Widgets Magazine
30
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സോണിയാഗാന്ധിക്കെതിരായ ദുഷ്പ്രചാരണം സിപിഎം അവസാനിപ്പിക്കണം: രമേശ് ചെന്നിത്തല...


വാക്‌പോര് കടുക്കുന്നു.. വി ഡി സതീശനെതിരെ ശിവന്‍കുട്ടി വീണ്ടും രംഗത്തെത്തി..പറവൂരില്‍ ബിജെപി വോട്ടുകള്‍ കോണ്‍ഗ്രസിന് ഉറപ്പാക്കുക.. ഈ നീക്കം കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയും..


സ്ത്രീധന പീഡന കൊലപാതകം..കമാൻഡോയായ 27 കാരി കാജൽ ചൗധരിയെ ഭർത്താവ് ഡംബെൽ കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി..ഭർതൃ വീട്ടുകാർ നിരന്തരം പീഡിപ്പിച്ചിരുന്നതായാണ് വിവരം...


50 നായ്ക്കളെ പിടികൂടി വന്ധ്യംകരിച്ചു: പേ വിഷ പ്രതിരോധ വാക്സിൻ അടക്കം വിവിധ കുത്തിവെപ്പുകൾ നൽകി ശാസ്ത്രീയ പരിചരണം ഉറപ്പാക്കി; തിരുവനന്തപുരത്തെ തെരുവുനായ് ശല്യം കുറയ്ക്കാനുള്ള പൈലറ്റ് പദ്ധതിക്ക് കോർപറേഷന്‍റെ നേതൃത്വത്തിൽ തുടക്കമായെന്ന് മേയർ വിവി രാജേഷ്...


ഓപ്പറേഷൻ സിന്ദൂർ..പാക്കിസ്ഥാൻ ആണവായുധങ്ങൾ സൂക്ഷിച്ചിട്ടുള്ള കിരാന ഹിൽസിൽ ഇന്ത്യ ആക്രമണം നടത്തിയോ..? ഇന്ത്യൻ വിമാനങ്ങൾ അണിനിരക്കുന്ന വിഡിയോ..

ഹൈടെക്, റോയല്‍ ലക്ഷങ്ങള്‍ മറിയുന്ന കളി. വമ്പന്‍മാരെ പൊക്കാന്‍ പോലീസിനെ വിട്ടതാര് ?

03 OCTOBER 2023 10:59 AM IST
മലയാളി വാര്‍ത്ത

വഴുതക്കാട്ടുള്ള ട്രിവാന്‍ഡ്രം ക്ലബ്ബില്‍ ചൂട്ടുകളിയും ചൂതാട്ടവും മദ്യപാന സദസ്സുകളും പുതുമയുള്ളതല്ല. ഇവിടെത്തെ വമ്പന്‍മാര്‍ക്ക് രഹസ്യമായി രമിക്കന്നതിനുള്ള ഇത്തരം ഇടങ്ങളില്‍ സാധാരണ പോലീസുകാര്‍ എത്തിനോക്കാറില്ല. അവിടെ നടക്കുന്നതെന്തെന്ന് പരക്കെ പാട്ടായാലും പോലീസോ മറ്റ് ഏജന്‍സികളോ അങ്ങോട്ട് തിരിഞ്ഞു നോക്കാറില്ലായെന്നതാണ് വസ്തുത. സന്ധ്യയായി കഴിഞ്ഞാല്‍ രാഷ്ട്രീയത്തിലും ഭരണത്തിലും ബിസിനസിലുമൊക്കെ വിലസുന്ന പകല്‍മാന്യന്‍മാര്‍ വന്ന് നടമാടുന്ന സ്ഥലമാണ് ട്രിവാന്‍ഡ്രം ക്ലബ്ബ്. ചിലകാലത്തൊക്കെ ചില പൊട്ടലും ചീറ്റലുമുണ്ടായെങ്കിലും അവിടത്തെ സ്വകാര്യതകളിലേയ്ക്ക് എത്തിനോക്കാന്‍ ഒരു പോലീസും ധൈര്യപ്പെട്ടിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം ഒരു ക്വാര്‍ട്ടേഴ്‌സില്‍ മാത്രം കയറി ചീട്ടുകളിക്കാരെ പൊക്കിയതിന് പിന്നിലെ ദുരൂഹതകള്‍ മാറുന്നില്ല. റോയല്‍ ടീമിന്റെ ഹൈടെക് മുച്ചീട്ടുകളിയില്‍ മറിയുന്നത് ലക്ഷങ്ങളാണ്. അവിടേയ്ക്ക് വെറുമൊരു ഫോണ്‍കോള്‍ ഇന്‍ഫര്‍മേഷന്റെ പേകില്‍ മ്യൂസിയം പോലീസ് ഇറങ്ങിപ്പുറപ്പെടുമെന്ന് ഉന്നത് ഉദ്യോഗസ്ഥര്‍ പോലും കരുതുന്നില്ല. ഉന്നതതലത്തില്‍ വലിയ ഇടപെടല്‍ ഇല്ലാതെ പോലീസ് ട്രിവാന്‍ഡ്രം ക്ലബ്ബിലേയ്ക്ക് ഇറങ്ങിപ്പുറപ്പെടില്ലെന്നു തന്നെയാണ് എല്ലാവരും വിശ്വസിക്കുന്നത്.

