ഈ ഡയലോഗ് ഉണ്ണി മുകുന്ദൻ പറഞ്ഞിരുന്നെങ്കിൽ ഇന്ന് പുരോഗമന തള്ള് തള്ളാമായിരുന്നു...പക്ഷെ പറഞ്ഞത് കമ്മ്യൂണിസ്റ്റ് പാവാട അലൻസിയറായി പോയി...എന്തായാലും പറഞ്ഞ സ്ഥിതിക്ക് അലൻസിയറിനോട് രണ്ട് വാക്ക്..അലൻസിയറെ..മഹാനടനെ...വിമർശനവുമായി ഹരീഷ് പേരടി

മലയാള സിനിമയെ ഞെട്ടിച്ചു കളഞ്ഞു വീണ്ടും അലൻസിയർ. 2018ൽ അമ്മ അധ്യക്ഷൻ മോഹൻലാലിനു നേരെയുള്ള നടൻ അലൻസിയറുടെ തോക്കുപ്രയോഗം തിരുവനന്തപുരം നിശാഗന്ധിയിൽ നടന്ന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങിൽ ഞെട്ടലായി. അഞ്ചു കൊല്ലം കഴിയുമ്പോൾ അതേ വേദിയിൽ മറ്റൊരു വിവാദം. അത് മലയാള സിനിമയ്ക്ക് തന്നെ നാണക്കേടായി എന്നാണ് വിലയിരുത്തൽ. മൈക്ക് കിട്ടുമ്പോൾ എന്തും പറയുന്ന അലൻസിയർ. തീർത്തും സ്ത്രീ വിരുദ്ധമായിരുന്നു അലൻസിയറിന്റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന.
2023ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവേദിയിൽ വിവാദപരാമർശം നടത്തി അലൻസിയർ വിവാദത്തിന് പുതിയ തലം നൽകുകയാണ്. പ്രത്യേക ജൂറി പരാമർശം എന്ന പേരിൽ അവാർഡും 25000 രൂപയും തന്ന് അപമാനിക്കരുത് എന്നും പുരസ്‌കാരമായി പെൺപ്രതിമ തന്ന് പ്രലോഭിപ്പിക്കരുതെന്നുമാണ് അലൻസിയർ പറഞ്ഞത്. 2022-ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിൽ മികച്ച അഭിനയത്തിനുള്ള പ്രത്യേക ജൂറി പരാമർശം അലൻസിയറിനായിരുന്നു. പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം വേദിയിൽ സംസാരിക്കുമ്പോഴായിരുന്നു വിവാദ പരാമർശം. ആൺകരുത്തുള്ള മുഖ്യമന്ത്രിയുള്ള നാട്ടിൽ ആൺകരുത്തുള്ള ഒരു പ്രതിമയെ തരണമെന്നും അത് കിട്ടുന്ന ദിവസം താൻ അഭിനയം നിർത്തുമെന്നും അലൻസിയർ പറഞ്ഞു.
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരാദന ചടങ്ങിൽ അലൻസിയർ നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിന്റെ പേരിൽ അദ്ദേഹത്തിന്റെ അവാർഡ് സർക്കാർ പിൻവലിക്കേണ്ടതാണെന്ന് നടൻ ഹരീഷ് പേരാടി. 'പെൺ പ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്. ആൺകരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നയിടത്ത് ആൺകരുത്തുള്ള പ്രതിമ നൽകണം. അത് എന്നുമേടിക്കാൻ പറ്റുന്നുവോ, അന്ന് അഭിനയം നിർത്തും'അലൻസിയറുടെ ഈ വാക്കുകളാണ് വിവാദമായത്. 'ഈ ഡയലോഗ് ഉണ്ണി മുകുന്ദൻ പറഞ്ഞിരുന്നെങ്കിൽ ഇന്ന് പുരോഗമന തള്ള് തള്ളാമായിരുന്നു...പക്ഷെ പറഞ്ഞത് കമ്മ്യൂണിസ്റ്റ് പാവാട അലൻസിയറായി പോയി', എന്ന് കുറിച്ച് സെലക്ടീവായ പ്രതികരണങ്ങളെയാണ് ഹരീഷ് പേരാടി തന്റെ ഫേസ്‌ബുക്ക് കുറിപ്പിൽ വിമർശിക്കുന്നത്.
ഹരീഷ് പേരാടിയുടെ കുറിപ്പിന്റെ പൂർണരൂപം:
ഈ ഡയലോഗ് ഉണ്ണി മുകുന്ദൻ പറഞ്ഞിരുന്നെങ്കിൽ ഇന്ന് പുരോഗമന തള്ള് തള്ളാമായിരുന്നു...പക്ഷെ പറഞ്ഞത് കമ്മ്യൂണിസ്റ്റ് പാവാട അലൻസിയറായി പോയി...എന്തായാലും പറഞ്ഞ സ്ഥിതിക്ക് അലൻസിയറിനോട് രണ്ട് വാക്ക് ...അലൻസിയറെ..മഹാനടനെ..ഒരു പെൺ പുരസ്‌ക്കാര പ്രതിമ കാണുമ്പോൾ പോലും നിനക്ക് ലിംഗം ഉദ്ധരിക്കുന്നുണ്ടെങ്കിൽ അത് നിന്റെ മാനസികരോഗം മൂർച്ചിച്ചതിന്റെ ലക്ഷണമാണ്...അതിന് ചികൽസിക്കാൻ നിരവധി മാനസിക ആരോഗ്യ കേന്ദ്രങ്ങൾ കേരളത്തിൽ നിലവിലുണ്ട്...അല്ലെങ്കിൽ മറ്റൊരു വഴി സ്വർണം പൂശിയ ആൺ ലിംഗ പ്രതിമകൾ സ്വയം പണം ചിലവഴിച്ച് സ്വന്തമാക്കി വീട്ടിൽ പ്രദർശിപ്പിച്ച് അതിലേക്ക് നോക്കിയിരിക്കുക എന്നതാണ് ...രാഷ്ടിയ അഭിപ്രായ വിത്യാസങ്ങൾ ഉണ്ടെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്റെ ആൺകരുത്ത് ഇതല്ല ...അത് സമരങ്ങളുടെയും പോരട്ടങ്ങളുടെതുമാണ്...ഈ സ്ത്രീ വിരുദ്ധ പരാമർശത്തിന്റെ പേരിൽ അലൻസിയറുടെ അവാർഡ് സർക്കാർ പിൻവലിക്കേണ്ടതാണ്.
https://www.facebook.com/Malayalivartha
























