ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ ജാമ്യാപേക്ഷ നൽകി.... ഇ.ഡി കോടതിയിലാണ് ഇടക്കാല ജാമ്യാപേക്ഷ നൽകിയത്...സുപ്രിംകോടതി ഉത്തരവുൾപ്പെടെ ഉൾപ്പെടുത്തിയാണ് ജാമ്യാപേക്ഷ നൽകിയത്. അപേക്ഷ ബുധനാഴ്ച പ്രത്യേക കോടതി പരിഗണിക്കും...!

ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ ജാമ്യാപേക്ഷ നൽകി. ഇ.ഡി കോടതിയിലാണ് ഇടക്കാല ജാമ്യാപേക്ഷ നൽകിയത്.
മൂന്ന് മാസത്തേക്ക് ഇടക്കാല ജാമ്യം നൽകണമെന്നാണ് ആവശ്യം. വൈകീട്ടോടെയാണ് ശിവശങ്കർ ജാമ്യാപേക്ഷ നൽകിയത്. സ്ഥിരം ജാമ്യത്തിനായി സുപ്രിംകോടതിയെ സമീപിച്ചപ്പോൾ ഇടക്കാല ജാമ്യത്തിനായി കീഴ്‌ക്കോടതിയെ സമീപിക്കാൻ കോടതി നിർദേശം നൽകിയിരുന്നു.
ഈ സാഹചര്യത്തിൽ സുപ്രിംകോടതി ഉത്തരവുൾപ്പെടെ ഉൾപ്പെടുത്തിയാണ് ജാമ്യാപേക്ഷ നൽകിയത്. അപേക്ഷ ബുധനാഴ്ച പ്രത്യേക കോടതി പരിഗണിക്കും. തനിക്ക് ശസ്ത്രക്രിയയ്ക്ക് വിധേയനാകണം എന്നാവശ്യപ്പെട്ടാണ് ജാമ്യാപേക്ഷ നൽകിയത്.
ലൈഫ് മിഷന്‍ കേസില്‍ ജയിലില്‍ കഴിയുന്ന മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ്. അതേസമയം, ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് അടിയന്തരമായി ആവശ്യമുണ്ടായാല്‍ ഇടക്കാല ജാമ്യത്തിനായി പ്രത്യേക കോടതിയെ സമീപിക്കാന്‍ ശിവശങ്കറിന് സുപ്രീം കോടതി അനുമതി നല്‍കി. സ്ഥിരജാമ്യത്തിനായുള്ള ശിവശങ്കറിന്റെ അപേക്ഷ പരിഗണിക്കുന്നത് ജൂലായിലേക്ക് മാറ്റി.
ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നതിനാല്‍ ചികിത്സയ്ക്ക് ജാമ്യം അനുവദിക്കണമെന്ന് ശിവശങ്കറിന്റെ അഭിഭാഷകര്‍ ഇന്ന് സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഈ ആവശ്യത്തെ ഇഡി എതിര്‍ത്തു. സസ്പെന്‍ഷന്‍ കഴിഞ്ഞ് സര്‍വീസില്‍ കയറിയ ശേഷം ശിവശങ്കര്‍ കാര്യമായ ചികിത്സയ്ക്ക് വിധേയനായിട്ടില്ലെന്ന് ഇ.ഡി യുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ വിശദമായ മറുപടി സത്യവാങ്മൂലം ഫയല്‍ചെയ്യാന്‍ അനുവദിക്കണമെന്നും ഇ.ഡി ആവശ്യപ്പെട്ടു. ഈ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചു.
വേനലവധിക്ക് ശേഷം മാത്രമേ ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഇനി സുപ്രീം കോടതി പരിഗണിക്കൂ. അതിനുമുമ്പ് ആരോഗ്യപരമായ കാരണങ്ങളാല്‍ ശിവശങ്കറിന് ജാമ്യം ആവശ്യമായി വരികയാണെങ്കില്‍ അദ്ദേഹത്തിന് പ്രത്യേക വിചാരണ കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ശിവശങ്കറിനുവേണ്ടി സീനിയര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്തയ്ക്ക് പുറമെ, അഭിഭാഷകരായ സെല്‍വിന്‍ രാജ, മനു ശ്രീനാഥ് എന്നിവരും ഹാജരായി.
https://www.facebook.com/Malayalivartha
























