‍ എന്നും മിടുക്കിയായിരുന്ന രാഖിശ്രീയെ തേടി ഇതിനു മുന്‍പും നിരവധി നേട്ടങ്ങള്‍ എത്തിയിരുന്നു. കേന്ദ്ര സയന്‍സ് ഇന്‍സ്‌പെയര്‍ അവാര്‍ഡ് നേടിയ രാഖിശ്രീയുടെ വാര്‍ത്ത പുറത്ത് വന്നിരുന്നു. സ്മാര്‍ട്ട് ഡസ്റ്റ് ബിന്‍ എന്ന നൂതന മാലിന്യ സംസ്‌കരണ വിദ്യ നിര്‍ദേശിച്ചതിനാണ് കേന്ദ്ര സയന്‍സ് ഇന്‍സ്‌പെയര്‍ അവാര്‍ഡ് ലഭിച്ചത്.
ചിറയിന്‍കീഴ് ശാരദാ വിലാസം ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ രാഖിശ്രീ സ്‌കൂളിനും നാടിനും അഭിമാനമായ നേട്ടമാണ് പുരസ്‌കാരത്തിലൂടെ സ്വന്തമാക്കിയത്. സമൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് എങ്ങനെ പരിഹാരം കണ്ടെത്താനുമെന്നാണ് പുരസ്‌കാരത്തിന് രാഖിശ്രീയെ അര്‍ഹമാക്കിയ പഠനം. വേസ്റ്റ് മാനേജ്‌മെന്‍രിന് വേണ്ടിയുള്ള സ്മാര്‍ട്ട് ഡെസ്ബിന്നിന് രൂപം നല്‍കിയാണ് രാഖിശ്രീ ഈ നേട്ടം സ്വന്തമാക്കിയത്
https://www.facebook.com/Malayalivartha
























