Widgets Magazine
11
Feb / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഭിഭാഷകയിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല; രാഹുൽ മാങ്കൂട്ടത്തിൽ കേസ് അതിജീവിതയ്ക്കെതിരായ സൈബർ ആക്രമണത്തിൽ ദീപ ജോസഫിന് തിരിച്ചടി...


യുവതി പാമ്പായി മാറി..ഒടുവിൽ കള്ളം പൊളിച്ച് പൊലീസിന്റെ ഇടപെടൽ..കിടക്കയിൽ വളയും മാലയും പൊട്ടും അടക്കമുള്ള ആഭരണങ്ങൾക്ക് മുകളിലായി പാമ്പിന്റെ പടമാണ് ഉണ്ടായിരുന്നത്..


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വിമർശനം ഉന്നയിച്ച എം.എ. ഷഹനാസിനെതിരെ പരാതി: വ്യാജ ഐഡി കാർഡ് നിർമ്മാണവും കള്ളപ്പണ ഇടപാട് ആരോപണവും...


ബിജെപി നേതാവിന്റെ സ്പാ പൂട്ടിച്ച് മേയര്‍..'ഈ തിരഞ്ഞെടുപ്പ് ബിജെപിക്ക് ഹാപ്പി എന്‍ഡിംഗ് ആയിരിക്കില്ല'.. സന്ദീപ് വാര്യരുടെ ഫേസ്ബുക് പോസ്റ്റ്..വിവാദം ആളിക്കത്തിക്കുന്നു


തീ തുപ്പുന്ന കാർ കണ്ടെത്തി.. പൊതുജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന രീതിയില്‍ സൈലന്‍സറില്‍ നിന്ന് തീ..നിയമം ലംഘിച്ച് അഭ്യാസപ്രകടനം നടത്തി.. രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്..

പാവം ശിവൻ കുട്ടി അണ്ണന് പണി കിട്ടി... കേന്ദ്രം 108 കോടി നൽകിയെന്ന് മന്ത്രി വി.ശിവൻ കുട്ടി പത്രക്കുറിപ്പ് ഇറക്കിയതാണ് പൊല്ലാപ്പായത്.... ഇത് പ്രമുഖ പത്രങ്ങൾ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചതോടെ മുഖ്യമന്ത്രി കലിപ്പിലായി...

20 NOVEMBER 2023 04:26 PM IST
മലയാളി വാര്‍ത്ത

പാവം ശിവൻ കുട്ടി അണ്ണന് പണി കിട്ടി. കുട്ടികളുടെ ഉച്ച ഭക്ഷണത്തിന് പോലും പണം നൽകാത്ത കേന്ദ്ര സർക്കാരിനെതിരെ സമാന മനസ്കരായ മുഖ്യമന്ത്രിമാരുടെ പിന്തുണയോടു കൂടി സമരം ചെയ്യുമെന്ന് മുഖ്യമന്ത്രി കാസർകോട്ട് ഗസ്റ്റ് ഹൗസിൽ പത്രസമ്മേളനം നടത്തി പ്രഖ്യാപിച്ചതിന്  പിന്നാലെ കേന്ദ്രം 108 കോടി നൽകിയെന്ന്  മന്ത്രി വി.ശിവൻ കുട്ടി പത്രക്കുറിപ്പ്  ഇറക്കിയതാണ് പൊല്ലാപ്പായത്. ഇത് പ്രമുഖ പത്രങ്ങൾ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചതോടെ മുഖ്യമന്ത്രി കലിപ്പിലായി. കോടികൾ മുടക്കി കേരളീയം സംഘടിപ്പിക്കുകയും നവകേരള സദസ് നടത്തുകയും ചെയ്യുന്ന കേരള സർക്കാരിന്  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കിടിലം മറുപടിയാണ്  ലഭിച്ചത്. ഉച്ചഭക്ഷണ പദ്ധതിക്കായി 108.34 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെന്ന്  വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി സമ്മതിച്ചു.  ശിവൻ കുട്ടിയായതു കൊണ്ടാണ് ഇത് സമ്മതിച്ചത്. 


