ന്യായം പറഞ്ഞ് നാക്ക് വായിലിട്ടില്ല, അതിന് മുന്നേ അടുത്തതും കത്തി.തീകത്തലിന്റെ ലിസ്റ്റ് ഒറ്റയടിക്ക് പറയണമെങ്കിൽ ശ്വസം നിലച്ചുപോവുമെന്നായി ഇപ്പോൾ അവസ്ഥ.

കൊല്ലത്ത് ഉളിയക്കെവിൽ മരുന്ന് സംഭരണ കേന്ദ്രം കത്തിയത് ഈ മാസം 16 ന്. ഇടിമിന്നലേറ്റ് ബ്ലീച്ചിംഗ് പൗഡർ കത്തിയപ്പോഴാണ് തീ പടർന്നത് എന്ന ന്യായം പറഞ്ഞ് നാക്ക് വായിലിട്ടില്ല, അതിന് മുന്നേ അടുത്തതും കത്തി. കെ.ടി.ജലീലിനെ ഇ ഡി വിളിപ്പിച്ചപ്പോൾ സെക്രട്ടേറിയറ്റിൽ തീപിടിച്ചു, ലൈഫ് മിഷൻ അന്വേഷണം പടിവാതിലിൽ എത്തിയപ്പോൾ സെക്രട്ടേറിയറ്റിൽ ഫയലുകൾ കത്തിപ്പോയി, മുഖ്യമന്ത്രിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ചോദ്യം ചെയ്യാൻ വിളിച്ചപ്പോൾ ബ്രഹ്മപുരം കത്തി.
ക്ലിഫ് ഹൗസിലേതടക്കം ക്യാമറകളെല്ലാം കത്തിപ്പോയി,കൊല്ലത്ത് മരുന്ന് ഗോഡൗൺ കത്തി, ഇപ്പോൾ തിരുവനന്തപുരത്തും മെഡിക്കൽ സർവീസസ് കോർപ്പറേഷന്‍റെ മരുന്ന് സംഭരണ കേന്ദ്രം കത്തിപ്പോയി. തീകത്തലിന്റെ ലിസ്റ്റ് ഒറ്റയടിക്ക് പറയണമെങ്കിൽ ശ്വസം നിലച്ചുപോവുമെന്നായി ഇപ്പോൾ അവസ്ഥ. അത്രയധികം തീകത്തലുകളാമ് സംസ്ഥാനത്ത് അവമതികളുമായി ബന്ധപ്പെട്ട് ഉണ്ടാവുന്നത്.
അന്വേഷണം നടക്കുമെന്ന ഘട്ടത്തിൽ, ആരോപണ വിധേയമാവുമ്പോൾ ഒക്കെ മാത്രം അതുമായി ബന്ധപ്പെട്ട രേഖകൾ മാത്രം കത്തുന്നതെങ്ങനെ? ഇതിന് ഒരവസാനമില്ലേ? സംഭരണ കേന്ദ്രം നിലനില്ല കെട്ടിടം തന്നെ അടിമുടി പരാജയമാണെന്നാണ് ഫയർഫോഴ്സ് മേധാവി ബി സന്ധ്യ ഐ പി എസ് മാധ്യമങ്ങളോട് പറഞ്ഞത്. മരുന്ന് സംഭരണ കേന്ദ്രം പ്രവർത്തിച്ച കെട്ടിടത്തിന് അംഗീകാരം ഉണ്ടായിരുന്നില്ല.
ബ്ലീച്ചിങ് പൗഡറിൽ വെള്ളം കലർന്നാൽ തീപിടുത്തം ഉണ്ടാകാം, ബ്ലീച്ചിങ് പൗഡറും ആൽക്കഹോളും കലർന്നാലും തീപിടുത്തം ഉണ്ടാകും. എന്നാൽ മരുന്ന് സംഭരിച്ചതിൽ അവിമതി ഉണ്ടാവുകയും ഇത് സംബന്ധിച്ച് ലോകായുക്ത അന്വേഷണം നിലനിൽക്കുകയും ചെയ്യുമ്പോൾ മെഡിക്കൽ സർവ്വീസസ് അഥോറിറ്റിയുടെ കീഴിലുള്ള സംഭരണകേന്ദ്രങ്ങലിൽ തുടർച്ചയായി തീ കത്തുകയും എല്ലാം കത്തി നശിക്കുകയും ചെയ്യുന്ന പ്രത്യേക പ്രതിഭാസം തീർച്ചയായും അന്വേഷിക്കേണ്ടതാണ്.
