Widgets Magazine
12
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

ചോദ്യം ചെയ്യലിനോട് മുഖം തിരിച്ച് പത്മകുമാർ:- അക്കര്യത്തിൽ പത്മകുമാറിനും അനിത കുമാരിയ്ക്കും പല അഭിപ്രായങ്ങൾ...

09 DECEMBER 2023 11:46 AM IST
മലയാളി വാര്‍ത്ത

More Stories...

വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..

സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...

നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

താമരശേരി കോടതി വളപ്പിൽ അരങ്ങേറിയത്..നടുറോഡില്‍ തമ്മിലടിച്ച് കാമുകന്‍റെയും കാമുകിയുടെയും ബന്ധുക്കള്‍.. കോടതിയില്‍ പെണ്‍കുട്ടിയെ കാമുകനൊപ്പം പോകാനനുവദിച്ചുള്ള ഉത്തരവിന് പിന്നാലെ..

പി സി ജോർജും ഷോൺ ജോർജും ബി ജെ പിക്ക് പുറത്തേക്കോ..? സഭക്കെതിരായ പ്രസ്താവനകൾ.. അടിയന്തരമായി തിരുത്തിയില്ലെങ്കിൽ ബി ജെ പി വിടേണ്ടിവരുമെന്ന കൃത്യമായ സൂചന..

ഓയൂര്‍ തട്ടിക്കൊണ്ട് പോകല്‍ പ്രതികളുടെ ചോദ്യം ചെയ്യലില്‍ സുപ്രധാന വിവരങ്ങള്‍ പുറത്ത് വരുമ്പോള്‍ തന്നെ, മൊഴികളില്‍ വൈരുധ്യമുണ്ടെന്ന് അന്വേഷണ സംഘം. 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം നല്‍കാനുള്ള തയ്യാറെടുപ്പിലാണ് റൂറല്‍ ക്രൈംബ്രാഞ്ച് സംഘം. പ്രതികളെ ഒറ്റയ്ക്കിരുത്തിയും ഒന്നിച്ചിരുത്തിയുമാണ് അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യല്‍. പോലീസിന് നല്‍കിയ ആദ്യ മൊഴിയില്‍ തന്നെ പ്രതികള്‍ ഇപ്പോഴും ഉറച്ച് നില്‍ക്കുകയാണ്. ഒന്നാം പ്രതി കെ.ആര്‍. പദ്മകുമാര്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയത് പണത്തിനു വേണ്ടിയെന്നാണ് അന്വേഷണ സംഘത്തോട് ആവര്‍ത്തിച്ചു പറയുന്നത്.

എന്നാൽ എന്ത് കടബാധ്യത തീർക്കാനായിരുന്നു എന്ന ചോദ്യത്തിന് പരസ്പ്പര വിരുദ്ധമായ ഉത്തരങ്ങളാണ് അനിത കുമാരിയും, പത്മകുമാറും നൽകുന്നത്. ഇവരെ മൂന്ന് പേരെയും ഒരുമിച്ച് തിരുത്തിയും ചോദ്യം ചെയ്യല്‍ ഉണ്ടായി. പ്രതികളെ കസ്റ്റഡിയില്‍ ലഭിച്ചത് മുതല്‍ ആരംഭിച്ച ചോദ്യം ചെയ്യല്‍ രാത്രി ഏറെ വൈകിയും തുടര്‍ന്നിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്‍ കൊട്ടാരക്കര ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.എം.ജോസിന്റെ ഓഫീസിലായിരുന്നു ചോദ്യം ചെയ്യല്‍.

ഇവിടേയ്ക്ക് ഡിഐജി ആര്‍. നിശാന്തിനിയും വ്യാഴാഴ്ച വൈകുന്നേരം എത്തി. ഇവര്‍ ചില നിര്‍ദേശങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ ശേഷമാണ് മടങ്ങിയത്. പ്രതികളുമായി ഇന്ന് തെളിവെടുപ്പ് തുടങ്ങി. പല വിലപ്പെട്ട വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിക്കേണ്ടത് ചാത്തന്നൂരിലെ വീട്ടില്‍ നിന്നാണ്. അതുകൊണ്ടുതന്നെ തെളിവെടുപ്പുകള്‍ അവിടെ നിന്നാണ് തുടങ്ങിയത്.

