Widgets Magazine
03
Feb / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സി.ജെ. റോയിയുടെ മരണം: ഒൻപത് പേജുള്ള ഡയറി കുറിപ്പുകൾ ആത്മഹത്യാക്കുറിപ്പായി കണക്കാക്കാനാവില്ലെന്ന് അന്വേഷണസംഘം...


കിഴക്കൻ കാറ്റ് തുണച്ചു: മഴയിൽ നനഞ്ഞ് മധ്യ-തെക്കൻ കേരളം...സംസ്ഥാനത്ത് ഏറ്റവും ഉയർന്ന UV വികിരണ നിരക്ക് രേഖപ്പെടുത്തിയത് പത്തനംതിട്ടയിലും, ഇടുക്കിയിലും...


ആ പെൺകുട്ടികൾക്ക് വേണ്ടി നിങ്ങൾ ഒരുക്കിയ അന്തി ചർച്ചയും വെറും നാടകമായിരുന്നോ...?


രാഹുൽ മാങ്കൂട്ടത്തിൽ ലൈംഗിക വൈകൃതമുള്ളയാൾ; കുടുംബങ്ങളിൽ കയറി സ്ത്രീകളെ ചൂഷണം ചെയ്യുന്നു: വീണ്ടും ഗുരുതര ആരോപണങ്ങളുമായി എം.എ ഷഹനാസ്


രാഹുലിനെതിരായ അയോഗ്യതാ നീക്കം തെറ്റായ കീഴ്‌വഴക്കമെന്ന് കോൺഗ്രസ്; സംരക്ഷണം അത്ഭുതപ്പെടുത്തുന്നില്ലെന്ന് സി.പി.എം

ഹൈടെക്, റോയല്‍ ലക്ഷങ്ങള്‍ മറിയുന്ന കളി. വമ്പന്‍മാരെ പൊക്കാന്‍ പോലീസിനെ വിട്ടതാര് ?

03 OCTOBER 2023 10:59 AM IST
മലയാളി വാര്‍ത്ത

More Stories...

ചരിത്ര വികസനം: ആരോഗ്യ മേഖലയില്‍ 1800 കോടിയിലധികം രൂപയുടെ സാക്ഷാത്ക്കാരം; കൊച്ചിന്‍ കാന്‍സര്‍ സെന്റര്‍ മുതല്‍ ഇന്റര്‍നാഷണല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആയുര്‍വേദ വരെ

മെട്രോ തൂണില്‍ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം

പത്തനംതിട്ടയില്‍ എക്‌സൈസ് ഉദ്യോഗസ്ഥനെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമം

മയക്കുമരുന്നിനെ ചൊല്ലിയുള്ള തർക്കം,വിവാഹ ബന്ധം വേർപെടുത്തുന്നതിലേയ്ക്ക്: പിരിയുന്നെങ്കിൽ കുടുംബസ്വത്തായി ലഭിച്ചതും, ഭാര്യയുടെ പേരിലാക്കി മാറ്റിയതുമായ 10 സെൻ്റ് തിരികെ തരണമെന്ന് ഉമര്‍; തർക്കത്തിനിടെ കൊലപാതകങ്ങൾ...

രാഹുലിന് എന്റെ മുന്നിലിരിക്കാന്‍ ധൈര്യമുണ്ടോ രാഹുലിന്റെ വീട്ടില്‍ വന്ന് സംസാരിക്കാന്‍ ഞാന്‍ തയ്യാറാണ് എം.എ. ഷഹനാസ്

