'സൂര്യൻ ഉച്ചത്തിൽ ഉദിച്ചു നിൽക്കുന്ന ഒരു പട്ടാപകൽ സമയത്ത്, പത്തമ്പത്ത് ന്യൂസ് ചാനൽ ക്യാമറകളുടെ കഴുകൻ കണ്ണുകളുടെ മുൻപിൽ, ശത്രുതയോടെ തന്നെ കിഴങ്ങൻ ചോദ്യങ്ങൾ ചോദിക്കുന്ന ചില മാധ്യമ പ്രവർത്തകരുടെ കൺമുൻപിൽ വച്ച്...'സുരേഷ് ഗോപിക്ക് വേണ്ടി ഒടുവിൽ പൊട്ടിത്തെറിച്ച് ആ നടനും...

നിരന്തരമായി ഇടത് മാദ്ധ്യമ പ്രവർത്തകരുടെ വേട്ടയാടലുകൾക്ക് വിധേയനാകുന്ന സുരേഷ് ഗോപിക്ക് പിന്തുണയുമായി നടൻ ദേവൻ. മാദ്ധ്യമ പ്രവർത്തകയെ കാമ കണ്ണുകളോടെ അവരുടെ ശരീരത്തിൽ കയറി പിടിച്ചു എന്ന് ആര് ആരോപിച്ചാലും അതു വിശ്വസിക്കാൻ ഒരു മലയാളിയെയും കിട്ടില്ല എന്ന് ദേവൻ തുറന്നടിച്ചു. സുരേഷ് ഗോപിക്ക് ശക്തമായ പിന്തുണ നൽകേണ്ട ഉത്തരവാദിത്വം തനിക്കുണ്ടെന്ന് വിശ്വസിക്കുന്നുവെന്നും ദേവൻ പറഞ്ഞു.‘സൂര്യൻ ഉച്ചത്തിൽ ഉദിച്ചു നിൽക്കുന്ന ഒരു പട്ടാപകൽ സമയത്ത്, പത്തമ്പത്ത് ന്യൂസ് ചാനൽ ക്യാമറകളുടെ കഴുകൻ കണ്ണുകളുടെ മുൻപിൽ, ശത്രുതയോടെ തന്നെ കിഴങ്ങൻ ചോദ്യങ്ങൾ ചോദിക്കുന്ന ചില മാദ്ധ്യമ പ്രവർത്തകരുടെ കൺമുൻപിൽ വച്ച്, പൊതു ജനങ്ങളുടെ മുൻപിൽ വച്ച്, സുരേഷ് ഗോപി ഒരു മാദ്ധ്യമ പ്രവർത്തകയായ സഹോദരിയെ ദുരുദ്ദേശത്തോടെ,
കാമ കണ്ണുകളോടെ അവരുടെ ശരീരത്തിൽ കയറി പിടിച്ചു എന്ന് ആര് ആരോപിച്ചാലും, അത് വിശ്വസിക്കാൻ ഒരു മലയാളിയെയും കിട്ടില്ല. പ്രത്യേകിച്ച് സ്ത്രീകളായ മലയാളികളെ. ജാതി മത രാഷ്‌ട്രീയ വ്യത്യാസമില്ലാതെ അവർ സുരേഷ് ഗോപിയോടൊപ്പമുണ്ട്. നീതി ന്യായ ബോധമുള്ള ഒരു കോടതിയും ഇത് അംഗീകരിക്കില്ല’.‘ഉർവശി ശാപം ഉപകാരമായി സുരേഷ് ഗോപിക്ക്. സുരേഷ് ഗോപി എന്ന രാഷ്‌ട്രീയ നായകന് കൂടുതൽ ആരാധകരെയും കൂടുതൽ വിശ്വാസ്യതയും പൊതുജന പിന്തുണയും സ്നേഹവും വാത്സല്യവും അത് മൂലം തൃശൂർ പാർലമെന്റ് തിരഞ്ഞെടുപ്പിൽവമ്പിച്ച ഭൂരിപക്ഷത്തോടെ ഞെട്ടിക്കുന്ന വിജയവും ഉറപ്പായി. സുരേഷ് ഗോപിക്ക് എന്നെപോലെയുള്ള ഒരുത്തന്റെ സർട്ടിഫിക്കറ്റ് ആവശ്യമില്ല’.
