ഫാൻ നന്നാക്കാത്തതിന് ജയിലറെ തല്ലി പുറത്തിറങ്ങി; മകൾക്ക് പേരിടാൻ എത്തിയപ്പോൾ ആകാശ് തില്ലങ്കേരിയെ തൂക്കിയെടുത്ത് അകത്തിട്ട് പോലീസ്...വീണ്ടും കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു.... ആകാശിന്റെ സൂഹൃത്തുക്കൾ ഉൾപ്പെടെ, വൻസംഘം പൊലീസ് സ്റ്റേഷൻ വളഞ്ഞു...ഇനിയിപ്പോൾ കുറച്ചു കാലം കൂടെ അകത്തു കിടക്കാം....

കൊണ്ട് നടന്നതും ചാപ്പ നീ...കൊല്ലിച്ചതും നീ തന്നെ ചാപ്പ..ഈ ഒരു വാക്കുകൾ പാർട്ടിക്ക് വേണ്ടി തല്ലാനും നടക്കുന്ന സഖാക്കൾ ഒന്നോർത്തിരുന്നാൽ നല്ലത്. ചില വാർത്തകൾ കേൾക്കുമ്പോൾ കേരളത്തിൽ ആർക്കും എന്തും ചെയ്യാവുന്ന അവസ്ഥയാണ് ഇപ്പോൾ.ചിലർ കട്ട് മുടിക്കുന്നു. ചിലർ സ്വന്തം മന സുഖത്തിനു വേണ്ടി മറ്റുളവരെ കൊല്ലുന്നു,.കൂടാതെ പീഡനങ്ങൾ. ഇന്ന് കേരളത്തിൽ എല്ലാം തികഞ്ഞിരിക്കുകയാണ്. രാഷ്ട്രീയ കൊലപാതകങ്ങൾ നടത്തി സുഖിച്ചു വാഴുകയാണ് ഓരോരുത്തർ. ഇപ്പോഴിതാഷുഹൈബ് വധക്കേസിലെ ഒന്നാംപ്രതി ആകാശ് തില്ലങ്കേരിയെ വീണ്ടും കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. നേരത്തെ ചുമത്തിയ കാപ്പ കാലാവധിയിൽ വിയ്യൂർ ജയിൽ വാർഡനെ മർദിച്ചത് ഉൾപ്പെടെയുള്ള കേസുകൾ ഉണ്ടായതിനാൽ വീണ്ടും കാപ്പ ചുമത്തണമെന്ന് ആവശ്യപ്പെട്ട് റൂറൽ എസ്പി റിപ്പോർട്ട് നൽകുകയായിരുന്നു. ഇന്നലെ വീട്ടിൽ മകളുടെ പേരിടൽ ചടങ്ങിനെത്തിയപ്പോഴാണ് മുഴക്കുന്ന് പൊലീസ് ആകാശിനെ അറസ്റ്റ് ചെയ്തതെന്നാണു നാട്ടുകാർ പറയുന്നത്.
ആകാശിന്റെ സൂഹൃത്തുക്കൾ ഉൾപ്പെടെ വൻസംഘം പൊലീസ് സ്റ്റേഷൻ വളഞ്ഞെങ്കിലും പിന്നീട് പിന്തിരിഞ്ഞു.വിയ്യൂർ ജയിലിൽ കഴിയുമ്പോൾ ആകാശിന്റെ സെല്ലിലെ ഫാൻ കേടായതിന്റെ പേരിൽ ഉടലെടുത്ത തർക്കത്തെ തുടർന്നാണ് ജയിൽ വാർഡനെ മർദ്ദിച്ചത്. എത്രയും വേഗം ഫാൻ നന്നാക്കണമെന്നും ഇല്ലെങ്കിൽ വേറെ വഴി നോക്കുമെന്നും ആകാശ് ഭീഷണിപ്പെടുത്തിയതോടെ തർക്കമായി.ഉദ്യോഗസ്ഥനെ ആക്രമിച്ചതിനു പിന്നാലെ ആകാശിനെ അതിസുരക്ഷാ ജയിലിലേക്കു മാറ്റിയിരുന്നു.യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറിയായിരുന്ന ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് ആകാശ്. കഴിഞ്ഞ ഫെബ്രുവരിയിലാണു കാപ്പ നിയമപ്രകാരം അറസ്റ്റിലായത്.തില്ലങ്കേരിയുടെ സുഹൃത്തുക്കൾ പോലീസ് സ്റ്റേഷൻ വളഞ്ഞു ..ഇതെന്താ UP ആണെന്നാണോ അവർ വിചാരിച്ചു വച്ചിരിക്കുന്നത് ???സിപിഎമ്മിന്റെ ചാവേറായി ജീവിച്ചവൻ അവസാനം സിപിഎം തന്നെ കുരുതി കൊടുക്കും. 'കാപ്പ' ചുമത്തി നേരത്തെ അറസ്റ്റ് ചെയ്തിരുന്ന ആകാശ്, ആറു മാസത്തെ തടവ് കാലാവധി കഴിഞ്ഞ് ദിവസങ്ങള്‍ക്ക് മുന്‍പാണ് ജയിലില്‍നിന്ന് പുറത്തിറങ്ങിയത്.
