പിരിച്ചുവിടലിന് ഗവർണർ നോട്ടീസ് നൽകിയ വിസിമാരിൽ ഒരാളായ എം ജി വിസി ഡോ. സാബു തോമസ് ശനിയാഴ്ച വിരമിക്കുന്നു; ന് പുനർനിയമനം നൽകണമെന്ന ആവശ്യത്തിലുറച്ച് സർക്കാർ

പിരിച്ചുവിടലിന് ഗവർണർ നോട്ടീസ് നൽകിയ വിസിമാരിൽ ഒരാളായ എം ജി വിസി ഡോ. സാബു തോമസ് ശനിയാഴ്ച വിരമിക്കുകയാണ്. അദ്ദേഹത്തിന് പുനർനിയമനം നൽകണമെന്ന ആവശ്യവുമായി സർക്കാർ വീണ്ടും ഗവർണർക്ക് കത്ത് അയച്ചിരിക്കുകയാണ്. ഈ ആവശ്യവുമായി സർക്കാർ ഗവർണർക്ക് കത്ത് നൽകുകയും ചെയ്തു. എംജി സർവകലാശാല ചട്ടങ്ങൾ അനുസരിച്ച് പുനർനിയമന സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സർക്കാർ ഗവർണർക്ക് കത്ത് നൽകിയിരിക്കുന്നത് എന്നതും ശ്രദ്ധേയമായ കാര്യം.
പിരിച്ചുവിടലിന് ഗവർണർ നോട്ടീസ് നൽകിയ വിസിമാരിൽ ഒരാളാണ് ഡോ. സാബു തോമസ് എന്നതാണ് അതിലേറെ ശ്രദ്ധേയമായ കാര്യം . ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസിന് ഡോ. സാബു തോമസ് മറുപടി കൊടുത്തിരുന്നതാണ്. എംജി വിസി നൽകിയ മറുപടിയിൽ പറയുന്നത്, ഹിയറിംഗിന് അവസരം നല്‍കണമെന്ന ആവശ്യമാണ്. മാത്രമല്ല, ചട്ടങ്ങൾ പാലിച്ച് നടത്തിയ നിയമനം റദ്ദാക്കാൻ ഗവർണർക്ക് അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടി ഡോ. സാബു തോമസ് കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു .
ഡോ. സാബു തോമസ് കൂടാതെ കേരള സർവകലാശാല മുൻ വി സി ഡോ. വി പി. മഹാദേവൻ പിളള, കുസാറ്റ് വി സി ഡോ. കെ എൻ മധുസൂദനൻ, കുഫോസ് വി സി ഡോ. കെ റിജി ജോൺ, കാലടി സർവകലാശാല വി സി ഡോ. എം വി നാരായണൻ, കാലിക്കറ്റ് വി സി ഡോ. എം കെ ജയരാജ്, മലയാളം സർവകലാശാല വി സി ഡോ. വി അനിൽ കുമാർ, കണ്ണൂർ സർവകലാശാല വി സി ഡോ. ഗോപിനാഥ് രവീന്ദ്രൻ എന്നിവരും കോടതിയെ സമീപിച്ചിരുന്നു . കണ്ണൂർ വി സിക്ക് പുനർനിയമനം നൽകണമെന്ന മന്ത്രി ബിന്ദുവിന്റെ കത്ത് ഉന്നയിച്ചാണ് , ഗവർണർ സർക്കാരിനോട് ഉടക്കിയത് എന്നതും .
https://www.facebook.com/Malayalivartha
























