ഉത്തരവിട്ട് സുപ്രീംകോടതി... കാന്തപുരം പുറത്താവും? വാളെടുത്ത് ഹൈക്കോടതി... ശരിക്കും ഞെട്ടി...

പെരിന്തൽമണ്ണ തെരഞ്ഞെടുപ്പിൽ തപാൽ ബാലറ്റുകളടങ്ങിയ പെട്ടികളിൽ കൃത്രിമം നടന്നതായി തെരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയെ അറിയിച്ചത് പാർട്ടികളെ സമ്മർദ്ദത്തിലാക്കുന്നു. ഹൈക്കോടതി നിർദേശ പ്രകാരം നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അഞ്ചാം ടേബിളിൽ എണ്ണിയ 482 സാധുവായ ബാലറ്റുകൾ കാണാനില്ല. നാലാം ടേബിളിലെ അസാധുവായ ബാലറ്റുകളുടെ ഒരു പാക്കറ്റിന്റെ പുറത്തുള്ള കവർ കീറിയ നിലയിലാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ റിപ്പോർട്ടിൽ പറയുന്നു.
ഉദ്യോഗസ്ഥർക്കെതിരെയും തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ടിൽ പരാമർശമുണ്ട്. ബാലറ്റുകൾ സൂക്ഷിച്ചത് സുരക്ഷിതമല്ലാത്ത രീതിയിലാണെന്നും സുരക്ഷിതമായി സൂക്ഷിക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ റിപ്പോർട്ടിൽ പറയുന്നു. കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ജോയിന്റ് റജിസ്ട്രാർ അടക്കമുള്ളവർക്കാണ് ഇതിന്റെ ഉത്തരവാദിത്വമെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
38 വോട്ടിൻറെ ഭൂരിപക്ഷത്തിലാണ് നജീബ് കാന്തപുരം 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ വിജയിച്ചത്. 348 സ്പെഷൽ തപാൽ വോട്ടുകൾ അസാധുവായി പരിഗണിച്ചാണ് ഫലം പ്രഖ്യാപിച്ചതെന്നും ഈ വോട്ടുകൂടി എണ്ണണമെന്നും കാണിച്ചാണ് കെ.പി.എം. മുസ്തഫ ഹൈകോടതിയെ സമീപിച്ചത്. ക്രമ നമ്പരില്ലാത്തതും ഡിക്ലറേഷൻ ഒപ്പില്ലാത്തതുമായ 348 ബാലറ്റുകൾ സംബന്ധിച്ചായിരുന്നു തർക്കം.
പോസ്റ്റൽ ബാലറ്റുകൾ ഉൾപ്പെടെയുള്ള തെരഞ്ഞെടുപ്പ് രേഖകൾ ഹാജരാക്കാൻ ഈ ഹർജിയിൽ നേരത്തേ സിംഗിൾബെഞ്ച് നിർദേശിച്ചിരുന്നു. എന്നാൽ, ഇവയിൽ സാധുവായ 482 പോസ്റ്റൽ വോട്ടുകൾ കാണാതായെന്ന് പെരിന്തൽമണ്ണ സബ് കലക്ടർ റിപ്പോർട്ട് നൽകി. അവശേഷിച്ചവ ഹൈകോടതിയിൽ സമർപ്പിക്കുകയും ചെയ്തു. തുടർന്ന് നജീബ് ഉപഹർജിയും നൽകിയിരുന്നു. കോടതിയുടെയോ തെരഞ്ഞെടുപ്പ് കമീഷന്റെയോ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന നജീബ് കാന്തപുരം എം.എൽ.എയുടെ ഹരജിയിൽ തപാൽ സാമഗ്രികൾ ഹൈകോടതി നേരത്തെ തുറന്ന് പരിശോധിച്ചിരുന്നു.
