ബിജെപി തമിഴ്‌നാട് സംസ്ഥാന അദ്ധ്യക്ഷൻ അണ്ണാമലൈ നയിക്കുന്ന പദയാത്ര ഇന്ന് ആരംഭിക്കും....കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ഉദ്ഘാടനം ചെയ്യുന്നത്....ഇന്ന് വൈകിട്ട് രമേശ്വരത്ത് നിന്നാണ് യാത്ര ആരംഭിക്കുന്നത്.... ‘എൻ മണ്ണ്, എൻ മക്കൾ’ എന്ന മുദ്രാവാക്യം ഉയർത്തിയാണ് യാത്ര.....

തുറന്ന യുദ്ധം തന്നെയാണ് അണ്ണാമലൈ തമിഴ്‍ നാട്ടിൽ പ്രഖ്യാപിച്ചിരിക്കുന്നത്, സ്റ്റാലിനെയും കൂട്ടരെയും കൂട്ടത്തോടെ വീഴ്ത്താൻ മോഡി ഇറക്കിയ തുറുപ്പ് ചീട്ടാണ് അണ്ണാമലൈ. അതുകൊണ്ട് കളം നിറഞ്ഞാടുകയാണ് അണ്ണാമലൈ , അതിനു വേണ്ടിയുള്ള കളികൾ നേരത്തെ തുടങ്ങിക്കഴിഞ്ഞെങ്കിലും , അടുത്ത പണിക്കുള്ള ആരംഭം ഇന്ന് മുതൽ ആരംഭിക്കുകയാണ്. ബിജെപി തമിഴ്‌നാട് സംസ്ഥാന അദ്ധ്യക്ഷൻ അണ്ണാമലൈ നയിക്കുന്ന പദയാത്ര ഇന്ന് ആരംഭിക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് പദയാത്ര ഉദ്ഘാടനം ചെയ്യുന്നത്. ഇന്ന് വൈകിട്ട് രമേശ്വരത്ത് നിന്നാണ് യാത്ര ആരംഭിക്കുന്നത്. ‘എൻ മണ്ണ്, എൻ മക്കൾ’ എന്ന മുദ്രാവാക്യം ഉയർത്തിയാണ് യാത്ര.തമിഴ്നാട്ടിലെ 234 മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന യാത്രയിൽ ഓരോയിടത്തും മുതിർന്ന നേതാക്കൾ യാത്രയ്‌ക്ക് നേതൃത്വം നൽകും.
അഞ്ച് ഭാഗമായാണ് യാത്ര സംഘടിപ്പിക്കുന്നത്. ഇന്ന് മുതൽ ആഗസ്റ്റ് 22-വരെ നടക്കുന്ന യാത്രയുടെ ആദ്യ ഭാഗം മുൻ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനാണ് നേതൃത്വം നൽകുന്നത്. പദയാത്രയിൽ 1,770 കിലോമീറ്ററിലധികം കാൽനടയായും ഗ്രാമപ്രദേശങ്ങൾ ഒഴികെയുള്ള പ്രദേശങ്ങളിൽ വാഹനത്തിലുമാണ് നടക്കുന്നത്. പത്ത് പ്രധാന പൊതുറാലികളെ കേന്ദ്രമന്ത്രിമാർ അഭിസംബോധന ചെയ്യും.168 ദിവസത്തിനുള്ളിൽ തമിഴ്‌നാട് മുഴുവൻ സഞ്ചരിക്കും. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന യാത്ര എല്ലാ നിയോജക മണ്ഡലങ്ങളും സഞ്ചരിച്ച് കേന്ദ്രസർക്കാരിന്റെ ഒമ്പത് വർഷത്തെ ഭരണനേട്ടങ്ങളെ കുറിച്ച് ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുകയും ഡിഎംകെയുടെ അഴിമതി തുറന്നുകാട്ടുകയും ചെയ്യും. ‘മോദി എന്ത് ചെയ്തു’ എന്ന പുസ്തകം വിതരണം ചെയ്തുകൊണ്ട് രാജ്യത്തിന് വേണ്ടി പ്രധാനമന്ത്രി നടപ്പിലാക്കിയ പദ്ധതികളും, തീരുമാനങ്ങളും ജനങ്ങൾക്ക് മനസിലാക്കി കൊടുക്കുന്നതാണ് യാത്രയുടെ ലക്ഷ്യം.അതിനു മുന്നോടിയായി കഴിഞ്ഞ ദിവസം ഒരു ബോംബും പൊട്ടിച്ചിരുന്നു.