രണ്ട് ഗഡുക്കളായാണ് ഈ തുക ലഭിച്ചിട്ടുള്ളത്. കൃത്യമായി കണക്ക് നല്കാത്തതിനാല്‍ സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ കേരളത്തിനുള്ള വിഹിതം കേന്ദ്രസര്‍ക്കാര്‍ തടഞ്ഞുവെന്നും കണക്ക് സമര്‍പ്പിക്കാത്തതിനാല്‍ നവംബര്‍ വരെയുള്ള ആദ്യ ഗഡു കേന്ദ്രവിഹിതമായ 125 കോടി രൂപയില്‍ 54.16 കോടി രൂപയേ കേന്ദ്രം നല്കിയുള്ളൂ എന്നുമുള്ള വാര്‍ത്തകള്‍ തെറ്റാണെന്നും വി. ശിവന്‍കുട്ടി വാര്‍ത്താ ക്കുറിപ്പില്‍ അറിയിച്ചു.കേന്ദ്രസര്‍ക്കാര്‍ ഫണ്ടുകള്‍ നല്കുന്നില്ലെന്ന് സംസ്ഥാനസര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴാണ് മന്ത്രി കേന്ദ്രം പണം നല്കിയെന്ന് സമ്മതിച്ച് രംഗത്ത് എത്തിയത്. സ്‌കൂള്‍ ഉച്ചഭക്ഷണത്തിലടക്കം കുടിശികയില്ലെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.പദ്ധതിക്കുള്ള 2023-24 വര്‍ഷത്തെ കേന്ദ്രവിഹിതം 284.31 കോടി രൂപയാണെന്ന് മന്ത്രി ശിവന്‍കുട്ടി വ്യക്തമാക്കി. ആദ്യ ഗഡുവായി ലഭിച്ച 54.17 കോടി രൂപയും കേന്ദ്രവിഹിതത്തില്‍ മുന്‍ വര്‍ഷത്തെ ബാലന്‍സ് തുകയായ 32.34 കോടി രൂപയും ചേര്‍ത്ത് ലഭ്യമായിരുന്ന 86.51 കോടി രൂപ പൂര്‍ണമായും ചെലവഴിച്ചു. ഇതിന്റെ കൃത്യമായ കണക്കുകളും ചെലവ് സംബന്ധിച്ച സ്‌റ്റേറ്റ്‌മെന്റുകളും ഒക്‌ടോബര്‍ 31ന് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചു. ഇത് അംഗീകരിച്ച കേന്ദ്രസര്‍ക്കാര്‍ നവംബര്‍ 17ന് രണ്ടാമത്തെ ഗഡുവായി 54.17 കോടി രൂപകൂടി അനുവദിച്ചു.

