Widgets Magazine
09
May / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാക് പ്രധാനമന്ത്രിയും ഞെട്ടി... പാകിസ്ഥാനില്‍ ഇന്ത്യന്‍ തിരിച്ചടിക്ക് പുറമെ ആഭ്യന്തര കലാപവും; 1971ന് ശേഷം ആദ്യം; കറാച്ചി തുറമുഖം ആക്രമിച്ച് നാവികസേന, മിസൈലുകള്‍ വര്‍ഷിച്ചത് ഐഎന്‍എസ് വിക്രാന്ത്


എസ്എസ്എല്‍സി പരീക്ഷാഫലം ഇന്നറിയാം.... പകല്‍ മൂന്നിന് മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിക്കും


നീതുവിന്റെ മരണം കൊലപാതകം; ആൺസുഹൃത്തടക്കം രണ്ടുപേർ അറസ്റ്റിൽ...


പാക്ക് സൈനികര്‍ക്കെതിരെ ആക്രമണവുമായി ബലൂച് ലിബറേഷന്‍ ആര്‍മി.. 14 പാക്ക് സൈനികരാണ് കൊല്ലപ്പെട്ടത്.. ഐഇഡി സ്‌ഫോടനത്തിലൂടെ പാക്ക് സൈനികരെ വധിച്ചത്..


ഇന്ത്യ ചിതറിച്ചു കൊടുംഭീകരരുടെയല്ലാം ശവസംസ്കാര ചടങ്ങുകൾ.. ഭീകരരും പാക് സൈന്യവും ഒത്തുചേർന്ന് നടത്തുന്ന വീഡിയോകളാണ് ഇപ്പോൾ പുറത്തുവരുന്നത്..

പിണറായിയും കാനവും നേർക്കുനേർ:കരുവന്നൂരിന് പിന്നാലെ കണ്ടലയിലേക്ക്...കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ സി പി എമ്മിനെതിരെ സിപിഐ മുറുമുറുപ്പ്, തുടങ്ങിയതോടെയാണ് കണ്ടല ബാങ്കിൽ സി പി എം പിടിമുറുക്കിയത്....ഭാസുരാംഗനെ രക്ഷിക്കാനുള്ള കാനത്തിൻ്റെ നീക്കവും പാളി...

26 SEPTEMBER 2023 04:30 PM IST
മലയാളി വാര്‍ത്ത

More Stories...

സങ്കടക്കാഴ്ചയായി... പാറശ്ശാല ബൈപ്പാസില്‍ അശ്രദ്ധമായി തുറന്ന കാര്‍ ഡോറില്‍ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തില്‍ 18-കാരന് ദാരുണാന്ത്യം

കാമുകനെ കൊന്ന് കഷ്ണങ്ങളാക്കി ഉപേക്ഷിച്ച കേസില്‍ ദമ്പതികള്‍ക്ക് ജീവപര്യന്തം തടവ്

വളാഞ്ചേരി സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചതിന് പിന്നാലെ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ആരോഗ്യവകുപ്പ്

വേടന്റെ പ്രോഗ്രാമിനിടയില്‍ ടെക്‌നീഷ്യന്‍ ഷോക്കേറ്റ് മരിച്ചു

എ.എം.ആര്‍. പ്രതിരോധം: 450 ഫാര്‍മസികളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു, 5 ലൈസന്‍സ് ക്യാന്‍സല്‍ ചെയ്തു; എല്ലാ ജില്ലകളിലും എഎംആര്‍ ലാബ്, എന്‍ പ്രൗഡ് എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കും; മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ എ.എം.ആര്‍. ഉന്നതതല യോഗം

