Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരള നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം അവസാനിക്കാൻ ഇനി മണിക്കൂറുകൾ.. 48 മണിക്കൂർ നീണ്ടുനിൽക്കുന്ന നിശബ്ദ പ്രചാരണ കാലയളവ്..


രണ്ട് മുഖ്യമന്ത്രിമാര്‍ തമ്മിലുള്ള അശ്ലീലച്ചുവയുള്ള വാക്‌പോരിലേക്ക്.. രേവന്ത് റെഡ്ഡിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ..ഡാഷ് മോനേ രേവന്തേ മറുപടി വരുന്നുണ്ട്..


മൊജ്തബ ഖമേനി അബോധാവസ്ഥയിലെന്ന് സ്ഥിരീകരിച്ചു..മരുന്നുകളോട് പ്രതികരിക്കുന്നില്ല,നില അതീവഗുരുതരം..നിയന്ത്രണം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ്..


സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരും..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത..ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്..


സി.പി.ഐ ലോക്കല്‍ കമ്മിറ്റി ഓഫീസിനുള്ളില്‍ കര്‍ഷകന്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.. ഉപജീവനമാര്‍ഗ്ഗം നശിപ്പിച്ചുവെന്നും നിരന്തരം വേട്ടയാടുന്നുവെന്നും ആരോപിച്ച് വീഡിയോ..

ദുരൂഹത നിറച്ച ചെരുപ്പുകളുടെ ദൃശ്യങ്ങൾ:- നായ്ക്കളെ കാവലിന് നിർത്തി പത്മകുമാറും, കുടുംബവും മറയ്ക്കുന്നത് എന്ത്..?

07 DECEMBER 2023 05:22 PM IST
മലയാളി വാര്‍ത്ത

കോടികളുടെ സ്വത്തിന്റെ അവകാശികൾക്ക് പത്ത് ലക്ഷം രൂപയ്ക്ക് വേണ്ടി, കുട്ടികളെ കടത്തി വിലപേശേണ്ട ഗതികേട് വന്നുവെന്ന്, പോലീസിനോട് പറയുമ്പോൾ അതിൽ എത്രമാത്രം സത്യം ഉണ്ടെന്ന് സാധാരണക്കാരായ ജനങ്ങൾക്ക് മനസിലാക്കാൻ കഴിയും. നാടൊട്ടുക്കും പോലീസിനെ ഓടിച്ച് റാംജി റാവു സ്പീക്കിങ് കളിച്ച ബോസും, സംഘവും പലതും ഒളിക്കുന്നുണ്ട് എന്നത് വലിയൊരു സത്യമാണ്. പത്ത് ലക്ഷം രൂപയ്ക്കായി ആറ്‌ വയസുകാരിയെ തട്ടിക്കൊണ്ട് പോവുകയായിരുന്നുവെന്ന് പത്മകുമാർ ആവർത്തിക്കുമ്പോഴും, തങ്ങൾക്കറിയാവുന്ന പത്മകുമാറിന് അതിന്റെ ആവശ്യം ഇല്ലെന്നാണ് നാട്ടുകാർ പറയുന്നത്.

ഫാമിലെ പകുതി മരങ്ങൾ മുറിച്ച് വിറ്റാൽ തന്നെ കിട്ടും, പത്ത് ലക്ഷം രൂപയെന്നാണ് അവർ പറയുന്നത്. ചടയമംഗലം കുഞ്ഞയ്യപ്പ ക്ഷേത്രപരിസരം, തിരുവനന്തപുരം ജില്ലയിലെ പള്ളിക്കലിനടുത്ത് മൂതല എന്നിവിടങ്ങളിൽ കാറുമായി സഞ്ചരിച്ച് മാസങ്ങളെടുത്ത് കുട്ടികളുടെ വീട്, പരിസരം, വീടുകളിലെ ക്യാമറ വിവരങ്ങള്‍, റോഡുകളുടെ വിവരം, രക്ഷിതാക്കളുടെ സാമ്പത്തിക ചുറ്റുപാട് എന്നിവയെപ്പറ്റിയെല്ലാം വിശദമായി പഠനത്തിന് വിധേയമാക്കിരുന്നു. ഇത്രയും കുബുദ്ധി പ്രയോഗിച്ച പ്രതികൾ ഒരിക്കലും പിടിക്കപ്പെടില്ലെന്ന് കരുതി എന്ന് പറയുമ്പോൾ, തങ്ങൾ നിഷ്കളങ്കരാണെന്ന്, മനഃപൂർവം വരുത്തി തീർക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമാണോ എന്ന് ചിന്തിക്കേണ്ടി വരും.

