Widgets Magazine
17
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചിന്നക്കനാലിനെ വിറപ്പിച്ച അരിക്കൊമ്പന്‍..ജീവിച്ചിരിപ്പുണ്ടോ എന്നില്‍ ഉറപ്പൊന്നുമില്ല.. തമിഴ് നാട് വനംവകുപ്പ് കാടുകടത്തിയ കൊമ്പനെക്കുറിച്ച് ഏറെ മാസങ്ങളായി വിവരമില്ല..


തേളിന്റെ കുത്തേറ്റ് ചികിത്സയിലിരുന്ന വിദ്യാർത്ഥി മരിച്ചു.. കിടന്നിരുന്ന റൂമിന് സമീപത്ത് നിന്ന് വെള്ളിക്കെട്ടൻ ഇനത്തിൽപ്പെട്ട പാമ്പിനെ കണ്ടെത്തി..ഹൃദയത്തിന്റെ ഭാഗത്ത് നീല നിറം..


പുതിയ മുഖ്യമന്ത്രി വി.ഡി. സതീശന്‍ തന്റെ പഴയ ശീലം..കാറിന്റെ മുന്‍സീറ്റിലെ യാത്ര..ഗണ്‍മാനെ പിന്‍സീറ്റിലേക്ക് മാറ്റി മുഖ്യമന്ത്രി മുന്നിലിരിക്കുന്നത്..പോലീസുകാർക്ക് ഇനി തലവേദന..


വാതില്‍പ്പിടിയിലേക്ക് നേരിട്ട് വൈദ്യുതി കടത്തിവിട്ട് അമ്മയെയും മക്കളെയും ഒന്നടങ്കം കൊല്ലാനുള്ള ശ്രമം..അസാധാരണവും ഞെട്ടിക്കുന്നതുമായ സംഭവം..രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്..


പ്രധാനമന്ത്രി നരേന്ദ്രമോദി യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച.. 3 കോടി ബാരൽ അസംസ്കൃത എണ്ണ ഇന്ത്യയിലേക്ക്..

ബിപോർജേ‍ായ് ചുഴലിക്കാറ്റ്...മൂന്നുദിവസമായിട്ടും ദിശ എങ്ങേ‍ാട്ടെന്നതിന്റെ കാര്യമായ സൂചനകളെ‍ാന്നുമില്ല...കൊടുങ്കാറ്റിന്റെ പശ്ചാത്തലത്തിൽ കർണാടക, ഗോവ, മഹാരാഷ്ട്ര തീരപ്രദേശങ്ങളിൽ ശക്തമായ മഴയും കാറ്റും ഉണ്ടാകും...പിന്നെ എങ്ങോട്ട്..?

10 JUNE 2023 04:15 PM IST
മലയാളി വാര്‍ത്ത

ദുരന്തം എന്നർത്ഥം വരുന്ന ബിപോർജോയ് കുറച്ചു ദിവസമായി ഇവിടെ ജനങ്ങളെ പേടിപ്പിച്ചു കൊണ്ട് കറങ്ങി നടക്കുന്നു..രാവിലെ ഈ ഭാഗത്തേക്ക് ചുഴലി പ്രവേശിക്കും പോകും..ഉച്ചക് വേറെ സ്ഥലത്തേക്ക് ചുഴലി പ്രവേശിക്കും പോകും..നാളെ വേറെ സ്ഥലത്തേക്ക് ചുഴലി പോകും പ്രവേശിക്കും എന്നൊക്കെ അടിക്കടി ഓരോ റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്...ജനം ഇത് കണ്ടു ചോദിക്കുന്നത് ..ആളെ കളിയാക്കുവാനോ ,,ഞങ്ങളെ പറ്റിക്കുവാണോ എന്നാണ്..എന്നാൽ യഥാർത്ഥത്തിൽ ഇതിനു പിന്നിലെ കാര്യം എന്താണെന്നു വച്ചാൽ കാലാവസ്ഥ വിദഗ്ദ്ധരെ പോലും വട്ടം കറക്കുകയാണ് ബിപോർ ജോയ് ചുഴലിക്കാറ്റ്.. അറബിക്കടലിന്റെ മധ്യകിഴക്കൻ ഭാഗത്തെ 31 ഡിഗ്രി ചൂടിൽനിന്ന് മണിക്കൂറുകൾകെ‍ാണ്ട് രൂപംമാറി, അതിതീവ്രമായി മാറിയ ബിപോർജേ‍ായ് ചുഴലിക്കാറ്റ് എങ്ങേ‍ാട്ട് നീങ്ങും? എവിടെ കരതെ‍ാടാനാണ് സാധ്യത? ചുഴലിയുടെ ദിശയെക്കുറിച്ച് എത്തുംപിടിയും കിട്ടാത്ത സ്ഥിതിയാണിപ്പേ‍ാൾ. സാധാരണ ഇങ്ങനെ സംഭവിക്കാറില്ലെന്ന് കാലാവസ്ഥാ വിദഗ്ധർ പറയുന്നു.പ്രകൃതിയിൽ പല തരം മാറ്റങ്ങൾ സംഭവിക്കാറുണ്ട്..

