Widgets Magazine
05
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..


സിപിഎം രൂപം കൊണ്ട ചരിത്രം രസാവഹമാണ്..വി എസിനെ വെട്ടിയൊതുക്കിയാണ് പിണറായി 2016 ൽ അധികാരത്തിലെത്തി..ഇപ്പോൾ സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു...

അത് ഞാൻ അല്ല,..പ്രതി പിടിയില്ലെന്ന് അമൃതാ ടി വി പറഞ്ഞപ്പോൾ എല്ലാംരും ഞെട്ടി..! രേഖാ ചിത്രമായി ഒത്തു നോക്കിയപ്പോൾ ഏകദേശം ശെരിയാണ് എന്ന് തോന്നിച്ചു..! പിന്നെ എല്ലാം ബ്രേക്കിംഗ് ന്യൂസ്..!ചില ക്രിമിനൽ കേസുകളുണ്ടെന്നും മോഷണ കേസിൽ ജയിലിൽ കിടന്നുവെന്നും ഷാജഹാൻ സമ്മതികയുന്നു പക്ഷെ ഓയൂരിലെ കേസിൽ ബന്ധമില്ല..!

29 NOVEMBER 2023 01:14 PM IST
മലയാളി വാര്‍ത്ത

ഓയൂരിലെ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ പ്രചരിക്കുന്നതെല്ലാം വ്യാജമോ? ചന്ദനതോപ്പിലെ ജി ഷാജഹാന് കേസുമായി ബന്ധമില്ലെന്ന് റിപ്പോർട്ട്. കുണ്ടറ സ്‌റ്റേഷനിലെത്തി ജിം ഷാജഹാൻ കാര്യങ്ങൾ വിശദീകരിച്ചിരുന്നു. അമൃതാ ടിവി ഷാജഹാന്റെ ചിത്രം സഹിതം പ്രതി അറസ്റ്റിലായെന്ന് വാർത്ത നൽകി. ഇന്ന് കേരള കൗമുദിയിലും സമാന വാർത്തയുണ്ട്. ഇതിന് പിന്നാലെയാണ് ജിം ഷാജഹാൻ മാധ്യമങ്ങളോട് കാര്യങ്ങൾ വിശദീകരിച്ചത്. തന്നെ പൊലീസ് വിട്ടയച്ചെന്നും ഷാജഹാൻ പറയുന്നു.

 

 

കുട്ടിയെ തട്ടിക്കൊണ്ടു പോയ രേഖാ ചിത്രം പൊലീസ് തയ്യാറാക്കിയിരുന്നു. ഈ രേഖാ ചിത്രത്തിന് ഷാജഹാനുമായി ഏറെ സാമ്യമുണ്ടായിരുന്നു. ഇതോടെയാണ് ചന്ദനത്തോപ്പിലെ വ്യക്തിയിലേക്ക് അന്വേഷണം എത്തിയത്. ഇതിനിടെയാണ് ഷാജഹാൻ മാധ്യമങ്ങൾക്ക് മുന്നിലെത്തിയത്. കുണ്ടറ പൊലീസ് സ്‌റ്റേഷന് മുന്നിൽ നിന്നാണ് വീഡിയോ. താൻ നേരിട്ട് പൊലീസ് സ്‌റ്റേഷനിലെത്തിയെന്നും രണ്ടു ദിവസമായി താൻ തന്റെ വീട്ടിൽ തന്നെയുണ്ടെന്നും ഷാജഹാൻ വിശദീകരിക്കുന്നു. പൊലീസിന് തന്നെ സംശയമില്ലെന്നും ഷാജഹാൻ പറയുന്നു.

 

 

