Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

എ.കെ.ജി. സെൻററിലെ തൂണുകൾക്ക് കുലുക്കം വച്ച് തുടങ്ങി...എം.വി.ഗോവിന്ദൻ്റെ വിശ്വസ്തനായ പി.കെ.ബിജുവിന് അടിപതറുന്നു...സി പി എമ്മിലെ ഉന്നത നേതാക്കൾ പ്രതിയാകുമെന്ന് ചുരുക്കം....ഇ ഡി വളഞ്ഞു പിടിക്കുന്നത് സി പി എമ്മിലെ ഉന്നത നേതാക്കളെ കുപ്പിയിലിറക്കാനാണ്.... ഇ.ഡി എന്ത് ചെയ്തു എന്ന് പരിഹസിച്ചവർക്കുള്ള മറുപടിയാണ് കേരളം കാണാൻ പോകുന്നത്.....

10 SEPTEMBER 2023 12:36 PM IST
മലയാളി വാര്‍ത്ത
കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ കേസിൽ  ആരോപണ വിധേയനായ മുൻ എം പി  പി.കെ.ബിജുവാണെന്ന് അനിൽ അക്കരെ വെളിപെടുത്തിയതോടെ എ.കെ.ജി. സെൻററിലെ തൂണുകൾക്ക് കുലുക്കം വച്ചു.എം.വി.ഗോവിന്ദൻ്റെ വിശ്വസ്തനായ പി.കെ.ബിജുവായിരുന്നു ഗോവിന്ദൻ അടുത്ത കാലത്ത് നടത്തിയ ജനകീയ പ്രതിരോധ ജാഥയുടെ ബ്രയിൻ. ബിജു കരുവന്നൂരിൽ പ്രതിയായാൽ സി പി എമ്മിലെ ഉന്നത നേതാക്കൾ പ്രതിയാകുമെന്ന് ചുരുക്കം.ഇ ഡി വളഞ്ഞു പിടിക്കുന്നത് സി പി എമ്മിലെ ഉന്നത നേതാക്കളെ കുപ്പിയിലിറക്കാനാണ്. ഇത്രയും കാലം ഇ.ഡി എന്ത് ചെയ്തു എന്ന് പരിഹസിച്ചവർക്കുള്ള മറുപടിയാണ് കേരളം കാണാൻ പോകുന്നത്. പുതുപ്പള്ളിക്ക് പിന്നാലെ എ.കെ.ജി.സെൻററിൽ ഇടിമുഴക്കം സംഭവിക്കാൻ പോവുകയാണ്.     അടുത്ത കാലത്ത് കുപ്രസിദ്ധി നേടിയ അഴിമതികളിലെ പണമെല്ലാം കരുവന്നൂരിലൂടെ മറിഞ്ഞു എന്ന സംശയമാണ് അമിത് ഷാ ഉൾപ്പെടെയുള്ള ഉന്നത കേന്ദ്ര നേതാക്കൾക്കുള്ളത്. കഴിഞ്ഞ ഏഴ് വർഷമായി പിണറായി വിജയൻ നിരന്തരം മുട്ടിയിട്ടും തുറക്കാത്ത വാതിലാണ് അമിത് ഷായുടേത്.  സുപ്രധാന വെളിപ്പെടുത്തലുമായി എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ്  രംഗത്തെത്തിയപ്പോൾ മുഖ്യമന്ത്രി കുപ്പായം ധരിക്കാൻ കാത്തിരിക്കുന്ന എം.വി.