കേരളത്തിലെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയുടെ മകൾ; ‘വീണാ സർവീസ് ടാക്സ്’ എന്ന പേരിൽ പുതിയ തരം നികുതി, ഏർപ്പെടുത്തിയതു പോലെയാണ് വിവിധ കമ്പനികളിൽനിന്നു പണം വാങ്ങുന്നത്’....പരിഹസിച്ച് തള്ളി രാജീവ് ചന്ദ്രശേഖർ...

കേരളത്തിൽ പുതിയ കെ സംരഭം തുടങ്ങാൻ പോവുകയാണ് . അതിനെല്ലാം നേതൃത്വം നൽകുന്നത് മുഖ്യമന്ത്രി പിണറായി വിജയൻ. സംരംഭം നടത്തുന്നത് മകൾ വീണ വിജയൻ . നിയമസഭയിൽ സമ്മേളനം നടക്കുമ്പോൾ മകൾ വീണ വിജയനെതിരെ ഉയരുന്ന ആരോപണങ്ങളിൽ പ്രകോപിതനായി മുഖ്യമന്ത്രിയെ കാണാറുണ്ട്. വെറുതെ വീട്ടിലിരിക്കുന്നവരെ കുറിച്ച് പറയാതെ എന്നും പറഞ്ഞു കൊണ്ട് രംഗത്ത് വരാറുണ്ട്. എന്നാൽ ഇപ്പോൾ മുഖ്യമന്ത്രിയെ കാണാറില്ല. കഴിഞ്ഞ ദിവസം പൊട്ടിയത് ഒരു വലിയ ബോംബ് തന്നെയാണ്. ബഹുമാനപെട്ട മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ മാസപ്പടി വിവാദമാണ് രാഷ്ട്രീയ കേരളത്തെ ഒന്നടങ്കം പിടിച്ചു കുലുക്കിയിരിക്കുന്നത്. മറുപടിക്ക് വേണ്ടിയുള്ള ഗൂഢാലോചന ഞങ്ങളെ എകെജി സെൻററിൽ നടത്തിക്കൊണ്ടിരിക്കുകയാണ് അപ്പോഴേക്കും ധൃതി പിടിച്ചാലോ ഞങ്ങൾ വരും മറുപടി വരും. അതുവരെ മലയാളികൾ ക്ഷമ കാണിക്കേണ്ട അവസ്ഥയും .
മുതിർന്ന സി പി എം നേതാവായിട്ടുള്ള എ കെ ബാലൻ പോലും ഇന്നലെ പറഞ്ഞത്. വരട്ടെ ഞങ്ങൾ അതിനെ വിശദമായി പഠിക്കട്ടെ എന്നിട്ട് മറുപടി പറയാം എന്നാണ്. പഠിക്കുക ആവില്ല ചെയുന്നത്. ഞാൻ നേരത്തെ പറഞ്ഞത് പോലെ ഗൂഢാലോചനയാവും നടത്തുന്നുണ്ടാവുക. അടുത്ത എന്ത് കാപ്സ്യുൾ ഇറക്കും എന്നായിരിക്കുക ചിന്തിക്കുക. കേരളം കുത്തുപാളയെടുത്താലും കുടുംബവരുമാനം വർദ്ധിപ്പിക്കുന്ന തിരക്കിലാണ്.പ്രത്യക്ഷത്തിൽ കോൺഗ്രസ്സ് ഇതിനെതിരെ വാ മൂടുകയാണ് എങ്കിലും . ബിജെപി ക്കു ഇത് നല്ലൊരു അവസരം തന്നെയാണ്. അതുകൊണ്ട് തന്നെ പ്രതിഷേധ ജ്വാലകൾ ഉയരുകയാണ് . കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ഈ വിഷയത്തിൽ ശക്തമായ ഭാഷയിൽ പ്രതികരിച്ചുകൊണ്ട് രംഗത്ത് വരികയാണ്. എന്ത് അടിസ്ഥാനത്തിലാണ് വീണയ്ക്ക് ഈ പണം ലഭിച്ചതെന്ന് രാജീവ് ചന്ദ്രശേഖർ ചോദിച്ചു. ഇത് ‘വീണ സർവീസ് ടാക്സ്’ ആണെന്നും കേന്ദ്രമന്ത്രി പരിഹസിച്ചു.അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്രകാരമാണ്..‘ഇന്ന് നമ്മൾ ക്വിറ്റ് ഇന്ത്യ സമരത്തിന്റെ വാർഷികം ആഘോഷിക്കുമ്പോൾ, കേരളത്തിലെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയുടെ മകൾ, ‘വീണാ സർവീസ് ടാക്സ്’ എന്ന പേരിൽ പുതിയ തരം നികുതി ഏർപ്പെടുത്തിയതു പോലെയാണ് വിവിധ കമ്പനികളിൽനിന്നു പണം വാങ്ങുന്നത്’ – രാജീവ് ചന്ദ്രശേഖർ പരിഹസിച്ചു.