സി പി ഐ യുടെ തിരുവനന്തപുരം ജില്ലയിലെ പ്രമുഖ നേതാവും കണ്ടല സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡൻറുമായ എൻ.ഭാസുരാംഗന് സി പി എം പണി കൊടുത്തു.കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ സി പി എമ്മിനെതിരെ സിപിഐ മുറുമുറുപ്പ് തുടങ്ങിയതോടെയാണ് കണ്ടല ബാങ്കിൽ സി പി എം പിടിമുറുക്കിയത്.ഭാസുരാംഗനെ രക്ഷിക്കാനുള്ള കാനത്തിൻ്റെ നീക്കവും പാളി. സഹകരണ മന്ത്രി വി എൻ വാസവനാണ് ഭാസുരാംഗൻ്റെ നെഞ്ചിൽ ആണിയടിച്ചത്.  സി പി ഐ നിയന്ത്രണത്തിലാണ് കണ്ടല ബാങ്ക് പ്രവർത്തിക്കുന്നത്.ഇ ഡി യു ടെ അടുത്ത ലക്ഷ്യം തിരുവനന്തപുരമാണ്. ഭാസുരാംഗൻ്റെ കണ്ടലയിലെത്താൻ അവർ തീരുമാനമെടുത്തു കഴിഞ്ഞു. കണ്ടലയിൽ ഇ ഡി എത്തിയാൽ സി.പി.എമ്മിന് സന്തോഷമാകും. സി പി ഐ യുടെ വായടപ്പിക്കാൻ ഇതിലും  വലിയ അവസരമില്ലെന്ന് സി പി എം കരുതുന്നു.ഇടതു മുന്നണി ഘടകകക്ഷികളുടെ വായടപ്പിക്കാനുള്ള പിണറായിയുടെ ഹിന തന്ത്രത്തിൻ്റെ ഭാഗമാണ് ഓപ്പറേഷൻ കണ്ടല .      ഭാസുരാംഗനും ബന്ധുക്കൾക്കും ബാങ്ക് ജീവനക്കാർക്കും അനധികൃതമായി നൽകിയത് 34. 43 കോടി രുപയുടെ വായ്പയാണെന്നാണ് സഹകരണ വകുപ്പിൻ്റെ അന്വേഷണ റിപ്പോർട്ട്. സർക്കാർ നൽകുന്ന പലിശയെക്കാൾ ഉയർന്ന പലിശ നൽകി നിക്ഷേപങ്ങൾ സ്വീകരിച്ചു. നിക്ഷേപം വകമാറ്റി നിക്ഷേപകർക്ക് കോടികൾ പലിശ നൽകി. ബാങ്കിനുണ്ടായ നഷ്ടം സി പി ഐ ഭരണ ബോർഡിൽ നിന്നും ഈടാക്കണമെന്ന് സർക്കാർ വ്യക്തമാക്കി. സഹകരണ സംഘം ഇൻസ്പെക്ടറാണ് അന്വേഷണ റിപ്പോർട്ട് തയ്യാറാക്കിയത്.ഇദ്ദേഹം സി പി എം അനുഭാവിയാണ്.ഭാസുരാംഗനിൽ നിന്നും 5. 11 കോടി ഈടാക്കാനാണ്  സർക്കാർ നിർദ്ദേശം. 2003 മുതലുള്ള ഭരണസമിതി അംഗങ്ങളും സെക്രട്ടറിമാരും തുക അടയ്ക്കാനാണ്   നിർദ്ദേശം. കുറ്റക്കാർക്കെതിരെ സഹകരണ നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ നൽകണമെന്നാണ് ശുപാർശ. ഇല്ലെങ്കിൽ സഹകരണ മേഖല അപകടത്തിലാവുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഭാസുരാംഗൻ്റെ ബന്ധുക്കൾ ഒരു ഈടും നൽകാതെ വായ്പയെടുത്തു. 2005 മുതൽ 2021 വരെ ചട്ടം ലംഘിച്ച് വായ്പ നൽകിയതിൽ 34.43 കോടിയുടെ നഷ്ടമുണ്ടായി. 