ഗോവിന്ദനാണ് ഞെട്ടിയത്. എം.വി.ഗോവിന്ദൻ്റെ സെക്രട്ടറിയെ പോലെയാണ് പി.കെ.ബിജു പ്രവർത്തിക്കുന്നതെന്ന് എ കെ ജി സെൻററിനെ അടുത്തറിയുന്നവർക്കെല്ലാം അറിയാം .ഗോവിന്ദൻ വിചാരിച്ചാൽ എന്തും നടക്കും എന്നതാണ് കേരളത്തിൻ്റെ അവസ്ഥ .പിണറായി ദുർബലനായതോടെ ശക്തനായത് ഗോവിന്ദനാണ്. പി.കെ.ബിജു ഇപ്പോൾ സെൻററിൽ തന്നെയാണ് ഉള്ളത്.ഗോവിന്ദൻ്റെ തന്ത്രപ്രധാന കാര്യങ്ങൾ തീരുമാനിക്കുന്നതും നടപ്പാക്കുന്നതും ബിജുവാണ്. കരുവന്നൂരിലെ തട്ടിപ്പ് പണം പാർട്ടി സെൻററിലും എത്തിയിട്ടുണ്ടെന്ന് ഇ.ഡി. അനുമാനിക്കുന്നു.     അറസ്റ്റിലായ ബെനാമി ഇടപാടുകാരൻ സതീഷ് കുമാറിൽ നിന്ന്  മുൻ എം.പി യും പോലീസ് ഉദ്യോഗസ്ഥരുമടക്കം പണം കൈപ്പറ്റിയതിന് തെളിവുണ്ടെന്ന്  ഇഡി പ്രത്യേക കോടതിയെ അറിയിച്ചു. തട്ടിപ്പ് പുറത്ത് വരാതിരിക്കാൻ സാക്ഷികളെ രാഷ്ട്രീയ നേതാക്കൾ  ഭീഷണിപ്പെടുത്തുന്നതായും ഇഡി വ്യക്തമാക്കുന്നു.ബെനാമി ലോണിലൂടെ പിപി കിരൺ തട്ടിയെടുത്ത 24 കോടിരൂപയിൽ 14 കോടിരൂപ  കേസിലെ ഒന്നാം പ്രതി സതീഷ് കുമാറിന് കൈമാറിയിരുന്നു. ഈ പണം എവിടെയൊക്കെ ചെലവഴിച്ചു എന്ന അന്വേഷണത്തിലാണ് ഇഡി സുപ്രധാന കണ്ടെത്തലുകൾ നടത്തിയത്.  സതീഷ് കുമാറിന്‍റെ ഫോൺ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോൾ  മുൻ എംപിയ്ക്ക് പണം കൈമാറിയതിന്‍റെ  ഫോൺ സംഭാഷണം ലഭിച്ചിരുന്നു. ഈ സംഭാഷണം തന്‍റേതാണെന്ന് സതീഷ് സമ്മതിച്ചിട്ടുണ്ട്. രണ്ട് പേർക്ക് 5 കോടിരൂപ സതീഷ് കുമാർ പണമായി നൽകുന്നത് കണ്ടെന്നതിന് സാക്ഷിമൊഴിയുണ്ട്.സതീഷ് കുമാറിന് എം.എൽഎ എസി മൊയ്തീൻ അടക്കം ഉന്നത രാഷ്ട്രീയ നേതാക്കളുമായി ബന്ധമുണ്ട്. തട്ടിപ്പിലെ വിവരങ്ങൾ പുറത്ത് വരാതിരിക്കാൻ സാക്ഷികൾക്ക് ഉന്നത രാഷ്ട്രീയ ഭീഷണിയുണ്ടെന്നും  ഇക്കാര്യത്തിൽ ചില സാക്ഷികൾ പരാതി നൽകിയതായും ഇഡി  പ്രത്യേക കോടതിയെ അറിയിച്ചു.  