36 സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളില്‍ നമ്മുടെ സംസ്ഥാനമടക്കം എട്ട് സംസ്ഥാനങ്ങള്‍ക്ക് മാത്രമാണ് രണ്ടാം ഗഡു ലഭ്യമായത്. കേന്ദ്രവിഹിതത്തില്‍ ഇനി സംസ്ഥാനത്തിന് ലഭിക്കേണ്ടത് 143.63 കോടി രൂപയാണ്.ഇത് ശേഷിക്കുന്ന രണ്ട് ഗഡുക്കളായാണ് കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്നത്, വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.ചട്ടങ്ങള്‍ പ്രകാരം, 60 ശതമാനം, 40 ശതമാനം എന്നിങ്ങനെ രണ്ട് ഗഡുക്കളായിട്ടാണ് കേന്ദ്രവിഹിതം അനുവദിക്കേണ്ടത്. എന്നാല്‍, ഇക്കൊല്ലം 25 ശതമാനം വീതം നാല് ഗഡുക്കളായേ കേന്ദ്രവിഹിതം അനുവദിക്കൂ. നാലുഗഡുക്കളായി നല്കുന്നതില്‍ മാത്രമാണ് സംസ്ഥാനത്തിന് എതിര്‍പ്പുള്ളതെന്നും മന്ത്രി വ്യക്തമാക്കി.ഉച്ചഭക്ഷണ സമിതി രൂപീകരിക്കാനുള്ള നിര്‍ദേശം ആശയക്കുഴപ്പത്തെ തുടര്‍ന്നാണ് പിന്‍വലിച്ചതെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്തെ 29 ലക്ഷം വിദ്യാർത്ഥികൾ പട്ടിണിയിലായത് കഴിഞ്ഞ ദിവസമാണ് വാർത്തയായത്. . ഉച്ചഭക്ഷണത്തിന് പണമില്ലെന്നും ഉച്ചഭക്ഷണം നൽകാൻ നിർബന്ധമാണെങ്കിൽ പിരിവെടുത്ത് നൽകാനുമാണ്  വിദ്യാഭ്യാസ വകുപ്പ് നൽകിയിരുന്ന നിർദ്ദേശം. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ പുതിയ കാലിത്തൊഴുത്തിനും ചുറ്റുമതിൽ നിർമ്മാണത്തിനുമായി  42.90 ലക്ഷവും മുഖ്യമന്ത്രിക്ക് കിയയും എസ്കോർട്ടിന് മൂന്ന് ഇന്നോവയും വാങ്ങാൻ  88,69,841 രൂപയും അനുവദിച്ച ധനമന്ത്രി കെ.എൻ.ബാലഗോപാലിന് പാവപ്പെട്ട സ്കൂൾ കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതിയെ കുറിച്ച് ഒന്നും പറയാനില്ല.


വിലക്കയറ്റം രൂക്ഷമായതോടെയാണ്  സംസ്ഥാനത്തെ സ്‌കൂളുകളിലെ കുട്ടികൾക്കുള്ള ഉച്ചഭക്ഷണ പദ്ധതി പ്രതിസന്ധിയിലായത്.. സർക്കാ‍ർ അനുവദിക്കുന്ന തുച്ഛമായ വരുമാനം കൊണ്ട് ഉച്ച ഭക്ഷണം നൽകാനാകാതെ വിഷമിക്കുകയാണ് സ്ക്കൂളുകൾ. കടം കൂടിയതോടെ സർക്കാർ സഹായം ലഭിച്ചില്ലെങ്കിൽ താമസിയാതെ ലക്ഷക്കണക്കിന് കുട്ടികൾക്ക് സ്കൂളിൽ നിന്നുളള ഉച്ച ഭക്ഷണം കിട്ടാതെയാകും.  ഈ സാഹചര്യത്തിലാണ് കേന്ദ്രം ഇടപെട്ടത്. ആഴ്ചയിൽ രണ്ടു ദിവസം പാലും മുട്ടയും. ഓരോ ദിവസവും വ്യത്യസ്തവും പോഷക സമൃദ്ധവുമായ രണ്ടു കറികളെങ്കിലും കൂട്ടി ഊണ്. ഈ മെനു അനുസരിച്ച് കുട്ടികൾക്ക് ഭക്ഷണം നൽകാൻ അനുവദിക്കുന്നതോ, ഒരാൾക്ക് പരമാവധി എട്ടു രൂപ. കുട്ടികളുടെ എണ്ണം കൂടിയാൽ ഇതും ഏഴും ആറുമായി കുറയും. ആഴ്ചയിൽ ഒരു കുട്ടിക്ക് കിട്ടുന്ന നാൽപ്പതു രൂപയിൽ പാലിനും മുട്ടക്കും മാത്രം 24 രൂപ ചെവലാകും. ബാക്കി പതിനാറു രൂപ വച്ചാണ് അഞ്ചു ദിവസം കറികളുണ്ടാക്കേണ്ടത്. ഗ്യാസിനും സാധനങ്ങളെത്തിക്കാനുള്ള ചെലവും കഴിഞ്ഞാൽ ബാക്കിയുള്ളത്  ഒരാഴ്ചത്തേക്ക്  രണ്ടു രൂപ. 2016 ൽ നിശ്ചയിച്ചതാണ് ഈ തുക. ഇതിനു ശേഷം സാധനങ്ങൾക്കും ഗ്യാസിനുമൊക്കെ വില നാലിരട്ടിയായി. ആനുപാതികമായി തുക കൂട്ടണമെന്ന് മുഖ്യമന്ത്രി വരെയുള്ളവർക്ക് നിരവധി തവണ നിവേദനം നൽകി. നിയമ സഭയിലുംഅവതരിപ്പിച്ചു. എന്നാലിവരെല്ലാം കണ്ടില്ലെന്ന് നടിക്കുകയാണ്.