തീപിടുത്തം ഉണ്ടായ കെട്ടിടത്തിൽ അടിമുടി വീഴ്ചയാണെന്ന് ഫയർ ഫെഴ്സ് മേദാവി പരയുന്നുണ്ട്, അതേസമയം ഇതുവരെയില്ലാത്ത തീ കത്തൽ ഈ പ്രത്യേക ഇടങ്ഹലിൽ മാത്രം എങ്ങനെ സംഭവിക്കുന്നു. അനാവശ്യമായി മരുന്ന് വാങ്ങി എന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് വകുപ്പ് ഓഡിറ്റിംഗ് നടക്കുമെന്നറിഞ്ഞതോടെയാണ് ഉളിയക്കോവിലുള്ള മരുന്ന് സംഭരണ കേന്ദ്ര കത്തിപ്പോയതെന്നായിരുന്നു കൊല്ലത്ത് സംഭരണ കേന്ദ്രത്തിൽ തീപിടിച്ചപ്പോൾ ഉയർന്നുകേട്ടത്. വിവാദങ്ങൾ ആവും മുന്നേ കത്തുന്നതല്ലേ, വിവാദങ്ങളിൽ പെട്ട് അകത്താവുന്നതിലും നല്ലത് എന്ന് ആരായാലും ചിന്തിച്ചു പോവുമായിരിക്കണം.
ഇതും സ്വാഭാവികമായും കത്തിയതാവണം...വെറുതെ എന്തിന് സംശയിക്കണം? തുമ്പ കിൻഫ്ര പാർക്കിൽ സ്ഥിതി ചെയ്യുന്ന മെഡിക്കൽ സർവീസസ് കോർപ്പറേഷന്‍റെ മരുന്ന് സംഭരണ കേന്ദ്രത്തിലാണ് ഇന്നലെ വെളുപ്പിന് തീപിടിത്തമുണ്ടായത് കെമിക്കലുകൾ സൂക്ഷിച്ചിരുന്ന കെട്ടിടമാണ് പൂർണമായും കത്തി നശിച്ചത്. പുലർച്ചെ 1.30 ഓടെ വലിയ ശബ്ദത്തോടെ ഗോഡൗൺ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് പ്രദേശവാസികളിൽ നിന്നും ലഭിക്കുന്ന വിവരം.
സെക്യൂരിറ്റി മാത്രമാണ് തീപിടിച്ച സമയത്ത് സ്ഥലത്തുണ്ടായിരുന്നുള്ളൂ. കെമിക്കലുകൾ സൂക്ഷിച്ചിരുന്ന ചെറിയ കെട്ടിടം പൂർണ്ണമായും കത്തി നശിച്ചു. തീ എങ്ങനെ കത്തിയാലും, ആരെങ്കിലും കത്തിച്ചാലും, ജീവൻ പൊലിഞ്ഞത് ഫയർഫോഴ്സ് ജീവനക്കാരനാണ്. തീ അണക്കുന്നതിനിടെ ഫയർ ഫോഴ്സ് ജീവനക്കാരനായ ജെ.എസ്.രഞ്ജിത്താണ് മരിച്ചത്. ചാക്ക യൂണിറ്റിലെ ഫയർമാൻ ആണ് രഞ്ജിത്ത്. തീ അണക്കാനുള്ള ശ്രമത്തിനിടെ കെട്ടിടത്തിന്റെ ഭാഗം ശരീരത്തിലേക്ക് വീണായിരുന്നു മരണം.
മരുന്ന് സംഭരണ കേന്ദ്രത്തിൽ ചില ഉന്നതൻമാരുടെ നേതൃത്വത്തിൽ വൻ അവിമതി നടന്നിട്ടുണ്ടെന്നാണ് നേരതക്തെ തന്നെ ഉയരുന്ന വിവാദം.ചില മരുന്നുകൾക്ക് ഈ വർഷം വില കുറഞ്ഞെങ്കിലും കഴിഞ്ഞ വർഷത്തെ ഉയർന്ന വില നൽകി വാങ്ങിയ മരുന്നുകളും,കൂട്ടത്തിൽ കത്തിപ്പോയിട്ടുണ്ട് എന്നാണ് കണക്കാക്കുന്നത്. അപ്പോൾ തീപിടിച്ചതിന്റെ ചേതോവികാരം പിടികിട്ടിയിട്ടുണ്ടാവും.