പെരിന്തൽമണ്ണ നിയമസഭാ മണ്ഡലത്തിൽനിന്നുള്ള നജീബ് കാന്തപുരത്തിന്റെ വിജയം ചോദ്യം ചെയ്തുള്ള ഹർജിയിൽ ഹൈക്കോടതിയിൽ വിചാരണ തുടരാൻ സുപ്രീംകോടതി അനുമതി നൽകിയിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തിറക്കിയ മാർഗരേഖയുടെ ലംഘനത്തിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് ഹർജി ഫയൽ ചെയ്യാൻ കഴിയുമോ എന്ന കാര്യം വിചാരണ സമയത്ത് ഹൈക്കോടതിക്ക് പരിഗണിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. കേസിന്റെ പ്രാഥമിക ഘട്ടമായതിനാൽ ഇടപെടുന്നില്ലെന്നും സുപ്രീംകോടതി അറിയിച്ചു.ഇത് കാന്തപുരത്തിന് കിട്ടിയ പണിയായിരുന്നു.
എതിർ സ്ഥാനാർത്ഥി കെ.പി.എം. മുസ്തഫയുടെ ഹർജി നിലനിൽക്കുമെന്ന ഹൈക്കോടതി ഉത്തരവിന് എതിരെയാണ് നജീബ് കാന്തപുരം സുപ്രീംകോടതിയെ സമീപിച്ചത്. തിരഞ്ഞെടുപ്പിൽ 348 പോസ്റ്റൽ വോട്ടുകൾ എണ്ണിയതിൽ ക്രമക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കെ.പി.എം. മുസ്തഫ തിരഞ്ഞെടുപ്പ് ഹർജി ഫയൽ ചെയ്തത്. തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തിറക്കിയ മാർഗരേഖ ലംഘിച്ചുകൊണ്ടാണ് വോട്ടെണ്ണൽ നടന്നത് എന്നതായിരുന്നു ഹർജിയിലെ ആരോപണം.
എന്നാൽ മാർഗരേഖാ ലംഘനത്തിന് തിരഞ്ഞെടുപ്പ് ഹർജി നിലനിൽക്കില്ലെന്ന് നജീബ് കാന്തപുരത്തിനുവേണ്ടി സുപ്രീംകോടതിയിൽ ഹാജരായ സീനിയർ അഭിഭാഷകൻ അഭിഷേക് മനു സിങ്വിയും അഭിഭാഷകൻ ഹാരിസ് ബീരാനും വാദിച്ചു. മാർഗരേഖാ ലംഘനം മാത്രമല്ല, വോട്ടെണ്ണലിലെ ക്രമക്കേടും ഹൈക്കോടതി വിധിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്ന് കെ.പി.എം. മുസ്തഫയ്ക്കുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ സി.യു. സിങ്ങും അഭിഭാഷകരായ ഇ.എം.എസ്. അനാമും എം.എസ്. വിഷ്ണു ശങ്കറും വാദിച്ചു.
തുടർന്നാണ് കേസിൽ വിചാരണ ഉണ്ടാകാതെ അന്തിമ തീർപ്പ് കൽപ്പിക്കുന്നത് ശരിയല്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷച്ചത്. ഇതേത്തുടർന്ന് നജീബ് കാന്തപുരം ഹർജി പിൻവലിച്ചു. മാർഗരേഖ സംബന്ധിച്ച വിഷയങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ വിചാരണയിൽ ഉന്നയിക്കാൻ നജീബ് കാന്തപുരത്തിന് അവകാശമുണ്ടാക്കിയിരിക്കുമെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. കേസിന്റെ നിയമ സാധുതയുമായി ബന്ധപ്പെട്ട് ഹൈക്കോടതി പുറപ്പടുവിച്ച വിധിയിലെ പരാമർശങ്ങൾ ഇതിന് തടസ്സമാകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
കേരളത്തിലെ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ് അതീവ സുരക്ഷയിൽ സ്‌ട്രോങ് റൂമിൽ സൂക്ഷിക്കേണ്ട ഒരു ബാലറ്റ് പെട്ടി നിന്ന നിൽപ്പിൽ കാണാതാവുന്നത്. സംഭവം നടന്നത് മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ നിയമസഭാ മണ്ഡലത്തിലാണ്. ബൂത്തുപിടിത്തവും കള്ളവോട്ടുമെല്ലാം തിരഞ്ഞെടുപ്പ് കാലത്തെ സ്വാഭാവിക സംഭവങ്ങളാണെങ്കിലും പോലീസ് സുരക്ഷയിൽ സ്‌ട്രോങ് റൂമിൽ സൂക്ഷിച്ച വോട്ടുപെട്ടി കാണാതാവുന്നുവെന്നത് അതീവ ഗുരുതരമായ സംഭവമാണ്. ഇത് ചോദ്യം ചെയ്യപ്പെടുന്നത് തിരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയേയും ജനാധിപത്യ സംസ്‌കാരത്തെ ആകമാനവുമാണ്.