ട്രിവാന്‍ഡ്രം ക്ലബിലെ ചീട്ടുകളി സംഘം പിടിയിലാകുമ്പോള്‍ കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാ സഹോദരന്‍ എസ് ആര്‍ വിനയകുമാറും കൂട്ടത്തിലുണ്ടായിരുന്നു എന്നതാണ് കേസിന്റെ ഗൗരവ്വം വര്‍ധിപ്പിക്കുന്നത്. കോടിയേരിയുടെ ഭാര്യാ സഹോദരനാണ് യുണൈറ്റഡ് ഇലക്ട്രിക്കല്‍സ് ഇന്‍ഡസ്ട്രീസ് എംഡിയായ എസ്.ആര്‍.വിനയകുമാര്‍. ചീട്ടുകളി കേസില്‍ വിനയകുമാറിനെ ഒന്നാം പ്രതിയാക്കി  മ്യൂസിയം പൊലീസ് കേസെടുത്തിരുന്നു. സംഘത്തിലുണ്ടായിരുന്ന ഏഴു പേരെ മ്യൂസിയം പൊലീസ് അറസ്റ്റു ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു. 5.6 ലക്ഷം രൂപ ഇവരില്‍ നിന്ന് കണ്ടെടുത്തു.

യുണൈറ്റഡ് ഇലക്ട്രിക്കല്‍സ് ഇന്‍ഡസ്ട്രീസ് എംഡിയുടെ പേരിലാണ് ക്ലബില്‍ സംഘം മുറിയെടുത്തത്. എന്നാല്‍ ആരാണ് മുറിയെടുത്തത് എന്നറിയില്ലെന്നാണ് വിനയകുമാര്‍ പറയുന്നത്. ഇതിനിടെയാണ് കേസിലെ പൊലീസ് എഫ് ഐ ആര്‍ പുറത്തു വന്നത്. ഇതില്‍ ഒന്നാം പ്രതിയാണ് വിനയ് കുമാര്‍. ഇതോടെ യുണൈറ്റഡ് ഇലക്ട്രിക്കല്‍സ് ഇന്‍ഡസ്ട്രീസ് എംഡി സ്ഥാനം വിനയകുമാറിന് നഷ്ടമാകുമോ എന്നതാണ് ഉയരുന്ന ചോദ്യം. മുമ്പ് പല അഴിമതികളിലും യുണൈറ്റഡ് ഇലക്ട്രിക്കല്‍സ് ഇന്‍ഡസ്ട്രീസ് സ്ഥാനം പിടിച്ചിരുന്നു. അന്നൊന്നും സര്‍ക്കാര്‍ എംഡിക്കെതിരെ നടപടി എടുത്തില്ല. കോടിയേരിയുടെ ഭാര്യാ സഹോദരനൊപ്പം സര്‍ക്കാര്‍ നിന്നു. എന്നാല്‍ കോടിയേരിയുടെ മരണത്തിന്റെ ഒന്നാം വാര്‍ഷികത്തിന്റെ തലേദിനം വിനയ്കുമാറിന്റെ പേരിലെ മുറിയില്‍ ചീട്ടു കളി നടന്നതും അതിനെ പോലീസിനെ ഉപയോഗിച്ച് പൊക്കിയതും സാധാരണ സംഭവമല്ലെന്നാണ് വിലയിരുത്തല്‍ .

കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാ സഹോദരന്‍ എന്നതിലുപരി കണ്ണൂരിലെ സിപിഎമ്മിലെ പ്രമുഖ നേതാവും എംഎല്‍എയുമായിരുന്ന അരവിന്ദാക്ഷന്റെ മകനാണ് വിനയ്കുമാര്‍. പ്രതികളുടെ ഫോണ്‍ നമ്പര്‍ അടക്കം കൊടുത്താണ് പൊലീസ് എഫ് ഐ ആര്‍ ഇട്ടതെന്നതും ശ്രദ്ധേയമാണ്. വിനോദത്തിന് അല്ലാതെ അമിതാദായത്തിന് വേണ്ടി ഒന്നു മുതല്‍ ഏഴുവരെ പ്രതികള്‍ പന്തയം വച്ച് ചീട്ടു കളിച്ചുവെന്നാണ് എഫ് ഐ ആര്‍. കേസില്‍ ട്രിവാന്‍ഡ്രം ക്ലബ്ബ് അധികൃതരും പ്രതിയാണ്.  രാത്രി 7.35നായിരുന്നു അറസ്റ്റ്. ചീട്ടുകളും പിടിച്ചെടുത്തുവെന്ന് എഫ് ഐ ആറില്‍ പറയുന്നു. എഫ് ഐ ആറില്‍ പറയുന്നത് അനുസരിച്ച് ഒന്നാം പ്രതിയായ വിനയ് കുമാറും ചീട്ടു കളിക്കാന്‍ ഉണ്ടായിരുന്നു. 1960ലെ കേരളാ ഗെയിംമിങ് ആക്ടിലെ 7,8 വകുപ്പുകള്‍ പ്രകാരമാണ് കേസ്.

അതിനിടെ സര്‍ക്കാരിന്റെ കോടിയേരി കുടുംബത്തോടുള്ള പകയാണ് ഈ കേസിന് പിന്നിലെന്ന വാദവും ശക്തമാണ്.കോടിയേരിയുടെ അന്ത്യാഭിലാഷത്തില്‍ വിനോദിനി നടത്തിയ വെളിപ്പെടുത്തലില്‍ വെട്ടിലായത് സിപിഎമ്മും മുഖ്യമന്ത്രിയും ആയിരുന്നു. ആ വെളിപ്പെടുത്തലിന്റെ തൊട്ടുടത്ത ദിവസം ട്രിവാന്‍ഡ്രം ക്ലബ്ബില്‍ 'കോടിയേരിയുടെ ഭാര്യാ സഹോദരന്റെ പേരിലെടുത്ത ക്വാട്ടേജിലെ' പണം വച്ചുള്ള ചീട്ടുകളി കണ്ടെത്തിയ പൊലീസ് നടപടിയില്‍ പ്രതികാരമുണ്ടെന്നാണ് വാദം. എന്നാല്‍ അങ്ങനെ ഒന്നില്ലെന്നും വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ് എന്നും പൊലീസും പറയുന്നു. കോടിയേരിയുടെ അന്ത്യാഭിലാഷത്തില്‍ വിനോദിനിയുടെ വെളിപ്പെടുത്തല്‍ ചര്‍ച്ചയായതിന്റെ അടുത്ത ദിവസം തന്നെ കോടിയേരിയുടെ അളിയന്റെ പേരിലെടുത്ത മുറിയിലെ ചീട്ടു കളി മ്യൂസിയം പൊലീസ് കണ്ടു പിടിച്ചതാണ് 'പ്രതികാരം' ഇതിന് പിന്നിലുണ്ടോ എന്ന സംശയം സജീവമാക്കുന്നത്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മറ്റുള്ളവരെ ബോധിപ്പിക്കാനാവരുത് നമ്മുടെ സന്തോഷമെന്ന് രമേഷ് പിഷാരടി  (26 minutes ago)

