ഇരുവരും ഒരേ ടവര്‍ ലൊക്കേഷനിൽ, കൊച്ചിയിലെ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചു, ട്രാവൽ വ്‌ളോഗർ മല്ലു ട്രാവലർ എന്ന ഷാക്കിർ സുബ്ഹാനെതിരെയുള്ള പീഡന പരാതിയിൽ സൗദി യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും...!!

സൗദി യുവതിയുടെ പീഡന പരാതിയിൽ ട്രാവൽ വ്‌ളോഗർ മല്ലു ട്രാവലർ എന്ന ഷാക്കിർ സുബ്ഹാനെതിരെ കേസ് കഴിഞ്ഞ ദിവസമാണ് കേസ് എടുത്തത്. പരാതിയില്‍ പറയുന്ന ദിവസം ഇരുവരും ഒരേ ടവര്‍ ലൊക്കേഷനിലാണുണ്ടായിരുന്നതെന്ന് പൊലീസ് അറിയിച്ചു. കൊച്ചിയിലെ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഷാക്കിർ സുബാനെതിരായ പരാതിയില്‍ ഉറച്ച് നില്‍ക്കുകയാണ് സൗദി യുവതി. സൗദി യുവതിയുടെ രഹസ്യമൊഴി ശനിയാഴ്ച രേഖപ്പെടുത്തും. എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റി(2)ന് മുന്നിലാണ് മൊഴി കൊടുക്കുക.
നിലവിൽ ബെംഗളൂരുവില്‍ ചികിത്സയില്‍ കഴിയുകയാണ് യുവതി. അഭിമുഖത്തിനായി എത്തിയ സമയത്ത് ഷാക്കിർ സുബ്ഹാന്‍ പീഡിപ്പിച്ചുവെന്നാണ് സൗദി യുവതിയുടെ പരാതി. പരാതിക്കാരി സൗദി എംബസിക്കും മുംബൈയിലെ കോണ്‍സുലേറ്റിനും ഉള്‍പ്പടെ പരാതി നല്‍കിയിട്ടുണ്ട്. പ്രതിശ്രുത വരനെ കൊച്ചിയിലേക്ക് ക്ഷണിച്ചത് ഷക്കീര്‍ സുബാനെന്ന് യുവതി മൊഴി നല്‍കിയിരുന്നു. അഭിമുഖത്തിനിടെ യുവാവ് പുറത്തുപോയ സമയത്ത് ഹോട്ടൽ മുറിയിൽ വച്ച് കയറിപ്പിടിക്കുകയായിരുന്നുവെന്നാണു പരാതിയിൽ പറയുന്നത്.
പുലര്‍ച്ചെ ഒരു മണിക്കും നാലു മണിക്കും ഇടയില്‍ പ്രതിശ്രുത വരന്‍ പുറത്ത് പോയപ്പോഴാണ് ശാരീരികമായി ഷാക്കിർ ഉപദ്രവിക്കാൻ ശ്രമിച്ചത്. ഷാക്കിർ സുബ്ഹാനെതിരെ ലൈംഗികാതിക്രമം, മര്‍ദനം, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് എഫ്‌ഐആര്‍ തയ്യാറാക്കിയിരിക്കുന്നത്. താന്‍ നിരപരാധിയാണെന്നും കെണിയില്‍ കുടുക്കുകയായിരുന്നുവെന്നും ആരോപിച്ച് ഷാക്കിർ രംഗത്തെത്തിയിരുന്നു. അതിനാൽ ഷക്കീറിന്റെ വാദവും പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.
യൂട്യൂബ് ചാനല്‍ ആരംഭിച്ചവരിൽ സിനിമാ താരങ്ങളെക്കാള്‍ അധികം ഫോളോവേഴ്‌സും റീച്ചും കിട്ടിയ താരങ്ങളുണ്ട്. അത്തരമൊരു വ്‌ളോഗര്‍ ആണ് മല്ലു ട്രാവലർ. ഇന്ത്യയിലും പുറത്തും യാത്രകള്‍ ചെയ്ത മല്ലു ട്രാവലര്‍ അടിക്കടി തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ചും വീഡിയോയില്‍ പറയാറുണ്ട്. അങ്ങനെ പറഞ്ഞ ഒരു വീഡിയോ അടുത്തിടെ വന്‍ വിവാദമായിരുന്നു.എനിക്കൊരു പ്രണയമുണ്ടായിരുന്നു, അത് ബ്രേക്കപ്പ് ആയ സങ്കടത്തിലാണ് ഞാന്‍ എന്ന് പറഞ്ഞുകൊണ്ടാണ് ആ വിവാദ വീഡിയോ പോസ്റ്റ് ചെയ്തത്. അതില്‍ ബ്രേക്കപ്പ് ആയപ്പോഴുള്ള വിഷമം പങ്കുവയ്ക്കവെ, ഒരു പെണ്‍കുട്ടി നോ പറഞ്ഞാല്‍ അവളുടെ മുഖത്ത് ആസിഡ് ഒഴിക്കുന്നതില്‍ തെറ്റ് പറയാന്‍ പറ്റില്ല എന്ന് മല്ലു പരമാര്‍ശിക്കുകയുണ്ടായി.
അതാണ് വിമര്‍ശകരെ പ്രകോപിപ്പിച്ചത്. കല്യാണം കഴിഞ്ഞ് രണ്ട് കുട്ടികളുള്ള ആള്‍, മല്ലു ട്രാവലറെ പോലെ നല്ല ഇന്‍ഫ്‌ളുവന്‍സുള്ള ആള്‍ താന്‍ അവിഹിത ബന്ധത്തിലായിരുന്നു എന്ന് തുറന്ന് പറഞ്ഞതിനെയും ചിലര്‍ വിമര്‍ശിച്ചു. പിന്നീട് ആ വീഡിയോ മല്ലു ട്രാവലര്‍ ഡിലീറ്റ് ചെയ്തു. എന്റെ ജീവിതം ഒരു തുറന്ന പുസ്തകം പോലെയാണ് ഞാന്‍ എന്റെ ചാനലിലൂടെ കാണിച്ചത്. അങ്ങനെ ചെയ്യുമ്പോള്‍ തെറ്റുകള്‍ വന്നേക്കാം.
കാരണം ഞാന്‍ ഒരിക്കലും ക്യാമറയ്ക്ക് മുന്നില്‍ അഭിനയിക്കാറില്ല. അങ്ങനെയാണ് ഞാന്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്തത്. സ്വകാര്യ ജീവിതത്തിലെ ചില പ്രശ്‌നങ്ങള്‍ കാരണം ഞാന്‍ കുറച്ച് വിഷമത്തിലായിരുന്നു. യു എസ് വിസ കിട്ടിയ സന്തോഷം പങ്കുവയ്ക്കാനായിരുന്നു ആ വീഡിയോ. പക്ഷെ വീഡിയോ എടുത്ത് തുടങ്ങിയപ്പോള്‍ അറിയാതെ എന്റെ മനസ്സിലുള്ള വിഷമങ്ങള്‍ എല്ലാം പുറത്ത് വന്നു. അപ്പോള്‍ ചില വാക്കുകള്‍ പറഞ്ഞത് തെറ്റായി പോയി. തെറ്റാണ് എന്ന് മനസ്സിലായപ്പോള്‍ മണിക്കൂറുകള്‍ക്കകം ഞാനത് സ്വയം ഡിലീറ്റ് ചെയ്തെന്നും ഷാക്കിർ സുബ്ഹാൻ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha





