400 കോടിരൂപയുടെ ആസ്തിയുണ്ടായിരുന്ന കരുവന്നൂർ ബാങ്കിൽ 2012 മുതലാണ് ബെനാമി ലോൺ അടക്കമുള്ള തട്ടിപ്പുകൾ തുടങ്ങുന്നതെന്നും കേസിൽ വിശദമായ അന്വേഷണം തുടരുകയാണെന്നും ഇഡി വ്യക്തമാക്കുന്നു. കേസിൽ കസ്റ്റഡി കാലാവധി കഴിഞ്ഞ  ബെനാമി ഇടപാടുകാരൻ സതീഷ് കുമാർ, പിപി കിരൺ എന്നിവരെ ഈമാസം 19 വരെ കോടതി റിമാൻഡ് ചെയ്തു. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ മുന്‍ എംപി പികെ.ബിജുവിന് പങ്കെന്ന് കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര ആരോപിച്ചു. ഇഡിയുടെ റിമാന്‍റ്  റിപ്പോർട്ട് ഞെട്ടിക്കുന്നതാണ്. തട്ടിപ്പിലെ  മൊയ്തീൻ ബന്ധം നേരത്തെ അറിഞ്ഞതാണ്. മുന്‍ എംപി.പികെ.ബിജു സാമ്പത്തിക ഇടപാട് നടത്തിയ വിവരങ്ങളുണ്ട്.  ഇഡി റിപ്പോര്‍ട്ടില്‍ പറയുന്ന മുന്‍ എംപി. പികെ.ബിജുവാണ്. അദ്ദേഹം  ആദ്യം ഓഫീസിട്ടത് പാലക്കാട് വടക്കഞ്ചേരിയിലാണ്. പിന്നീടത് പാർളിക്കാടേക്ക് മാറ്റി. കൊട്ടാര സദൃശ്യമായ വീടാണ് പർളിക്കാട്ടേത്. ബിജുവിന്‍റെ  മെന്‍ററാണ് ആരോപണവിധേയനായ സതീശൻ സതീശന്‍റെ  പണമാണ് ബിജുവിന്‍റെ  ശ്രോതസ്. കൊള്ളയുടെ പങ്കുപറ്റിയ പികെ. ബിജുവാണ് പാർട്ടിക്കു വേണ്ടി കരുവന്നൂർ തട്ടിപ്പ് അന്വേഷിച്ചത്. പികെ ശശി  ലൈംഗിക പീഡന കേസ് അന്വേഷിച്ചതു പോലെയാണിത്.     പികെ. ബിജുവിന്‍റെ  മുഴുവൻ സാമ്പത്തിക കാര്യങ്ങളും കൈകാര്യം ചെയ്ത സതീശനെ സംരക്ഷിക്കുകയായിരുന്നു..പികെബിജുവിനും എസി മൊയ്തീനും കരുവന്നൂർ കൊള്ളയിൽ തുല്യ പങ്കാളിത്തമാണെന്നും  അനില്‍ അക്കര ആരോപിച്ചുപി.കെ.ബിജുവിൻ്റെ പേരു പുറത്തു വരാതിരിക്കാൻ സി പി എം കഴിയുന്നതെല്ലാം ചെയ്തതാണ്. എന്നാൽ അനിൽ അക്കരെ വെടി പൊട്ടിക്കുന്നതിന് മുമ്പുതന്നെ പ്രതി ബിജുവാണെന്ന് ഇ.ഡി ഉദ്യോഗസ്ഥരിൽ നിന്ന് പുറത്തു പോയിരുന്നു. മൊയ്തീൻ അടുത്തയാഴ്ച ഇഡിയുടെ മുന്നിലെത്തുന്നതോടെ ബിജുവും വരും. ബിജുവിന്  പിന്നാലെ അദ്ദേഹത്തിൻ്റെ പാർട്ടി സാരഥി വന്നാലും അത്ഭുതപ്പെടേണ്ടതില്ലെന്നാണ് അനിൽ അക്കരെ ഉൾപ്പെടെയുള്ള നേതാക്കൾ പറയുന്നത്. എം.വി.ഗോവിന്ദനാകട്ടെ ബിജു വിവാദം തൻ്റെ ഏറ്റവും വലിയ മോഹത്തെ ബാധിക്കുമോ എന്ന സംശയത്തിലായാലും അത്ഭുതപ്പെടേണ്ടതില്ല.