സംസ്ഥാനത്തെ 12,200 ല്‍ പരം സ്‌കൂളുകളിലെ 29 ലക്ഷത്തിലധികം കുട്ടികള്‍ക്ക് സ്കൂളിൽ നിന്ന് നൽകുന്ന ഉച്ചഭക്ഷണം കിട്ടാതാകും. അധിക തുകക്കായി പൊതുജനങ്ങളിൽ നിന്നും പിരിവെടുക്കണം എന്നാണ് അനൗദ്യോഗിക നി‍ർദ്ദേശം. കഞ്ഞിക്കു വകയില്ലാത്ത പാവപ്പെട്ട രക്ഷകർത്താക്കളിൽ നിന്നും എങ്ങനെ പിരിവെടുക്കുമെന്ന ആശങ്കയിലാണ് സംസ്ഥാനത്തെ പ്രധാന അധ്യാപകർ.ഭൂരിപക്ഷം സർക്കാർ സ്കൂളുകളിലും  നിർദ്ധനരായ കുട്ടികളാണ് പഠിക്കുന്നത്. ഒരു നേരത്തെ കഞ്ഞിക്ക് പോലും വകയില്ലാത്ത കുട്ടികൾക്കാണ് ഉച്ചഭക്ഷണം മുടങ്ങിയത്. സർക്കാർ കോടികൾ ധൂർത്തടിക്കുമ്പോഴാണ് ഇത്തരമൊരു ദുരവസ്ഥയെന്ന് മനസിലാക്കണം. ധനമന്ത്രി കെ എൻ ബാലഗോപാലിനെതിരെ കാബിനറ്റിലെ സഹമന്ത്രിമാർ യുദ്ധപ്രഖ്യാപനം നടത്തിയിട്ടും കുഞ്ഞുങ്ങൾക്ക് ഉച്ചഭക്ഷണത്തിനുള്ള പണം നൽകാത്ത ധനമന്ത്രിയെ എതിർക്കാൻ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി തയ്യാറല്ല.കാരണം അദ്ദേഹത്തിന് മുഖ്യമന്ത്രിയെ ഭയമാണ്. കൈയാ ല പുറത്തിരിക്കുന്ന തേങ്ങ പോലെയാണ് ശിവൻകുട്ടിയുടെ മന്ത്രി സ്ഥാനം.നിയമസഭാ കൈയാങ്കളി കേസിൽ ആരോപണ വിധേയനായ വി.ശിവൻകുട്ടി എപ്പോൾ വേണമെങ്കിലും രാജി വയ്ക്കാം. നിയമസഭയിലെ സാധന സാമഗ്രികൾ തകർത്ത കേസിൽ ശിവൻകുട്ടിക്കെതിരെ വ്യക്തമായ തെളിവുണ്ട്. ഇത് തടയണമെങ്കിൽ മുഖ്യമന്ത്രിക്ക് മാത്രമേ കഴിയൂ.