ചില ക്രിമിനൽ കേസുകളുണ്ടെന്നും മോഷണ കേസിൽ ജയിലിൽ കിടന്നുവെന്നും ഷാജഹാൻ സമ്മതിക്കുന്നുണ്ട്. എന്നാൽ ഓയൂരിലെ കേസിൽ ബന്ധമില്ലെന്നാണ് വിശദീകരണം. തന്റെ ഫോൺ പൊലീസ് വാങ്ങി വച്ചിട്ടുണ്ടെന്നും ഷാജഹാൻ വെളിപ്പെടുത്തി. ഇന്നലെ രാത്രിയാണ് ഈ വീഡിയോ ചിത്രീകരിച്ചത്. ഇതോടെ ചന്ദനത്തോപ്പിലെ ക്വട്ടേഷൻ സംഘമാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്ന സംശയവും മാറുകയാണ്. ഇതോടെ പൊലീസിന് സംഭവത്തിൽ ഒരു വിവരവുമില്ലെന്ന് വ്യക്തമാകുകയാണ്. രേഖാ ചിത്രത്തിലെ ആളിനെ കണ്ടെത്തേണ്ട സാഹചര്യം ഇനിയും പൊലീസിന് മുമ്പിലുണ്ട്. അതിനിടെ സ്ത്രീയുടെ രേഖാ ചിത്രവും പുറത്തു വന്നിട്ടുണ്ട്. ഇതും കണ്ടത്തേണ്ട സാഹചര്യമുണ്ട്.

പ്രതികൾ സഞ്ചരിച്ച വാഹനവും കുഞ്ഞുമായി തങ്ങിയ വീടും ഇനിയും കണ്ടെത്താനായിട്ടില്ല. കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാനുള്ള നീക്കത്തിലാണ് പൊലീസ്. കൂടുതൽ പ്രതികളുടെ രേഖാചിത്രങ്ങൾ തയ്യാറാക്കുമെന്ന് പൊലീസ് അറിയിച്ചു.സംഭവത്തിൽ യുവതി ഉൾപ്പെടെ രണ്ടുപേർ നിരീക്ഷണത്തിലുണ്ടെന്നാണ് സൂചന. കുട്ടിയെ കൊല്ലം നഗരത്തിൽ എവിടെയെങ്കിലും ഉപേക്ഷിക്കാൻ സാദ്ധ്യതയുണ്ടെന്ന വിവരം പൊലീസിന് നേരത്തെ ലഭിച്ചിരുന്നതായും സൂചനയുണ്ടെന്നെല്ലാം വാർത്തകളുണ്ട്. ഇതൊന്നും പൊലീസ് സ്ഥിരീകരിക്കുന്നില്ല.

 

തട്ടിക്കൊണ്ടുപോയ സംഘത്തിലെ സ്ത്രീ 10 ലക്ഷം ആവശ്യപ്പെട്ട് നടത്തിയ ഫോൺ വിളിയിൽ ബോസിന്റെ നിർദ്ദേശപ്രകാരമാണ് എല്ലാമെന്ന് പറഞ്ഞിരുന്നു. ഈ ബോസിനെ അടക്കം പൊലീസിന് കണ്ടെത്തേണ്ടതുണ്ട്. തട്ടിക്കൊണ്ടുപോയ പ്രതികളുടെ സംഘത്തിൽ രണ്ട് സ്ത്രീകളുണ്ടായിരുന്നെന്ന് പൊലീസിന് സംശയം ഉണ്ട്. കുട്ടിയെ തട്ടിക്കൊണ്ടുപോയ സമയത്ത് മയക്കാൻ മരുന്ന് നൽകിയെന്നും സംശയമുണ്ട്.

കുട്ടി ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുകയാണ്. ഗവൺമെന്റ് വിക്ടോറിയ ആശുപത്രിയിൽ നിരീക്ഷണത്തിലാണ് കുട്ടിയുള്ളത്. കുഞ്ഞ് ആഘാതത്തിൽ നിന്ന് പൂർണമായും മാറാൻ സമയമെടുക്കും. കുട്ടിയോട് സാവധാനം വിവരങ്ങൾ ചോദിച്ചറിയാനാണ് പൊലീസിന്റെ ശ്രമം. കുഞ്ഞിന്റെ മാതാപിതാക്കളും സഹോദരനും ആശുപത്രിയിൽ ഒപ്പം ഉണ്ട്.

