Widgets Magazine
01
Sep / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പുട്ടിനും അവഗണിച്ചു.. മോദിയും പുട്ടിനും ഒരുമിച്ചു സംസാരിച്ചു നടന്നുപോയപ്പോൾ അടുത്തുനിന്ന ഷരീഫ് നോക്കിനിൽക്കുകയായിരുന്നു..


ലോകത്തിന്റെ കണ്ണുകൾ മുഴുവൻ ചൈനയിലേക്ക്.. ഉച്ചകോടിയുടെ ഫോട്ടോസെഷന് തൊട്ടുമുൻപ് അസാധാരണമായ ചർച്ച..റഷ്യൻ പ്രസിഡന്റ് പുടിൻ, ചൈനീസ് പ്രസിഡന്റ് ഷി ജിൻ‌ പിംഗ് എന്നിവരോടൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി..


പാലക്കാട്ട് പ്രതിഷേധങ്ങള്‍ തുടരുവേ മറ്റൊരു നീക്കവുമായി കോണ്‍ഗ്രസും രംഗത്ത്..മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ എംഎം ഹസ്സന്‍ പിന്തുണച്ച് രംഗത്തെത്തി..ഷാഫി പറമ്പിലിനെ തടഞ്ഞാല്‍ കയ്യും കെട്ടി നോക്കിനില്‍ക്കില്ല..


എല്ലാം എല്ലാം അയ്യപ്പന്‍... ആഗോള അയ്യപ്പ സംഗമം ചരിത്ര സംഭവമാക്കാന്‍ ദേവസ്വം ബോര്‍ഡ്, ബിജെപിയുടെ എതിര്‍പ്പ് വകവയ്ക്കാതെ എന്‍എസ്എസും എസ്എന്‍ഡിപിയും; ശബരിമലയില്‍ സെപ്റ്റംബറില്‍ ആഗോള അയ്യപ്പ സംഗമം, 3000 പേരെ പങ്കെടുപ്പിക്കും


എല്ലാം എല്ലാം അയ്യപ്പന്‍... ആഗോള അയ്യപ്പ സംഗമം ചരിത്ര സംഭവമാക്കാന്‍ ദേവസ്വം ബോര്‍ഡ്, ബിജെപിയുടെ എതിര്‍പ്പ് വകവയ്ക്കാതെ എന്‍എസ്എസും എസ്എന്‍ഡിപിയും; ശബരിമലയില്‍ സെപ്റ്റംബറില്‍ ആഗോള അയ്യപ്പ സംഗമം, 3000 പേരെ പങ്കെടുപ്പിക്കും

ആശ്വസിക്കാം... സോളാര്‍ കേസില്‍ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയ പരാമര്‍ശങ്ങള്‍ നടത്തിയ ജസ്റ്റിസ്‌ സതീഷ്‌ചന്ദ്രനേയും മോഹനനേയും മാറ്റി

20 SEPTEMBER 2013 07:29 AM IST
മലയാളി വാര്‍ത്ത.

More Stories...

85 ലക്ഷം മുക്കി; മേയർ ആര്യ രാജേന്ദ്രനെതിരെ ​ഗുരുതര ആരോപണം

തോറ്റത് പകൽ വെളിച്ചത്തിൽ; ​ഗർഭം കലക്കാൻ പോയില്ല, ഡോ. പി.സരിനെ പരിഹസിച്ചവർക്ക് മറുപടിയുമായി ഡോ. സൗമ്യ സരിൻ.

പാലക്കാട്ട് പ്രതിഷേധങ്ങള്‍ തുടരുവേ മറ്റൊരു നീക്കവുമായി കോണ്‍ഗ്രസും രംഗത്ത്..മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ എംഎം ഹസ്സന്‍ പിന്തുണച്ച് രംഗത്തെത്തി..ഷാഫി പറമ്പിലിനെ തടഞ്ഞാല്‍ കയ്യും കെട്ടി നോക്കിനില്‍ക്കില്ല..

മംഗലാപുരത്ത് പഠിക്കാൻ പോയ യുവതി കോഴിക്കോട്! ആൺ സുഹൃത്തിന്റെ അപാർട്മെന്റിൽ മരിച്ച നിലയിൽ; ദുരൂഹത

കട്ടിലിൽ പഴകി ചീഞ്ഞളിഞ്ഞ് പുഴുവരിച്ച നിലയിൽ ആ അമ്മ; മകൻ മച്ചിൽ തൂങ്ങിയാടി... കല്ലമ്പലത്തെ മരണത്തിൽ ദുരൂഹത!

