Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പകർച്ച വ്യാധികൾ പ്രതിരോധം... സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് നിർദേശിച്ച ഡ്രൈ ഡേ ഇന്ന് സ്‌കൂളുകളിൽ ആചരിക്കും...


വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്.. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും.... . ജനങ്ങൾക്ക് മേൽ അധിക ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾക്കാണ് സാധ്യത


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..

ഗണേഷിന്റേത് ആനപ്പക..അവിഹിതം അങ്ങാടിപ്പാട്ടായി... അടികൊണ്ട് മന്ത്രി മന്ദിരത്തില്‍ വീണു

11 SEPTEMBER 2023 01:46 PM IST
മലയാളി വാര്‍ത്ത
യു.ഡി.എഫ് മന്ത്രിസഭയില്‍ വനംമന്ത്രിയായിരുന്ന ഗണേഷ്‌കുമാറിന് എല്ലാ പിന്തുണയും നല്‍കിയിരുന്നത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയായിരുന്നു. എന്നാല്‍ അതേ ഗണേഷ് പിന്നീട് ഉമ്മന്‍ചാണ്ടിയെ ഒറ്റുകൊടുത്തതിന് പിന്നില്‍ ആനപ്പകയാണ്. അതിന് കാരണം ഉമ്മന്‍ചാണ്ടിയല്ല, ഗണേഷ്‌കുമാറിന്റെ കയ്യിലിരുപ്പ് തന്നെയാണ്. അതുകൊണ്ടാണ് സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഒരു മന്ത്രി മന്ത്രി മന്ദിരത്തില്‍ അടിയേറ്റ് വീണത്. ഊടുപാട് അടികൊണ്ട ഗണേഷ്‌കുമാറിന് പ്രതിരോധിക്കാന്‍ പോലും കഴിഞ്ഞില്ലെന്നാണ് ആദ്യ ഭാര്യ യാമിനി തങ്കച്ചി അന്ന് മാധ്യമങ്ങളോട് പറഞ്ഞത്. ഗണേഷ് കുമാര്‍ 16 വര്‍ഷമായി തന്നെ പീഡിപ്പിക്കുകയായിരുന്നെന്നും ആരോപിച്ചിരുന്നു.           2013ല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സമീപിച്ച് രേഖാമൂലം പരാതി നല്‍കാന്‍ യാമിനി പോയിരുന്നു. എന്നാല്‍ അദ്ദേഹം പരാതി സ്വീകരിക്കാന്‍ തയ്യാറായില്ല. പ്രശ്‌നപരിഹാരത്തിന് ഒരു അവസരം കൂടി നല്‍കണമെന്ന് ആവശ്യപ്പെട്ടു. മാത്രമല്ല ഗണേഷിനെതിരെ പരാതി നല്‍കിയില്ലെന്ന് എഴുതി നല്‍കാനും ആവശ്യപ്പെട്ടു. താന്‍ വിശ്വസിച്ച് അങ്ങനെ ചെയ്‌തെന്നും യാമിനി അന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ ഗണേഷ്‌കുമാര്‍ തനിക്കെതിരെ പരാതി കൊടുത്തപ്പോള്‍ വാദി പ്രതിയായെന്നും ആരോപിച്ചിരുന്നു.       ഇത്തരത്തിലൊക്കെ സംരക്ഷിച്ച് ഉമ്മന്‍ചാണ്ടിയോട് ഗണേഷ് കുമാറിന് ഇത്രയും വൈരാഗ്യം തോന്നാന്‍ കാരണമെന്താണ്. മുഖ്യമന്ത്രിയും മന്ത്രി ഷിബു ബേബിജോണും ഗണേഷ്‌കുമാറിന്റെ സഹോദരീ ഭര്‍ത്താവായ ടി.ബാലകൃഷ്ണന്‍ ഐ.എ.എസും തന്നെ വഞ്ചിച്ചെന്നും യാമിനി അന്ന് വാര്‍ത്താസമ്മേളനത്തില്‍ ആക്ഷേപിച്ചു. ഒരു മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും എങ്ങനെയാണ് ഗണേഷ്‌കുമാറിന് സംരക്ഷണം നല്‍കിയത് എന്നതിന് ഇതിലും കൂടുതല്‍ തെളിവ് വേണോ?        