കോണ്‍ഫിഡൻസ് റോയിയെ കൊന്നത്..? ഒന്നര മണിക്കൂർ E D ചോദ്യം ചെയ്യലിന് പിന്നാലെ...! സ്വന്തം റിവോൾവർ ഒളിപ്പിച്ചിരുന്നു...!  (35 minutes ago)

ബന്ധങ്ങള്‍ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കുമെന്ന ഭയത്താലാണ് പുതിയൊരു പ്രണയബന്ധത്തിന് മുതിരാത്തതെന്ന് ഭാഗ്യലക്ഷ്മി  (42 minutes ago)

അനൂപ് മേനോൻ ഇൻവസ്റ്റിഗേറ്റീവ് ഓഫീസറായി ,കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ തനിനിറം എന്ന ചിത്രം ഫെബ്രുവരി പതിമൂന്നിന്!!  (1 hour ago)

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ.റോയ് ജീവനൊടുക്കി  (1 hour ago)

മരണം സംഭവിച്ച് നാല് മണിക്കൂറിന് ശേഷം സോഷ്യൽ മീഡിയ അക്കൗണ്ടിൽ "അഗ്നി പരീക്ഷ", "വിട", "നീതി"എന്ന് കുറിപ്പ്: രാജസ്ഥാനിലെ യുവ സന്യാസിനി സ്വാധി പ്രേം ബൈസയ്ക്ക് സംഭവിച്ചത് എന്തെന്നതിൽ അവ്യകത...  (1 hour ago)

കേരള സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയ്ക്ക് സംസ്ഥാന ബജറ്റ് കരുത്തേകും: കെഎസ്‌യുഎം സിഇഒ അനൂപ് അംബിക  (2 hours ago)

സോണിയാഗാന്ധിക്കെതിരായ ദുഷ്പ്രചാരണം സിപിഎം അവസാനിപ്പിക്കണം: രമേശ് ചെന്നിത്തല...  (2 hours ago)

നേമം മണ്ഡലം ശ്രദ്ധേയം  (2 hours ago)

DELHI സ്ത്രീധന പീഡനത്തിന്റെ മറ്റൊരു ഇര  (2 hours ago)

നവകേരള സൃഷ്ടിയില്‍ എല്ലാ കേരളീയര്‍ക്കും ഒത്തൊരുമയോടെ മുന്നോട്ടുനീങ്ങാന്‍ കഴിയണമെന്ന് മുഖ്യമന്ത്രി  (2 hours ago)

Operation-Sindoor. അന്ന് പാക്കിസ്ഥാനിലെ കിരാനയെ വിറപ്പിച്ചോ?;  (2 hours ago)

ജൂസ് കൊടുത്ത് മയക്കിയശേഷം മെയില്‍ നഴ്‌സ് യുവതിയെ പീഡിപ്പിച്ചു  (3 hours ago)

50 നായ്ക്കളെ പിടികൂടി വന്ധ്യംകരിച്ചു: പേ വിഷ പ്രതിരോധ വാക്സിൻ അടക്കം വിവിധ കുത്തിവെപ്പുകൾ നൽകി ശാസ്ത്രീയ പരിചരണം ഉറപ്പാക്കി; തിരുവനന്തപുരത്തെ തെരുവുനായ് ശല്യം കുറയ്ക്കാനുള്ള പൈലറ്റ് പദ്ധതിക്ക് കോർപറേഷ  (3 hours ago)

ലോക കേരള സഭ അധികാര ആഭാസം: ചെറിയാൻ ഫിലിപ്പ്  (3 hours ago)

Malayali Vartha Recommends