അതിക്രൂരമായി ഒരു പെൺകുട്ടിയെ കൊലപ്പെടുത്തിയവനിപ്പോൾ സുഖ ചികിത്സയാണ്., അവനെ എത്രയും പെട്ടന് ശിക്ഷ കിട്ടണം എന്നാണ് വന്ദനയുടെ വീട്ടുകാരും മനഃസാക്ഷിയുള്ള ഏത് മനുഷ്യനും ചിന്തിക്കുക.... അത്രയ്ക്ക് ക്രൂരതയാണ് ഒന്നും അറിയാത്ത ആ പാവം അനുഭവിച്ചത്.... എന്നാൽ സന്ദീപിന് ഇപ്പോൾ കിടത്തി ചികിത്സ...

അതിക്രൂരമായി ഒരു പെൺകുട്ടിയെ കൊലപ്പെടുത്തിയവനിപ്പോൾ സുഖ ചികിത്സയാണ്., അവനെ എത്രയും പെട്ടന് ശിക്ഷ കിട്ടണം എന്നാണ് വന്ദനയുടെ വീട്ടുകാരും മനഃസാക്ഷിയുള്ള ഏത് മനുഷ്യനും ചിന്തിക്കുക. അത്രയ്ക്ക് ക്രൂരതയാണ് ഒന്നും അറിയാത്ത ആ പാവം അനുഭവിച്ചത്.അതിന്റെ നോവ് എന്നും നിൽക്കും...ഇപ്പോഴിതാ ഡോ വന്ദനാ ദാസിന്റെ കൊലയാളി സന്ദീപിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി. മാനസിക നില പരിശോധിക്കാനാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സന്ദീപിന്റെ മാനസിക നില വിലയിരുത്താനായി ഏഴ് ദിവസമെങ്കിലും കിടത്തി ചികിത്സ ആവശ്യമാണെന്ന മെഡിക്കൽ ബോർഡ് റിപ്പോർട്ട് പ്രകാരമാണ് നടപടി.അതുടെ കഴിഞ്ഞാൽ അവന്റെ സൂക്കേട് മാറും...തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ആർ എം ഒ ഡോ. മോഹൻ റോയിയുടെ നേതൃത്വത്തിലുള്ള ഏഴ് ഡോക്ടർമാരുടെ സംഘം സന്ദീപിനെ ഏഴ് മണിക്കൂറോളം പരിശോധന നടത്തിയിരുന്നു. ഇതിൻപ്രകാരമാണ് ഒരാഴ്ചയെങ്കിലും കിടത്തി ചികിത്സ വേണമെന്ന് കോടതിയെ അറിയിച്ചത്. പ്രതിയുടെ കസ്റ്റഡി കാലാവധി തീർന്ന മുറയ്ക്ക് കോടതി നിർദേശപ്രകാരം ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സന്ദീപിന് ആവശ്യമായ സുരക്ഷ ഈ കാലയളവിൽ പൊലീസ് നൽകണമെന്നും കോടതി ആവശ്യപ്പെട്ടു.