101 കോടിയുടെ മോഷണം ബാങ്കിൽ കണ്ടെത്തിയെന്നാണ് റിപ്പോർട്ട്.     കാല്‍നൂറ്റാണ്ടിലേറെ ബാങ്ക് പ്രസിഡണ്ടായി തുടരുകയായിരുന്നു എന്‍ ഭാസുരാംഗന്‍ .  ഇദ്ദേഹം ബന്ധുക്കള്‍ക്കും സ്വന്തക്കാര്‍ക്കും ഒരു മാനദണ്ഡവുമില്ലാതെ വായ്പ നല്‍കിയതും ബാങ്കിനെ കടുത്ത പ്രതിസന്ധിയിലായി.  നൂറ് കോടിയുടെ ക്രമക്കേട് നടന്ന് കടുത്ത പ്രതിന്ധിയിലായ തിരുവനന്തപുരം കണ്ടല സര്‍വീസ് സഹകരണ ബാങ്കിൻറെ പ്രസിഡണ്ട് എന്‍ ഭാസുരാംഗന്‍ ഭാര്യയും മകനും അടക്കമുള്ള സ്വന്തക്കാര്‍ക്ക് മാനദണ്ഡം കാറ്റില്‍പ്പറത്തി തോന്നിയ പോലെ വായ്പ നൽകിയതായി പുറത്തുവന്നു. ഭാസുരാംഗന്‍റെ കുടുംബം ബാങ്കിന് വരുത്തിയ കുടിശ്ശിക  90 ലക്ഷം രൂപയാണ്. സിപിഐ നേതാവായ ഭാസുരാംഗന്‍ പാര്‍ട്ടിക്കാര്‍ക്കും കുടുംബങ്ങള്‍ക്കും വാരിക്കോരി നല്‍കിയ വായ്പകളും കിട്ടാക്കടമാണ്.കാല്‍നൂറ്റാണ്ടിലേറെ ബാങ്ക് പ്രസിഡണ്ടായി തുടരുകയാണ് എന്‍ ഭാസുരാംഗന്‍. ഇദ്ദേഹം ബന്ധുക്കള്‍ക്കും സ്വന്തക്കാര്‍ക്കും ഒരു മാനദണ്ഡവുമില്ലാതെ വായ്പ നല്‍കിയതും ബാങ്കിനെ കടുത്ത പ്രതിസന്ധിയിലാക്കി. ഇങ്ങനെ കൊടുത്തതില്‍ മിക്ക വായ്പകളിലും ഒരു രൂപ പോലും തിരിച്ചടച്ചിട്ടില്ല.
  ബാങ്ക് പ്രസിഡണ്ട് എന്‍ ഭാസുരാംഗന്‍റെ മകൻ്റെ  പേരിൽ ഇക്കഴിഞ്ഞ ഡിസംബര്‍ 31 വരെ ബാങ്കിന് കൊടുക്കാനുള്ളത് 59,43,500 രൂപയാണ്. വായ്പയിലും ചിട്ടിയിലുമാണ് കുടിശ്ശിക. ഇയാളുടെ ഭാര്യ   9,60,000 രൂപയും എന്‍ ഭാസുരാംഗന്‍റെ ഭാര്യ  18.5 ലക്ഷം രൂപയാണ് ബാങ്കിന് അടയ്ക്കാനുള്ളത്. ഇത് രണ്ടും ചിട്ടിക്കുടിശ്ശികയാണ്. ബാങ്കിന് അരക്കോടിയിലേറെ കുടിശ്ശിക നൽകാനുള്ള ഭാസുരാംഗന്‍റെ മകന്‍ തിരുവനന്തപുരം നഗരത്തില്‍ അടുത്തിടെ പുതിയൊരു കൂറ്റന്‍ റെസ്റ്റോറന്‍റ് തുടങ്ങി. ആഡംബര വാഹനമുള്ള മകന് സൂപ്പര്‍മാര്‍ക്കറ്റും മറ്റൊരു ഹോട്ടലും സ്വന്തമായുണ്ട്. പ്രസിഡണ്ടിൻറെ മകന്‍ എടുത്ത പണം ബാങ്കിലേക്ക് തിരിച്ചടക്കുന്നില്ലെന്നാണ് സഹകരണവകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാറുടെ അന്വേഷണ റിപ്പോർട്ട്. അതേ സമയം മകൻറെ വായ്പാ കുടിശ്ശികയെ കുറിച്ചുള്ള റിപ്പോർട്ട് ഭാസുരാംഗൻ നിഷേധിക്കുകയാണ്.