കസ്റ്റഡിയിൽ എടുത്ത പ്രതികളുടെ മൊബൈൽ ഫോണുകൾക്കൊപ്പം, നാലാമതൊരു ഫോൺ കൂടെ പോലീസ് പരിശോധനയ്ക്ക് വിധേയമാക്കിട്ടുണ്ട്. എങ്കിൽ അത് ആരുടെ ഫോൺ..? എങ്ങനെ ഇത്രത്തോളം കടബാധ്യതകൾ ഉണ്ടായി..? ഇതെല്ലം തെളിയേണ്ട കാര്യങ്ങൾ തന്നെയാണ്. ഇപ്പോഴിതാ നിരവധി ചോദ്യങ്ങൾക്ക് പിന്നാലെ ദുരൂഹത കൂട്ടുകയാണ് പത്മകുമാറിന്റെ ഫാം ഹൗസിനു പുറകിലെ ചെരുപ്പുകളുടെ കൂമ്പാരം. അതും ആറും, എട്ടും വയസിനു പ്രായമുള്ള പെൺകുട്ടികളുടെ മാത്രം ചെരുപ്പുകൾ.

 

ഇതെങ്ങനെ ഇവിടെ എത്തി..? ഈ ഫാം ഹൗസിലേയ്ക്ക് പ്രവേശിക്കാൻ മൂന്ന് വഴികളാണ് ഉള്ളത്. കൊടുംകാടുപോലെ വ്യാപിച്ചുകിടക്കുന്ന പ്രദേശത്ത് ഒരാളെ കൊന്നാൽ പോലും പുറത്ത് ഒരാളും അറിയില്ലെന്നതാണ് സത്യം. ചിറക്കരയിലെ പോളച്ചിറ തെങ്ങുവിളയിലെ ഫാം ഹൗസിലേയ്ക്ക് ഇപ്പോൾ ഇലന്തൂർ നരബലി വീട് കാണാനെത്തിയ ആളുകളെപ്പോലെ ഒഴുക്കാണ്.

ഇവിടേയ്ക്ക് വീഡിയോ ചിത്രീകരിക്കാൻ എത്തിയ ഒരു യൂട്യൂബ് ചാനലിലൂടെയാണ് ദുരൂഹത നിറച്ച ചെരുപ്പുകളുടെ ദൃശ്യങ്ങൾ പുറത്ത് വന്നത്. കേരളക്കരയെ ഞെട്ടിച്ച തട്ടിക്കൊണ്ട് പോകൽ പ്രതികളുടെ സങ്കേതം, ആയതുകൊണ്ട് തന്നെ മണ്ണിൽ പുതഞ്ഞ നിലയിൽ കൂട്ടിയിട്ട ഈ ചെരുപ്പുകൾ ദുരൂഹത വർധിപ്പിക്കുന്നതാണെന്ന്, ഇവർ സംശയം പങ്കിടുന്നു. സ്കൂളുകളിൽ പോകുന്ന കുട്ടികളുടെ ചെരുപ്പിനു സമാനമാണെന്നും, ആറ് മുതൽ എട്ടു വയസ്സുള്ള കുട്ടികളുടെ ചെരുപ്പുകളാണ് ഇതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. ഫാം ഹൗസിലെ മതിൽക്കെട്ടിന്‌ പുറത്താണ് ചെരുപ്പ് കണ്ടെത്തിയത്.

ഇതിനു സമീപമാണ് നായ്ക്കളെ കെട്ടിയിട്ടിരിക്കുന്നത്. മതിലിനു പുറകിലും കൊടും കാട് തന്നെയാണ്. ഇഴജന്തുക്കളുടെ ശല്യം ഉള്ളതുകൊണ്ട് തന്നെ ഇവിടേയ്ക്ക് ഒരു മനുഷ്യരും എത്താറില്ല. പോലീസ് ഫാം ഹൗസ് പൂട്ടിയതിനെ തുടർന്നാണ് വിഡിയോ ചിത്രീകരിക്കാൻ പുറക് വശത്തൂടെ ഇവർ എത്തിയത്. പിന്നാലെ യാദൃശ്ചികമായി നിറയെ ചെരുപ്പുകൾ കാണുകയായിരുന്നു. പത്മകുമാറിന്റെ കാടുപിടിച്ച ഏക്കർ കണക്കിനുള്ള ഫാം ഹൗസിൽ എവിടെ വേണമെങ്കിലും ഉപേക്ഷിക്കാമായിരുന്ന ചെരുപ്പുകൾ എന്തുകൊണ്ട് കോംബൗണ്ടിന് പുറത്ത് ഉപേഷിച്ചതെന്ന് ഇവർ സംശയം ഉന്നയിക്കുന്നു.

