ദില്ലിയിൽ ബൈഡന്റെ വാഹനം മറ്റൊരിടത്തേക്ക് പാഞ്ഞു..വൻ സുരക്ഷാവീഴ്ച...!കാരണം വെളിപ്പെടുത്തി ഡ്രൈവർ...സംഭവത്തില്‍ ഡ്രൈവറേയും ബിസിനസ്സുകാരനായ യാത്രക്കാരനേയും ഇന്റലിജന്‍സ് ഏജന്‍സികള്‍ ചോദ്യംചെയ്തു.....

ജി20 ഉച്ചകോടിക്കായി ന്യൂഡല്‍ഹിയിലുള്ള അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ സുരക്ഷാസന്നാഹത്തില്‍ വീഴ്ച. ബൈഡന്റെ വാഹനവ്യൂഹത്തിലേക്കായി നിശ്ചയിച്ചിരുന്ന സ്വകാര്യ ടാക്‌സി സ്ഥിരം യാത്രക്കാരനെ കൊണ്ടുവിടാനായിപ്പോയി. യു.എ.ഇ. പ്രസിഡന്റ് മുഹമ്മദ് ബിന്‍ സയ്യിദ് അല്‍ നഹ്യാന്‍ താമസിക്കുന്ന പഞ്ചനക്ഷത്ര ഹോട്ടലില്‍ പ്രവേശിക്കാന്‍ ശ്രമിച്ച വാഹനം സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു.ഞായറാഴ്ച രാവിലെ 9.30-നായിരുന്നു ബൈഡന്റെ വാഹനവ്യൂഹം യാത്രതിരിക്കേണ്ടിയിരുന്നത്. ഇതിനായി ബൈഡന്‍ താമസിക്കുന്ന ഐ.ടി.സി. മൗര്യയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് മുമ്പായി സ്ഥിരം യാത്രക്കാരനെ കൊണ്ടുവിടാനാണ് ഹരിയാണ രജിസ്‌ട്രേഷനിലുള്ള എര്‍ടിഗ കാര്‍ പോയത്. സെന്‍ട്രല്‍ ഡല്‍ഹിയിലെ താജ് മാന്‍സിങ് ഹോട്ടലിലാണ് യാത്രക്കാരനെ വിടേണ്ടിയിരുന്നത്.ബൈഡന്റെ വാഹനവ്യൂഹത്തില്‍ ഉള്‍പ്പെടുത്താനായി നിരവധി സ്വകാര്യ വാഹനങ്ങള്‍ വിദേശകാര്യമന്ത്രാലയം വാടകയ്ക്ക് എടുത്തിരുന്നു.
യു.എസ്. സ്വന്തം നിലയ്ക്കും 60 വാഹനങ്ങള്‍ ഏര്‍പ്പാടാക്കിയിരുന്നു. ബൈഡന്റെ വാഹനവ്യൂഹത്തില്‍ ഉള്‍പ്പെട്ടെ കാറാണെന്ന് സൂചിപ്പിക്കുന്ന നിരവധി സ്റ്റിക്കറുകള്‍ കാറിലുണ്ടായിരുന്നു.രാവിലെ എട്ടുമണിയോടെയാണ് ഡ്രൈവര്‍ക്ക് തന്റെ സ്ഥിരം യാത്രക്കാരനില്‍നിന്ന് കോള്‍ വരുന്നത്. 9.30-ഓടെയേ ബൈഡന്റെ വാഹനവ്യൂഹം പുറപ്പെടേണ്ടിയിരുന്നുള്ളൂ എന്നതിനാല്‍, അതിന് മുമ്പ് യാത്രക്കാരനെ താജ് മാന്‍സിങ് ഹോട്ടലേക്ക് കൊണ്ടുപോകാന്‍ ഡ്രൈവര്‍ തീരുമാനിച്ചത്.സംഭവത്തില്‍ ഡ്രൈവറേയും ബിസിനസ്സുകാരനായ യാത്രക്കാരനേയും ഇന്റലിജന്‍സ് ഏജന്‍സികള്‍ ചോദ്യംചെയ്തു. തനിക്ക് പ്രോട്ടോക്കോളുകളെക്കുറിച്ച് അറിവില്ലായിരുന്നുവെന്നും ഡ്യൂട്ടിക്കിടെ പുറത്ത് പോകരുതെന്ന് അറിയുമായിരുന്നില്ലെന്നും ഡ്രൈവര്‍ ചോദ്യംചെയ്യലിനിടെ പറഞ്ഞു. സംഭവത്തെത്തുടര്‍ന്ന് ബൈഡന്റെ വാഹനവ്യൂഹത്തില്‍നിന്ന് കാര്‍ മാറ്റി. കാറില്‍ പതിച്ചിരുന്ന സ്റ്റിക്കറുകളും ഒഴിവാക്കി. ഡ്രൈവറേയും യാത്രക്കാരനേയും ചോദ്യംചെയ്യലിന് ശേഷം വിട്ടയച്ചു.
ഇരുവര്‍ക്കുമെതിരെ നിയമനടപടിയൊന്നും സ്വീകരിച്ചിട്ടില്ല.ജി 20 ഉച്ചകോടിയുടെ എല്ലാ വേദികളിലും കമാൻഡർ-ഇൻ-ചീഫ് എന്ന നിലയിൽ ഒരു പ്രത്യേക സിപി-ലെവൽ ഓഫീസർ, വിശിഷ്ട വ്യക്തികൾ താമസിക്കുന്ന എല്ലാ ഹോട്ടലുകളിലും ഡിസിപി തലത്തിലുള്ള ഉദ്യോഗസ്ഥർ: പരിപാടി നടക്കുന്ന സമയത്ത് നഗരത്തിലുടനീളം അതീവ ജാഗ്രതാ നിർദേശം നൽകുമെന്നും അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ സമഗ്രമായ പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ടെന്നും സ്പെഷ്യൽ സിപി (പ്രൊട്ടക്റ്റീവ് ഡിവിഷൻ യൂണിറ്റ്) .
വിന്യാസവും മൊത്തത്തിലുള്ള സുരക്ഷാ ഉപകരണങ്ങളും നോക്കുന്ന എല്ലാ പ്രമുഖ ജി 20 യുമായി ബന്ധപ്പെട്ട വേദികളിലും ഒരു പ്രത്യേക സിപി ലെവൽ ഓഫീസറെ കമാൻഡർ-ഇൻ-ചീഫായി വിന്യസിക്കും… ഒരു ഡിസിപി ലെവൽ ഓഫീസറും അദ്ദേഹത്തിന്റെ ടീമും ആയിരിക്കും. ഹോട്ടലുകളുടെ ക്യാമ്പ് കമാൻഡർ.പോലീസ് ഉദ്യോഗസ്ഥർക്ക് ഒരു മൈക്രോ ഫങ്ഷണൽ റോൾ ഉണ്ടായിരിക്കും. പരിപാടിക്കിടെ വിവിധ ചുമതലകൾ ലഭിച്ച ഡൽഹി പോലീസിൽ പകുതിയിലധികം പേർക്കും പുറമെ, അനിഷ്ടകരമായ പ്രവർത്തനങ്ങളൊന്നും നടക്കുന്നില്ലെന്ന് ഉറപ്പാക്കാൻ സഹായിക്കാൻ ഇന്ത്യൻ സായുധ സേന, സിഎപിഎഫ്, എൻഎസ്ജി ഉദ്യോഗസ്ഥരുടെ സഹായവും ഏർപെടുത്തിയിട്ടുണ്ടായിരുന്നു.
https://www.facebook.com/Malayalivartha

