പ്രകൃതിയിലെ മാറ്റങ്ങളെ നമ്മുക്ക് ഒരിക്കലും നിർവചിക്കാൻ സാധിക്കാത്ത സ്ഥിതിയാണ് , ഏറെക്കുറെ കൃത്യമായ സഞ്ചാരപാത പ്രവചിക്കാൻ സാധിക്കാറുണ്ട്. എന്നാൽ, ഇത്തവണ വ്യക്തതയുണ്ടായില്ല. ചുഴലിയുടെ സഞ്ചാരപാത വെല്ലുവിളിയായി. വടക്ക് –കിഴക്കൻ ദിശയിൽ മുംബൈ–ഗുജറാത്ത് തീരങ്ങളിലേക്കാണ് സഞ്ചാരമെന്നായിരുന്നു ആദ്യ സൂചന.ചില ഏജൻസികളുടെ പ്രവചന മാതൃകകൾ, ചുഴലി വടക്കോട്ടു പേ‍ായി പിന്നീട് കിഴക്കേ‍ാട്ട് വരുമെന്നും പറഞ്ഞു. എന്നാൽ, മൂന്നുദിവസമായിട്ടും ദിശ എങ്ങേ‍ാട്ടെന്നതിന്റെ കാര്യമായ സൂചനകളെ‍ാന്നുമില്ല. കാലാവസ്ഥാ ശാസ്ത്രജ്ഞർക്കിടയിലും ബിപോർജേ‍ായ് കൂടുതൽ കൗതുകവും ആകാംക്ഷയും ഉയർത്തിയിട്ടുണ്ട്. നിലവിൽ ഗേ‍ാവയ്ക്ക് 746 കിലേ‍ാമീറ്റർ പടിഞ്ഞാറുളള ചുഴലി വടക്കുപടിഞ്ഞാറ് ദിശയിൽ നീങ്ങുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ (ഐഎംഡി) നിഗമനം. അതിതീവ്ര ചുഴലിയായതിനാൽ കരതെ‍ാടുന്ന മേഖലയിൽ കാര്യമായ പ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യത ഏറെയാണ്.

 

അറബിക്കടലിൽ രൂപപ്പെട്ട ബിപോർജോയ് ചുഴലിക്കാറ്റ് അടുത്ത 24 മണിക്കൂറിനുള്ളിൽ അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥാവകുപ്പ് ഏറ്റവും ഒടുവിലായി അറിയിച്ചിരിക്കുന്നത്..ചുഴലിക്കാറ്റ് വടക്ക് - വടക്ക് കിഴക്ക് ഭാഗത്തേക്ക് നീങ്ങുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.നിലവിൽ കൊടുങ്കാറ്റ്, ഗോവയിൽ നിന്ന് 690 കിലോ മീറ്റർ പടിഞ്ഞാറും, മുംബൈയിൽ നിന്ന് 640 കിലോ മീറ്റർ പടിഞ്ഞാറ് - തെക്ക് പടിഞ്ഞാറും ആയിട്ടാണ് സ്ഥിതി ചെയ്യുന്നത്. മണിക്കൂറിൽ 145 കിലോ മീറ്റർ വേഗത്തിലാണ് കൊടുങ്കാറ്റ് നീങ്ങുന്നതെന്നാണ് റിപ്പോർട്ട്. കൊടുങ്കാറ്റിന്റെ പശ്ചാത്തലത്തിൽ കർണാടക, ഗോവ, മഹാരാഷ്ട്ര തീരപ്രദേശങ്ങളിൽ ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു.ഈ സംസ്ഥാങ്ങളിൽ നാഷനഷ്ട്ടങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്..