വിവിധ കമ്പനികൾ നിയമവിധേയമല്ലാത്ത പണം പിണറായി വിജയന്റെ മകളുടെ കമ്പനിയിൽ നിക്ഷേപിച്ചതായും കേന്ദ്രമന്ത്രി ആരോപിച്ചു.‘‘2004–09 കാലഘട്ടത്തിലെ യുപിഎ ഭരണത്തിൽ ഇടതു പാർട്ടികൾക്ക് നിർണായക റോളുണ്ടായിരുന്നു. ഇക്കാലത്താണ് 2ജി, കൽക്കരി പോലുള്ള വൻകിട അഴിമതി ആരോപണങ്ങൾ ഉയർന്നുവന്നത്. സോഫ്റ്റ്‌വെയറുമായും ടെക്നോളജിയുമായും പ്രത്യേകിച്ച് യാതൊരു ബന്ധവുമില്ലാത്ത സിഎംആർഎൽ പോലുള്ള കമ്പനികൾ എന്തിനാണ് വീണ വിജയന്റെ കമ്പനിയിൽ പണം നിക്ഷേപിക്കുന്നത്?പ്രതിപക്ഷ ഇന്ത്യ മുന്നണി രൂപീകരിച്ച ഇടത് പാർട്ടികളും കോൺഗ്രസും മറുപടി നൽകിയേ തീരൂ’ എന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. സിഎംആർഎൽ വീണയ്ക്ക് ഈ നൽകിയത് പ്രമുഖ വ്യക്തിയുമായുള്ള ബന്ധം പരിഗണിച്ചാണെന്ന് ആദായനികുതി ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ ന്യൂഡൽഹി ബെഞ്ച് കഴിഞ്ഞ ദിവസം തീർപ്പു കൽപിച്ചിരുന്നു.
വീണയും വീണയുടെ മാത്രം സ്ഥാപനമായ എക്സാലോജിക് സൊല്യൂഷ്യൻസും ഐടി, മാർക്കറ്റിങ് കൺസൽറ്റൻസി, സോഫ്റ്റ്‌വെയർ േസവനങ്ങൾ നൽകാമെന്നു സിഎംആർഎലുമായി കരാറുണ്ടാക്കിയിരുന്നു. സേവനങ്ങളൊന്നും നൽകിയില്ല. എന്നാൽ, കരാർപ്രകാരം മാസം തോറും പണം നൽകിയെന്ന് സിഎംആർഎൽ മാനേജിങ് ഡയറക്ടർ എസ്.എൻ.ശശിധരൻ കർത്താ ആദായനികുതി വകുപ്പിനു മൊഴി നൽകിയിരുന്നു.2017–20 കാലയളവിൽ മൊത്തം 1.72 കോടി രൂപയാണ് വീണയ്ക്കും എക്സാലോജിക്കിനുമായി ലഭിച്ചതെന്നും ഇതു നിയമവിരുദ്ധ പണമിടപാടാണെന്നും ആദായനികുതി വകുപ്പ് വാദിച്ചു. ലഭിക്കാതിരുന്ന സേവനങ്ങൾക്കാണ് പണം നൽകിയതെന്ന് ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ സ്ഥാപിക്കാൻ ആദായനികുതി വകുപ്പിനു കഴിഞ്ഞിട്ടുണ്ടെന്ന് അമ്രപള്ളി ദാസ്, രാമേശ്വർ സിങ്, എം.ജഗദീഷ് ബാബു എന്നിവർ ഉൾപ്പെട്ട സെറ്റിൽമെന്റ് ബോർഡ് ബെഞ്ച്വ്യക്ത്യമാക്കിയത്. ഇതിനൊക്കെ എന്ത് മറുപടി പറഞ്ഞു നിരത്തി ന്യായീകരിക്കും എന്നുള്ളതാണ് ഇനി അറിയാൻ ഉള്ളത്. ഇപ്പോഴേ കരഞ്ഞു മെഴുകുന്നുണ്ട് സഖാക്കൾ സൈബർ ഇടങ്ങളിൽ.
https://www.facebook.com/Malayalivartha

