പദയാത്രയ്ക്ക് മുന്നോടിയായി അണ്ണാമലൈ ഭരണകക്ഷിയായ ഡിഎംകെയുടെ അഴിമതി തുറന്ന് കാണിക്കുന്ന ഡിഎംകെ ഫയൽസിന്റെ രണ്ടാം ഭാഗം പുറത്തുവിട്ടു. തനിക്ക് ലഭിച്ച തെളിവുകൾ ഗവർണർ ആർ എൻ രവിക്ക് കൈമാറുകയും ചെയ്തിരുന്നു.5,600 കോടി രൂപയുടെ അഴിമതി നടത്തിയെന്ന ആരോപണമാണ് അണ്ണാമലൈ ഉന്നയിച്ചിരിക്കുന്നത്. ‘ഡിഎംകെ മന്ത്രിമാർ/എംഎൽഎമാർ/എംപിമാർ, ആദ്യ കുടുംബം ഇവർ നടത്തിയ 5,600 കോടി രൂപയുടെ 3 അഴിമതികളുടെ വിവരങ്ങളും ഇതുമായി ബന്ധപ്പെട്ട ബിനാമി രേഖകളുമായി ഡിഎംകെ ഫയൽസിന്റെ രണ്ടാം ഭാഗം ഞങ്ങൾ പുറത്തുവിടുകയാണ്. ഇതിന്റെ മെമ്മോറാണ്ടം ഗവർണർക്ക് സമർപ്പിച്ചു. വിഷയത്തിൽ അദ്ദേഹത്തിന്റെ ഇടപെടലും ഉചിതമായ നടപടിയും ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്’ എന്ന് അണ്ണാമലൈ ട്വിറ്ററിലൂടെ വ്യക്തമാക്കി.തമിഴ്നാട്ടിൽ ബിജെപി ആദ്യമായാണ് ഒരു റോഡ്ഷോ നടത്തിയത്.
വെള്ളിയാഴ്ച വൈകിട്ട് നാല് മണിക്ക് മധുരൈ വിമാനത്താവളത്തിൽ അമിത് ഷാ ഹെലികോപ്റ്ററിലാണ് രാമേശ്വരത്തേക്ക് എത്തുക.തുടർന്ന് 5.45ന് രാമനാഥപുരം ബസ് സ്റ്റാൻഡിന് സമീപം സംഘടിപ്പിച്ചിരിക്കുന്ന റാലിയിലും പങ്കെടുക്കും. ഒരു ദിവസം രാമേശ്വരത്ത് തങ്ങുന്ന ഷാ പ്രസിദ്ധമായ രാമേശ്വരം ക്ഷേത്രത്തിലും ദർശനം നടത്തുന്നുണ്ട്.ദക്ഷിണേന്ത്യൻ സംസ്ഥാനത്ത് ബിജെപിയുടെ വേരുകൾ വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് അണ്ണാമലൈയുടെ നേതൃത്വത്തിൽ പദയാത്ര തുടങ്ങുന്നത്. 120 ദിവസം നീണ്ടുനിൽക്കുന്ന യാത്ര 234 നിയോജക മണ്ഡലങ്ങളിലൂടെയും 39 പാർലമെന്ററി നിയോജക മണ്ഡലങ്ങളിലൂടെയും യാത്ര കടന്നുപോകും. ‘എൻ മണ്ണ് എൻ മക്കൾ’ എന്ന മുദ്രാവാക്യവുമായാണ് സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലൂടെയുമുള്ള ബിജെപിയുടെ പദയാത്ര നടത്തുന്നത്.
https://www.facebook.com/Malayalivartha
























