സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; ഗഹനയ്ക്ക് ആറാം റാങ്ക്, ആര്യയ്ക്ക് 36–ാം റാങ്ക്;ആദ്യ പത്തു റാങ്കുകളില്‍ ഏഴും പെണ്‍കുട്ടികളാണ് സ്വന്തമാക്കിയത്....

2022ലെ സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ആദ്യ പത്തു റാങ്കുകളില്‍ ഏഴും പെണ്‍കുട്ടികളാണ് സ്വന്തമാക്കിയത്. ആറാം റാങ്ക് നേടിയ ഗഹന നവ്യ ജയിംസാണ് മലയാളികളിൽ ഒന്നാമത്. വി.എം.ആര്യ (36–ാം റാങ്ക്), അനൂപ് ദാസ് (38–ാം റാങ്ക്), എസ്. ഗൗതം രാജ് (63–ാം റാങ്ക്) എന്നിങ്ങനെയാണ് ആദ്യ നൂറിലുള്ള മറ്റു മലയാളികൾ. കോട്ടയം പാലാ മുത്തോലി സ്വദേശിനിയായ ഗഹന നവ്യ ജയിംസ് (25), എംജി സർവകലാശാലയിൽ ഇന്റർനാഷനൽ റിലേഷൻസിൽ ഗവേഷണം നടത്തുകയാണ്. പാലാ ചാവറ പബ്ലിക് സ്കൂളിലാണ് പത്താം ക്ലാസ് വരെ പഠിച്ചത്. പാലാ െസന്റ്.മേരീസ് സ്കൂളിൽ പ്ലസ്ടു പൂർത്തിയാക്കിയ ഗഹന, പാലാ അൽഫോൻസാ കോളജിൽനിന്ന് ഒന്നാം റാങ്കോടെ ബിഎ ഹിസ്റ്ററി പാസായി. തുടർന്ന് പാലാ സെന്റ് തോമസ് കോളജിൽനിന്ന് എംഎ പൊളിറ്റിക്കൽ സയൻസിൽ ഒന്നാം റാങ്ക് നേടി. യുജിസി നാഷണൽ റിസർച്ച് ഫെലോഷിപ് സ്വന്തമാക്കി.പാലാ സെന്റ്.തോമസ് കോളജ് റിട്ട. ഹിന്ദി പ്രഫ.സി.കെ.ജയിംസ് തോമസിന്റെയും അധ്യാപിക ദീപാ ജോർജിന്റെയും മകളാണ്. ജപ്പാൻ അംബാസഡർ സിബി ജോർജിന്റെ അനന്തരവളുമാണ്. തിരുവനന്തപുരം ബാലരാമപുരം സ്വദേശിയാണ് വി.എം.ആര്യ. ആര്യയുടെ രണ്ടാമത്തെ ശ്രമത്തിലാണ് നേട്ടം കരസ്ഥമാക്കിയത്. നിലവില്‍ ഗസ്റ്റ് അധ്യാപികയായി ജോലിനോക്കുകയാണ്.
പാലാ മുത്തോലി സ്വദേശിയാണ് ഗഹാന നവ്യാ ജയിംസ്. പാലാ സെന്റ്.തോമസ് കോളേജ് അദ്ധ്യാപകൻ ജയിംസ് തോമസിന്റെയും അദ്ധ്യാപിക ദീപാ ജോർജിന്റെയും മകളാണ്.പാലാ അൽഫോൻസാ കോളേജിലും സെന്റ് തോമസ് കോളേജിലുമായിരുന്നു വിദ്യാഭ്യാസം. ജപ്പാൻ അംബാസഡർ സിബി ജോർജിന്റെ അനന്തരവളുമാണ്. അതുകൊണ്ട് തന്നെ വിദേശകാര്യത്തോടാണ് താൽപ്പര്യം.എംജി സർവകലാശാലയിൽ ഇന്റർനാഷനൽ റിലേഷൻസിൽ ഗവേഷക വിദ്യാർത്ഥിയാണ് ഗഹന. റാങ്കിൽ മുന്നിലുള്ളതുകൊണ്ട് ഗഹനയ്ക്ക് ഉദ്ദേശിക്കുന്ന മേഖല തന്നെ ലഭിക്കും. ആദ്യ പരിശ്രമത്തിൽ പ്രിലിംസ് പോലും കടക്കാൻ കഴിയാതിരുന്ന നവ്യയ്ക്ക് രണ്ടാമത്തെ ശ്രമത്തിലാണ് ഉന്നത വിജയം നേടാൻ സാധിച്ചത്. ഇത്ര മികച്ച റാങ്ക് താൻ പ്രതീക്ഷിച്ചിരുന്നില്ലെന്നും കഠിനാധ്വാനവും നിശ്ചയദാർഢ്യവുമാണ് ഇത്ര വലിയ വിജയം നേടിത്തന്നതെന്നും ഗഹന പറയുന്നു.പഠിക്കുന്ന കാലത്ത് തന്നെ സിവിൽ സർവ്വീസ് മേഖല തിരഞ്ഞെടുക്കണമെന്ന നിശ്ചയദാർഢ്യം ഗഹനയ്ക്കുണ്ടായിരുന്നു. എസ്എസ്എൽസി മുതൽ പിജി വരെയുള്ള പഠനം മികച്ച ഗ്രേഡിലും ഒന്നാം സ്ഥാനത്തോടയുമാണ് ഗഹന പൂർത്തീകരിച്ചത്.എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ ഗഹന ബിരുദം നേടിയത് ചരിത്രത്തിലായിരുന്നു. ബിഎ ഹിസ്റ്ററിയിലും പിജി പൊളിറ്റിക്കൽ സയൻസിലും ഒന്നാം റാങ്കായിരുന്നു. അമ്മാവന്റെ പാതയിൽ ഫോറിൻ സർവീസിനോടാണ് ഗഹനയ്ക്ക് താൽപ്പര്യം. 'ചെറുപ്പം മുതലേ സിവിൽ സർവ്വീസ് മേഖലയോട് വലിയ അഭിനിവേശമുണ്ടായിരുന്നു.
ഞാൻ ഫോറിൻ പോളിസി ഇന്റർ നാഷണൽ റിലേഷൻസ് നല്ല രീതിയിൽ പിന്തുടർന്നിരുന്ന ഒരാളുമായിരുന്നു.ആദ്യ ആറ് റാങ്കും കരസ്ഥമാക്കിയത് വനിതകളാണ്. ഇഷിത കിഷോറാണ് ഒന്നാം റാങ്ക് നേടിയത്. ഗരിമ ലോഹ്യ, എൻ ഉമാ ഹാരതി, സ്മൃതി മിശ്ര, മയൂർ ഹസാരിക, ഗഹന നവ്യ ജയിംസ്, വസീം അഹമ്മ് ഭട്ട്, അനിരുദ്ധ് യാദവ്, കനിക ഗോയൽ, രാഹുൽ ശ്രീവാസ്തവ എന്നിവരാണ് റാങ്ക് പട്ടിയിൽ ഉൾപ്പെട്ട ആദ്യ പത്ത് പേർ.അതേസമയം തിരുവനന്തപുരം ബാലരാമപുരം സ്വദേശിയാണ് ആര്യ വി എം. ആര്യയുടെ രണ്ടാമത്തെ ശ്രമത്തിലാണ് നേട്ടം കരസ്ഥമാക്കിയത്. നിലവിൽ ഗസ്റ്റ് അദ്ധ്യാപികയായി ജോലിനോക്കുകയാണ് ആര്യ.
https://www.facebook.com/Malayalivartha