സോളാര്‍ കേസുകള്‍ പരിഗണിക്കുന്ന ജഡ്ജിമാര്‍ക്ക് മാറ്റം. ജസ്റ്റിസ്‌ സതീഷ്‌ ചന്ദ്രനേയും വി.കെ. മോഹനനേയുമാണ്‌ സോളാര്‍ കേസ്‌ പരിഗണിക്കുന്നതില്‍ നിന്നും മാറ്റിയത്‌. ജാമ്യാപേക്ഷകള്‍ ജസ്റ്റിസ് സതീഷ് ചന്ദ്രന്റെ ബഞ്ചില്‍ നിന്നും ക്രിമിനല്‍ കേസുകള്‍ ജസ്റ്റിസ് വി കെ മോഹനന്റെ ബഞ്ചില്‍ നിന്നും മാറ്റി. സോളാര്‍ കേസുമായി ബന്ധപ്പെട്ട് ഇരുവരും നടത്തിയ പരാമര്‍ശങ്ങള്‍ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിരുന്നു. അതേസമയം, സോളാര്‍ കേസ് പരിഗണിക്കുന്നതില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള എറണാകുളം അഡീഷണല്‍ സിജെഎം എന്‍ജി രാജുവിന്റെ അപേക്ഷ സിജെഎം കോടതി അംഗീകരിച്ചു.

അവധിക്കാലത്തിന് ശേഷം ജഡ്ജിമാരുടെ പരിഗണനാവിഷയങ്ങള്‍ മാറ്റുന്ന ചീഫ്ജസ്റ്റിസ് മഞ്ജുള ചെല്ലൂരിന്റെ നടപടിക്രമത്തിന്റെ ഭാഗമാണ് ഇപ്പോഴത്തെ തീരുമാനം. ജസ്റ്റിസ് സതീഷ് ചന്ദ്രനായിരുന്നു ഇതുവരെ ജാമ്യാപേക്ഷകളും മുന്‍കൂര്‍ ജാമ്യാപേക്ഷകളും പരിഗണിച്ചിരുന്നത്. ഇത് ജസ്റ്റിസ് തോമസ് പി ജോസഫിന്റെ ബെഞ്ചിലേക്ക് മാറ്റി. സോളാര്‍ കേസില്‍ പെട്ട ടെന്നി ജോപ്പന്റെയും ശാലു മേനോന്റെയും എ ഫിറോസിന്റെയും ജാമ്യാപേക്ഷയില്‍ വാദം കേട്ട് തീര്‍പ്പ് കല്‍പ്പിച്ചത് ജസ്റ്റിസ് സതീഷ് ചന്ദ്രനായിരുന്നു.

രശ്മി വധക്കേസില്‍ സോളാര്‍ തട്ടിപ്പ് കേസ് പ്രതി ബിജു രാധാകൃഷ്ണന്റെ ജാമ്യാപേക്ഷ വിധി പറയുന്നതിനായി അദ്ദേഹം മാറ്റിവെച്ചിരിക്കുകയായിരുന്നു. ഈ ജാമ്യാപേക്ഷകള്‍ പരിഗണിക്കുന്ന വേളയില്‍ അദ്ദേഹം നടത്തിയ നിരീക്ഷണങ്ങള്‍ സര്‍ക്കാരിനെ ഏറെ പ്രതിസന്ധിയിലാക്കിയിരുന്നു.

ക്രിമിനല്‍, പലവക കേസുകള്‍ ജസ്റ്റിസ് വി കെ മോഹനന്റെ ബെഞ്ചില്‍ നിന്ന് ജസ്റ്റിസ് ഹാറൂണല്‍ റഷീദിന്റെ ബെഞ്ചിലേക്ക് മാറ്റി. മുഖ്യമന്ത്രിയുടെ ബന്ധുവും പേഴ്‌സണല്‍ സ്റ്റാഫെന്നും പരിചയപ്പെടുത്തിയവര്‍ പണം തട്ടിയെന്ന വ്യവസായി എം കെ കുരുവിളയുടെ ഹര്‍ജിയും മുഖ്യമന്ത്രിയുടെ മുന്‍ഗണ്‍മാന്‍ സലിംരാജിനെതിരായ ഭൂമി തട്ടിപ്പ് കേസിലെ ഹര്‍ജിയും ജസ്റ്റിസ് വി കെ മോഹനന്‍ ആയിരുന്നു പരിഗണിച്ചിരുന്നത്. ഓണാവധിക്കു ശേഷം തിങ്കളാഴ്ച ഈ ഹര്‍ജികള്‍ ജസ്റ്റിസ് ഹാറൂണല്‍ റഷീദ് പരിഗണിക്കും.