പ്രതികളെ എവിടെ കൊണ്ടുപോയാലും വന്‍ ജനക്കൂട്ടം എത്തുമെന്നത് കണക്കിലെടുത്താണ് തെളിവെടുപ്പ് സംബന്ധിച്ച കാര്യങ്ങള്‍ ഉദ്യോഗസ്ഥര്‍ രഹസ്യമായി വയ്ക്കുകയാണ്. ശാസ്ത്രീയ തെളിവുകള്‍ അടക്കം ശേഖരിച്ച് ചോദ്യം ചെയ്യലും തെളിവെടുപ്പും പൂര്‍ത്തീകരിക്കുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. പ്രതികളെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കിയ ശേഷം കസ്റ്റഡി അപേക്ഷയില്‍ വിശദമായ വാദമാണ് നടന്നത്.

 

ഇതില്‍ ചില നിര്‍ണായക വിവരങ്ങള്‍ പ്രോസിക്യൂഷന്‍ കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്. മറ്റ് പല കുട്ടികളെയും തട്ടിക്കൊണ്ടുപോകാന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നുവെന്നതിന്റെ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട് എന്നതാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞ ഏറ്റവും സുപ്രധാന വിവരം. പ്രതികളില്‍നിന്ന് പിടിച്ചെടുത്ത ബുക്കുകളിലും ഡയറികളിലും ഇതിന്റെ വിശദാംശങ്ങള്‍ ഉണ്ട്.

 

ഇങ്ങനെ ലക്ഷ്യമിട്ട കുട്ടികളുടെ താമസസ്ഥലം അടക്കം ഡയറിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രതികളില്‍നിന്ന് ലാപ്‌ടോപ്പുകളും നാല് മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. ഇവയുടെ ശാസ്ത്രീയ പരിശോധനാ ഫലം കാക്കുകയാണ് ക്രൈംബ്രാഞ്ച് സംഘം.

ഇതില്‍നിന്ന് നിര്‍ണായകമായ പല വിവരങ്ങളും ലഭിച്ചേക്കുമെന്ന പ്രതീക്ഷയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പങ്കുവയ്ക്കുന്നത്. ഇതിനിടെ പത്മകുമാര്‍ ചോദ്യം ചെയ്യലിനോട് പൂര്‍ണ തോതില്‍ സഹകരിക്കുന്നില്ല എന്ന റിപ്പോര്‍ട്ടും പുറത്ത് വന്നിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അന്യഗ്രഹജീവികൾ ഭൂമിയിൽ !  (24 minutes ago)

പ്രവചനം മാറിമറിഞ്ഞു..!  (29 minutes ago)

BIHAR ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി നിതീഷ് കുമാർ  (50 minutes ago)

സംഗീതജ്ഞൻ ഏലിയാസ് എൽദോസ്  (1 hour ago)

അവസാന ഓഡിയോ സന്ദേശം..  (1 hour ago)

COURT പൊരിഞ്ഞ അടി  (2 hours ago)

  വിഖ്യാത പിന്നണിഗായിക ആശ ഭോസ്‌ലെ അന്തരിച്ചു.... മുംബൈയിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം, 92 വയസായിരുന്നു  (2 hours ago)

കരസേനയിലെ അഗ്നിവീർ ജനറൽ ഡ്യൂട്ടി & ട്രേഡ്സ് മാൻ പത്താം ക്ലാസ് വിഭാഗങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് റിക്രൂട്ട്മെന്റ് റാലി മൈസൂരുവിലെ (കർണാടക) ചാമുണ്ടി വിഹാർ സ്റ്റേഡിയത്തിൽ ഏപ്രിൽ 19 മുതൽ 26 വരെ  (2 hours ago)

P C GEORGE വേലിയിൽ കിടന്ന പാമ്പിനെയെടുത്ത് തലയിൽ വച്ച അവസ്ഥ  (2 hours ago)

ഹോർമുസിൽ നിന്ന് തുടങ്ങും  (2 hours ago)

കന്നി രാശി: വിഷുഫലം 2026  (2 hours ago)

ചിങ്ങം രാശി: വിഷുഫലം 2026  (3 hours ago)

കർക്കിടകം രാശി: വിഷുഫലം 2026  (3 hours ago)

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ആദ്യ ജയം...  (3 hours ago)

മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും ഇന്ന് നേർക്കുനേർ...  (3 hours ago)

Malayali Vartha Recommends