Widgets Magazine
13
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരം കോർപറേഷനിൽ ഇഞ്ചോടിഞ്ച് പോരാട്ടം... ഇടത് കോട്ടയായ മുട്ടട ഡിവിഷനിൽ കോൺഗ്രസ് സ്ഥാനാർത്ഥി വൈഷ്‌ണ സുരേഷ് വിജയിച്ചു


തദ്ദേശ തിരഞ്ഞെടുപ്പ്... വോട്ടെണ്ണല്‍ രാവിലെ എട്ട് മണിയോടെ ആരംഭിച്ചു, തിരുവനന്തപുരത്ത് ആദ്യ ലീഡ് എൽഡിഎഫിന്, സംസ്ഥാനത്തെ 14 ജില്ലകളിലെ 244 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണുന്നത്, ആദ്യം എണ്ണുന്നത് പോസ്റ്റൽ ബാലറ്റുകൾ


മുപ്പതാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തിരുവനന്തപുരത്ത് തുടക്കമായി... മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു, എട്ടുനാൾ 16 തിയേറ്ററുകളിലായി 82 രാജ്യങ്ങളിൽ നിന്നുള്ള 206 ചലച്ചിത്രങ്ങൾ പ്രദർശിപ്പിക്കും


പ്രതീക്ഷയോടെ മുന്നണികൾ.. വോട്ടെണ്ണൽ ഇന്ന്... സംസ്ഥാനത്തെ 244 കേന്ദ്രങ്ങളില്‍ രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. ആദ്യ ഫല സൂചനകള്‍ രാവിലെ 8.30 ഓടെ ലഭ്യമാകും


ലൈംഗികാരോപണ വിധേയനായ രാഹുല്‍ കൊച്ചിയിലെത്തി അഭിഭാഷകനെ കണ്ടു: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗകേസ് ക്രൈംബ്രാഞ്ചിന് കൈമാറി: കേസ് അന്വേഷിക്കുക എസ്പി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം...

ദുരൂഹത നിറച്ച ചെരുപ്പുകളുടെ ദൃശ്യങ്ങൾ:- നായ്ക്കളെ കാവലിന് നിർത്തി പത്മകുമാറും, കുടുംബവും മറയ്ക്കുന്നത് എന്ത്..?

07 DECEMBER 2023 05:22 PM IST
മലയാളി വാര്‍ത്ത

കോടികളുടെ സ്വത്തിന്റെ അവകാശികൾക്ക് പത്ത് ലക്ഷം രൂപയ്ക്ക് വേണ്ടി, കുട്ടികളെ കടത്തി വിലപേശേണ്ട ഗതികേട് വന്നുവെന്ന്, പോലീസിനോട് പറയുമ്പോൾ അതിൽ എത്രമാത്രം സത്യം ഉണ്ടെന്ന് സാധാരണക്കാരായ ജനങ്ങൾക്ക് മനസിലാക്കാൻ കഴിയും. നാടൊട്ടുക്കും പോലീസിനെ ഓടിച്ച് റാംജി റാവു സ്പീക്കിങ് കളിച്ച ബോസും, സംഘവും പലതും ഒളിക്കുന്നുണ്ട് എന്നത് വലിയൊരു സത്യമാണ്. പത്ത് ലക്ഷം രൂപയ്ക്കായി ആറ്‌ വയസുകാരിയെ തട്ടിക്കൊണ്ട് പോവുകയായിരുന്നുവെന്ന് പത്മകുമാർ ആവർത്തിക്കുമ്പോഴും, തങ്ങൾക്കറിയാവുന്ന പത്മകുമാറിന് അതിന്റെ ആവശ്യം ഇല്ലെന്നാണ് നാട്ടുകാർ പറയുന്നത്.

ഫാമിലെ പകുതി മരങ്ങൾ മുറിച്ച് വിറ്റാൽ തന്നെ കിട്ടും, പത്ത് ലക്ഷം രൂപയെന്നാണ് അവർ പറയുന്നത്. ചടയമംഗലം കുഞ്ഞയ്യപ്പ ക്ഷേത്രപരിസരം, തിരുവനന്തപുരം ജില്ലയിലെ പള്ളിക്കലിനടുത്ത് മൂതല എന്നിവിടങ്ങളിൽ കാറുമായി സഞ്ചരിച്ച് മാസങ്ങളെടുത്ത് കുട്ടികളുടെ വീട്, പരിസരം, വീടുകളിലെ ക്യാമറ വിവരങ്ങള്‍, റോഡുകളുടെ വിവരം, രക്ഷിതാക്കളുടെ സാമ്പത്തിക ചുറ്റുപാട് എന്നിവയെപ്പറ്റിയെല്ലാം വിശദമായി പഠനത്തിന് വിധേയമാക്കിരുന്നു. ഇത്രയും കുബുദ്ധി പ്രയോഗിച്ച പ്രതികൾ ഒരിക്കലും പിടിക്കപ്പെടില്ലെന്ന് കരുതി എന്ന് പറയുമ്പോൾ, തങ്ങൾ നിഷ്കളങ്കരാണെന്ന്, മനഃപൂർവം വരുത്തി തീർക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമാണോ എന്ന് ചിന്തിക്കേണ്ടി വരും.