 

ശക്തമായ തിരമാലയുടേയും കാറ്റിന്റേയും പശ്ചാത്തലത്തിൽ ഗുജറാത്തിലെ വൽസാദ് ജില്ലയിലെ തിത്തൽ ബീച്ചിൽ വിനോദസഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ജൂൺ 14 വരേയാണ് നിയന്ത്രണം. കേരള, ഗുജറാത്ത്, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ നിന്ന് മത്സ്യബന്ധനത്തിനായി കടലിൽ പോകുന്നവർക്ക് കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.അതിനാൽ കേരളത്തെ നേരിട്ട് ഒരിക്കലും ബിപോർജോയ് ബാധിക്കില്ല എന്നുള്ളതാണ്..ഇത് വരെ ലഭിക്കുന്ന മുന്നറിയിപ്പുകളിൽ നിന്നും മനസിലാവുന്നത്..നിലവിലെ സ്ഥിതിയിൽ കാലവർഷക്കാറ്റിനെ അതു വല്ലാതെ ബാധിക്കില്ലെന്നാണ് വിലയിരുത്തൽ. മഴക്കാലം ജൂൺ ഒന്നിനും പിന്നീട് നാലിനും എത്തുമെന്ന ഐഎംഡി പ്രവചനത്തിൽ മാറ്റമുണ്ടാകാൻ പ്രധാനകാരണം അറബിക്കടലിൽ ന്യൂനമർദ രൂപത്തിലായിരുന്ന ഈ ചുഴലിയും കൂടിയാണ്. കാലവർഷക്കാറ്റ് ന്യൂനമർദച്ചുഴലിയിൽ കുടുങ്ങിയെങ്കിലും അത് ചുഴലിയായി തുടങ്ങിയതേ‍ാടെ, മഴക്കാലം കേരളത്തിന്റെ കരയ്ക്കണഞ്ഞു. ബംഗാൾ കടലിലെ ചക്രവാതം അതിന് കാര്യമായി തുണച്ചു. ചുഴലിയുടെ ദിശ സംബന്ധിച്ച് ഇത്രയും ആശയക്കുഴപ്പം അടുത്തെ‍ാന്നും ഉണ്ടായിട്ടില്ലെന്നാണ് വിലയിരുത്തൽ. ‌

കാലവർഷത്തിനേ‍ാട് അടുപ്പിച്ചു വന്നതുക‍ൊണ്ടാണ് ഈ സാഹചര്യമെന്ന നിഗമനവും ചില ശാസ്ത്രജ്ഞർക്കുണ്ട്. രണ്ടു പതിറ്റാണ്ടായി കാര്യമായ പിഴവില്ലാത്ത പ്രവചനങ്ങളാണ് വിഷയത്തിലുണ്ടായിട്ടുള്ളത്.കാലവർഷവുമായി ബന്ധപ്പെട്ട പ്രതിഭാസങ്ങൾ അതിവേഗം രൂപംകെ‍ാള്ളുന്നതായും നിരീക്ഷിക്കപ്പെടുന്നു. ഒരുദിവസം കെ‍ാണ്ടാണ് അറബിക്കടലിലെ ന്യൂനമർദം ചുഴലിയായി മാറിയത്. കടലിലെ ചൂടാണ് ഇതിനുകാരണമെന്നാണ് നിഗമനം.സാധാരണ ന്യൂനമർദം ചുഴലിയാകാൻ മൂന്നു ദിവസമെടുക്കാറുണ്ട്. ‌തുടർച്ചയായ കാലവർഷം കിട്ടിത്തുടങ്ങാൻ നാലഞ്ചുദിവസംകൂടി എടുക്കുമെന്നാണ് കരുതുന്നത്. ബംഗാൾ ഉൾക്കടലിൽ രൂപംകെ‍ാണ്ട ന്യൂനമർദം ശക്തമായാൽ അത് കാലവർഷക്കാറ്റിനെ കൂടുതൽ ശക്തിപ്പെടുത്തും. ചൈനാക്കടലിൽ രൂപംകെ‍ാണ്ട ചക്രവാതങ്ങളും കാലവർഷത്തിന് ഗുണമാണെന്ന് കെ‍ാച്ചി സർവകലാശാല റഡാർ റിസർച്ച് സെന്ററിലെ കാലാവസ്ഥാ ശാസ്ത്രജ്ഞൻ ഡേ‍ാ. എം.ജി.മനേ‍ാജ് പറഞ്ഞു. തീരപ്രദേശത്ത് മേ‍ാശമല്ലാത്ത മഴ ലഭിക്കുന്നതായാണ് റിപ്പേ‍ാർട്ട്.അതേസമയം കേരളത്തിൽ കാലവർഷം എത്തിയെങ്കിലും പ്രതീക്ഷിച്ചത്രയും മഴ പെയ്തില്ല.

