ലോകത്തിന്റെ കണ്ണുകൾ മുഴുവൻ ചൈനയിലേക്ക്.. ഉച്ചകോടിയുടെ ഫോട്ടോസെഷന് തൊട്ടുമുൻപ് അസാധാരണമായ ചർച്ച..റഷ്യൻ പ്രസിഡന്റ് പുടിൻ, ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിംഗ് എന്നിവരോടൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി..

ലോകം മുഴുവൻ ഉറ്റുനോക്കുന്നത് ചൈനയിലേക്ക് . കാരണം വമ്പൻ ശക്തികളായിട്ടുള്ള രാജ്യങ്ങളുടെ തലവന്മാർ അവിടെ എത്തിയിട്ടുണ്ട് .
ഷാങ്‌ഹായ് സഹകരണ ഉച്ചകോടിയുടെ ഫോട്ടോസെഷന് തൊട്ടുമുൻപ് അസാധാരണമായ ചർച്ച നടന്നു. റഷ്യൻ പ്രസിഡന്റ് പുടിൻ, ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിംഗ് എന്നിവരോടൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ച നടത്തുന്ന ദൃശ്യങ്ങളാണ ്ഇപ്പോൾ പുറത്തുവന്നത്. പുടിനോടൊപ്പമാണ് മോദി ഉച്ചകോടി വേദിയിലേക്ക് എത്തിയത്. ലോകത്തെ ശക്തികളായ മൂന്ന് രാഷ്ട്രങ്ങളുടെ നേതാക്കള്‍ ഒരുമിച്ചു നിന്നപ്പോള്‍ അത് ലോക മാധ്യമങ്ങളുടെ മുഴുവന്‍ ശ്രദ്ധ നേടുന്നതായി മാറി.
കഴിഞ്ഞദിവസം ഷാങ്ഹായ് സഹകരണ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിംഗും നടത്തിയ കൂടിക്കാഴ്ചയിൽ പരസ്പര വിശ്വാസത്തോടെ ഒന്നിച്ചുനിൽക്കാൻ ധാരണ. ശത്രുക്കളല്ലെന്നും പങ്കാളികളാണെന്നും ഇരുനേതാക്കളും വ്യക്തമാക്കിയിരുന്നു. റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിന്റെ പേരിൽ ഇരുരാജ്യങ്ങളിലെയും ഉത്പന്നങ്ങൾക്ക് അമേരിക്ക ചുമത്തിയ പിഴതീരുവയെ അവഗണിച്ച് സമ്പദ്ഘടനയെ വളർത്താനാണ് ഇരുരാജ്യങ്ങളുടെയും ശ്രമം.
അതിന് ഒന്നിച്ചുനിൽക്കേണ്ടതിന്റെ ആവശ്യകത ഇരു നേതാക്കളും ഉയർത്തിക്കാട്ടി. അഭിപ്രായവ്യത്യാസം തർക്കങ്ങളായി മാറരുതെന്നും ഇന്ത്യ-ചൈന ബന്ധം സുദീർഘമാവണമെന്നും അഭിപ്രായപ്പെട്ടു.ചൈനയിലെ ടിയാൻജിനിൽ നടക്കുന്ന ഉച്ചകോടിക്കിടെയുള്ള കൂടിക്കാഴ്ചയിൽ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ദേശീയ ഉപദേഷ്ടാവ് അജിത് ഡോവലും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും പങ്കെടുത്തു. ഇന്ത്യൻ സമയം രാവിലെ 9.30ന് തുടങ്ങിയ കൂടിക്കാഴ്ച നാല്പതു മിനിട്ടാണ് നിശ്ചയിച്ചതെങ്കിലും ഒരു മണിക്കൂർ തുടർന്നു.വ്യാപാര, നയതന്ത്ര ബന്ധങ്ങള്‍ വീണ്ടും സജീവമാക്കാന്‍ ഇരു നേതാക്കളും തമ്മില്‍ നടന്ന കൂടിക്കാഴ്ചയില്‍ ധാരണയായി.
7 വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് മോദിയുടെ ചൈന സന്ദര്‍ശനം. ചൈനയിലെ ടിയാന്‍ജിനില്‍ ഷാങ്ഹായ് സഹകരണ കൂട്ടായ്മയുടെ (എസ്‌സിഒ) ഉച്ചകോടിയില്‍ സംബന്ധിക്കാനാണ് മോദി എത്തിയത്. റഷ്യന്‍ പ്രസിഡന്റ് പുട്ടിനും പാക്കിസ്ഥാന്‍, ഇറാന്‍ എന്നിവയ്ക്കു പുറമെ ഉസ്‌ബെക്കിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍ തുടങ്ങിയ മധ്യേഷ്യന്‍ രാജ്യങ്ങളുടെ നേതാക്കളും സന്നിഹിതരായിരുന്നു.യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യ, ചൈന, റഷ്യ എന്നിവയ്ക്കുമേല്‍കടുത്ത നിലപാട് എടുക്കുന്നതിനിടെയാണ്, എസ്‌സിഒ ഉച്ചകോടി നടന്നതെന്നത് ശ്രദ്ധേയം.
മോദി-ഷി, പുട്ടിന്‍-മോദി, ഷി-പുട്ടിന്‍ കൂടിക്കാഴ്ചകള്‍ക്കും ഉച്ചകോടി വേദിയാകുന്നുവെന്നതും ഈ രാജ്യങ്ങളെല്ലാം വീണ്ടും പരസ്പരസഹകരണം ശക്തമാക്കുന്നതും അമേരിക്കയ്ക്കും ട്രംപിനും കടുത്ത ക്ഷീണമായിട്ടുണ്ട്.
https://www.facebook.com/Malayalivartha