കസ്റ്റഡിയിൽ എടുത്ത പ്രതികളുടെ മൊബൈൽ ഫോണുകൾക്കൊപ്പം, നാലാമതൊരു ഫോൺ കൂടെ പോലീസ് പരിശോധനയ്ക്ക് വിധേയമാക്കിട്ടുണ്ട്. എങ്കിൽ അത് ആരുടെ ഫോൺ..? എങ്ങനെ ഇത്രത്തോളം കടബാധ്യതകൾ ഉണ്ടായി..? ഇതെല്ലം തെളിയേണ്ട കാര്യങ്ങൾ തന്നെയാണ്. ഇപ്പോഴിതാ നിരവധി ചോദ്യങ്ങൾക്ക് പിന്നാലെ ദുരൂഹത കൂട്ടുകയാണ് പത്മകുമാറിന്റെ ഫാം ഹൗസിനു പുറകിലെ ചെരുപ്പുകളുടെ കൂമ്പാരം. അതും ആറും, എട്ടും വയസിനു പ്രായമുള്ള പെൺകുട്ടികളുടെ മാത്രം ചെരുപ്പുകൾ.

 

ഇതെങ്ങനെ ഇവിടെ എത്തി..? ഈ ഫാം ഹൗസിലേയ്ക്ക് പ്രവേശിക്കാൻ മൂന്ന് വഴികളാണ് ഉള്ളത്. കൊടുംകാടുപോലെ വ്യാപിച്ചുകിടക്കുന്ന പ്രദേശത്ത് ഒരാളെ കൊന്നാൽ പോലും പുറത്ത് ഒരാളും അറിയില്ലെന്നതാണ് സത്യം. ചിറക്കരയിലെ പോളച്ചിറ തെങ്ങുവിളയിലെ ഫാം ഹൗസിലേയ്ക്ക് ഇപ്പോൾ ഇലന്തൂർ നരബലി വീട് കാണാനെത്തിയ ആളുകളെപ്പോലെ ഒഴുക്കാണ്.

ഇവിടേയ്ക്ക് വീഡിയോ ചിത്രീകരിക്കാൻ എത്തിയ ഒരു യൂട്യൂബ് ചാനലിലൂടെയാണ് ദുരൂഹത നിറച്ച ചെരുപ്പുകളുടെ ദൃശ്യങ്ങൾ പുറത്ത് വന്നത്. കേരളക്കരയെ ഞെട്ടിച്ച തട്ടിക്കൊണ്ട് പോകൽ പ്രതികളുടെ സങ്കേതം, ആയതുകൊണ്ട് തന്നെ മണ്ണിൽ പുതഞ്ഞ നിലയിൽ കൂട്ടിയിട്ട ഈ ചെരുപ്പുകൾ ദുരൂഹത വർധിപ്പിക്കുന്നതാണെന്ന്, ഇവർ സംശയം പങ്കിടുന്നു. സ്കൂളുകളിൽ പോകുന്ന കുട്ടികളുടെ ചെരുപ്പിനു സമാനമാണെന്നും, ആറ് മുതൽ എട്ടു വയസ്സുള്ള കുട്ടികളുടെ ചെരുപ്പുകളാണ് ഇതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. ഫാം ഹൗസിലെ മതിൽക്കെട്ടിന്‌ പുറത്താണ് ചെരുപ്പ് കണ്ടെത്തിയത്.

ഇതിനു സമീപമാണ് നായ്ക്കളെ കെട്ടിയിട്ടിരിക്കുന്നത്. മതിലിനു പുറകിലും കൊടും കാട് തന്നെയാണ്. ഇഴജന്തുക്കളുടെ ശല്യം ഉള്ളതുകൊണ്ട് തന്നെ ഇവിടേയ്ക്ക് ഒരു മനുഷ്യരും എത്താറില്ല. പോലീസ് ഫാം ഹൗസ് പൂട്ടിയതിനെ തുടർന്നാണ് വിഡിയോ ചിത്രീകരിക്കാൻ പുറക് വശത്തൂടെ ഇവർ എത്തിയത്. പിന്നാലെ യാദൃശ്ചികമായി നിറയെ ചെരുപ്പുകൾ കാണുകയായിരുന്നു. പത്മകുമാറിന്റെ കാടുപിടിച്ച ഏക്കർ കണക്കിനുള്ള ഫാം ഹൗസിൽ എവിടെ വേണമെങ്കിലും ഉപേക്ഷിക്കാമായിരുന്ന ചെരുപ്പുകൾ എന്തുകൊണ്ട് കോംബൗണ്ടിന് പുറത്ത് ഉപേഷിച്ചതെന്ന് ഇവർ സംശയം ഉന്നയിക്കുന്നു.