വിയ്യൂര്‍ ജയിലില്‍ 'കാപ്പ' തടവുകാരനായി കഴിയുന്നതിനിടെയാണ് ഇയാള്‍ ജയിലറെ ആക്രമിച്ച കേസിലും പ്രതിയായത്.യൂത്ത് കോണ്‍ഗ്രസ് നേതാവ് എടയന്നൂര്‍ ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരിക്ക് സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍സംഘവുമായി ബന്ധമുണ്ടെന്ന് ആരോപിച്ചു ഡിവൈഎഫ്ഐയില്‍നിന്നും പുറത്താക്കിയിരുന്നു.ആകാശുമായി ബന്ധമുളള പാര്‍ട്ടി അംഗങ്ങള്‍ക്ക് സിപിഎം താക്കീതു നല്‍കുകയും ആകാശിനെതിരെ മുഴക്കുന്ന് രാഷ്ട്രീയ വിശദീകരണ പൊതുസമ്മേളനം നടത്തുകയും ചെയ്തിരുന്നു. സിപിഎം നേതാക്കളായ പി ജയരാജന്‍, എംവി ജയരാജന്‍ തുടങ്ങിയവര്‍ ആകാശിന് പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന് ഈ പൊതുയോഗത്തില്‍ പ്രസംഗിച്ചിരുന്നു.ഇതിനു ശേഷമാണ് ഡിവൈഎഫ്ഐ നേതാക്കള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയതിന് ആകാശ് തില്ലങ്കേരിക്കെതിരെ നിയമനടപടിയുമായി ആഭ്യന്തര വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം പോലീസ് മുന്‍പോട്ടുപോകുന്നത്.
ഇതിനു ശേഷംകാപ്പ ചുമത്തി മുഴക്കുന്ന് പോലീസ് അറസ്റ്റു ചെയ്ത ആകാശിനെ ആദ്യം കണ്ണൂര്‍ സെന്‍ട്രല്‍ജയിലില്‍ അടയ്ക്കുകയും പിന്നീട് വിയ്യൂരിലേക്ക് മാറ്റുകയുമായിരുന്നു. ആകാശിനെ പുറത്തിറക്കുന്നതിനായി പിതാവ് ഹൈക്കോടതിയില്‍ നിയമ പോരാട്ടം നടത്തിയിരുന്നു. ഇതിനിടെയാണ് വീണ്ടും തിരിച്ചടിയായി അറസ്റ്റു രേഖപ്പെടുത്തുന്നത്.ആദ്യ കേസില്‍ ശിക്ഷാ കാലാവധി പൂര്‍ത്തീകരിച്ച് രണ്ടാഴ്ച മുന്‍പാണ് ആകാശ് പുറത്തിറങ്ങിയത്. ഇതിനിടയിലാണ് ജയിലറെ മര്‍ദ്ദിച്ച കേസില്‍ ആകാശിനെ ഗുണ്ടാ ആക്ട് ഉള്‍പ്പെടെ ചുമത്തി മുഴക്കുന്ന് പോലീസ് വീണ്ടും അറസ്റ്റ് ചെയ്യുന്നത്.ഇനിയിപ്പോൾ കുറച്ചു കാലം കൂടെ അകത്തു കിടക്കാം.
https://www.facebook.com/Malayalivartha

























