സത്യത്തെ നേരിടാനുള്ള ഭയമാണ് ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയെ അവഹേളിക്കുന്ന സിപിഎം നേതാക്കളുടെ വാക്കിലൂടെ പുറത്തു വരുന്നത്; സത്യത്തോട് എന്നും അസഹിഷ്ണുത പുലർത്തിയിട്ടുള്ളവരാണ് കമ്മ്യൂണിസ്റ്റുകൾ; തുറന്നടിച്ച് സന്ദീപ് വാചസ്പതി

സത്യത്തെ നേരിടാനുള്ള ഭയമാണ് ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയെ അവഹേളിക്കുന്ന സിപിഎം നേതാക്കളുടെ വാക്കിലൂടെ പുറത്തു വരുന്നത്. സത്യത്തോട് എന്നും അസഹിഷ്ണുത പുലർത്തിയിട്ടുള്ളവരാണ് കമ്മ്യൂണിസ്റ്റുകൾ. നിർണായകമായ ഫേസ്ബുക്ക് പങ്കു വച്ച് സന്ദീപ് വാചസ്പതി. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
സത്യത്തെ നേരിടാനുള്ള ഭയമാണ് ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയെ അവഹേളിക്കുന്ന സിപിഎം നേതാക്കളുടെ വാക്കിലൂടെ പുറത്തു വരുന്നത്. സത്യത്തോട് എന്നും അസഹിഷ്ണുത പുലർത്തിയിട്ടുള്ളവരാണ് കമ്മ്യൂണിസ്റ്റുകൾ. ബിഷപ്പ് പാംപ്ലാനിയെ ഭീഷണിപ്പെടുത്തുന്നതിന് പകരം കേരളത്തിലെ പാർട്ടിയുടെ രക്തസാക്ഷി പട്ടികയെപ്പറ്റി സത്യസന്ധമായ വിലയിരുത്തലിന് തയ്യാറാവുകയാണ് വേണ്ടത്.
നിഷ്കളങ്കരും ധീരരും ത്യാഗമനോഭാവമുള്ളവരുമായ നിരപരാധികളെ പറഞ്ഞ് പറ്റിച്ച് രക്തസാക്ഷികളാക്കിയ പാരമ്പര്യമുള്ള പ്രസ്ഥാനമാണ് കമ്മ്യൂണിസ്റ്റ് പാർട്ടി. പുന്നപ്ര മുതൽ കൂത്തുപറമ്പ് വരെ ആ പട്ടിക നീളും. പറഞ്ഞ് പറ്റിച്ച് മരണത്തിന്‍റെ പിടിയിലേക്ക് സഹപ്രവർത്തകരെ എറിഞ്ഞു കൊടുത്ത നിരവധി സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. പാർട്ടിയേയും നേതാക്കൻമാരേയും വിശ്വസിച്ച നിരവധി സാധാരണക്കാരുടെ ജീവൻ ഇങ്ങനെ നഷ്ടമായിട്ടുണ്ട്.
ഓരോ സാധാരണക്കാരന്‍റെ ജീവിതം നഷ്ടമാകുമ്പോഴും പാർട്ടി രക്തസാക്ഷി പട്ടികയുടെ നീളം കൂട്ടി അധികാരത്തിലേക്കുള്ള ദൂരം കുറയ്ക്കുകയായിരുന്നു. ഇത് കൂടാതെ സ്വാഭാവിക മരണമടഞ്ഞവരേയും അപകടമരണം സംഭവിച്ചവരെയും രക്തസാക്ഷികളാക്കി ചിത്രീകരിച്ചും പാർട്ടി നേട്ടമുണ്ടാക്കിയിട്ടുണ്ട്.
ഇതൊക്കെ പുതു തലമുറ തിരിച്ചറിയുന്നതിന്‍റെ ജാള്യമാണ് നേതാക്കൾ ഭീഷണിയായി പുറപ്പെടുവിക്കുന്നത്. ചരിത്ര വസ്തുതകൾ പറയുന്നവരെ ഭീഷണിപ്പെടുത്തി നിശബ്ദരാക്കാമെന്ന ചിന്ത സിപിഎം ഉപേക്ഷിക്കണം. എത്ര ആഴത്തിൽ കുഴിച്ചു മൂടിയാലും സത്യം ഒരു നാള്‍ പുറത്തുവരും. സത്യാന്വേഷികൾ അത് വിളിച്ചു പറയുക തന്നെ ചെയ്യും. അഭിനന്ദനങ്ങൾ ബിഷപ്പ് ജോസഫ് പാംപ്ലാനി മുഖം നോക്കാത്ത സത്യ പ്രസ്താവനയ്ക്ക്.
https://www.facebook.com/Malayalivartha
