  കുടുംബത്തിന് മാത്രമല്ല, ഭാസുരാംഗൻറെ പാർട്ടിയായ സിപിഐക്കാര്‍ക്കും ബന്ധുക്കൾക്കും അടുപ്പക്കാര്‍ക്കുമെല്ലാം മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി നൽകിയതും വന്‍ വായ്പകളെന്നാണ് അന്വേഷണ റിപ്പോര്‍ട്ട്. സിപിഐ മുന്‍ പ്രാദേശിക നേതാവും മാറനെല്ലൂര്‍ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡണ്ടുമായ ഗോപകുമാറിന്‍റെ കുടിശ്ശിക 2.22 കോടി രൂപ. മുപ്പത് ചിട്ടികളില്‍ മാത്രം 43 ലക്ഷം രൂപയാണ് ഗോപകുമാര്‍ കണ്ടല ബാങ്കിലടക്കാനുള്ളത്. റവന്യൂ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥയായ ഗോപകുമാറിന്‍റെ ഭാര്യ ബാങ്കിൽ അടയ്ക്കാനുള്ളത് 68,74,000 രൂപ.ഭാസുരാംഗന്‍റെ സന്തത സഹചാരിയും ഭാസുരാംഗന്‍ പ്രസിഡന്റായ ക്ഷീരയുടെ എംഡിയുമായ സോജിന്‍ ജെ ചന്ദന്‍ ബാങ്കിന് കുടിശ്ശികയാക്കിയത് 85 ലക്ഷം രൂപയാണ്. ഭാസുരാംഗന്‍ മില്‍മയുടെ അഡ്മിനിസ്ട്രേറ്റര്‍ ആയ ശേഷം മില്‍മയിലും സോജിന് ജോലി കൊടുത്തു. പക്ഷേ ഒരു രൂപ ഭാസുരാംഗന്‍ സോജിനെ കൊണ്ട് തിരിച്ചടപ്പിച്ചില്ല. ഒരുവശത്ത് വാരിക്കോരി ഇഷ്ടക്കാർക്കെല്ലാം വായ്പ നൽകുക. തിരിച്ചുപിടിക്കാൻ ഒരു നടപടിയും എടുക്കാതിരിക്കുക.101 കോടിരൂപയുടെ വൻ ക്രമക്കേട് നടന്നെന്ന് അഞ്ചുമാസം മുമ്പ് റിപ്പോര്‍ട്ട് കിട്ടിയിട്ടും പ്രസിഡണ്ട് ഭാസുരാംഗനും ഭരണസമിതിയും ക്രമക്കേട് യഥേഷ്ടം തുടർന്നു.
    ഇതിനിടെ ഭാസുരാംഗനുമായി മുമ്പ് അടുപ്പമുണ്ടായിരുന്നവർ വിവിധ കേസുകളിലും പ്രതിയായി. മാറനല്ലൂർ ആസിഡ് ആക്രമണ കേസിൽ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം എൻ. ഭാസുരാംഗനെതിരെ നടപടിയും വന്നു. സിപിഐ. ജില്ലാ എക്‌സിക്യൂട്ടീവിൽ നിന്നും കൗൺസിലിൽ നിന്നുമാണ് ഒഴിവാക്കിയത്. ആസിഡ് ആക്രമണക്കേസിലെ പ്രതി സജി കുമാറിന്റെ ആത്മഹത്യക്കുറിപ്പിൽ ഭാസുരാംഗന്റെ പേര് പരാമർശിച്ചിരുന്നു. കണ്ടല സഹകരണ ബാങ്ക് പ്രസിഡന്റ് കൂടിയായ ഭാസുരാംഗൻ കാരണമാണ് താൻ ജീവനൊടുക്കുന്നതെന്നായിരുന്നു കുറിപ്പിലുണ്ടായിരുന്നത്. ഇയാൾക്കെതിരെ നടപടിയടുക്കുന്നതിനെ ചൊല്ലി സിപിഐ ജില്ലാ എക്‌സിക്യൂട്ടീവിൽ തർക്കം ഉടലെടുത്തതും വിവാദമായിരുന്നു. അസിസ്റ്റന്റ് സെക്രട്ടറിമാർ തമ്മിലായിരുന്നു തർക്കമുണ്ടായത്.
ജില്ലാ നേതാവായ ഭാസുരാംഗനെതിരെ നിരവധി ആരോപണങ്ങളാണ് ഉയർന്നത്. വെള്ളൂർക്കോണം ക്ഷീരസംഘത്തിലെ അഴിമതിയിലും ഇയാൾക്ക് ബന്ധമുണ്ടെന്നും സജി കുമാറിന്റെ ആത്മഹത്യക്കുറിപ്പിൽ പരാമർശിച്ചിരുന്നു . കണ്ടല ബാങ്കിൽ ഭാസുരാംഗന്റെ അനുമതിയില്ലാതെ താൻ മത്സരിച്ചെന്നും അതിന് തന്നോട് ഇത്രയും വലിയ ക്രൂരത വേണ്ടിയിരുന്നോ എന്നും സജി കുമാർ കത്തിൽ ചോദിക്കുന്നു. പാർട്ടിയിലെ പ്രശ്‌നങ്ങളും ആത്മഹത്യാ കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. സജി കുമാറിനെതിരെ ആരോപണങ്ങളുമായി ഭാസുരംഗനും രംഗത്തെത്തിയിരുന്നു.

സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിയ്‌ക്കെതിരെ ആസിഡ് ആക്രമണം നടത്തിയ ശേഷമായിരുന്നു സിപിഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം സജി കുമാർ മധുരയിലെ ലോഡ്ജിൽ തൂങ്ങി മരിച്ചത്. ‘എന്റെ മരണ റിപ്പോർട്ട്, ഭാസുരാംഗന് വേണ്ടി’ എന്ന തലക്കെട്ടോടെയായിരുന്നു സജികുമാറിന്റെ കുറിപ്പ് കണ്ടെടുത്തത്.ജില്ലാ എക്സിക്യൂട്ടീവ് യോഗത്തിൽ എൽ ഡി എഫ് നിയോജകമണ്ഡലം കൺവീനറായ പള്ളിച്ചൽ വിജയൻ കണ്ടല സഹകരണ ബാങ്കിന്റെ തകർച്ചക്ക് പിന്നിൽ സ്ഥലം എം എൽ എ ആണെന്ന് പരാമർശം ഉന്നയിച്ചതിനെ മന്ത്രി ജി. ആർ അനിൽ ഇടപെട്ട് എതിർക്കുകയും ചെയ്തു.ഭാസുരംഗനെതിരെ സിപിഐ ജില്ലാ എക്സിക്യൂട്ടീവ് നടപടിക്കായി സംസ്ഥാന കമ്മിറ്റിയ്ക്ക് ശുപാർശ ചെയ്യുമെന്ന് കേട്ടെങ്കിലും ഒന്നും സംഭവിച്ചില്ല. അങ്ങനെ വന്നാൽ മിൽമയുടെ അഡ്മിനിസ്ട്രേറ്റർ സ്ഥാനം നഷ്ടമാകുമായിരുന്നു. എന്നാൽ പാർട്ടിയുടെ പിന്തുണയുള്ളതിനാൽ ഒന്നും സംഭവിച്ചില്ല.    ഭാസുരാംഗനെ സി പി ഐ കയറൂരി വിട്ടതിന് കാരണം പാർട്ടി നേതാക്കൾക്ക് അഴിമതിയിലുള്ള  പങ്ക് കാരണമാണെന്ന് സി  പി എം സംശയിക്കുന്നു. ഇതിൻ്റെ വിശദാംശങ്ങൾ കണ്ടെത്താനുള്ള ചാരപ്രവർത്തനം സി പി എം അതീവ രഹസ്യമായി നടത്തുന്നുണ്ട്. കാനത്തെ കൊല്ലാൻ ഇതിലും വലിയ ആയുധമില്ലെന്നാണ് സി പി എം കരുതുന്നത്. ഏതായാലും സഖാക്കൾ അഴിമതി നടത്തി ഗിന്നസ് ബുക്കിൽ ഇടം നേടാനുള്ള തീവ്ര ശ്രമമാണ് നടത്തി കൊണ്ടിരിക്കുന്നത്.    
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അശ്രദ്ധമായി തുറന്ന കാര്‍ ഡോറില്‍ ബൈക്ക് ഇടിച്ചുണ്ടായ  (1 minute ago)