സലിംരാജിന്റെ ഫോണ്‍വിളി രേഖകളും ഭൂമി ഇടപാട് രേഖകളും പിടിച്ചെടുക്കണമെന്ന ജസ്റ്റിസ് വി കെ മോഹനന്റെ ഉത്തരവിനെതിരെ അഡ്വക്കേറ്റ് ജനറല്‍ നേരിട്ട് ഹാജരായി ചീഫ്ജസ്റ്റിസിന്റെ ബെഞ്ചില്‍ നിന്ന് സ്റ്റേ വാങ്ങിയതും വിവാദമായിരുന്നു.

അതേസമയം സോളാര്‍ കേസ് പരിഗണിക്കുന്നതില്‍ നിന്ന് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എന്‍ വി രാജുവിനെ എറണാകുളം സിജെഎം നീക്കി. എന്‍ വി രാജുവിന്റെ അപേക്ഷ പ്രകാരമാണ് നടപടി. സരിതയുടെ മൊഴി രേഖപ്പെടുത്താത്തതിന് ഹൈക്കോടതി വിജിലന്‍സ് അന്വേഷണം നേരിടുകയാണ് നിലവിലെ എസിജെഎം എന്‍ വി രാജു. അദ്ദേഹത്തിനു പകരം എറണാകുളം അഡീഷണല്‍ സിജെഎം മനോജ് കേസുകള്‍ പരിഗണിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

85 ലക്ഷം മുക്കി; തിരുവനന്തപുരം കോർപ്പറേഷന് ഉള്ളിൽ സംഭവിക്കുന്നത്  (1 hour ago)

മോദിയും ഷെഹ്ബാസ് ഷെരീഫും  (1 hour ago)

ഡോ. പി.സരിനെ പരിഹസിച്ചവർക്ക് മറുപടിയുമായി ഡോ. സൗമ്യ സരിൻ.  (2 hours ago)

മോദി-ഷി ജിൻപിംഗ്-പുടിൻ ചർച്ച,  (2 hours ago)

Rahul-Mamkootathil പരാതികളെല്ലാം മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍  (2 hours ago)

ജിം ട്രെയ്നറായ ആൺസുഹൃത്തിന്റെ വീട്ടിൽ യുവതി ആത്മഹത്യ ചെയ്തു  (2 hours ago)

നിരവധി പേര്‍ക്ക് പരുക്ക്  (4 hours ago)

കല്ലമ്പലത്ത് അമ്മയും മകനും മരിച്ച നിലയിൽ  (4 hours ago)

പാരിസ്ഥിതിക ആഘാതം ഉണ്ടാക്കുന്ന പദ്ധതി അപ്രായോഗികമാണ്; വയനാട് തുരങ്കപാതയുടെ നിർമാണോദ്ഘാടനം ആഘോഷമാക്കുന്നവർ മുണ്ടക്കൈ ദുരന്തം മറന്നോ എന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ  (4 hours ago)

ഓണമല്ലേ, നിങ്ങൾ ആഘോഷിക്കാതെ ഞങ്ങൾക്ക് എന്ത് ആഘോഷം ; കെ എസ് ആര്‍ ടി സി ജീവനക്കാർക്ക് ശമ്പളം ഒന്നാം തീയതിക്ക് മുമ്പേ അക്കൗണ്ടില്‍ എത്തി; വാക്ക് പാലിച്ച് മന്ത്രി കെ ബി ഗണേഷ് കുമാര്‍  (4 hours ago)

അഫ്ഗാനിസ്ഥാനില്‍ ഭൂകമ്പം; മരണ സംഖ്യ 600 കടന്നു; നിരവധി പേര്‍ക്ക് ഗുരുതര പരിക്ക്  (4 hours ago)

ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ പാപ്പാന്‍ മരിച്ചു...  (4 hours ago)

പ്രേക്ഷകർ കാത്തിരുന്ന ആട് -3 ഫസ്റ്റ് അനൗൺസ്മെൻ്റ് എത്തി; മാർച്ച് പത്തൊമ്പതിന് റിലീസ് ; കൗതുകങ്ങൾ ഒളിപ്പിച്ചിരിക്കുന്നെന്ന് അണിയറ പ്രവർത്തകർ  (5 hours ago)

കത്തനാരായി ജയസൂര്യ; പ്രേക്ഷകരെ കിടിലം കൊള്ളിച്ച് കത്തനാർ എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്  (5 hours ago)

നിഫ്റ്റി 24,500ന് മുകളിലാണ് വ്യാപാരം  (5 hours ago)

Malayali Vartha Recommends