അമിത വില നൽകി വാങ്ങിയ മരുന്നുകളും, കോവിഡ് കാലത്ത് കൂടിയ വിലയ്ക്ക് വാങ്ങിയ മെഡിക്കൽ ഉപകരണങ്ങളും സൂക്ഷിച്ചിരുന്ന കേരള മെഡിക്കൽ സർവ്വീസ് കോർപ്പറേഷന്റെ കൊല്ലം ഉളിയക്കോവിലുള്ള മരുന്നു സംഭരണ കേന്ദ്രത്തിലാണ് ഈമസം 16 ന് തീ പിടിച്ചത്. സംഭവത്തിൽ കടുത്ത ദുരൂഹതയാണ് ആരോപിക്കപ്പെട്ടത്.
അടുത്തിടെ വാങ്ങിയ 7.18 കോടി രൂപയുടെ മരുന്നും, കോവിഡ് കാലത്ത് വാങ്ങിയ 17.53 ലക്ഷം രൂപയുടെ പിപിഇ കിറ്റുകളും കത്തി നശിച്ചെന്നാണ് പ്രാഥമിക റിപ്പോർട്ടിൽ പറയുന്നത്. ഇവ കൂടാതെ കോടിക്കണക്കിന് രൂപയുടെ മറ്റ് മരുന്നുകളും കത്തി നശിച്ചവയിലുണ്ട്. 15 കോടിയുടെ എങ്കിലും മരുന്നുകളും മെഡിക്കൽ ഉപകരണങ്ങളുമാണ് കത്തി നശിച്ചതെന്നാണ് അനുമാനിക്കുന്നത്. അടുത്തിടെ ചില മരുന്നുകൾ വാങ്ങിയതിൽ വൻ ക്രമക്കേട് നടന്നു എന്ന് ആരോപണം ഉയർന്നിരുന്നു.
പേവിഷ ബാധയുടെയും പാമ്പു വിഷ ബാധയുടെയും കുത്തിവയ്പിനുള്ള മരുന്നുകളും, ഐ വി ഫ്ലൂയിഡുകളും ുൾപ്പെടെയുള്ള ചില മരുന്നുകൾ വാങ്ങിയതിൽ ക്രമക്കേടുണ്ടെന്നായിരുന്നു ആരോപണം. ഈ മരുന്നുകൾ കോർപ്പറേഷൻ നേരത്തെ തന്നെ വേണ്ടത്ര വാങ്ങി സംഭരിച്ചിരുന്നു. എന്നാൽ ഇത് പോരെന്നും കൂടുതൽ മരുന്നുകൾ വാങ്ങണമെന്നും ആരോഗ്യവകുപ്പിലെ ഉന്നതൻ നിർദ്ദേശിച്ചു എന്നാണ് അറിയുന്നത്. ഈ മരുന്നുകൾക്ക് ഈ വർഷം വില കുറഞ്ഞിരുന്നു എങ്കിലും കഴിഞ്ഞ വർഷത്തെ ഉയർന്ന വില കൊടുത്താണ് മരുന്നുകൾ വാങ്ങിയത് എന്ന് പറയപ്പെടുന്നു. അങ്ങനെ വാങ്ങിയതും ഈ ഉദ്യോഗസ്ഥന്റെ നിർബന്ധമാണത്രേ.
ഇങ്ങനെ കൂടിയ വില നൽകി 2 കോടി 50 ലത്ഷം രൂപയുടെ മരുന്നുകൾ അധികമായി വാങ്ങി. ഈയിനത്തിൽ വൻ തുക വെട്ടിച്ചിട്ടുണ്ടെന്നാണ് ഉയരുന്ന ആരോപണം. അതാണ് ഓഡിറ്റിംഗിലൂടെ കണ്ടെത്തിയാലുണ്ടാകുന്ന അപകടം കണക്കിലെടുത്ത് ഗോഡൗൺ തന്നെ കത്തിച്ചതെന്നാണ് വിവാദം. അനാവശ്യമായി മരുന്നു വാങ്ങി എന്ന വിവാദം പ്രചരിക്കാൻ തുടങ്ങിയതോടെ മെഡിക്കൽ സർവീസസ് കോർപ്പറേഷനിലെ ഉദ്യോഗസ്ഥർ വെട്ടിലായി.