ജമ്മു ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ഡ്രോണ്‍ ആക്രമണം  (4 minutes ago)

പാക് പ്രധാനമന്ത്രിയും ഞെട്ടി... പാകിസ്ഥാനില്‍ ഇന്ത്യന്‍ തിരിച്ചടിക്ക് പുറമെ ആഭ്യന്തര കലാപവും; 1971ന് ശേഷം ആദ്യം; കറാച്ചി തുറമുഖം ആക്രമിച്ച് നാവികസേന, മിസൈലുകള്‍ വര്‍ഷിച്ചത് ഐഎന്‍എസ് വിക്രാന്ത്  (19 minutes ago)

രാജസ്ഥാന്‍, പഞ്ചാബ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ സുരക്ഷ ശക്തമാക്കി.  (1 hour ago)

ആദ്യ മാര്‍പാപ്പ സെന്റ് പീറ്റേഴ്‌സ് ബസലിക്കയുടെ ബാല്‍ക്കണിയില്‍ എത്തി വിശ്വാസികളെ അഭിസംബോധന  (1 hour ago)

ഇരിങ്ങാലക്കുട കൂടല്‍മാണിക്യം സംഘമേശ ക്ഷേത്രത്തില്‍  (1 hour ago)

എസ്എസ്എല്‍സി പരീക്ഷാഫലം  (1 hour ago)

ധരംശാലയില്‍ ബ്ലക്ക്ഔട്ട് പ്രഖ്യാപിച്ചു.  (2 hours ago)

നാലു തദ്ദേശ സ്ഥാപനങ്ങളിലെ ഒമ്പത് വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി  (2 hours ago)

ജമ്മുവില്‍ വീണ്ടും ബ്ലാക്ക് ഔട്ട്....  (2 hours ago)

കാമുകനെ കൊന്ന് കഷ്ണങ്ങളാക്കി ഉപേക്ഷിച്ച കേസില്‍ ദമ്പതികള്‍ക്ക് ജീവപര്യന്തം തടവ്  (10 hours ago)

വത്തിക്കാനിലെ സിസ്റ്റിന്‍ ചാപ്പലില്‍ നിന്ന് വെള്ളപ്പുക; പുതിയ മാര്‍പ്പാപ്പയെ തെരഞ്ഞെടുത്തു  (10 hours ago)

ജമ്മു വിമാനത്താവളത്തില്‍ പാകിസ്ഥാന്‍ ഡ്രോണ്‍ ആക്രമണം  (10 hours ago)

വളാഞ്ചേരി സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചതിന് പിന്നാലെ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ആരോഗ്യവകുപ്പ്  (11 hours ago)

പാകിസ്ഥാനില്‍ നിന്നുള്ള ഓണ്‍ലൈന്‍ കണ്ടന്റുകള്‍ നീക്കം ചെയ്യാന്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം  (12 hours ago)

Malayali Vartha Recommends