അതേസമയം കൊലപാതകം നടന്ന കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും സ്വന്തം വീട്ടിലും അയൽവാസിയുടെ വീട്ടിലും സന്ദീപിനെ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു.ഈ മാസം പത്താം തീയതി രാവിലെയാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ വന്ദനാ ദാസ് കൊല്ലപ്പെട്ടത്. മുറിവ് വച്ചുകെട്ടാൻ പൊലീസ് എത്തിച്ച സന്ദീപ് ഡ്രസിംഗ് കത്രിക കൈയ്ക്കലാക്കി കുത്തിക്കൊല്ലുകയായിരുന്നു.വന്ദനയുടെ ശരീരത്തിൽ മൊത്തം 17 കുത്തുകളുണ്ടായിരുന്നു. ശ്വാസകോശത്തിലേക്ക് തുളച്ചു കയറിയ കുത്തുകളാണ് മരണകാരണമെന്ന പോസ്റ്റുമോർട്ടം റിപ്പോര്‍ട്ടും കിട്ടിയിരുന്നു.വളരെ ഞെട്ടലോടെയാണ് നമ്മൾ ഈ വാർത്ത കേട്ടതും, അധ്യാപകനായി ജോലി ചെയ്തിരുന്ന ഇവനൊന്നും ഒരു കാരണവശാലും പുറത്തിറങ്ങരുത്, അനുവദിച്ചു കൂടാ... ക്രിമിനൽ നീതി നിർവഹണത്തിന്റെ ഭാഗമായി പൊലീസ് ഡോക്ടർമാർക്കും മജിസ്ട്രേറ്റിനും മുന്നിലെത്തിക്കുന്നവരുടെ കാര്യത്തിൽ പ്രോട്ടോക്കോൾ വൈകരുതെന്നു ഹൈക്കോടതി. യുദ്ധകാലാടിസ്ഥാനത്തിൽ പ്രോട്ടോക്കോൾ നടപ്പാക്കണം. രണ്ടാഴ്ച കൂടി സമയം സർക്കാർ ആവശ്യപ്പെട്ടെങ്കിലും ഇനി വൈകരുതെന്നു കോടതി പറഞ്ഞിരുന്നു..കൊട്ടാരക്കര സംഭവത്തിനു ശേഷവും പിന്നെയും സമാന സംഭവങ്ങൾ ഉണ്ടായതും മജിസ്ട്രേറ്റിനു മുന്നിൽ പോലും പ്രതി ആയുധവുമായെത്തിയതും കോടതി ചൂണ്ടിക്കാട്ടി. പ്രോട്ടോക്കോൾ അന്തിമമാക്കുന്നതിനു മുൻപ് ഡോക്ടർമാരുടെയും ജുഡീഷ്യൽ ഓഫിസർമാരുടെയും സംഘടനകളുടെ അഭിപ്രായം ആരായുന്നതു ഉചിതമാകുമെന്നും പറഞ്ഞു. കൊട്ടാരക്കരയിൽ ഡോ. വന്ദന ദാസ് കുത്തേറ്റു മരിച്ച പശ്ചാത്തലത്തിൽ കോടതി സ്വമേധയാ പരിഗണിച്ച കേസാണിത്.
ജുഡീഷ്യൽ ഓഫിസേഴ്സ് അസോസിയേഷനെയും കെജിഎംഒഎയും കേസിൽ കക്ഷി ചേർത്തു. വന്ദനയുടെ മാതാപിതാക്കൾക്കു ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന ഹർജിയിൽ, സർക്കാരാണു തീരുമാനം എടുക്കേണ്ടതെന്നും കോടതി ഉത്തരവിടുന്നില്ലെന്നും കോടതി പറഞ്ഞു. സർക്കാർ തീരുമാനം അറിയിക്കട്ടെ എന്നും വ്യക്തമാക്കി.കേസ് മറ്റന്നാൾ പരിഗണിക്കും. തുടക്കത്തിലേ മാനസിക വിഭ്രാന്തിയോട് കൂടെയായിരുന്നു സന്ദീപ് പെരുമാറിയിരുന്നത്..അത് വഴി കേസിന്റെ നൂലാമാലകളിൽ നിന്നും അനായാസം രക്ഷപെടാമെന്നും സന്ദീപ് കരുതി കാണും,, എന്നാൽ പിന്നീടങ്ങോട്ട് അയാളുടെ പെരുമാറ്റത്തിൽ ഒന്നും യാതൊരു നിലയിലും മാനസിക പ്രശനങ്ങൾ ഉണ്ടായിരുന്നതായി തോന്നിയിരുന്നില്ല, പക്ഷെ ഇപ്പോൾ റിപോർട്ടുകൾപരിഗണിച്ചാണ് കിടത്തി ചികിത്സ പറഞ്ഞിരിക്കുന്നത്...ഇനി ഇവനും ഗോവിന്ദ ചാമിയെ പോലെ വളർത്താൻ ആണ് ഉദ്ദേശമെന്ന് തോന്നുന്നു...കാരണം ഗോവിന്ദ ചാമി അകത്തു കയറുമ്പോൾ ഉള്ള അവന്റെ ചിത്രവും, ഇപ്പോഴത്തെ ചിത്രവും രണ്ടും കാണുമ്പൊൾ നമ്മുക് മനസിലാവും, ഇവനൊക്കെ ജയിലിൽ സുഖ ചികിത്സ ആണെന്ന്. എന്തിനാ സർക്കാർ ഈ പണം കൊണ്ട് ഇവനെയൊക്കെ തീറ്റി പോറ്റുന്നത് എന്നാണ് മനസിലാവാത്തത്..കഷ്ട്ടം തന്നെ അവസ്ഥ ഓർക്കുമ്പോൾ..ഇവിടെ സുരക്ഷ പിണറായിക്ക് മാത്രം മതി, തീവട്ടികൊള്ള, മയക്കുമരുന്ന്, ഗുണ്ടായിസം, കേരള ഭരണം ബഹു ജോറ് തന്നെ.