 

പുതുപ്പള്ളി ഫലം വന്ന് മണിക്കൂറുകൾക്ക് ഉള്ളിലാണ് ഇ ഡി യു ടെ വെളിപ്പെടുത്തൽ എത്തിയത്. പുതുപ്പള്ളിയിൽ തല കറങ്ങി കടവരാന്തയിലിരുന്ന് പൈപ്പുവെള്ളം കുടിക്കുന്ന പാർട്ടിക്ക് ഇ.ഡി നൽകിയ പാവയ്ക്കാ കഷായമാണ് കരുവന്നൂർ ബാങ്ക് .പാർട്ടി നേതാക്കൾ അല്ലാത്തവരെ മുന്നിൽ നിർത്തി പാർട്ടി നടത്തുന്ന പുതിയ തട്ടിപ്പ് മോഡലാണ് കരുവന്നൂർ.ഇതിന് മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് എം.ശിവശങ്കർ നടത്തിയ അഴിമതികളുമായി വളരെയേറെ സാമ്യമുണ്ട് ശിവശങ്കർ ആർക്കു വേണ്ടിയാണ് അഴിമതി നടത്തിയതെന്ന് ഇതിനകം കേരളത്തിന് മനസിലായി. പിടിക്കപ്പെടുമ്പോൾ ശിവശങ്കർ മാത്രം പ്രതിയാക്കും.ശിവശങ്കർ പക്ഷേ ആരുടെ പേരും പറഞ്ഞില്ല. എന്നാൽ സതീഷ് കുമാർ സഖാക്കളുടെയെല്ലാം eപരു പറഞ്ഞു. ഇതാണ് ശിവശങ്കറും സതീഷ് കുമാറും തമ്മിലുള്ള വ്യത്യാസം.

തൃശൂരിൽ മാത്രമല്ല സംസ്ഥാനത്തുടനീളം സി പി എമ്മിന് തെരഞ്ഞടുപ്പ് ഫണ്ട് നൽകുന്ന സഹകരണ ബാങ്കുകളിൽ ഒന്നാണ് കരുവന്നൂർ ബാങ്ക്. വൻതോതിൽ വാഹനങ്ങളും നൽകാറുണ്ട്.തട്ടിപ്പ് പുറത്തായതോടെ പാർട്ടിക്ക് നിർബാധം ഫണ്ട് നൽകിയത് ഇത്തരത്തിലാണെന്ന് പറഞ്ഞ്  ബാങ്ക് നേതൃത്വം കഴുകി.  മന്ത്രി ബന്ധുവെന്ന് ഇതിനകം ആരോപണമുയർന്ന തട്ടിപ്പ് കേസിലെ പ്രതി ബിജു കരീമിന്റെയൊപ്പമുള്ള മുൻമന്ത്രി എ.സി. മൊയ്തീന്റെ ചിത്രം പുറത്തുവന്നതാണ്  പാർട്ടിയെ ആദ്യം  പ്രതിരോധത്തിലാക്കിയത്. ബാങ്ക്തട്ടിപ്പ് പ്രതികളുടെ ഭാര്യമാർക്ക് പങ്കാളിത്തമുള്ള സൂപ്പർ മാർക്കറ്റ് ഉദ്ഘാടനം ചെയ്തത് അന്ന് മന്ത്രിയായിരുന്ന എ.സി. മൊയ്തീനാണ്. ഉദ്ഘാടനച്ചടങ്ങിൽ മന്ത്രിക്കൊപ്പം ബിജു കരീമും ഉണ്ടായിരുന്നു.2019 ജനുവരി 20-നാണ്  സൂപ്പർ മാർക്കറ്റ് ഉദ്ഘാടനം ചെയ്തത്. തട്ടിപ്പുകേസിലെ പ്രതി ബിജു കരീം ബന്ധുവാണെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ബിജു കരീമിനെ അറിയില്ലെന്നും എ.സി. മൊയ്തീൻ മാധ്യമങ്ങളോട് പറഞ്ഞു. അതിന് പിന്നാലെയാണ് മന്ത്രിയും ബിജുവും തമ്മിലുള്ള ചിത്രം പുറത്തുവന്നത്.     