മരുന്ന് വേണ്ടത്ര ശേഖരിച്ചിരുന്നിട്ടും, വീണ്ടും മരുന്നു വാങ്ങാൻ നിർദ്ദേശിച്ച ഉദ്യോഗസ്ഥനെ ഇവർ വിവരം അറിച്ചെന്നും, തുടർന്നാണ് ഗോഡൗൺ കത്തി നശിച്ചതെന്നുമാണ് കരുതുന്നത്. സംഗതി മേലുദ്യോഗസ്ഥൻ പറഞ്ഞിട്ടാണ് ജീവനക്കാർ മരുന്നുകൾ മാങ്ങിക്കൂട്ടിയതെങ്കിലും, ഇതിനുപിന്നിൽ വേരെയും കൈകളുണ്ടോ എന്നത് അന്വേഷിക്കേണ്ടതു തന്നെയാണ് എന്ന് ആവശ്യമുയർന്നി പിന്നെ എം ശിവശങ്കരനോളം കൂറുള്ള മേലുദ്യോഗസ്ഥനാണെങ്കിൽ ഒന്നും പേടിക്കാനില്ല.
ജയിലിൽ കിടന്ന് ജീവിതം തീർത്തോളും. സംഭരണ കേന്ദ്രത്തിലുണ്ടായിരുന്ന ബ്ലീച്ചിംങ് പൗഡറിന് തീപിടിച്ചു എന്നും, ആ തീ പടർന്നാണ് ഗോഡൗൺ കത്തിയതെന്നുമാണ് കൊല്ലത്ത് തീപിടിത്തത്തിന് ഉയർന്നുവന്ന കാരണം . സുരക്ഷാ ജീവനക്കാരനും ഡ്രൈവറുമാണ് ഇങ്ങനെ മൊഴി നൽകിയിട്ടുള്ളത്. എന്നാൽ സംഭരണ കേന്ദ്രത്തിന്റെ മേൽക്കൂരക്ക് വിള്ളലുകളൊന്നും തന്നെയില്ല. സംഭരണ കേന്ദ്രം പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ഉടമ അടുത്തു തന്നെയാണ് താമസം.
ആ വീട്ടിൽ മിന്നൽ രക്ഷാ ചാലകമുള്ളതുകൊണ്ട് തൊട്ടടുത്ത പ്രദേശത്ത് മിന്നലേൽക്കാനുള്ള സാധ്യതയുമില്ല. തുമ്പയിൽ ഇന്നലെ തീപിടിച്ച മരുന്നുസംഭരണ കേന്ദ്രത്തിൽ നിന്ന് മരുന്നുമായി ഉളിയക്കോവിലെത്തിയ സുരക്ഷാ ജിവനക്കാരനും ഡ്രൈവറുമാണ് അന്ന് അഗ്നി ബാധ ആദ്യം കണ്ടത് എന്നാണ് പറയുന്നത്.അതിൻരെ അന്വേഷണം ഒന്നുമായിട്ടില്ല.
അതിനിടെയാണ് വീണ്ടും അതേ സ്ഥാപനത്തിന്റെ മറ്റൊരു ഗോഡൗണിൽ തീപിടിുത്തം. കോവിഡ് കാലത്ത് ഗ്ലൗസുകളും പിപിഇ കിറ്റുകളും വാങ്ങിയതിൽ വൻക്രമക്കേട് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ലോകായുക്തയും ധനകാര്യ പരിശോധനാ വിഭാഗവും മരുന്ന് സംഭരണ കേന്ദ്രത്തിലെ ക്രമക്കേടുകൾ അന്വേഷണം നടത്തുന്നുണ്ട്.
ഇത് സംബന്ധിച്ച തെളിവുകളും രേഖകളും ശേഖരിക്കാനുള്ള പ്രാരംഭ ഘട്ടം ആരംഭിക്കാനിരിക്കെയാണ് സംഭരണ കേന്ദ്രത്തിന് തീപിടിച്ചതെന്നതും സംശയം വർദ്ധിപ്പിച്ചിട്ടുണ്ട്. ഈ നാട്ടിൽ തീപിടുത്തം തുടർക്കഥയായിട്ടും ഒന്നും സംഭവിക്കുന്നില്ല. പ്രതിപക്ഷ കക്ഷികളെയൊന്നും കാണാനുമില്ല. കത്തിപ്പോവാൻ ഇവിടെ ഇനി ഒന്നും ബാക്കി ഇല്ല എന്നതാണ് അവസ്ഥ.
https://www.facebook.com/Malayalivartha