 

 

പ്രതികളെ പിടികൂടാൻ മൂന്നാം ദിവസവും അന്വേഷണം തുടരുകയാണ്. കൂടുതൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാകും അന്വേഷണം. കുട്ടിയുടെ വിശമായ മൊഴിയെടുത്ത ശേഷം മറ്റ് പ്രതികളുടേയും രേഖാ ചിത്രം തയ്യാറാക്കും. സംശയമുള്ള ആളുകളുടെ വീടുകൾ കേന്ദ്രീകരിച്ച് അന്വേഷണം തുടരുന്നുണ്ട്. തട്ടിക്കൊണ്ടുപോയ സംഘത്തിന്റെ ഉദ്ദേശ്യം , കുട്ടിയുമായുള്ള ബന്ധം തുടങ്ങിയവയും പരിശോധിക്കുന്നുണ്ട്. നഗര പരിധിയിൽ സംഘം സഞ്ചരിച്ച വാഹനവും തങ്ങിയ വീടും കണ്ടെത്താനും ശ്രമം തുടരുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേരിയ ഭൂരിപക്ഷത്തോടെയെങ്കിലും എൽ ഡി എഫ് മൂന്നാം ഊഴം ഉറപ്പിക്കുമെന്ന പ്രതീക്ഷയ്ക്കാണ് തിരിച്ചടിയുണ്ടായിരിക്കുന്നത്; അതിന്റെ കാരണങ്ങളെക്കുറിച്ച് മുൻവിധി കൂടാതെ പരിശോധിക്കും; ജനങ്ങളുടെ വിധിയെഴുത്തിനെ കമ്  (2 hours ago)

പത്തു വര്‍ഷത്തെ എല്‍ഡിഎഫിന്റെ ധിക്കാരം നിറഞ്ഞ ദുര്‍ഭരണത്തിനെതിരായ ജനവികാരമാണ് തിരഞ്ഞെടുപ്പുഫലം; യുഡിഎഫിന്റെ കൂട്ടായ പ്രവര്‍ത്തനവും, ഇന്ദിരാ ഗ്യാരണ്ടിയും തിരഞ്ഞെടുപ്പു വിജയത്തില്‍ മുഖ്യപങ്കുവഹിച്ചതായി  (2 hours ago)

യു ഡി എഫിന്റെ വിജയത്തിന് പിന്നിൽ ശക്തമായ സംഘടനാശേഷിയും ജനപക്ഷ പോരാട്ടങ്ങളുമുണ്ട്; സർക്കാരിന്റെ അഴിമതികൾക്കും ജനദ്രോഹ നയങ്ങൾക്കുമെതിരെയുള്ള ശക്തമായ പ്രതികരണമാണ് ഈ തിരഞ്ഞെടുപ്പിലുണ്ടായതെന്ന് കെ പി സി സി  (2 hours ago)

തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക്‌ സാധ്യത; വരും മണിക്കൂറുകളിൽ ജാഗ്രത!!!  (2 hours ago)

തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെച്ചു; ഗവര്‍ണര്‍ രാജി സ്വീകരിച്ചു; പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത് വരെ കാവല്‍ മുഖ്യമന്ത്രി; 3633 ദിവസങ്ങള്‍ക്ക് ശേഷം പടിയ  (2 hours ago)

അസമില്‍ മൂന്നാം തവണയും തുടര്‍ഭരണത്തിന് വിജയക്കൊടി വീശി എന്‍ഡിഎ  (10 hours ago)

കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്‌ലക്‌സ്  (10 hours ago)

ഇനി മുഖ്യമന്ത്രി ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ്  (10 hours ago)

മണലൂര്‍ നിയോജക മണ്ഡലത്തിലെ തപാല്‍ വോട്ട് റീ കൗണ്ടിങ് ആവശ്യപ്പെട്ട് യുഡിഎഫ്  (11 hours ago)

തമിഴകം പിടിക്കാന്‍ വിജയ് അടിത്തറ പാകിയത് ഇങ്ങനെ  (11 hours ago)

പേരാമ്പ്രയില്‍ ചരിത്ര നേട്ടവുമായി അഡ്വ. ഫാത്തിമ തഹ്‌ലിയ  (13 hours ago)

കേരളത്തിന് ഇനി പുതിയ മുഖ്യമന്ത്രി  (13 hours ago)

സന്തോഷം പങ്കിടാന്‍ വിജയ്‌യുടെ വസതിയിലേക്ക് ഓടിയെത്തി തൃഷ  (13 hours ago)

രമേശ് പിഷാരടിക്ക് ആശംസകളുമായി മലയാള സിനിമാ ലോകം  (14 hours ago)

മജീഷ്യനായി ആസിഫ് അലി; പ്രജേഷ് സെന്നിൻ്റെ ഹൗഡിനി ഫസ്റ്റ് ലുക്ക് പുറത്ത്!!!  (15 hours ago)

Malayali Vartha Recommends