നിരോധിത സംഘടനയാണ് നേതാക്കന്മാർ ജയിലിലാണ് എങ്കിലും പോപ്പുലർ ഫ്രണ്ടിനെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തു സൂക്ഷിക്കന്ന ഒരു ഭരണ കൂടമാണ് കേരളത്തിൽ.... കേന്ദ്രരഹസ്യാന്വേഷണ വിഭാഗങ്ങളുടെ നിരീക്ഷണത്തിലുള്ള പോപ്പുലർ ഫ്രണ്ട് ഒഫ് ഇന്ത്യ നേതാവിന്റെ ഉടമസ്ഥതയിലെ റിസോർട്ടിന് ലൈസൻസ് പുതുക്കി നൽകി സ്നേഹം പ്രകടിപ്പിച്ചിരിക്കുകയാണ് മാങ്കുളം പഞ്ചായത്ത്....

ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) രാജ്യവ്യാപകമായി റജിസ്റ്റർ ചെയ്ത യുഎപിഎ കേസുകളിലെ (നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം) പിടികിട്ടാപ്പുള്ളികളായ ആറു മലയാളികളെ കണ്ടെത്താൻ 26 ലക്ഷം രൂപയുടെ പാരിതോഷികം പ്രഖ്യാപിച്ചു. പക്ഷേ ഇത് ഒന്നും തന്നെ കേരളം അറിഞ്ഞിട്ടില്ല. നിരോധിത സംഘടനയാണ് നേതാക്കന്മാർ ജയിലിലാണ് എങ്കിലും പോപ്പുലർ ഫ്രണ്ടിനെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തു സൂക്ഷിക്കന്ന ഒരു ഭരണ കൂടമാണ് കേരളത്തിൽ. കേന്ദ്രരഹസ്യാന്വേഷണ വിഭാഗങ്ങളുടെ നിരീക്ഷണത്തിലുള്ള പോപ്പുലർ ഫ്രണ്ട് ഒഫ് ഇന്ത്യ നേതാവിന്റെ ഉടമസ്ഥതയിലെ റിസോർട്ടിന് ലൈസൻസ് പുതുക്കി നൽകി സ്നേഹം പ്രകടിപ്പിച്ചിരിക്കുകയാണ് മാങ്കുളം പഞ്ചായത്ത്.
കൈവെട്ട് കേസിലടക്കം പ്രതിയായ മൂവാറ്റുപുഴ സ്വദേശി എം.കെ. അഷറഫിന്റെ (തമർ അഷറഫ്) പേരിലുള്ളതാണ് മാങ്കുളത്തെ വില്ല വിസ്ത റിസോര്‍ട്ട്. റിസോര്‍ട്ടിന്, ഇല്ലാത്ത സര്‍ട്ടിഫിക്കറ്റ് ഉണ്ടെന്ന് കാട്ടി ജീവനക്കാരുടെ ഒത്താശയോടെ, പഞ്ചായത്തിന്റെ പ്രവര്‍ത്തനാനുമതി. തമർ അഷറഫ് ന്യൂഡൽഹിയിൽ ജയിലിലാണ്. ഇയാളുടെ മകനാണ് റിസോർട്ടിന്റെ പ്രവർത്തനത്തിന് അപേക്ഷ നൽകിയിരുന്നത്. ഇഡി അടക്കമുള്ള കേന്ദ്ര ഏജൻസികൾ നിരവധി തവണ ഈ റിസോർട്ടിൽ പരിശോധന നടത്തിയിരുന്നു.
ഏതാനും വര്‍ഷങ്ങളായി റിസോര്‍ട്ടുടമയുടെ അപേക്ഷയിന്മേല്‍ പരിശോധന നടത്തി പ്രവര്‍ത്തന ലൈസന്‍സ് പുതുക്കി നല്കുകയാണ് പഞ്ചായത്ത് ചെയ്തിരുന്നത്. ഇതിനായി പ്രധാനമായും വേണ്ട രേഖയാണ് പിസിസി എന്ന പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് . എന്നാല്‍ അപേക്ഷ പരിഗണിച്ച് ക്ലാര്‍ക്ക് ഇത് 'നോക്കാതെ' പിസിസി ഉണ്ടെന്ന് കാട്ടി ഓണ്‍ലൈനില്‍ ശരി അടയാളപ്പെടുത്തി. സ്ഥലപരിശോധന നടത്തിയ ഉദ്യോഗസ്ഥനും 'ഇക്കാര്യം ശ്രദ്ധിച്ചില്ല' എന്നാണ് പഞ്ചായത്തിന്റെ വിശദീകരണം. ലഭിച്ച അപേക്ഷയില്‍ ആവശ്യമായ 'രേഖകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നത് നോക്കാതെ' പഞ്ചായത്ത് സെക്രട്ടറി അനുമതിയും നല്കി.