 സാമ്പത്തിക പ്രതിസന്ധിയുടെ പേരുപറഞ്ഞ് വകുപ്പുകൾക്കൊന്നും പണം നൽകുന്നില്ലെന്ന ആരോപണം ധനമന്ത്രിക്കെതിരെ മുമ്പേയുണ്ട്.. സി പി ഐ മന്ത്രിമാർ ബാലഗോപാലിനെതിരെ കാബിനറ്റിൽ  വിമർശനം ഉന്നയിക്കുകയും ചെയ്തു.. മുഖ്യമന്ത്രി പറയുന്നവർക്കൊഴികെ ആർക്കും ധനമന്ത്രി  പണം നൽകുന്നില്ലെന്നാണ് ആക്ഷേപം. മുഖ്യമന്ത്രിയാണ് ധനമന്ത്രി .ബാലഗോപാൽ ഒരു  റബർ സ്റ്റാമ്പ് മാത്രമാണ്.പണമില്ലെന്നത് ഒരു വസ്തുതയാണെങ്കിലും തങ്ങൾക്ക് ഭരിക്കണ്ടേ എന്നാണ് സഹമന്ത്രിമാർ ചോദിക്കുന്നത്.  വകുപ്പു മന്ത്രിമാർക്കെതിരെ വ്യാപകമായ ആക്ഷേപമാണ് നാട്ടുകാരിൽ നിന്ന് ഉയരുന്നത്. പദ്ധതികൾ പ്രഖ്യാപിക്കാൻ മന്ത്രിമാർക്ക് മടിയുണ്ട്. പല മന്ത്രിമാരും നിരാശയിലാണ്.ഒരു  മുഖ്യ ഘടകകക്ഷിമന്ത്രിയുടെ ഔദ്യോഗിക  വീട്ടിൽ പാർടൈം തൂപ്പുകാരനെ നിയമിക്കാനുള്ള ഫയൽ . ധനമന്ത്രിയുടെ ഓഫീസിൽ ഉറങ്ങിയത്. ഒരു വർഷമാണ് ഒടുവിൽ മന്ത്രി ബാലഗോപാലിനോട് ക്ഷോഭിച്ചു സംസാരിച്ചതോടെയാണ്  ഫയൽ അംഗീകരിച്ച്  മുഖ്യമന്ത്രിക്ക് അയച്ചത്. ഇതാണ് യഥാർത്ഥ അവസ്ഥ.ഇതെല്ലാം ശിവൻകുട്ടിക്ക് അറിയാമെങ്കിലും നിനച്ചിരിക്കാതെ ലഭിച്ച മന്ത്രി സ്ഥാനമാണ് അദ്ദേഹത്തിന് വലുത്.


അതേ സമയം മുഖ്യമന്ത്രിക്കും അദ്ദേഹത്തിൻ്റെ വാഹന ബ്രിഗേഡിനും കറുത്ത ഇന്നോവയെടുക്കാൻ പണം എവിടെന്നാണ് മന്ത്രിമാർ രഹസ്യമായി ചോദിക്കുന്നത്. മന്ത്രിമാരെല്ലാം ലക്ഷക്കണക്കിന് കിലോമീറ്റർ ഓടിയ ഇന്നോവ കാറുകളാണ് ഉപയോഗിക്കുന്നത്. ധനമന്ത്രിക്ക് പോലും പുതിയ കാർ കിട്ടിയത് അടുത്ത കാലത്താണ്.. ധനമന്ത്രി സഞ്ചരിച്ച കാറിൻെറ ടയർ പൊട്ടിത്തെറിച്ച്  അപകടത്തിലായ സംഭവവും  ഉണ്ടായി.ഇപ്പോൾ ഇതാ കോടികൾ മുടക്കി ആഡംബര ബസെടുത്തു. സംസ്ഥാനത്ത് വികസന പ്രവർത്തനങ്ങൾക്കൊന്നും പണമില്ല.എന്നാൽ മുഖ്യ മന്ത്രിയുടെ വകുപ്പിൽ എന്തും ചെയ്യാൻ പണം നൽകും.മുഖ്യമന്ത്രിയുടെ സെക്രട്ടറി ചോദിച്ചാൽ പോലും കിട്ടുന്ന സാമ്പത്തിക സഹായം മന്ത്രിമാർ ചോദിച്ചാൽ കിട്ടില്ല എന്നതാണ് അവസ്ഥ.ബാലഗോപാലിൻ്റെ ഇത്തരം നീക്കങ്ങൾക്ക് മുഖ്യമന്ത്രിയുടെ പിന്തുണയുണ്ട്.  സി പി ഐ മന്ത്രിമാർക്കാണ് ഏറെ പ്രതിഷേധമുള്ളത്. ഇക്കാര്യം അവർ കാനം രാജേന്ദ്രനെയും മന്ത്രിമാർ അറിയിച്ചിട്ടുണ്ട്. താൻ മുഖ്യമന്ത്രിയുമായി സംസാരിക്കാമെന്നാണ് കാനം ഉറപ്പു നൽകിയത്.  ഘടകകക്ഷി മന്ത്രിമാരാണ് ഇക്കാര്യത്തിൽ ഏറ്റവുമധികം ബുദ്ധിമുട്ട് അനുഭവിക്കുന്നത്.