മന്ത്രിയായിരുന്ന ഗണേഷ്‌കുമാര്‍ തിരുവനന്തപുരം നന്ദന്‍കോട് സ്വദേശിയായ യുവതിയുമായി അവിഹിതബന്ധത്തിലേര്‍പ്പെട്ടിരുന്നെന്നും ഈ സ്ത്രീ തന്റെ മകന്റെ സഹപാഠിയുടെ അമ്മയാണെന്നും യാമിനി തുറന്നടിച്ചിരുന്നു. അതിനും മുമ്പ് പി.സി ജോര്‍ജ്ജാണ് ആദ്യം ഈ വെടി പൊട്ടിച്ചത്. എന്നാല്‍ ഗണേഷിനെ വെട്ടി മന്ത്രിയാകാന്‍ ബാലകൃഷ്ണപിള്ളയും പി.സി ജോര്‍ജ്ജും കളിച്ച കളിയാണെന്നാണ് യു.ഡി.എഫുകാര്‍ പറഞ്ഞത്. പക്ഷെ, യാമിനിയുടെ വെളിപ്പെടുത്തലും അതിന് മുമ്പ് അടികൊണ്ട് മുഖം വീര്‍ത്ത ഗണേഷിന്റെ ചിത്രങ്ങളും വാട്‌സാപ്പിലൂടെ പ്രചരിച്ചതോടെയാണ് കൈവിട്ട കളിയുടെ യാഥാര്‍ത്ഥ്യം പുറത്തുവന്നത്.             ഗണേഷുമായി അവിഹിത ബന്ധത്തിലേര്‍പ്പെട്ട യുവതി തന്റെ സുഹൃത്തുകൂടിയായിരുന്നെന്നും യാമിനി വ്യക്തമാക്കി. തന്റെ ഭാര്യയ്ക്ക് ഗണേഷ്‌കുമാറുമായി അവിഹിതബന്ധമുണ്ടെന്നും താന്‍ മന്ത്രിയെ കാണാന്‍ പോവുകയാണെന്നും ആ സ്ത്രീയുടെ ഭാര്‍ത്താവ് തന്നെ വന്ന് കണ്ട് പറഞ്ഞിരുന്നെന്നും യാമിനി വെളിപ്പെടുത്തിയതോടെ ഗണേഷ്‌കുമാറിന് പിടിച്ച് നില്‍ക്കാനായില്ല. നാണംകെട്ട് നാറി. ഭാര്യയുടെ ജാരനായ ഗണേഷ്‌കുമാറിനെ പ്രവാസി മന്ത്രിമന്ദിരത്തില്‍ കയറി പഞ്ഞിക്കിട്ടു. 2013 ഫെബ്രുവരി 22ന് അപ്പോയിന്‍മെന്റ് എടുത്താണ് പ്രവാസി മന്ത്രിയുടെ ഓഫീസിലേക്ക് പോയത്. വൈകുന്നേരം ആറ് മണിക്കായിരുന്നു. അത്. ഇതറിയാമായിരുന്ന യാമിനി തങ്കച്ചിയും ഓഫീസിലെത്തി. അതിരൂക്ഷമായ ഭാഷയിലാണ് അയാള്‍ ഗണേഷ് കുമാറിനോട് സംസാരിച്ചത്.           തന്റെ ഭാര്യയെ ഗണേഷ്‌കുമാര്‍ കാറില്‍ കയറ്റിക്കൊണ്ടുപോയെന്നും എവിടെ നിന്നാണ് കാറില്‍ കയറിയതെന്നും ഏത് ഹോട്ടലിലാണ് പോയതെന്നും കാമുകിയുടെ ഭര്‍ത്താവ് വിവരിച്ചു. സാധാരണഗതിയില്‍ മന്ത്രിക്കസേരയിലിരിക്കുന്ന ഒരാള്‍ ഇതൊക്കെ നിഷേധിക്കും അല്ലെങ്കില്‍ ഭീഷണിപ്പെടുത്തി വിടും അതുമല്ലെങ്കില്‍ മറ്റെന്തെങ്കിലും തരത്തില്‍ ഒഴിവാക്കും. പക്ഷെ, ഗണേഷ്‌കുമാര്‍ ഇതൊന്നും ചെയ്തില്ല. അന്നത്തെ ആ സംഭവത്തെ കുറിച്ച് യാമിനി പറയുന്നതി ഇങ്ങിനെയാണ് ' കാമുകിയുടെ ഭര്‍ത്താവ് എല്ലാ കഥകളും വള്ളിപുള്ളി തെറ്റാതെ പറയുന്നത് ഗണേഷ്‌കുമാര്‍ കേട്ടിരുന്നു. അയാള്‍ സംഭാഷണം പൂര്‍ത്തിയാക്കിയതും തെറ്റ്പറ്റിപ്പോയെന്ന് പറഞ്ഞ് ഗണേഷ്‌കുമാര്‍ അയാളുടെ കാലില്‍ വീണു. അതോടെ കാമുകി ഭര്‍ത്താവ് ഗണേഷ്‌കുമാറിനെ മര്‍ദ്ദിച്ചു. അത് കണ്ട് പൊട്ടിക്കരഞ്ഞുകൊണ്ട് ഞാന്‍ മുറിയിലേക്ക് പോയി. കുറേ കരഞ്ഞു. ശേഷം തിരിച്ച് ഓഫീസിലെത്തിയപ്പോഴേക്കും ഗണേഷിന്റെ കാമുകിയുടെ ഭര്‍ത്താവ് പോയിരുന്നു.           അയാള്‍ പറഞ്ഞതിനെ കുറിച്ച് ഞാന്‍ ചോദിച്ചപ്പോഴേക്കും ഗണേഷ്‌കുമാര്‍ പൊട്ടിത്തെറിച്ചു. പിന്നീട് ഓഫീസിലിട്ട് എന്നെ തലങ്ങും വിലങ്ങും മര്‍ദ്ദിച്ചു. അടിയേറ്റ് എന്റെ കയ്യൊടിഞ്ഞു. കാലിന് പരിക്ക് പറ്റി. തലയിലും ദേഹത്തും അടികൊണ്ട് നിലവിളിച്ചപ്പോള്‍ ഗണേഷ് മുറിയില്‍ നിന്നിറങ്ങിപ്പോയി. ആ സമയത്ത് തന്റെ മകന്‍ അടുത്തുണ്ടായിരുന്നു.' ഇത്തരത്തിലൊരു മന്ത്രി വേണോ എന്ന് കേരളത്തിലെ ജനങ്ങള്‍ തീരുമാനിക്കട്ടെ എന്നും അന്ന് യാമിനി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞിരുന്നു. യു.ഡി.