75കാരനെ വീട്ടിൽ വരുത്തി നഗ്നനാക്കി ചിത്രമെടുത്തു! സീരിയൽ നടി നിത്യയുടെ ഹണിട്രാപ്പ് ഇങ്ങനെ... വീട്ടിൽ വിളിച്ചുവരുത്തി നഗ്നനാക്കി 'ഹണിട്രാപ്' നീക്കം

മുൻ സൈനികനും കേരള സർവകലാശാല മുൻ ജീവനക്കാരനുമായ 75കാരനെ സീരിയല്‍ നടി നിത്യ ശശി ഹണിട്രാപ്പിനിരയാക്കിയത് വാടക വീടിന്റെ മറവിൽ സൗഹൃദം നടിച്ചു നടത്തിയ കൊടും ചതിയിലൂടെ. പത്തനംതിട്ട മലയാലപ്പുഴ സ്വദേശി നിത്യ ശശിയും സുഹൃത്ത് ബിനുവുമാണ് അറസ്റ്റിലായത്. ഇന്നലെ രാത്രി പരവൂർ പൊലീസ് ആണ് ഇരുവരെയും പിടികൂടിയത്.
അഭിഭാഷക കൂടിയാണ് നിത്യ. വാടക വീടിനു വേണ്ടി ബന്ധപ്പെട്ട ശേഷം നിരന്തരം ഫോണിൽ വിളിയായിരുന്നു. ഒടുവിലാണ് വാടക വീട്ടിലേക്കു വിളിച്ചു വരുത്തി പത്തനംതിട്ട മലയാലപ്പുഴ സ്വദേശിയായ നിത്യ പണം തട്ടാനുള്ള കെണിയൊരുക്കി. മേയ് 24നാണ് കേസിനാസ്പദമായ സംഭവത്തിനു തുടക്കം.
വാടക വീട് ആവശ്യപ്പെട്ട് 75കാരനെ നിത്യ ശശി ബന്ധപ്പെടുന്നത്. തിരുവനന്തപുരം പട്ടം സ്വദേശിയായ വയോധികന്റെ കലയ്‌ക്കോട്ടെ വീടാണ് നടി വാടകയ്ക്ക് ആവശ്യപ്പെട്ട് ബന്ധപ്പെട്ടത്. ഇതിനുശേഷം തുടരെ ഫോണിൽ ബന്ധപ്പെടുമായിരുന്നു. നടിയുടെ ചതി മനസിലാക്കാനാകാതെ ഇദ്ദേഹം ഇവരുമായി സൗഹൃദത്തിലുമായി.
ഇതിനിടയിലാണ് കലയ്‌ക്കോട്ടെ വീട്ടിലേക്ക് ഉടമയെ ഒരു ദിവസം വിളിച്ചു വരുത്തിയത്. ഇവിടെ വച്ച് വസ്ത്രങ്ങൾ നിർബന്ധിപ്പിച്ച് അഴിപ്പിക്കുകയും നിത്യയ്‌ക്കൊപ്പം നിന്നു ഫോട്ടോ എടുക്കുകയും ചെയ്തു. ഇതിനിടയിലാണ് നടിയുടെ സുഹൃത്തും പരവൂർ കലയ്‌ക്കോട് സ്വദേശിയുമായ ബിനു നേരത്തെ പദ്ധതിയിട്ട പ്രകാരം വീട്ടിലെത്തുന്നത്.
ഇയാളെ വീട്ടിലേക്ക് വിളിച്ചു വരുത്തി നഗ്നദൃശ്യങ്ങൾ പകർത്തുകയായിരുന്നു. ശേഷം ചിത്രങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി ഇരുവരും ഇദ്ദേഹത്തിൽ നിന്ന് 25 ലക്ഷം രൂപ ആവശ്യപ്പെട്ടു. 25 ലക്ഷം നൽകാമെന്ന് രേഖാമൂലം ഇരയിൽ നിന്ന് എഴുതിവാങ്ങുകയും ചെയ്തു. നിരന്തരം ഭീഷണിയായതോടെ 11 ലക്ഷം നൽകി.
എന്നാൽ, ഇതിനുശേഷവും ഭീഷണി തുടർന്നതോടെ 75കാരൻ പരവൂർ പൊലീസിനെ സമീപിക്കുകയായിരുന്നു. പൊലീസിൽ പരാതി നൽകിയതോടെ പ്രതികൾ ഒളിവിൽ പോയി. എന്നാൽ, തുടർന്ന് പൊലീസ് പറഞ്ഞത് പ്രകാരം ബാക്കി പണം തരാമെന്ന് പ്രതികളെ വയോധികൻ അറിയിക്കുകയും, ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തുകയും ചെയ്തു.
ഇവിടെ വച്ചാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡിൽ വിട്ടിട്ടുണ്ട്. പരാതി പ്രകാരം കേസെടുത്ത പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികൾ ഇതിനു മുൻപ് സമാന തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരികയാണ്.
https://www.facebook.com/Malayalivartha
























