''എനിക്കു കിട്ടിയ ഏറ്റവും വലിയ ഗുരുദക്ഷിണ; ടീച്ചറുടെ പരിശ്രമം കൂടിയാണ് തന്റെ വിജയങ്ങൾക്കു പിന്നിൽ''; തന്റെ അരികിലേക്ക് ഓടിയെത്തിയ വിദ്യാർത്ഥിക്കായി രത്ന ടീച്ചർ കാത്ത് വച്ച ആ സമ്മാനം!

ടീച്ചറെ കാണാൻ ഞാൻ വരും’ എന്ന വിദ്യാർത്ഥിയുടെ ആ ഉറപ്പ് കഴിഞ്ഞ ദിവസം പാലിക്കപ്പെട്ടു. തന്റെ പ്രിയ അധ്യാപികയെ സന്ദർശിക്കാൻ ഉപരാഷ്ട്രപതി ജഗദീപ് ധൻകർ എത്തി. രാജസ്ഥാനിലെ ചിത്തോർഗഡ് സൈനിക സ്കൂളിൽ 1968 ൽ കണക്കു പഠിപ്പിച്ച രത്ന നായരെ കാണാനായി അവരുടെ വീട്ടിലെത്തിയതായിരുന്നു ഉപരാഷ്ട്രപതി. പാനൂർ ചമ്പാട് ‘ആനന്ദം’ വീട്ടിലായിരുന്നു അദ്ദേഹമെത്തിയത്.
കാൽതൊട്ടു വണങ്ങി തന്റെ അധ്യാപികയോടുള്ള ആദരവ് അദ്ദേഹം അറിയിക്കുകയും ചെയ്തിരുന്നു.‘‘എനിക്കുകിട്ടിയ ഏറ്റവും വലിയ ഗുരുദക്ഷിണയാണ് ഇതെന്നായിരുന്നു രത്ന ടീച്ചർ പറഞ്ഞത്. ടീച്ചറുടെ പരിശ്രമം കൂടിയാണ് തന്റെ വിജയങ്ങൾക്കു പിന്നിലെന്ന് ഉപരാഷ്ട്രപതി പറഞ്ഞപ്പോ അതൊന്നുമല്ല, താങ്കളുടെ ശ്രമവും കഴിവുമാണെന്നു ടീച്ചറും മറുപടി പറഞ്ഞു.
സ്പീക്കർ എ.എൻ.ഷംസീറിനൊപ്പം 2.30നു വീട്ടിലെത്തി. ഉപരാഷ്ട്രപതിയെയും പത്നി ഡോ. സുധേഷ് ധൻകറെയും ടീച്ചർ മുറ്റത്തിറങ്ങി സ്വീകരിക്കകുയായിരുന്നു സ്വീകരണ മുറിയിൽ ടീച്ചർ നൽകിയ ഇളനീരും ചിപ്സും ഇഡ്ഡലിയും ധൻകർ കഴിച്ചു . ധൻകറിനായി ടീച്ചർ നൽകിയ സ്നേഹോപഹാരം വിഘ്നേശ്വര രൂപമായിരുന്നു. രത്ന ടീച്ചർക്കും സഹോദരന്റെ പേരക്കുട്ടി ഇഷാനിക്കും ഉപരാഷ്ട്രപതി സമ്മാനങ്ങൾ കൊടുത്തു.
ഒരുമിച്ച് ഫോട്ടോയെടുക്കുകയും ടീച്ചറുടെ സഹോദരൻ വിശ്വനാഥൻ നായർ, മകൾ നിധി, ഭർത്താവ് മൃദുൽ എന്നിവരോട് വിശേഷങ്ങൾ ചോദിച്ച് അറിയുകയും ചെയ്തു ഉപരാഷ്ട്രപതി. എന്നിട്ടാണ് അദ്ദേഹം മടങ്ങിയത്.ധൻകറുടെ സത്യപ്രതിജ്ഞച്ചടങ്ങിലേക്കു ക്ഷണം കിട്ടിയിരുന്നു, രത്ന ടീച്ചർക്ക് . പക്ഷേ പങ്കെടുക്കാൻ ടീച്ചർക്ക് സാധിച്ചില്ല. . ‘ എന്തായാലും കഴിഞ്ഞ ദിവസം ഗുരുശിക്ഷ്യ ബന്ധത്തിന്റെആഴങ്ങളിലേക്ക് നാം നയിക്കപ്പെട്ടു.
https://www.facebook.com/Malayalivartha
