എഫ് ഒന്നടങ്കം ഗണേഷിനൊപ്പം നിന്നു. പിന്നീട് യാമിനി ഗണേഷിനെതിരെ ഗാര്‍ഹിക പീഡന പരാതി നല്‍കിയതോടെ ഉമ്മന്‍ചാണ്ടി രാജി ആവശ്യപ്പെടുകയായിരുന്നു. അതിന് ശേഷമാണ് വിവാദമായ സോളാര്‍ ഇടപാടുമായി സരിത എസ് നായര്‍ രംഗത്തെത്തിയത്.           യാമിനിയും ഗണേഷും സംയുക്തമായി വിവാഹമോചന ഹര്‍ജി സമര്‍പ്പിക്കുകയും 2013ല്‍ ഇരുവരും വേര്‍പിരിയുകയും ചെയ്തിരുന്നു. അതിന് ശേഷം തന്നെ വീണ്ടും മന്ത്രിസഭയില്‍ എടുക്കണമെന്ന് ഗണേഷും പിന്നീട് ബാലകൃഷ്ണപിള്ളയും നിരന്തരം ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി തയ്യാറായില്ല. യു.ഡി.എഫും വേണ്ടവിധം പരിഗണിച്ചില്ല. ഇതോടെ ഗണേഷിന് ഉമ്മന്‍ചാണ്ടിയോട് പകയുണ്ടായി. അത് തീര്‍ത്തത് സോളാര്‍ വിവാദത്തിലൂടെയാണെന്ന് യു.ഡി.എഫ് നേതാക്കളും യൂത്ത് കോണ്‍ഗ്രസും വിശ്വസിക്കുന്നു. ഗണേഷിന് പിന്നാലെ ബാര്‍ക്കോഴ കേസില്‍ കെ.എം മാണിയും രാജിവെച്ചു. എന്നാല്‍ ബാര്‍ക്കോഴയിലെ പ്രധാന കണ്ണിയും ഉമ്മന്‍ചാണ്ടിയുടെ കണ്ണിലുണ്ണിയുമായ കെ. ബാബു രാജി നല്‍കിയിട്ടും ഉമ്മന്‍ചാണ്ടി അത് വാങ്ങി പോക്കറ്റിലിട്ടു നടന്നു. ഇത് ഇരട്ടനീതിയാണെന്ന് ആരോപിച്ച് കെ.എം മാണിയും കേരളാ കോണ്‍ഗ്രസും യു.ഡി.എഫ് വിട്ടു. പക്ഷെ, കെ.എം മാണി പകപോക്കാന്‍ തയ്യാറായില്ല. എന്നാല്‍ ഗണേഷ്‌കുമാര്‍ മാണിയുടെ വഴിയേ സഞ്ചരിച്ചില്ല എന്നാണ് സി.ബി.ഐ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.            
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അന്താരാഷ്ട്ര യോഗാദിനത്തിന്റെ ഒരുക്കം വിലയിരുത്താൻ ഗവർണർ വകുപ്പുകളുടെ യോഗം വിളിച്ചതിൽ അതൃപ്തി അറിയിച്ച് സർക്കാർ  (23 minutes ago)

പകർച്ച വ്യാധികൾ പ്രതിരോധം... സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് നിർദേശിച്ച ഡ്രൈ ഡേ ഇന്ന് സ്‌കൂളുകളിൽ ആചരിക്കും...  (39 minutes ago)

വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്.. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും.... . ജനങ്ങൾക്ക് മേൽ അധിക ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾക്കാണ് സാധ്യത  (49 minutes ago)

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (8 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (8 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (8 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (8 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (8 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (9 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (9 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (10 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (10 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (12 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (13 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (14 hours ago)

Malayali Vartha Recommends