എക്സൈസ് ഉദ്യോഗസ്ഥരെ കബളിപ്പിച്ച് കടന്നുകളയുക പതിവ്, കോട്ടയത്ത് ആഡംബര ബൈക്കിൽ കറങ്ങി നടന്ന് യുവാക്കൾക്കളെയും വിദ്യാർത്ഥികളെയും കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടത്തിവന്ന യുവാക്കൾ പിടിയിൽ

കോട്ടയത്ത് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിന് സമീപം ഡ്യൂക്ക് ബൈക്കിൽ മാരക മയക്കുമരുന്നായ എം.ഡി.എം.എ കൈമാറുന്നതിനിടയിൽ കൂനന്താനം പുത്തൻപുരയ്യ്ക്കൽ രാജു കുര്യൻ മകൻ ഷോൺ കുര്യൻ (22) കൂനന്താനം മഞ്ചേരിക്ക ളം ജോസഫ് മകൻ ജോസഫ് സ്കറിയ (23) എന്നിവരെ കോട്ടയം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി.വൈ ചെറിയാന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. ഇവരിൽ നിന്നും 3.8 ഗ്രാം എം.ഡി.എം.എയും ഇവർ സഞ്ചരിച്ച KL 33M 6752 നമ്പർ ഡ്യൂക്ക് ബൈക്കും പിടിച്ചെടുത്തു. പ്രതികൾഇരുവരും ആഡംബര ബൈക്കുകളിൽ മാറി മാറി ചുറ്റി നടന്ന് യുവാക്കൾക്കും കോളേജ് വിദ്യാർത്ഥികൾക്കും രാസലഹരി വിൽപ്പന നടത്തിവരുകയായിരുന്നു.
പല തവണ ഇവരെ പിടികൂടുവാൻ ശ്രമം നടത്തിയെങ്കിലും എക്സൈസ് ഉദ്യോഗസ്ഥരെ കബളിപ്പിച്ച് ഇവർ കടന്നുകളയുകയാണ് പതിവ്. ബൈക്കുകളിൽ എക്സൈസ് ഉദ്യോഗസ്ഥർ ആഴ്ച കളോളം പിൻതുടർന്ന് പ്രതികളുടെ നീക്കങ്ങൾ മനസ്സിലാക്കിയ ശേഷം കോട്ടയം കെ.എസ് ആർ. ടി . സി ക്ക്സമീപത്ത് വച്ച് ഇവരെ പിടികൂടുകയായിരുന്നു. ഡ്യൂക്ക് ബൈക്കിലെത്തിയ സംഘം അതിമാരകമായ രാസലഹരിയായ MD MA കൈമാറാനുള്ള ശ്രമത്തിനിടയിൽ വേഷം മാറി എത്തിയ എക്സൈസ് സംഘം ബൈക്കിന്റെ താക്കോൽ ഊരി തടയുകയായിരുന്നു.
കുതറി ഓടിയ പ്രതികളെ ജീപ്പിലെത്തിയ എക്സൈസ് ഇൻസ്പെകടർ P Y ചെറിയാനും സംഘവും ചേർന്ന് കീഴ്പെടുത്തുകയായിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി എക്സൈസ് നടത്തിയ രണ്ടാമത്തെ MD MA വേട്ടയാണിത്. പ്രതികളുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് തുടരന്വേഷണം ആരംഭിച്ചു കഴിഞ്ഞു. എറണാകുളത്ത് നിന്നുമാണ് ഇവർ MD MA കോട്ടയത്ത് എത്തിച്ചത് എന്ന് എക്സൈസ് പറയുന്നു. അതിമാരകമായ മനോരോഗങ്ങൾക്കും അതിവേഗത്തിലുള്ള മരണത്തിനും കാരണമാകുന്ന രാസലഹരിയാണിത്.
ND P S നിയമപ്രകാരമാണ് ഇവർക്കെതിരെ ഒ ക്കറൻസി ട്ട് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. റെയ്ഡിൽ എക്സൈസ് ഇൻസ്പെകടർ P. Y ചെറിയാൻ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സബിൻ T, പ്രിവന്റീവ് ഓഫീസർമാരായ മനോജ് കുമാർ D, രാജീവ് R K, രാജീവ് K സിവിൽ എക്സൈസ് ഓഫീസർമാരായ നൂജു ട, സന്തോഷ് T, ശ്യാംകുമാർ ,രതീഷ് കെ നാണു, അ ശോക് ബി.നായർ എന്നിവർ പങ്കെടുത്തു.
https://www.facebook.com/Malayalivartha























