Widgets Magazine
25
Nov / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫരീദാബാദിലെ അൽ-ഫലാഹ് സർവകലാശാലയ്ക്ക് സമീപമുള്ള ഒരു സംശയാസ്പദമായ ഭൂഗർഭ അറകൾ...ഏകദേശം 4,000-5,000 ചതുരശ്ര അടി വിസ്തീർണ്ണം..വലിയ ഭാഗങ്ങൾ ഭൂനിരപ്പിൽ നിന്ന് 7-8 അടി താഴെയാണ്..


ഗര്‍ഭം ധരിക്കാന്‍ ആവശ്യപ്പെട്ടത് രാഹുല്‍ മാങ്കൂട്ടത്തില്‍..? ശബരിമല സ്വർണക്കൊള്ള മറയ്ക്കാൻ വീണ്ടും ഗർഭക്കേസ് വിവാദമാക്കി..?


വീട്ടിലെത്തി മൊഴിയെടുക്കുന്നത്‌ അന്വേഷണത്തിന്റെ വിശ്വാസ്യത തകര്‍ക്കുന്ന നടപടി: നടന്‍ ജയറാമിന്റെ മൊഴിയെടുപ്പിനെച്ചൊല്ലി എസ്‌.ഐ.ടിയില്‍ കടുത്ത ഭിന്നത; വി.ഐ.പി. പരിഗണന നല്‍കാതെ ഔദ്യോഗികമായി വിളിച്ച് വരുത്തി മൊഴി എടുക്കണമെന്ന് ഒരു വിഭാഗത്തിന്റെ നിലപാട്‌...


സ്വര്‍ണക്കൊള്ളയില്‍ മുഖം രക്ഷിക്കാന്‍..പിണറായിയുടെ വിശ്വസ്തൻ ശബരിമലയിൽ..സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകനും അഴിമതി ആരോപണ വിധേയനുമാണ്..


ഗുരുതരമായിട്ടുള്ള പല കാര്യങ്ങളും SIT നടത്തി...ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്കൊപ്പം പത്മകുമാര്‍ വിദേശയാത്ര നടത്തിയോ ? കൂടിക്കാഴ്ചകളുടെയും വിവരങ്ങള്‍ എസ്.ഐ.ടി ശേഖരിച്ച് തുടങ്ങി...

അത് ഞാൻ അല്ല,..പ്രതി പിടിയില്ലെന്ന് അമൃതാ ടി വി പറഞ്ഞപ്പോൾ എല്ലാംരും ഞെട്ടി..! രേഖാ ചിത്രമായി ഒത്തു നോക്കിയപ്പോൾ ഏകദേശം ശെരിയാണ് എന്ന് തോന്നിച്ചു..! പിന്നെ എല്ലാം ബ്രേക്കിംഗ് ന്യൂസ്..!ചില ക്രിമിനൽ കേസുകളുണ്ടെന്നും മോഷണ കേസിൽ ജയിലിൽ കിടന്നുവെന്നും ഷാജഹാൻ സമ്മതികയുന്നു പക്ഷെ ഓയൂരിലെ കേസിൽ ബന്ധമില്ല..!

29 NOVEMBER 2023 01:14 PM IST
മലയാളി വാര്‍ത്ത

ഓയൂരിലെ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ പ്രചരിക്കുന്നതെല്ലാം വ്യാജമോ? ചന്ദനതോപ്പിലെ ജി ഷാജഹാന് കേസുമായി ബന്ധമില്ലെന്ന് റിപ്പോർട്ട്. കുണ്ടറ സ്‌റ്റേഷനിലെത്തി ജിം ഷാജഹാൻ കാര്യങ്ങൾ വിശദീകരിച്ചിരുന്നു. അമൃതാ ടിവി ഷാജഹാന്റെ ചിത്രം സഹിതം പ്രതി അറസ്റ്റിലായെന്ന് വാർത്ത നൽകി. ഇന്ന് കേരള കൗമുദിയിലും സമാന വാർത്തയുണ്ട്. ഇതിന് പിന്നാലെയാണ് ജിം ഷാജഹാൻ മാധ്യമങ്ങളോട് കാര്യങ്ങൾ വിശദീകരിച്ചത്. തന്നെ പൊലീസ് വിട്ടയച്ചെന്നും ഷാജഹാൻ പറയുന്നു.