മുമ്പില്ലാത്ത വിധം പാർട്ടിയിൽ വിഭാഗീയത വളരുകയാണ്. പാർട്ടി സ്വന്തം നേതാക്കളെ കരുതലോടെ ചേർത്തു പിടിക്കുമ്പോൾ പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾ  ആരോപണ വിധേയരായ പാർട്ടി നേതാക്കളുടെ ചിത്രങ്ങളും മറ്റ് തെളിവുകളും പുറത്തു വിടുന്നു. തികച്ചും രഹസ്യമായാണ് ഇത്തരത്തിൽ ലീക്ക് ഉണ്ടാകുന്നത്. എവിടെ നിന്നാണ് തെളിവുകൾ പുറത്തു പോയതെന്ന് കണ്ടെത്താൻ ആർക്കും കഴിയാറില്ല. തെളിവുകൾ എവിടെ നിന്ന് പോയെന്ന് ഊഹിക്കാൻ മാത്രമേ പാർട്ടിക്ക് കഴിയുകയുള്ളു.  ഒരിക്കലും ലീക്കിൻ്റെ  തെളിവ് കണ്ടെത്താൻ കഴിയില്ല.മാധ്യമ പ്രവർത്തകരിലേക്കാണ് പാർട്ടി നേതാക്കളിൽ നിന്നും തെളിവുകൾ പ്രവഹിക്കുന്നത്. എങ്ങനെ ഇവ പത്രത്തിലോ ചാനലിലോ വന്നതെന്ന് അറിയാൻ പാർട്ടിക്ക് ഒരു സംവിധാനവുമില്ല. ഒടുവിൽ എ.സി.മൊയ്തീനും പി.കെ. ബിജുവും   ആരോപണത്തിൽ അകപ്പെടുമ്പോൾ പാർട്ടി പ്രതിസന്ധിയിലാവുന്നു.     ത്യശൂരിലെ ചില പ്രാദേശിക സി പി എം നേതാക്കളുടെ സഹായത്തോടെയാണ് ഇത് സംഭവിക്കുന്നത്. ജില്ലാ - സംസ്ഥാന നേതാക്കളിൽ ചിലരുടെ ഒത്താശയും തെളിവുകൾ പുറത്തു പോയതിന് പിന്നിലുണ്ട്. ബാങ്കിലെ ക്രമക്കേടിനെപ്പറ്റി കിട്ടിയ പരാതി അന്വേഷിക്കാനായി നിയോഗിച്ച രണ്ടംഗസമിതിയുടെ റിപ്പോർട്ടിലും ബാങ്കിൽ വൻ അഴിമതി നടക്കുന്നതായി പറഞ്ഞിരുന്നു.നാലരപ്പതിറ്റാണ്ടായി സി.പി.എം. ഭരണസമിതി ഭരിക്കുന്ന ബാങ്കിലാണ് 100 കോടിയിലേറെ തട്ടിപ്പും 300 കോടിയുടെ ക്രമക്കേടും നടന്നതെന്നതിനാൽ അത് പാർട്ടിയുടെ പ്രതിച്ഛായയെ ബാധിക്കുമെന്ന് പാർട്ടി സംസ്ഥാനതലത്തിൽ വിലയിരുത്തിയിരുന്നു. കർശനനടപടി വേണമെന്ന നിലപാടിലായിരുന്നു പാർട്ടിയെങ്കിലും  തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകളിലെ തിരിച്ചടി ഭയന്ന് റിപ്പോർട്ട് പൂഴ്ത്തുകയായിരുന്നു.ഇതിന് ചുക്കാൻ പിടിച്ചത് എ.സി മൊയ്തീനാണെന്നാണ് ആരോപണം.   തട്ടിപ്പുകാർക്കെെതിരെ നടപടിയുണ്ടായാൽ കരുവന്നൂർ ബാങ്കിലെ വലിയൊരു വിഭാഗത്തിന്റെ വോട്ടുബാങ്കിനെ ബാധിക്കുമെന്ന വിലയിരുത്തലുണ്ടായി. ബാങ്കിലെ തട്ടിപ്പിനെതിരേ നടപടിയെടുുക്കേണ്ടിക്കേണ്ടി വന്നാൽ   ലോക്കൽ, ഏരിയാ കമ്മിറ്റികൾക്ക് നേരെയും നടപടിയെടുക്കേണ്ടിവരുമെന്നും ഇത് തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും സി പി എം നേതാക്കൾ പറഞ്ഞു.തിരഞ്ഞെടുപ്പിനുവേണ്ടി വലിയ സംഭാവനയും പ്രചാരണത്തിന് വാഹനങ്ങളും നൽകിയിരുന്ന ബാങ്കാണ് കരുവന്നൂർ സഹകരണബാങ്ക്.