അതീവ സുരക്ഷയിൽ ട്രഷറിയിലെ സ്‌ട്രോങ് റൂമിൽ സൂക്ഷിക്കേണ്ട ഒരു ബാലറ്റുപെട്ടിയാണ് കിലോമീറ്റർ അപ്പുറത്തുള്ള സി പി എം നിയന്ത്രണത്തിലുള്ള സഹകരണ രജിസ്ട്രാർ ഓഫീസ് കാര്യാലയത്തിൽ നിന്ന് കണ്ടെത്തിയത്. ഇത് വലിയൊരു ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് ആരോപണം ഉയർന്നത്. ഇതിന് പിന്നിൽ ഒരുപാട് ആളുകളുടെ പങ്കുണ്ട്. വലിയ കുറ്റകൃത്യമാണ് നടന്നത്. ഇതിൽ മാഫിയാ ബാന്ധങ്ങൾ പോലുമുണ്ടെന്നാണ് നജീബ് സംശയിക്കുന്നത്.
ഇത്രയും ഉദ്യോഗസ്ഥരെ വിലയ്ക്കുവാങ്ങി ഇങ്ങനെയൊരു സംഭവം നടത്തണമെങ്കിൽ ഇതിനായി കോടികളൊഴുക്കേണ്ടിവന്നിട്ടുണ്ടാവും. ട്രഷറിയിൽ സൂക്ഷിച്ച ഒരു ബോക്‌സ് എടുക്കണമെങ്കിൽ അതിന് ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥനോ അല്ലെങ്കിൽ അദ്ദേഹത്തിന്റെ പ്രതിനിധികളോ രേഖാമൂലംവന്ന് ആവശ്യപ്പെടണം. മാത്രമല്ല പോലീസ് സാന്നിധ്യത്തിൽ മാത്രമേ എടുക്കാനും പാടുള്ളൂ.എന്നാൽ അങ്ങനെയല്ല നടന്നത്. പല സർക്കാർ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർ ചേർന്നാണ് ഈ കുറ്റകൃത്യം ചെയ്തിട്ടുള്ളത്. ഇതിനെ അശ്രദ്ധയെന്ന് പറഞ്ഞ് തള്ളിക്കളയാനാവില്ല.
ഇപ്പോൾ കണ്ടെത്തിയെന്ന് പറയുന്ന പെട്ടി ഒറിജിനൽ അല്ലെന്നാണ് നജീബ് കാന്തപുരത്തിൻ്റെ വാദം. ഇത് ഉദ്യോഗസ്ഥർ കൃത്രിമമായി നിർമിച്ചതാണ്. യഥാർഥ പെട്ടി പൂർണമായും തകർത്തതായിട്ടുള്ളതിന്റെ കൃത്യമായ തെളിവ് ഓഡിയോ സഹിതം കയ്യിലുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. പെട്ടി കൊണ്ടുപോയതും തകർക്കുന്നതും കണ്ട സാക്ഷികളുണ്ട്. ട്രഷറിയിൽ നിന്ന് ഒഴിവാക്കി പെരിന്തൽമണ്ണ എ.ആർ ഓഫീസിൽ തള്ളുകയായിരുന്നു. ഞങ്ങളുടെ എല്ലാവരുടേയും സാന്നിധ്യത്തിൽ സ്‌ട്രോങ് റൂമിൽ കൊണ്ടുവെച്ച പെട്ടിയെങ്ങനെ പെരിന്തൽമണ്ണ ഓഫീസിലെത്തി എന്നാണ് എം എൽ എ ചോദിക്കുന്നത്.