 

 

കുട്ടിയെ തട്ടിക്കൊണ്ടു പോയ രേഖാ ചിത്രം പൊലീസ് തയ്യാറാക്കിയിരുന്നു. ഈ രേഖാ ചിത്രത്തിന് ഷാജഹാനുമായി ഏറെ സാമ്യമുണ്ടായിരുന്നു. ഇതോടെയാണ് ചന്ദനത്തോപ്പിലെ വ്യക്തിയിലേക്ക് അന്വേഷണം എത്തിയത്. ഇതിനിടെയാണ് ഷാജഹാൻ മാധ്യമങ്ങൾക്ക് മുന്നിലെത്തിയത്. കുണ്ടറ പൊലീസ് സ്‌റ്റേഷന് മുന്നിൽ നിന്നാണ് വീഡിയോ. താൻ നേരിട്ട് പൊലീസ് സ്‌റ്റേഷനിലെത്തിയെന്നും രണ്ടു ദിവസമായി താൻ തന്റെ വീട്ടിൽ തന്നെയുണ്ടെന്നും ഷാജഹാൻ വിശദീകരിക്കുന്നു. പൊലീസിന് തന്നെ സംശയമില്ലെന്നും ഷാജഹാൻ പറയുന്നു.

 

 

ചില ക്രിമിനൽ കേസുകളുണ്ടെന്നും മോഷണ കേസിൽ ജയിലിൽ കിടന്നുവെന്നും ഷാജഹാൻ സമ്മതിക്കുന്നുണ്ട്. എന്നാൽ ഓയൂരിലെ കേസിൽ ബന്ധമില്ലെന്നാണ് വിശദീകരണം. തന്റെ ഫോൺ പൊലീസ് വാങ്ങി വച്ചിട്ടുണ്ടെന്നും ഷാജഹാൻ വെളിപ്പെടുത്തി. ഇന്നലെ രാത്രിയാണ് ഈ വീഡിയോ ചിത്രീകരിച്ചത്. ഇതോടെ ചന്ദനത്തോപ്പിലെ ക്വട്ടേഷൻ സംഘമാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്ന സംശയവും മാറുകയാണ്. ഇതോടെ പൊലീസിന് സംഭവത്തിൽ ഒരു വിവരവുമില്ലെന്ന് വ്യക്തമാകുകയാണ്. രേഖാ ചിത്രത്തിലെ ആളിനെ കണ്ടെത്തേണ്ട സാഹചര്യം ഇനിയും പൊലീസിന് മുമ്പിലുണ്ട്. അതിനിടെ സ്ത്രീയുടെ രേഖാ ചിത്രവും പുറത്തു വന്നിട്ടുണ്ട്. ഇതും കണ്ടത്തേണ്ട സാഹചര്യമുണ്ട്.

പ്രതികൾ സഞ്ചരിച്ച വാഹനവും കുഞ്ഞുമായി തങ്ങിയ വീടും ഇനിയും കണ്ടെത്താനായിട്ടില്ല. കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാനുള്ള നീക്കത്തിലാണ് പൊലീസ്. കൂടുതൽ പ്രതികളുടെ രേഖാചിത്രങ്ങൾ തയ്യാറാക്കുമെന്ന് പൊലീസ് അറിയിച്ചു.സംഭവത്തിൽ യുവതി ഉൾപ്പെടെ രണ്ടുപേർ നിരീക്ഷണത്തിലുണ്ടെന്നാണ് സൂചന. കുട്ടിയെ കൊല്ലം നഗരത്തിൽ എവിടെയെങ്കിലും ഉപേക്ഷിക്കാൻ സാദ്ധ്യതയുണ്ടെന്ന വിവരം പൊലീസിന് നേരത്തെ ലഭിച്ചിരുന്നതായും സൂചനയുണ്ടെന്നെല്ലാം വാർത്തകളുണ്ട്. ഇതൊന്നും പൊലീസ് സ്ഥിരീകരിക്കുന്നില്ല.

 

തട്ടിക്കൊണ്ടുപോയ സംഘത്തിലെ സ്ത്രീ 10 ലക്ഷം ആവശ്യപ്പെട്ട് നടത്തിയ ഫോൺ വിളിയിൽ ബോസിന്റെ നിർദ്ദേശപ്രകാരമാണ് എല്ലാമെന്ന് പറഞ്ഞിരുന്നു. ഈ ബോസിനെ അടക്കം പൊലീസിന് കണ്ടെത്തേണ്ടതുണ്ട്. തട്ടിക്കൊണ്ടുപോയ പ്രതികളുടെ സംഘത്തിൽ രണ്ട് സ്ത്രീകളുണ്ടായിരുന്നെന്ന് പൊലീസിന് സംശയം ഉണ്ട്. കുട്ടിയെ തട്ടിക്കൊണ്ടുപോയ സമയത്ത് മയക്കാൻ മരുന്ന് നൽകിയെന്നും സംശയമുണ്ട്.