 

വേസ്റ്റ് വാരി ഇട്ടിരിക്കുന്നതുപോലെയാണ് ചെരിപ്പുകൾ കൂട്ടിയിട്ടിരിക്കുന്നത്. പത്മകുമാറിന്റെ വീട്ടിലേതാണെന്ന് പറയാൻ, ഇവിടെ കുട്ടികളില്ല. പെൺകുട്ടികളുടെ ചെരുപ്പ് മാത്രമാണ് കാണാൻ കഴിയുന്നതും. വലിയ ആളുകളുടെ ചെരുപ്പും ഇക്കൂട്ടത്തിൽ ഇല്ല. ഇവിടേയ്ക്ക് ഒരു പക്ഷെ പോലീസ് അന്വേഷണം എത്തിയിട്ടുണ്ടാകില്ല എന്നും, കേരളാ പോലീസ് ഇത് അന്വേഷിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നുണ്ട്. പത്മകുമാറിനെ നുണ പരിശോധനയ്ക്ക് വിധേയമാക്കിയാൽ പലതും പുറത്തുവരും എന്നാണ് ഇവർ പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തദ്ദേശതിരഞ്ഞെടുപ്പില്‍ പ്രതികരണവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍  (26 minutes ago)

എല്‍ഡിഎഫിനെതിരെ പരിഹാസ പോസ്റ്റുമായി അഖില്‍ മാരാര്‍  (38 minutes ago)

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കെ എസ് ശബരീനാഥിന് മിന്നും വിജയം  (43 minutes ago)

എല്‍ഡിഎഫിന്റെ കള്ള പ്രചാരണങ്ങള്‍ ജനം പാടെ തള്ളിക്കളഞ്ഞുവെന്ന് സണ്ണി ജോസഫ്  (57 minutes ago)

എല്‍ഡിഎഫിന്റെ ദുര്‍ഭരണത്തിന് ജനങ്ങളുടെ മറുപടിയെന്ന് രമേശ് ചെന്നിത്തല  (1 hour ago)

ഗ്യാങ് റേപ്പിൽ പൾസർ സുനിക്ക് ശിക്ഷ കുറഞ്ഞതെങ്ങനെ? ഒരാൾ അറിയാതെ ദിലിപ് ഊരി പോകില്ല... ചുരുളഴിയുന്ന കള്ളകളി!  (2 hours ago)

ആഗോള, ആഭ്യന്തര വിപണികൾ ഡിമാൻഡ് കുതിച്ചുയർന്നതോടെ വെള്ളി വില  (2 hours ago)

കുവൈത്തിൽ നിര്യാതനായി...  (2 hours ago)

അമൃതയെ പരാജയപ്പെടുത്തി ആര്‍. ശ്രീലേഖ വിജയിച്ചു, കവടിയാറില്‍ യുഡിഎഫ് സ്ഥാനാർത്ഥി കെ.എസ്. ശബരീനാഥനും വിജയിച്ചു  (3 hours ago)

എൻഡിഎ എൻഎ തസ്തികകളിലേക്കുള്ള നി  (3 hours ago)

മേയര്‍ സ്ഥാനാര്‍ത്ഥിയുടെ തോല്‍വി...    (3 hours ago)

ആര്യയുടെ കൊണവതികാരം തലസ്ഥാനത്ത് NDA ജയിച്ച് കയറി LDF തറതൊട്ടില്ല...! AKG സെന്ററിൽ കൂട്ട നിലവിളി  (3 hours ago)

സംസ്ഥാനത്തെ കോർപ്പറേഷനുകളിൽ യുഡിഎഫ് മുന്നേറ്റം...  (4 hours ago)

പൊട്ടിക്കരഞ്ഞ് വൈഷ്ണയുടെ 'അമ്മ..രാഹുൽ പറഞ്ഞ COUNTDOWN-ൽ കത്തി സിപിഎം..! ഷാഫിയുടെ പെങ്ങൾ..! ഉഫ്...!  (4 hours ago)

എൽഡിഎഫിന്റെ സ്റ്റാർ സ്ഥാനാർഥിയും മുൻ ആരോ​ഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ഐപി ബിനുവാണ് പരാജയപ്പെട്ടത്  (4 hours ago)

Malayali Vartha Recommends