കൊലയാളിക്ക് വരെ പോലീസിന്റെ ഒടുക്കത്തെ സംരക്ഷണം..അവനെ ഇപ്പോൾ തെളിവെടുപ്പിനായി കൊണ്ട് വരുമ്പോൾ ചുറ്റും എത്ര പോലീസ് ആണെന്ന് നോക്കണം..ഇതുപോലെ കുറച്ചെങ്കിലും പോലീസ് അവിടെ ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ ഒരു അവസ്ഥ വരുമോ, എന്നിട്ടും അവനൊക്കെ ജീവനോട് ഉണ്ടല്ലോ എന്നോർക്കുമ്പോഴാണ്...പോലീസ് സുരക്ഷ കൊടുക്കുന്നത് സിപിഎം കാർക് മാത്രം കോൺഗ്രെസ്സുകാരുടെമുതുകത്തു കുതിര കയറാൻ കാണിക്കുന്നതിന്റെ ഒരു ശതമാനം ആത്മാർത്ഥത ജോലിയിൽ കാണിച്ചിരുനെൽ..ഇനിയും പിഴവ് മാറ്റണമെങ്കിൽ ഇനിയും നമ്മൾ നോക്കി ഇരിക്കണം.എന്നാണാവോ ഈ സിസ്റ്റമൊക്കെ മാറുന്നത്..ഇവനെയൊക്കെ വീണ്ടും അത് ഇത് എന്ന് പറഞ്ഞു നടത്തി തീറ്റി പൊട്ടരുത്, ഒരു ജീവൻ എടുത്തവൻ ആണ് , ആർക്കും ഇവിടെ ആരുടേയും ജീവൻ എടുക്കാൻ അധികാരമില്ല,, അതുകൊണ്ട് അതിവേഗം നിയമ നടപടികൾ നടത്തി, എത്രയും പെട്ടാണ് കഠിനമായ ശിക്ഷ നൽകണം, ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോഴാണ്, ജനങ്ങളും നിയമത്തെ പഴിക്കാൻ തുടങ്ങുന്നത്..നിയമം മരണം എന്നാഗ്രഹിക്കുന്നത്..ജനങ്ങളെ സംരക്ഷിക്കാൻ വേണ്ടിയാലേ ഈ നിയമം, പിന്നെ എന്തിനാണ് വൈകിക്കുന്നത്..ഇതിപ്പോൾ ഇതിന്റെ മാത്രം, പശ്ചാത്തലത്തിൽ പറയുകയല്ല..എന്ത് സംഭവം ഉണ്ടായാലും ഇങ്ങനെ തന്നെ ആവണം, മാറണം നിയമം മാറ്റിയെ മതിയാവു...
https://www.facebook.com/Malayalivartha