‘എങ്കിലും ഒരു സഹപ്രവർത്തകൻ എന്ന നിലയിലും പത്തു നാൽപ്പതു വർഷത്തെ സ്നേഹിതൻ എന്ന നിലയിലും സുരേഷ് ഗോപിയുടെ സിനിമ നായകനെതിരെ വില്ലൻ കളിച്ച സിനിമ നടനെന്ന നിലയിലും “‘അമ്മ” എന്ന സംഘടനയുടെ ഭാരവാഹി എന്ന നിലയിലും ഒരു രാഷ്‌ട്രീയ പ്രവർത്തകൻ എന്ന നിലയിലും ഈ ദൗർഭാഗ്യകരമായ സംഭവത്തിൽ സുരേഷ് ഗോപിക്ക് ശക്തമായ പിന്തുണ നൽകേണ്ട ഉത്തരവാദിത്വം എനിക്കുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. ഞങ്ങൾ സുരേഷ് ഗോപിക്ക് ഒപ്പം’- ദേവൻ ഫേസ്ബുക്കിൽ കുറിച്ചു.കഴിഞ്ഞദിവസം പുറത്തിറങ്ങിയ തന്റെ ഏറ്റവും പുതിയ ചിത്രമായ ഗരുഡനെക്കുെറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനിടെ ഒരു മാധ്യമപ്രവർത്തക സുരേഷ് ഗോപി മറ്റൊരു മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തെക്കുറിച്ച് ചോദിച്ചു. തുടക്കത്തിൽ ഇതിനോട് പ്രതികരിച്ചെങ്കിലും തുടർന്നും മാധ്യമപ്രവർത്തക ചോദ്യങ്ങൾ തുടർന്നപ്പോൾ നടൻ പ്രകോപിതനാകുകയായിരുന്നു.ആളാകാൻ വരരുത് തന്നോട്, കോടതിയാണ് ഇനി നോക്കുന്നത്, ഇനി അവർ നോക്കിക്കോളും എന്നാണ് നടൻ മാധ്യമപ്രവർത്തകയോട് ദേഷ്യത്തോടെ പറഞ്ഞത്. ഇതിന് മറുപടി പറയുന്നതിനിടെ എന്ത് കോടതിയെന്ന് മാധ്യമപ്രവർത്തക ചോദിക്കുന്നു.
'എന്ത് കോടതിയോ? ഞാൻ തുടർന്നും സംസാരിക്കണമെങ്കിൽ അവരോട് പോകാൻ പറയൂ,ജനങ്ങൾ സിനിമ ആസ്വദിക്കുന്നു, അത് ഈശ്വരാനുഗ്രഹം തന്നെയാണ്. അത് ഞാൻ സസന്തോഷം അനുഭവിച്ച് കൊണ്ടിരിക്കുകയാണ്. ഇപ്പോഴും ഞാൻ ഒന്നും പറഞ്ഞിട്ടില്ല. എനിക്ക് പേടിയാണ്, ഒന്ന് മാറി നിൽക്കാനെ ഞാൻ പറഞ്ഞിട്ടുള്ളൂ. അതിനുള്ള അവകാശം എനിക്കില്ലേ?അതിന് ആ വാർത്താക്കച്ചവടക്കാരൻ ക്ളാസെടുത്ത് വിട്ടിരിക്കുന്ന വാചകങ്ങളൊന്നും ഇവിടെ എഴുന്നള്ളിക്കരുത്. അവർ കോടതിയെയാണ് പുച്ഛിച്ചിരിക്കുന്നത്. ഞാൻ ആ കോടതിയെ ബഹുമാനിച്ചാണ് കാത്തിരിക്കുന്നത്. എന്ത് കോടതിയെന്ന് ആർക്കെങ്കിലും പറയാൻ അവകാശമുണ്ടോ?'- സുരേഷ് ഗോപി മാധ്യമപ്രവർത്തകരോട് ചോദിച്ചു.എന്നാൽ ആ വീഡിയോ പുറത്തു വന്നതിന് പിന്നാലെ . അദ്ദേഹത്തിന് സപ്പോർട്ടുമായി നിരവധി ആളുകളും വരുന്നുണ്ടായിരുന്നു.
https://www.facebook.com/Malayalivartha

