വഴുതക്കാട്ടുള്ള ട്രിവാന്‍ഡ്രം ക്ലബ്ബില്‍ ചൂട്ടുകളിയും ചൂതാട്ടവും മദ്യപാന സദസ്സുകളും പുതുമയുള്ളതല്ല. ഇവിടെത്തെ വമ്പന്‍മാര്‍ക്ക് രഹസ്യമായി രമിക്കന്നതിനുള്ള ഇത്തരം ഇടങ്ങളില്‍ സാധാരണ പോലീസുകാര്‍ എത്തിനോക്കാറില്ല. അവിടെ നടക്കുന്നതെന്തെന്ന് പരക്കെ പാട്ടായാലും പോലീസോ മറ്റ് ഏജന്‍സികളോ അങ്ങോട്ട് തിരിഞ്ഞു നോക്കാറില്ലായെന്നതാണ് വസ്തുത. സന്ധ്യയായി കഴിഞ്ഞാല്‍ രാഷ്ട്രീയത്തിലും ഭരണത്തിലും ബിസിനസിലുമൊക്കെ വിലസുന്ന പകല്‍മാന്യന്‍മാര്‍ വന്ന് നടമാടുന്ന സ്ഥലമാണ് ട്രിവാന്‍ഡ്രം ക്ലബ്ബ്. ചിലകാലത്തൊക്കെ ചില പൊട്ടലും ചീറ്റലുമുണ്ടായെങ്കിലും അവിടത്തെ സ്വകാര്യതകളിലേയ്ക്ക് എത്തിനോക്കാന്‍ ഒരു പോലീസും ധൈര്യപ്പെട്ടിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം ഒരു ക്വാര്‍ട്ടേഴ്‌സില്‍ മാത്രം കയറി ചീട്ടുകളിക്കാരെ പൊക്കിയതിന് പിന്നിലെ ദുരൂഹതകള്‍ മാറുന്നില്ല. റോയല്‍ ടീമിന്റെ ഹൈടെക് മുച്ചീട്ടുകളിയില്‍ മറിയുന്നത് ലക്ഷങ്ങളാണ്. അവിടേയ്ക്ക് വെറുമൊരു ഫോണ്‍കോള്‍ ഇന്‍ഫര്‍മേഷന്റെ പേകില്‍ മ്യൂസിയം പോലീസ് ഇറങ്ങിപ്പുറപ്പെടുമെന്ന് ഉന്നത് ഉദ്യോഗസ്ഥര്‍ പോലും കരുതുന്നില്ല. ഉന്നതതലത്തില്‍ വലിയ ഇടപെടല്‍ ഇല്ലാതെ പോലീസ് ട്രിവാന്‍ഡ്രം ക്ലബ്ബിലേയ്ക്ക് ഇറങ്ങിപ്പുറപ്പെടില്ലെന്നു തന്നെയാണ് എല്ലാവരും വിശ്വസിക്കുന്നത്.

ട്രിവാന്‍ഡ്രം ക്ലബിലെ ചീട്ടുകളി സംഘം പിടിയിലാകുമ്പോള്‍ കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാ സഹോദരന്‍ എസ് ആര്‍ വിനയകുമാറും കൂട്ടത്തിലുണ്ടായിരുന്നു എന്നതാണ് കേസിന്റെ ഗൗരവ്വം വര്‍ധിപ്പിക്കുന്നത്. കോടിയേരിയുടെ ഭാര്യാ സഹോദരനാണ് യുണൈറ്റഡ് ഇലക്ട്രിക്കല്‍സ് ഇന്‍ഡസ്ട്രീസ് എംഡിയായ എസ്.ആര്‍.വിനയകുമാര്‍. ചീട്ടുകളി കേസില്‍ വിനയകുമാറിനെ ഒന്നാം പ്രതിയാക്കി  മ്യൂസിയം പൊലീസ് കേസെടുത്തിരുന്നു. സംഘത്തിലുണ്ടായിരുന്ന ഏഴു പേരെ മ്യൂസിയം പൊലീസ് അറസ്റ്റു ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു. 5.6 ലക്ഷം രൂപ ഇവരില്‍ നിന്ന് കണ്ടെടുത്തു.

യുണൈറ്റഡ് ഇലക്ട്രിക്കല്‍സ് ഇന്‍ഡസ്ട്രീസ് എംഡിയുടെ പേരിലാണ് ക്ലബില്‍ സംഘം മുറിയെടുത്തത്. എന്നാല്‍ ആരാണ് മുറിയെടുത്തത് എന്നറിയില്ലെന്നാണ് വിനയകുമാര്‍ പറയുന്നത്. ഇതിനിടെയാണ് കേസിലെ പൊലീസ് എഫ് ഐ ആര്‍ പുറത്തു വന്നത്. ഇതില്‍ ഒന്നാം പ്രതിയാണ് വിനയ് കുമാര്‍. ഇതോടെ യുണൈറ്റഡ് ഇലക്ട്രിക്കല്‍സ് ഇന്‍ഡസ്ട്രീസ് എംഡി സ്ഥാനം വിനയകുമാറിന് നഷ്ടമാകുമോ എന്നതാണ് ഉയരുന്ന ചോദ്യം. മുമ്പ് പല അഴിമതികളിലും യുണൈറ്റഡ് ഇലക്ട്രിക്കല്‍സ് ഇന്‍ഡസ്ട്രീസ് സ്ഥാനം പിടിച്ചിരുന്നു. അന്നൊന്നും സര്‍ക്കാര്‍ എംഡിക്കെതിരെ നടപടി എടുത്തില്ല. കോടിയേരിയുടെ ഭാര്യാ സഹോദരനൊപ്പം സര്‍ക്കാര്‍ നിന്നു. എന്നാല്‍ കോടിയേരിയുടെ മരണത്തിന്റെ ഒന്നാം വാര്‍ഷികത്തിന്റെ തലേദിനം വിനയ്കുമാറിന്റെ പേരിലെ മുറിയില്‍ ചീട്ടു കളി നടന്നതും അതിനെ പോലീസിനെ ഉപയോഗിച്ച് പൊക്കിയതും സാധാരണ സംഭവമല്ലെന്നാണ് വിലയിരുത്തല്‍ .

കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാ സഹോദരന്‍ എന്നതിലുപരി കണ്ണൂരിലെ സിപിഎമ്മിലെ പ്രമുഖ നേതാവും എംഎല്‍എയുമായിരുന്ന അരവിന്ദാക്ഷന്റെ മകനാണ് വിനയ്കുമാര്‍. പ്രതികളുടെ ഫോണ്‍ നമ്പര്‍ അടക്കം കൊടുത്താണ് പൊലീസ് എഫ് ഐ ആര്‍ ഇട്ടതെന്നതും ശ്രദ്ധേയമാണ്. വിനോദത്തിന് അല്ലാതെ അമിതാദായത്തിന് വേണ്ടി ഒന്നു മുതല്‍ ഏഴുവരെ പ്രതികള്‍ പന്തയം വച്ച് ചീട്ടു കളിച്ചുവെന്നാണ് എഫ് ഐ ആര്‍. കേസില്‍ ട്രിവാന്‍ഡ്രം ക്ലബ്ബ് അധികൃതരും പ്രതിയാണ്.  രാത്രി 7.35നായിരുന്നു അറസ്റ്റ്. ചീട്ടുകളും പിടിച്ചെടുത്തുവെന്ന് എഫ് ഐ ആറില്‍ പറയുന്നു. എഫ് ഐ ആറില്‍ പറയുന്നത് അനുസരിച്ച് ഒന്നാം പ്രതിയായ വിനയ് കുമാറും ചീട്ടു കളിക്കാന്‍ ഉണ്ടായിരുന്നു. 1960ലെ കേരളാ ഗെയിംമിങ് ആക്ടിലെ 7,8 വകുപ്പുകള്‍ പ്രകാരമാണ് കേസ്.

അതിനിടെ സര്‍ക്കാരിന്റെ കോടിയേരി കുടുംബത്തോടുള്ള പകയാണ് ഈ കേസിന് പിന്നിലെന്ന വാദവും ശക്തമാണ്.കോടിയേരിയുടെ അന്ത്യാഭിലാഷത്തില്‍ വിനോദിനി നടത്തിയ വെളിപ്പെടുത്തലില്‍ വെട്ടിലായത് സിപിഎമ്മും മുഖ്യമന്ത്രിയും ആയിരുന്നു. ആ വെളിപ്പെടുത്തലിന്റെ തൊട്ടുടത്ത ദിവസം ട്രിവാന്‍ഡ്രം ക്ലബ്ബില്‍ 'കോടിയേരിയുടെ ഭാര്യാ സഹോദരന്റെ പേരിലെടുത്ത ക്വാട്ടേജിലെ' പണം വച്ചുള്ള ചീട്ടുകളി കണ്ടെത്തിയ പൊലീസ് നടപടിയില്‍ പ്രതികാരമുണ്ടെന്നാണ് വാദം. എന്നാല്‍ അങ്ങനെ ഒന്നില്ലെന്നും വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ് എന്നും പൊലീസും പറയുന്നു. കോടിയേരിയുടെ അന്ത്യാഭിലാഷത്തില്‍ വിനോദിനിയുടെ വെളിപ്പെടുത്തല്‍ ചര്‍ച്ചയായതിന്റെ അടുത്ത ദിവസം തന്നെ കോടിയേരിയുടെ അളിയന്റെ പേരിലെടുത്ത മുറിയിലെ ചീട്ടു കളി മ്യൂസിയം പൊലീസ് കണ്ടു പിടിച്ചതാണ് 'പ്രതികാരം' ഇതിന് പിന്നിലുണ്ടോ എന്ന സംശയം സജീവമാക്കുന്നത്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഖമനേയി മുട്ടുമടക്കി ട്രംപുമായി ചർച്ചയ്ക്ക് തയ്യാർ ഇസ്താംബൂളിൽ നിർണ്ണായക കൂടിക്കാഴ്ചയ്ക്ക് സാധ്യത ഇറാനും അമേരിക്കയും നേർക്കുനേർ  (1 minute ago)

തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മകളെ കൊലപ്പെടുത്തി പിതാവ്  (8 minutes ago)

ചരിത്ര വികസനം: ആരോഗ്യ മേഖലയില്‍ 1800 കോടിയിലധികം രൂപയുടെ സാക്ഷാത്ക്കാരം; കൊച്ചിന്‍ കാന്‍സര്‍ സെന്റര്‍ മുതല്‍ ഇന്റര്‍നാഷണല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആയുര്‍വേദ വരെ  (1 hour ago)

സില്‍വര്‍ലൈന്‍ പദ്ധതിക്കു ബദലായി ആര്‍ആര്‍ടിഎസ് നടപ്പിലാക്കാന്‍ സര്‍ക്കാര്‍  (1 hour ago)

മെട്രോ തൂണില്‍ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം  (1 hour ago)

പത്തനംതിട്ടയില്‍ എക്‌സൈസ് ഉദ്യോഗസ്ഥനെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമം  (1 hour ago)

മയക്കുമരുന്നിനെ ചൊല്ലിയുള്ള തർക്കം,വിവാഹ ബന്ധം വേർപെടുത്തുന്നതിലേയ്ക്ക്: പിരിയുന്നെങ്കിൽ കുടുംബസ്വത്തായി ലഭിച്ചതും, ഭാര്യയുടെ പേരിലാക്കി മാറ്റിയതുമായ 10 സെൻ്റ് തിരികെ തരണമെന്ന് ഉമര്‍; തർക്കത്തിനിടെ കൊ  (2 hours ago)

രാഹുലിന് എന്റെ മുന്നിലിരിക്കാന്‍ ധൈര്യമുണ്ടോ രാഹുലിന്റെ വീട്ടില്‍ വന്ന് സംസാരിക്കാന്‍ ഞാന്‍ തയ്യാറാണ് എം.എ. ഷഹനാസ്  (2 hours ago)

ഇന്ദ്രിയങ്ങൾക്കപ്പുറത്ത് കലയെ ആസ്വദിച്ച് സ്പെഷ്യൽ സ്കൂളിലെ വിദ്യാർത്ഥികൾ കൊച്ചി ബിനാലെയിൽ  (2 hours ago)

ടൂറിസത്തിനപ്പുറത്തേക്ക് ആയുര്‍വേദ ചികിത്സയുടെ ആഗോള കേന്ദ്രമാകാന്‍ കേരളത്തിന് സാധിക്കണം- പി എ മുഹമ്മദ് റിയാസ്  (2 hours ago)

ഗ്ലോബല്‍ ആയുര്‍വേദ -വെല്‍നസ് കോണ്‍ക്ലേവില്‍ ൩൪ രാജ്യങ്ങളില്‍ നിന്നുള്ള 125-ലധികം വിദേശ പ്രതിനിധികള്‍: കൂടുതല്‍ വിദേശ പ്രതിനിധികള്‍ റഷ്യ, ജര്‍മ്മനി എന്നിവിടങ്ങളില്‍നിന്ന്  (2 hours ago)

ആയുര്‍വേദ മേഖലയിലെ കേരള ബ്രാന്‍ഡിന് സംസ്ഥാനം: പ്രാധാന്യം നല്‍കണമെന്ന് അന്താരാഷ്ട്ര ആയുര്‍വേദ-വെല്‍നസ് കോണ്‍ക്ലേവ്  (2 hours ago)

അസമിലെ 500 വർഷം പഴക്കമുള്ള 'ഭാവന' കലാരൂപം കൊച്ചി ബിനാലെയിൽ അരങ്ങേറി  (3 hours ago)

പാലത്തിന്റെ തൂണുകള്‍ സ്ഥാപിച്ചതില്‍ ഗുരുതര പിഴവ്: വൈറ്റില മേല്‍പ്പാലം തല്ലിപ്പൊളിച്ച് നീക്കണമെന്ന് മന്ത്രി ഗണേഷ് കുമാര്‍  (3 hours ago)

ചെറുകഥയുടെ ഉള്ളറകള്‍- ത്രിദിന സാഹിത്യ സംഗമവുമായി കൊച്ചി ബിനാലെ ഫൗണ്ടേഷന്‍  (3 hours ago)

Malayali Vartha Recommends