തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയെ നേരിടാൻ താൻ തയ്യാറാണ്; ഇടതുപക്ഷത്തെ നന്നാക്കാനാണ് തന്റെ ശ്രമം; എൽഡിഎഫിന്റെ പ്രചാരകനാകാൻ ആഗ്രഹിക്കുന്നു; തുറന്നടിച്ച് നടൻ ഭീമൻ രഘു

തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയെ നേരിടാൻ താൻ തയ്യാറാണെന്ന് നടൻ ഭീമൻ രഘു. ഇടതുപക്ഷത്തെ നന്നാക്കാനാണ് തന്റെ ശ്രമമെന്നും എൽഡിഎഫിന്റെ പ്രചാരകനാകാൻ ആഗ്രഹിക്കുന്നുവെന്നും താരം പറഞ്ഞു. എവിടെ നിന്നാലും ജയിക്കും എന്ന ആത്മവിശ്വാസമുള്ള വ്യക്തിയാണ് താൻ.
ഇടത് പക്ഷത്തിന് വേണ്ടി മത്സരിക്കാനും സുരേഷ് ഗോപിയെ നേരിടാനും തയ്യാറാണെന്ന് നടൻ പറഞ്ഞിരിക്കുന്നത്. അടുത്തിടെയാണ് താരം സിപിഎമ്മിൽ അംഗത്വം എടുത്തത്. അന്നു മുതൽ സിപിഎമ്മിന്റെ ശബ്ദമായി മാറുകയാണ് ഭീമൻ രഘു.
ഇലക്ഷന് നിൽക്കാനും തിരഞ്ഞെടുപ്പ് സമയം പാർട്ടിക്ക് വേണ്ടി പ്രചരണം നടത്താനും ഞാൻ തയ്യാറാണ്. സുരേഷ് ഗോപി നിൽക്കുന്നിടത്ത് ഞാൻ പോയി ഇടതുപക്ഷത്തിന് വേണ്ടി സംസാരിക്കും. സത്യം സത്യമായിട്ട് പറയും’.
എന്നക്കാളും വലിയ ചുമതലയാണ് സുരേഷ് ഗോപിക്ക് ലഭിച്ചത്. സുരേഷിന് എംപി പോസ്റ്റാണ് ലഭിച്ചത്. അപ്പോൾ ഞാൻ വിളിച്ചാൽ എന്റെ പ്രചരണത്തിനായി വരേണ്ടത് മര്യാദയായിരുന്നു. പക്ഷെ, പ്രധാനമന്ത്രിയോടൊപ്പം പരിപാടിയുള്ളതിനാൽ അദ്ദേഹം വന്നില്ല.
അമിതാഭ് ബച്ചൻ വന്നാലും ജയിക്കുമെന്ന് പറയുന്ന ആളാണ് ഞാൻ. അത്ര കോൺഫിഡന്റ് ആണ് ഞാൻ. ബിജെപി എനിക്ക് ചാൻസ് തന്നില്ല. ഞാൻ എൽഡിഎഫിൽ വന്നു. ആ പാർട്ടിയെ എനിക്ക് നന്നാക്കണം. അതിന് എനിക്കൊരു പ്രചാരകനാകണം. എന്ന ഒന്ന് നിർത്തണമെന്നും ഭീമൻ രഘു പറഞ്ഞു.
https://www.facebook.com/Malayalivartha


























