ആഡംബര ഹോട്ടലിൽ ദമ്പതികളുടെ ആത്മഹത്യ:- മുമ്പും മറ്റൊരു ഹോട്ടലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായി പോലീസ്

ആഡംബര ഹോട്ടലിൽ ദമ്പതികളെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മുമ്പും മറ്റൊരു ഹോട്ടലില്‍ ദമ്പതികൾ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായി റിപ്പോർട്ടുകൾ. ഹരിപ്പാട് ചേപ്പാട് സ്വദേശികളായ സുഗതൻ(70), ഭാര്യ സുനിലാ സുഗതൻ(60) എന്നിവരെയാണ് ബുധനാഴ്ച വൈകീട്ട് ഹോട്ടൽമുറിക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പത്ത് ദിവസത്തിന് മുമ്പാണ് ഇവർ ഹോട്ടലിൽ മുറിയെടുത്തത്. ഇവർക്കൊപ്പം മകൾ എത്തിയാണ് മുറിയെടുത്ത് നൽകിയതെങ്കിലും പിന്നീട് മകൾ തിരിച്ച് പോവുകയും ചെയ്തു.
സംഭവ ദിവസം രാവിലെ വരെ ഇവർ മുറിയിലേക്ക് ഭക്ഷണം വരുത്തി കഴിച്ചിരുന്നു. അധികം പുറത്തിറങ്ങാതിരുന്ന ഇവര്‍ കൂടുതല്‍ സമയവും മുറിക്കുള്ളിലായിരുന്നു. വൈകിട്ട് മുറി വൃത്തിയാക്കാനെത്തിയപ്പോള്‍ വാതില്‍ തുറക്കാത്തത് ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്. മകളെ വിവരമറിയിച്ച ശേഷം മ്യൂസിയം പോലീസിന്റെ സാന്നിധ്യത്തില്‍ വാതില്‍ തുറന്നപ്പോഴാണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടത്.
ചുമരിലുറപ്പിച്ച വസ്‌ത്രങ്ങളിടുന്ന സ്‌റ്റാന്‍ഡില്‍ തൂങ്ങി നില്‍ക്കുന്ന നിലയിലായിരുന്നു മൃതദേഹങ്ങള്‍. മകളുടെ വിവാഹം ഇതേ ഹോട്ടലിലാണ് നടന്നതെന്നും ഇപ്പോള്‍ ഗര്‍ഭിണിയാണെന്നും ഉപദ്രവിക്കരുതെന്നും എഴുതിയ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിരുന്നു.
വലിയ ആസ്‌തിയുണ്ടായിരുന്ന സുഗതന് അടുത്തിടെയുണ്ടായ സാമ്പത്തിക പ്രശ്‌നങ്ങളാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. 2021ലാണ് സുഗതന്‍ മലയിന്‍കീഴ് കരിപ്പൂര് നക്ഷത്ര ഗാര്‍ഡനില്‍ 2000 ചതുരശ്രയടിയുള്ള ഇരുനില വീട് വാങ്ങിയത്. ഇക്കഴിഞ്ഞ ജനുവരിയില്‍ ഈ വീട് വിറ്റു. 65 ലക്ഷം രൂപയ്‌ക്ക് വാങ്ങി ഫര്‍ണിഷ് ചെയ്‌ത് എസി, സി.സി.ടിവി ക്യാമറ തുടങ്ങിയവയും സ്‌ഥാപിച്ച ശേഷം 35 ലക്ഷം രൂപയ്‌ക്കാണ് വീട് വിറ്റതെന്ന് നാട്ടുകാര്‍ പറയുന്നു. പിന്നീട് നാട്ടുകാര്‍ക്കും ഇവരെക്കുറിച്ച് കാര്യമായറിവില്ല. ജനുവരിയിലായിരുന്നു തലസ്ഥാനത്തെ പഞ്ചനക്ഷത്ര ഹോട്ടലിൽ ഏക മകളുടെ വിവാഹം നടന്നത്.
മലയിൻകീഴ് കരിപ്പൂര് പ്രകൃതി ഗാർഡൻസ് ധനികയിലാണ് താമസിച്ചിരുന്നത്. കഴിഞ്ഞ ജനുവരിയിൽ ഈ വീട് വിറ്റ് ഇവിടെനിന്നു മാറി പടിഞ്ഞാറേക്കോട്ടയ്ക്കടുത്ത് താമസം തുടങ്ങി. ഈ വീടിന്റെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് ഹോട്ടലിൽ മുറിയെടുത്ത് താമസം തുടങ്ങിയതെന്ന് ബന്ധുക്കൾ പറയുന്നു. നാട്ടുകാരോടു വലിയ അടുപ്പം സൂക്ഷിക്കാത്തവരായിരുന്നതിനാൽ ഇവരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അയൽവാസികൾക്കും ലഭ്യമല്ല. സാമ്പത്തികമായി ഉയർന്ന നിലയിലായിരുന്ന ഇവർക്ക് ഇടക്കാലത്തുണ്ടായ സാമ്പത്തികപ്രശ്നങ്ങളാണ് ആത്മഹത്യയ്ക്കു കാരണമായതെന്നാണ് പോലീസിന്റെ നിഗമനം.
അസ്വാഭാവിക മരണത്തിനു മ്യൂസിയം പൊലീസ് കേസെടുത്തിട്ടുണ്ട്. മുൻകൂർ തുക വാങ്ങാതെയാണു ഹോട്ടലിൽ മുറി നൽകിയത്. മലയിൻകീഴ് കരിപ്പുർ നക്ഷത്ര ഗാർഡൻസിൽ താമസിച്ചിരുന്ന ഇവർ ജനുവരിയിലാണ് ആ വീടു വിറ്റത്.
2021ൽ വാങ്ങിയതിനെ അപേക്ഷിച്ച് വലിയ നഷ്ടം സഹിച്ചായിരുന്നു വിൽപ്പന. തുടർന്നു കഴക്കൂട്ടത്തും പിടിപി നഗറിലും വാടകയ്ക്കു താമസിച്ച ശേഷം പടിഞ്ഞാറേക്കോട്ടയിൽ വീട് വാങ്ങുകയായിരുന്നു. മകൾ ഉത്തര സ്വകാര്യ കമ്പനിയിൽ ജീവനക്കാരിയാണ്. ഗിരീഷാണു ഭർത്താവ്. ദൗർഭാഗ്യകരമായ സംഭവത്തിൽ ദുഃഖിതരാണെന്നും പൊലീസ് അന്വേഷണത്തിൽ സഹകരിക്കുമെന്നും ഹോട്ടൽ അധികൃതർ അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha

