 

വേസ്റ്റ് വാരി ഇട്ടിരിക്കുന്നതുപോലെയാണ് ചെരിപ്പുകൾ കൂട്ടിയിട്ടിരിക്കുന്നത്. പത്മകുമാറിന്റെ വീട്ടിലേതാണെന്ന് പറയാൻ, ഇവിടെ കുട്ടികളില്ല. പെൺകുട്ടികളുടെ ചെരുപ്പ് മാത്രമാണ് കാണാൻ കഴിയുന്നതും. വലിയ ആളുകളുടെ ചെരുപ്പും ഇക്കൂട്ടത്തിൽ ഇല്ല. ഇവിടേയ്ക്ക് ഒരു പക്ഷെ പോലീസ് അന്വേഷണം എത്തിയിട്ടുണ്ടാകില്ല എന്നും, കേരളാ പോലീസ് ഇത് അന്വേഷിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നുണ്ട്. പത്മകുമാറിനെ നുണ പരിശോധനയ്ക്ക് വിധേയമാക്കിയാൽ പലതും പുറത്തുവരും എന്നാണ് ഇവർ പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായിയുടെ അധിക്ഷേപം അനുഗ്രഹമായി കാണുന്നുവെന്ന് രേവന്ത് റെഡ്ഡി  (53 minutes ago)

കേരളത്തില്‍ യു.ഡി.എഫ് സര്‍ക്കാര്‍ വരുമെന്ന് ശശി തരൂര്‍ എം.പി  (1 hour ago)

ഭക്ഷ്യവിഷബാധയേറ്റ് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം, മാതാപിതാക്കള്‍ ഗുരുതരാവസ്ഥില്‍  (2 hours ago)

ബസില്‍ വെച്ച് 14 കാരിയെ ശല്യം ചെയ്ത 54കാരന് 11 വര്‍ഷ കഠിനതടവും 20,000 രൂപ പിഴയും  (2 hours ago)

മദ്യപിക്കാന്‍ ഭാര്യ പണം നല്‍കാത്തതില്‍ പ്രകോപിതനായ യുവാവ് തീകൊളുത്തി ജീവനൊടുക്കി  (3 hours ago)

പരസ്യപ്രചാരണം ഇന്ന് അവസാനിക്കും  (3 hours ago)

മറുപടിയുമായി പിണറായി വിജയൻ  (3 hours ago)

ഓട്ടോറിക്ഷ മറിഞ്ഞ് ദമ്പതികള്‍ക്ക് ദാരുണാന്ത്യം  (3 hours ago)

മൊജ്തബ ഖമേനി കോമയില്‍;  (3 hours ago)

RAIN ALERT സംസ്ഥാനത്ത് വേനൽ മഴ തുടരുന്നു;  (4 hours ago)

CPI ഉപജീവനമാര്‍ഗ്ഗം നശിപ്പിച്ചു വീഡിയോ  (4 hours ago)

  രാജ്യത്ത് എൽപിജി ക്ഷാമമുള്ളതിനാൽ ഓട്ടോറിക്ഷകൾ പെട്രോളിലേക്ക് മാറണമെന്ന് കേന്ദ്രമന്ത്രി    (4 hours ago)

ഒറ്റെയെണ്ണം കലാശക്കൊട്ടിനിറങ്ങണ്ട പുതുപ്പള്ളിയില്‍ കൊട്ടിക്കലാശമില്ല ചാണ്ടി ഉമ്മൻ ത്രസിപ്പിക്കുന്നു...!പാലക്കാട് രാഹുൽ കലാശക്കൊട്ടിനിറങ്ങും...?  (4 hours ago)

ഇറാന്റെ വൈദ്യുത നിലയങ്ങൾ വളഞ്ഞ് ചാവേറുകൾ...! ഘോര യുദ്ധം ഉടൻ..! അമേരിക്കയെ ഒറ്റി ചാരനെ റാഞ്ചി  (5 hours ago)

ഹോട്ടൽ ജീവനക്കാരൻ ഉടമയെ കുത്തിക്കൊലപ്പെടുത്തി... പ്രതി പിടിയിൽ  (5 hours ago)

Malayali Vartha Recommends