അവരുടെ വാക്കുകൾക്ക് സി പി എമ്മിൽ ഒരു പ്രാധാന്യവും ലഭിക്കുന്നില്ല. സി പി എം മന്ത്രിമാർ ആകട്ടെ മുഖ്യമന്ത്രിയെ  പോക്കറ്റിലാക്കി അവർക്ക് ആവശ്യമുള്ള ചിലതെല്ലാം   നേടികൊണ്ടു പോകും.സാമ്പത്തിക പ്രതിസന്ധി തൻ്റെ വീഴ്ചയല്ലെന്ന് വരുത്തി തീർക്കാനാണ് ബാലഗോപാൽ ശ്രമിക്കുന്നത്. എന്നാൽ ബാലഗോപാലിൻ്റെ വിശദീകരണം കേരളം അംഗീകരിക്കുന്നില്ല.  മുഖ്യമന്ത്രിയെ സംബന്ധിച്ചsത്തോളം ബാലഗോപാൽ ഒരു റിലീഫാണ്. തോമസ് ഐസക് മുഖ്യമന്ത്രിയെ അനുസരിച്ചിരുന്നില്ല. ഭരണത്തിലെ സീനിയോറിറ്റിയായിരുന്നു കാരണം.എന്നാൽ ബാലഗോപാൽ പുതുമുഖമാണ്. അദ്ദേഹം മുഖ്യമന്ത്രി പറയുന്നത് മാത്രമാണ് അനുസരിക്കുക. തോമസ് ഐസക് ഇതെല്ലാം കണ്ട് ചിരിക്കുകയാണ്. ബാലഗോപാലിനെ ധനകാര്യ മന്ത്രിയാക്കിയതു തന്നെ ഇങ്ങനെ നിശബ്ദനാവാൻ വേണ്ടിയാണ്. ഐസക്ക് ഒരിക്കലും പിണറായിയുടെ വാക്കുകൾ പൂർണമായി അനുസരിക്കുന്ന ഒരാളായിരുന്നില്ല. ഐസക്കിന് എല്ലാ കാര്യത്തിലും അദ്ദേഹത്തിൻ്റെതായ അഭിപ്രായമുണ്ടായിരുന്നു. ബാലഗോപാലിനും സ്വന്തമായി അഭിപ്രായിരുന്നെങ്കിലും അദ്ദേഹം പിണറായിക്ക് മുമ്പിൽ അനുസരണക്കേട് കാണിക്കാറില്ല. ഇതാണ് പിണറായിക്ക് താത്പര്യം.


ഏതായാലും സർക്കാർ  ധൂർത്തിൻ്റെ തമ്പുരാക്കൻമാരായപ്പോൾ ഉച്ചഭക്ഷണം മുടങ്ങിയത് പാവപ്പെട്ട വിദ്യാർത്ഥികൾക്കാണ്.പക്ഷേ മുഖ്യമന്ത്രിയുടെയും ധനമന്ത്രിയുടെയും വീട്ടിലെ കുട്ടികൾക്ക് ഭക്ഷണം മുടങ്ങിയില്ല. പ്രധാനമന്ത്രി ഇല്ലായിരുന്നെങ്കിൽ നമ്മുടെ കുട്ടികൾ  പട്ടിണിയാവുമായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഷഹനാസിന്റെ ഗ്ലാമർ കണ്ട് ആണുങ്ങൾക്ക് കുശുമ്പ്' ദേ ഒരു ഫ്രോഡ് മറ്റൊരു ഫ്രോഡിനെ വെളിപ്പിക്കുന്നു എന്ന്..!കലാപം..!!  (20 minutes ago)

പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയെച്ചൊല്ലി ഉയരുന്ന വിവാദങ്ങള്‍ക്കും വിഭാഗീയത ആരോപണങ്ങള്‍ക്കും കൃത്യമായ മറുപടിയുമായി വടകര എം.പി ഷാഫി പറമ്പില്‍  (26 minutes ago)

യുടൂബറുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ്  (30 minutes ago)

ബൈക്കില്‍ നിന്ന് തെറിച്ചു വീണ യുവാവ് കാറിനടിയില്‍പ്പെട്ട് മരിച്ചു  (1 hour ago)

ടൊവിനോയെക്കുറിച്ച് കേട്ടതൊന്നും ശരിയല്ലെന്ന് ആലപ്പി അഷ്‌റഫ്  (2 hours ago)

രാത്രികാല യാത്രകളിലെ സ്ത്രീ സുരക്ഷ: ഗവ. സൈബർപാർക്കും കേരള വനിതാ കമ്മീഷനും സംയുക്തമായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു  (3 hours ago)

യൂണിയൻ കോപ്പിന്റെ 'കുടുംബ വർഷം' റമദാൻ കാമ്പെയ്‌ൻ 3,000 ഉൽപ്പന്നങ്ങൾക്ക് 60% വരെ കിഴിവ്...  (3 hours ago)

സമഗ്രമായ ലിംഗനീതി ഉറപ്പാക്കാന്‍ സംസ്ഥാനത്ത് പുതിയ 'വനിതാ നയം 2026': സമ്പൂര്‍ണ സ്ത്രീപക്ഷ സംസ്ഥാനമാക്കി മാറ്റുക ലക്ഷ്യം  (3 hours ago)

പാശ്ചാത്യമാകാന്‍ കൊതിക്കുന്ന ഇന്ത്യ നിരാശപ്പെടുത്തുന്നു- മരീന അബ്രമോവിച്ച്  (3 hours ago)

മഞ്ജു വാര്യരുടെ കഴുത്തിലെ സ്റ്റിക്കറാണ് ചര്‍ച്ചാവിഷയം  (3 hours ago)

സംസ്ഥാന സർക്കാരിന്റെ കലാ പുരസ്‌ക്കാരങ്ങൾ സമർപ്പിച്ചു  (3 hours ago)

2025 സാമ്പത്തിക വർഷത്തിൽ 39.5% അറ്റാദായ വളർച്ച നേടി ബുർജീൽ ഹോൾഡിങ്സ്: വരുമാനം 9.8% വർദ്ധിച്ച് 5,501 മില്യൺ ദിർഹമായി (135.7 ബില്യൺ രൂപ); ഡോ. ഷംഷീർ വയലിൽ ചെയർമാനും സിഇഒയുമായ ബുർജീൽ ഹോൾഡിങ്സ് പ്രാദേശിക വ  (3 hours ago)

ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ കേരളം ലോകത്തിന് നല്‍കുന്ന മികച്ച സംഭാവന: മന്ത്രി വീണാ ജോര്‍ജ്: ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ ഫെബ്രുവരി 25ന് മുഖ്യമന്ത്രി നാടിന് സമ  (3 hours ago)

അഭിഭാഷകയിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല; രാഹുൽ മാങ്കൂട്ടത്തിൽ കേസ് അതിജീവിതയ്ക്കെതിരായ സൈബർ ആക്രമണത്തിൽ ദീപ ജോസഫിന് തിരിച്ചടി...  (4 hours ago)

നിങ്ങളൊരു വനിതാ അഭിഭാഷക അല്ലേ; സ്ത്രീയെന്ന പരിഗണന നല്‍കിയാണ് നടപടിയെടുക്കാത്തത്; പുരുഷനായിരുന്നെങ്കില്‍ അറസ്റ്റ് ചെയ്‌തേനെ': ദീപയ്ക്ക് കോടതിയുടെ രൂക്ഷ വിമര്‍ശനം  (4 hours ago)

Malayali Vartha Recommends