 

ശനിയാഴ്ച അഞ്ചുജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകൾക്ക് മഞ്ഞ മുന്നറിയിപ്പ് നൽകി. തിങ്കളാഴ്ചയോടെ മഴ വീണ്ടും കുറയാനാണ് സാധ്യത. കേരളത്തിൽ അടുത്ത 4 ദിവസം വ്യാപകമായി ഇടി, മിന്നൽ, കാറ്റോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ജൂൺ 10 മുതൽ 11 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ക്ലിഫ് ഹൗസും മന്ത്രി മന്ദിരങ്ങളും അധികം മോടിപിടിപ്പിക്കണ്ട'; മാതൃകാ തീരുമാനവുമായി വി ഡി സതീശൻ 'ക്ലിഫ് ഹൗസും മറ്റ് മന്ത്രി മന്ദിരങ്ങളും അധികം മോടിപിടിപ്പിക്കണ്ട'; കോടികൾ വീശിയുള്ള മുഖംമിനുക്കൽ വേണ  (9 hours ago)

സതീശൻ മന്ത്രിസഭയിൽ മന്ത്രിസ്ഥാനം ഉറപ്പിച്ച 8 കോൺ​ഗ്രസ് നേതാക്കളുടെ പട്ടിക പുറത്ത്  (9 hours ago)

ANI-യെ പറപ്പിച്ച് വി ഡി സതീശന്റെ ഇംഗ്ലീഷ് സാക്ഷാൽ പിണറായി പോലും ഞെട്ടി..!ദേ കേൾക്ക്...!  (9 hours ago)

മോദിയെ ഞെട്ടിച്ച് വിജയ് ഉച്ചയ്ക്ക് വിശപ്പ് തുടങ്ങിയതും വിജയ് തനി സ്വരൂപം തുടങ്ങി..!!  (9 hours ago)

ഓ ഇപ്പോൾ ആ കസേരയിൽ ഇരുത്താം ഒന്നും മറക്കില്ല..!! പിണറായിയെ വിട്ട് ദിവ്യ സതീശനെ പിടിച്ചു..!IAS അടി  (9 hours ago)

ചാണ്ടി ഉമ്മൻ ഗതാഗത മന്ത്രി മിനിസ്റ്റർ ചാണ്ടി..! മറിയാമ്മ ആഗ്രഹിക്കാത്തത്'..കെ കെ രമ വിദ്യാഭ്യാസ മന്ത്രി..!!മന്ത്രി പട  (9 hours ago)

ELEPHANT കൊലകൊമ്പന്‍ ജീവിച്ചിരിപ്പുണ്ടോ  (11 hours ago)

ആന്തരികാവയങ്ങളുടെ പരിശോധന  (11 hours ago)

" V D SATHEESHAN മുഖ്യമന്ത്രിയുടെ യാത്രാസുരക്ഷ: "  (11 hours ago)

Neyyattinkara ഇതൊരു അസാധാരണ ഗൂഡാലോചന  (11 hours ago)

ഇന്ത്യയുടെ എണ്ണ സംഭരണികൾ  (13 hours ago)

PM’s security മോദിയുടെ ജീവൻ അപകടത്തിൽ  (13 hours ago)

BJP എൻ എസ് എസുമായും എസ് എൻ ഡി പിയുമായും അടുക്കാൻ ബിജെപി  (16 hours ago)

പ്ലസ് വൺ പ്രവേശനത്തിനായി മെയ് 25 മുതൽ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം....  (17 hours ago)

സ്വര്‍ണ വിലയിൽ കുറവ്.... പവന് 720 രൂപയുടെ കുറവ്  (18 hours ago)

Malayali Vartha Recommends