ഒടുവിൽ സി.പി.എം. ഭരിക്കുന്ന കരുവന്നൂർ സഹകരണബാങ്കിലെ അഴിമതിയിൽനിന്ന് മുഖം രക്ഷിക്കാൻ പാർട്ടി നടപടിക്കൊരുങ്ങി. ബാങ്ക് തട്ടിപ്പുകേസിൽ ആരെയും സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചതോടെ പാർട്ടി ഏരിയാ-ലോക്കൽ കമ്മിറ്റികൾക്കെതിരേ കർശനനടപടിക്കൊരുങ്ങുകയാണ് ജില്ലാ കമ്മിറ്റി.എന്നാൽ ഒന്നും സംഭവിച്ചില്ല.  
ഒന്നാംപ്രതിയും ബാങ്ക് മുൻ സെക്രട്ടറിയുമായ ടി.ആർ. സുനിൽകുമാർ കരുവന്നൂർ ലോക്കൽ കമ്മിറ്റി അംഗമാണ്. രണ്ടാംപ്രതിയായ മാനേജർ എം.കെ. ബിജു കരീം പൊറത്തിശ്ശേരി ലോക്കൽ കമ്മിറ്റിയിലും സീനിയർ അക്കൗണ്ടൻറ് സി.കെ. ജിൽസ് തൊടുപറമ്പ് ബ്രാഞ്ചിലും അംഗമാണ്. ബിജു കരീം, കമ്മിഷൻ ഏജൻറ് ബിജോയ് എന്നിവർ മുഖേന കമ്മിഷൻ നിരക്കിലാണ് വൻകിട ലോണുകൾ നൽകിയതെന്നും തേക്കടിയിലെ റിസോർട്ടിനായാണ് പണം ശേഖരിച്ചതെന്നുമുള്ള ആരോപണമുയർന്നിരുന്നു. ബിജു കരീമും ബിജോയിയും 46 ലോണുകളിൽനിന്ന് 50 കോടിയിലധികം രൂപയാണ് തട്ടിയത്.ഇ.ഡി ഇതെല്ലാം പുറത്തു കൊണ്ടുവരും. എല്ലാം ചെയ്തത് പാർട്ടിക്ക് വേണ്ടിയാണെന്ന് ബിജു സഖാവ് പറഞ്ഞാൽ എ കെ ജി സെൻററിലെ കോട്ടകൊത്തളങ്ങൾ കിടുങ്ങി വിറയ്ക്കും. അപ്പോൾ പിണറായി പഴയ വി എസിൻ്റെ ചിരി ആവർത്തിക്കും.  
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (6 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (6 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (6 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (7 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (7 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (7 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (8 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (9 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (9 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (11 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (12 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (12 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (12 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (12 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (12 hours ago)

Malayali Vartha Recommends