കുട്ടി ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുകയാണ്. ഗവൺമെന്റ് വിക്ടോറിയ ആശുപത്രിയിൽ നിരീക്ഷണത്തിലാണ് കുട്ടിയുള്ളത്. കുഞ്ഞ് ആഘാതത്തിൽ നിന്ന് പൂർണമായും മാറാൻ സമയമെടുക്കും. കുട്ടിയോട് സാവധാനം വിവരങ്ങൾ ചോദിച്ചറിയാനാണ് പൊലീസിന്റെ ശ്രമം. കുഞ്ഞിന്റെ മാതാപിതാക്കളും സഹോദരനും ആശുപത്രിയിൽ ഒപ്പം ഉണ്ട്.

 

 

പ്രതികളെ പിടികൂടാൻ മൂന്നാം ദിവസവും അന്വേഷണം തുടരുകയാണ്. കൂടുതൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാകും അന്വേഷണം. കുട്ടിയുടെ വിശമായ മൊഴിയെടുത്ത ശേഷം മറ്റ് പ്രതികളുടേയും രേഖാ ചിത്രം തയ്യാറാക്കും. സംശയമുള്ള ആളുകളുടെ വീടുകൾ കേന്ദ്രീകരിച്ച് അന്വേഷണം തുടരുന്നുണ്ട്. തട്ടിക്കൊണ്ടുപോയ സംഘത്തിന്റെ ഉദ്ദേശ്യം , കുട്ടിയുമായുള്ള ബന്ധം തുടങ്ങിയവയും പരിശോധിക്കുന്നുണ്ട്. നഗര പരിധിയിൽ സംഘം സഞ്ചരിച്ച വാഹനവും തങ്ങിയ വീടും കണ്ടെത്താനും ശ്രമം തുടരുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ  (3 minutes ago)

Al Falah University കട്ടിയുള്ള മതിലുള്ള ഭൂഗർഭ അറകൾ  (5 minutes ago)

. ഓഹരി വിപണിയിൽ നേട്ടം....  (21 minutes ago)

ദമ്പതികൾ തമ്മിലുള്ള ഐക്യവും സ്നേഹവും വർദ്ധിക്കും. അനുകൂലമായ ഒരു ദിനം  (58 minutes ago)

പൂർണത്രയീശ ക്ഷേത്രത്തിൽ ഭക്തജനത്തിരക്ക്  (1 hour ago)

അനുജനെ ​ജ്യേഷ്ഠൻ കുത്തിക്കൊലപ്പെടുത്തി  (1 hour ago)

മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റും മുൻ ദേവസ്വം കമ്മിഷണറുമായ എൻ.വാസുവിന്റെ റിമാൻഡ്  (2 hours ago)

വെള്ളക്കുപ്പികളിൽ മൂത്രം മൗലവിയെ സംശയം  (2 hours ago)

ഇന്നും നാളെയും ട്രെയിൻ ​ഗതാ​ഗതത്തിൽ നിയന്ത്രണം  (2 hours ago)

പതിനെട്ടാംപടി കയറാനും ദർശനത്തിനുമായി ശരംകുത്തി വരെ നീണ്ട നിര... സ്പോട്ട് ബുക്കിങ് 5000 മാത്രമായി  (2 hours ago)

ധ്വജാരോഹണം ഇന്ന് അതിജാഗ്രതാ നിർദേശം  (2 hours ago)

ബസ് പിന്നോട്ടെടുക്കാൻ ശ്രമിക്കുന്നതിനിടെ...താഴ്ചയിലേക്ക് മറിഞ്ഞ് അപകടം  (2 hours ago)

ബാലനെ ഐഎസിൽ ചേർക്കാൻ ശ്രമം  (3 hours ago)

ആഡംബര കാറു വേണമെന്നായി... സാമ്പത്തിക സ്ഥിതി ഇല്ലെന്ന്  (3 hours ago)

തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ കെഎസ്ആർടിസി ബസ് കയറി  (3 hours ago)

Malayali Vartha Recommends