ചിക്കൻ കറിക്ക് ഉപ്പില്ല! കൊല്ലത്ത് ഹോട്ടലിൽ മുട്ടനടി; അടി, ഇടി ഒടുവിൽ കത്തിക്കുത്ത്... കൊല്ലത്താണ് സംഭവം...

വിളമ്പിയ ഭക്ഷണത്തിൽ ഉപ്പുകുറഞ്ഞതിന്റെ പേരിലുള്ള വാക്കേറ്റം അടിപിടിയിലും കത്തിക്കുത്തിലും കലാശിച്ചു. കേരളപുരത്ത് പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍ വ്യാഴം പുലര്‍ച്ചെ ഒന്നിനാണ് സംഘര്‍ഷം ഉണ്ടായത്. തമിഴ്‌നാട്ടുകാർ ഉൾപ്പെടെ 6 പേർക്കു പരിക്കേറ്റു. കമ്പിവടിക്ക് അടിയും കുത്തുമേറ്റ 3 പേരുടെ നില ഗുരുതരമാണ്.
വ്യാഴാഴ്ച പുലർച്ചെ ഒന്നോടെ മാമൂടിനു സമീപത്തെ കുറ്റിയിൽ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയവരും ഹോട്ടൽ ഉടമയുടെ മക്കളും ജീവനക്കാരനും തമ്മിലായിരുന്നു അടി പിടിയും കയ്യാങ്കളിയും ഒടുവിൽ കത്തിക്കുത്തുമുണ്ടായത്. കമ്പിവടികൊണ്ട് അടിയേറ്റ റോബിൻസണിന്റെ തലയിൽ 27 തുന്നലുണ്ട്.' - പൊലീസ് പറഞ്ഞു.
ഹോട്ടൽ ഉടമയുടെ മക്കളായ മുഹമ്മദ് ഷാഫിൻ, മുഹമ്മദ് അസർ, ഡ്രൈവർ റഷീദിൻ ഇസ്‌ലാം, തമിഴ്‌നാട് തൂത്തുക്കുടി സ്വദേശിയായ പ്രിൻസ്(35), റോബിൻസൺ(40), അംബാസമുദ്രം സ്വദേശി അരുണ്‍ (23) എന്നിവർക്കാണ് പരിക്കേറ്റത്.
കമ്പി വടികൊണ്ടുള്ള അടിയേറ്റ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ റോബിൻസണിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രിൻസിനെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പ്രിൻസും മാതൃസഹോദരൻ റോബിൻസണും തൂത്തുക്കുടി സ്വദേശികളും അരുൺ അംബാസമുദ്രം സ്വദേശിയുമാണ്.
ഇവർ ഓർഡർ ചെയ്ത ചിക്കൻ കറിക്ക് ഉപ്പില്ലെന്ന പരാതിയാണ് വാക്കേറ്റത്തിനു കാരണമായത്. പരാതികേട്ട ഹോട്ടൽ ജീവനക്കാരൻ ഉടമയുടെ മകൻ മുഹമ്മദ് ഷാഫിനിനെ വിളിച്ചു വരുത്തി. വാക്കേറ്റത്തിനിടെ ഷാഫിൻ, പ്രിൻസിനെ മർദിച്ചു. ഇതോടെ ഹോട്ടലിൽ നിന്ന് പുറത്തുപോയ മൂവരും ഉടൻ തന്നെ തിരിച്ചെത്തി ഹോട്ടൽ ജീവനക്കാരുമായി ഏറ്റുമുട്ടുകയായിരുന്നു.
പ്രിൻസ്, റോബിൻസൺ എന്നിവർ ചേർന്ന് ഹോട്ടൽ ഉടമകളെ വയറ്റിൽ കുത്തുകയായിരുന്നു. തമിഴ്‌നാട് സ്വദേശികൾക്കെതിരേ വധശ്രമത്തിനു കേസെടുത്തു. ഹോട്ടലുകാർക്കെതിരേയും കേസെടുത്തിട്ടുണ്ട്. കുണ്ടറ പോലീസിന്റെ സമയോചിതമായ ഇടപെടലാണ് കൂടുതൽ പ്രശ്നങ്ങൾ ഒഴിവാക്കിയത്.
https://www.facebook.com/Malayalivartha
























