കാലഹരണപ്പെട്ടു പോയ വിവാദം വീണ്ടും തുറക്കണമെന്നില്ല; ഉമ്മന്‍ചാണ്ടി മോശമായി പെരുമാറിയെന്ന് പരാതിക്കാരി പറഞ്ഞു; അപ്പോൾ ആദ്യം താന്‍ സംശയിച്ചു; പക്ഷേ അവര്‍ പറഞ്ഞ സാഹചര്യം വെച്ച് തെറ്റിദ്ധരിച്ചു; തുറന്നടിച്ച് പി.സി. ജോര്‍ജ്

സോളാര്‍ ബലാത്സംഗക്കേസുമായി ബന്ധപ്പെട്ടു നിർണായക വെളിപ്പെടുത്തലുമായി പി.സി. ജോര്‍ജ് രംഗത്ത് വന്നിരിക്കുകയാണ്. ഉമ്മന്‍ചാണ്ടിക്കെതിരെ നല്‍കാനുള്ള മൊഴി പരാതിക്കാരി എഴുതിനല്‍കിയെന്നാണ് അദ്ദേഹത്തിന്റെ പുതിയ വെളിപ്പെടുത്തൽ. പരാതിക്കാരി തന്നെ തെറ്റിദ്ധരിപ്പിച്ചുവെന്നും ഉമ്മന്‍ചാണ്ടിക്കെതിരെ അന്ന് നടത്തിയ പ്രസ്താവനകള്‍ രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിലാണെന്നും പി.സി. ജോര്‍ജ് ഇപ്പോൾ വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് .ഒരു പ്രമുഖ മാധ്യമത്തിനോട് പ്രതിക്കരിക്കുകയായിരുന്നു അദ്ദേഹം.
കാലഹരണപ്പെട്ടു പോയ വിവാദം വീണ്ടും തുറക്കണമെന്നില്ല. ഉമ്മന്‍ചാണ്ടി മോശമായി പെരുമാറിയെന്ന് പരാതിക്കാരി പറഞ്ഞു. അപ്പോൾ ആദ്യം താന്‍ സംശയിച്ചു. പക്ഷേ അവര്‍ പറഞ്ഞ സാഹചര്യം വെച്ച് തെറ്റിദ്ധരിച്ചു . ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തോട് സംഭവം തെറ്റാണെന്ന് പറഞ്ഞു. ഉമ്മന്‍ചാണ്ടി അങ്ങനെ പെരുമാറുന്നത് കണ്ടിട്ടില്ലെന്നായിരുന്നു മൊഴി നല്‍കിയത് . പിണറായി വിജയന്‍ അധികാരത്തില്‍ വന്നപ്പോള്‍ പരാതിക്കാരിയെ വിളിച്ചുവരുത്തി പരാതി എഴുതിവാങ്ങി അന്വേഷണം സി.ബി.ഐക്ക് വിട്ടുവെന്നും അദ്ദേഹം തുറന്നടിച്ചു.
https://www.facebook.com/Malayalivartha

