റീകൗണ്ടിംഗ് വന്നാൽ തോൽക്കുമെന്ന ആശങ്ക തനിക്കില്ലെന്ന് നജീബ് കാന്തപുരം പറയുന്നു. ഈ വോട്ട് എണ്ണാനാവുമോയെന്നത് കോടതി നിശ്ചയിക്കേണ്ട കാര്യമാണ്. പക്ഷെ ഇത് എണ്ണാൻ പറ്റില്ല. സ്‌ട്രോങ് റൂമിൽ നിന്ന് പുറത്തുപോയ വോട്ടെങ്ങനെ എണ്ണാനാവും. വെറുതെ രസത്തിന് എടുത്തുകൊണ്ടുപോയതായിരിക്കില്ലല്ലോ അത്. ക്രമക്കേട് നടത്താൻ കരുതിക്കൂട്ടി ചെയ്തതാണ്. ഈ ബോക്‌സ് തകർന്ന നിലയിലാണെന്ന് ഉദ്യോഗസ്ഥർ തന്നെ സമ്മതിച്ചിട്ടുണ്ട്.
എല്ലാ മണ്ഡലങ്ങളിലും പോസ്റ്റൽ വോട്ടുകളിൽ അസാധു വോട്ടുകളുണ്ടാവും. ആയിരം വോട്ടുകൾ വരെ അസാധുവായ മണ്ഡലങ്ങളുണ്ടായിരുന്നു. അത്തരത്തിൽ അസാധുവായ പോസ്റ്റൽ വോട്ടുകളാണിതെന്നാണ് സംശയം. മുതിർന്ന പൗരൻമാരുടേയും കോവിഡ് ബാധിതരായവരുടേയുമെല്ലാം വോട്ടാണിത്. അവർ തന്നെ കൃത്യമായി ചെയ്യാത്തതും വേണ്ട രേഖ സമർപ്പിക്കാതെയും ഉദ്യോഗസ്ഥർ ഒപ്പിടാത്തതും അങ്ങനെ നിരവധി കാരണങ്ങൾ കൊണ്ട് അസാധുവായ വോട്ടുകളാണിത്.
ആറ് കൗണ്ടറുകളിലായിരുന്നു പോസ്റ്റൽവോട്ടുകൾ എണ്ണിയത്. ഈ ആറ് കൗണ്ടറുകളിൽ നിന്നും വന്ന വോട്ടുകളാണിത്. ഇത് കൗണ്ടറിൽ നിന്നു തന്നെ അസാധുവാണെന്ന് ഉദ്യോഗസ്ഥരും രാഷ്ട്രീയ പാർട്ടികളും ഒപ്പിട്ട് രേഖപ്പെടുത്തിയതാണ്. ഒരു വോട്ട് അസാധുവാകാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ എന്തൊക്കെ മാനദണ്ഡങ്ങളാണോ പറയുന്നത് അതൊക്കെയുള്ളതാണ് ഈ വോട്ടുകൾ. അതായത് എല്ലാ രാഷ്ട്രീയപാർട്ടികളും എണ്ണാൻ പറ്റില്ലെന്ന് പറഞ്ഞ് ഒരുമിച്ച് മാറ്റിവെച്ചത്.
https://www.facebook.com/Malayalivartha