ഇതേ തുടർന്ന് നാട്ടുകാരിൽ നിന്ന് ജില്ലാ പൊലീസ് മേധാവിക്ക് പരാതി ലഭിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ അദ്ദേഹം അന്വേഷണത്തിന് ഉത്തരവിടുകയുമായിരുന്നു. സംഭവത്തിൽ മൂവരേയും വിളിച്ച് വരുത്തി മൊഴി എടുത്തതായി മൂന്നാർ ഡിവൈ.എസ്.പി പറഞ്ഞു. ചോദ്യം ചെയ്യലിൽ ഉദ്യോഗസ്ഥർ വീഴ്ച്ച സമ്മതിച്ചു.ക്ലറിക്കൽ മിസ്റ്റേക്കാണെന്ന് ക്ലർക്കും തന്റെ പരിചയകുറവ് കൊണ്ട് പറ്റിയ പിശകാണെന്ന് സെക്രട്ടറിയും മൊഴി നൽകി. എന്നാൽ തങ്ങളാരും സാമ്പത്തിക ലാഭത്തിനായല്ല ഇത് ചെയ്തതെന്നുമാണ് മൂവരും പറഞ്ഞത്. അതേ സമയം വീഴ്ച പറ്റിയ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി ഉണ്ടാകുമെന്നാണ് വിവരം.
ലൈസൻസ് അനുവദിച്ച സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ചയാണുണ്ടായത്. വില്ല വിസ്റ്റ റിസോർട്ടി"ന്റെ ലൈസൻസ് പുതുക്കി നൽകിയ നടപടി മാങ്കുളം പഞ്ചായത്ത് സെക്രട്ടറി കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. എങ്കിലും രണ്ട് ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തിട്ടില്ലെങ്കിലും ജില്ലാ പൊലീസ് മേധാവിക്ക് മൂന്നാർ ഡിവൈ.എസ്.പി അലക്‌സ് ബേബി അന്വേഷണ റിപ്പോർട്ട് കൈമാറിയിട്ടുണ്ട്.
പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചെങ്കിലും വഴിവിട്ട ബന്ധം ഉപേക്ഷിക്കാതെ പൊലീസ് സേനയിൽ അനുഭാവികൾ ഉണ്ടെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഉദ്യോഗസ്ഥ തലത്തിലും വഴിവിട്ട ബന്ധങ്ങൾ ഉണ്ടെന്നു സ്ഥിതീകരിക്കുന്ന രീതിയിലാണ് കാര്യങ്ങൾ നീങ്ങുന്നത്.
ഒരുവർഷത്തിലേറെ നീണ്ട രഹസ്യ നിരീക്ഷണത്തിന് ശേഷമാണ് പോപ്പുലർ ഫ്രണ്ടിന് നിരോധനം വരുന്നത്. ഈ നിരോധനത്തിന് പിന്നാലെ തുടർ റെയ്ഡുകളുമായി ദേശീയ അന്വേഷണ ഏജൻസി രംഗത്തുണ്ട്. 2022 സെപ്റ്റംബർ 22നാണ് നേതാക്കളെ തേടി എൻഐഎ സംഘം എത്തുന്നത്. കേരളത്തിലെ പിഎഫ്‌ഐ നേതാക്കളുടെ വീടുകളിലും ഓഫീസുകളിലുമെല്ലാമായി രാജ്യവ്യാപകമായ റെയ്ഡായിരുന്നു നടന്നത്.
https://www.facebook.com/Malayalivartha
























