Widgets Magazine
20
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചോദ്യം ചെയ്യലിനോട് മുഖം തിരിച്ച് പത്മകുമാർ:- അക്കര്യത്തിൽ പത്മകുമാറിനും അനിത കുമാരിയ്ക്കും പല അഭിപ്രായങ്ങൾ...

09 DECEMBER 2023 11:46 AM IST
മലയാളി വാര്‍ത്ത

ഓയൂര്‍ തട്ടിക്കൊണ്ട് പോകല്‍ പ്രതികളുടെ ചോദ്യം ചെയ്യലില്‍ സുപ്രധാന വിവരങ്ങള്‍ പുറത്ത് വരുമ്പോള്‍ തന്നെ, മൊഴികളില്‍ വൈരുധ്യമുണ്ടെന്ന് അന്വേഷണ സംഘം. 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം നല്‍കാനുള്ള തയ്യാറെടുപ്പിലാണ് റൂറല്‍ ക്രൈംബ്രാഞ്ച് സംഘം. പ്രതികളെ ഒറ്റയ്ക്കിരുത്തിയും ഒന്നിച്ചിരുത്തിയുമാണ് അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യല്‍. പോലീസിന് നല്‍കിയ ആദ്യ മൊഴിയില്‍ തന്നെ പ്രതികള്‍ ഇപ്പോഴും ഉറച്ച് നില്‍ക്കുകയാണ്. ഒന്നാം പ്രതി കെ.ആര്‍. പദ്മകുമാര്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയത് പണത്തിനു വേണ്ടിയെന്നാണ് അന്വേഷണ സംഘത്തോട് ആവര്‍ത്തിച്ചു പറയുന്നത്.

എന്നാൽ എന്ത് കടബാധ്യത തീർക്കാനായിരുന്നു എന്ന ചോദ്യത്തിന് പരസ്പ്പര വിരുദ്ധമായ ഉത്തരങ്ങളാണ് അനിത കുമാരിയും, പത്മകുമാറും നൽകുന്നത്. ഇവരെ മൂന്ന് പേരെയും ഒരുമിച്ച് തിരുത്തിയും ചോദ്യം ചെയ്യല്‍ ഉണ്ടായി. പ്രതികളെ കസ്റ്റഡിയില്‍ ലഭിച്ചത് മുതല്‍ ആരംഭിച്ച ചോദ്യം ചെയ്യല്‍ രാത്രി ഏറെ വൈകിയും തുടര്‍ന്നിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്‍ കൊട്ടാരക്കര ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.എം.ജോസിന്റെ ഓഫീസിലായിരുന്നു ചോദ്യം ചെയ്യല്‍.

ഇവിടേയ്ക്ക് ഡിഐജി ആര്‍. നിശാന്തിനിയും വ്യാഴാഴ്ച വൈകുന്നേരം എത്തി. ഇവര്‍ ചില നിര്‍ദേശങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ ശേഷമാണ് മടങ്ങിയത്. പ്രതികളുമായി ഇന്ന് തെളിവെടുപ്പ് തുടങ്ങി. പല വിലപ്പെട്ട വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിക്കേണ്ടത് ചാത്തന്നൂരിലെ വീട്ടില്‍ നിന്നാണ്. അതുകൊണ്ടുതന്നെ തെളിവെടുപ്പുകള്‍ അവിടെ നിന്നാണ് തുടങ്ങിയത്.

പ്രതികളെ എവിടെ കൊണ്ടുപോയാലും വന്‍ ജനക്കൂട്ടം എത്തുമെന്നത് കണക്കിലെടുത്താണ് തെളിവെടുപ്പ് സംബന്ധിച്ച കാര്യങ്ങള്‍ ഉദ്യോഗസ്ഥര്‍ രഹസ്യമായി വയ്ക്കുകയാണ്. ശാസ്ത്രീയ തെളിവുകള്‍ അടക്കം ശേഖരിച്ച് ചോദ്യം ചെയ്യലും തെളിവെടുപ്പും പൂര്‍ത്തീകരിക്കുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. പ്രതികളെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കിയ ശേഷം കസ്റ്റഡി അപേക്ഷയില്‍ വിശദമായ വാദമാണ് നടന്നത്.

 

ഇതില്‍ ചില നിര്‍ണായക വിവരങ്ങള്‍ പ്രോസിക്യൂഷന്‍ കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്. മറ്റ് പല കുട്ടികളെയും തട്ടിക്കൊണ്ടുപോകാന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നുവെന്നതിന്റെ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട് എന്നതാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞ ഏറ്റവും സുപ്രധാന വിവരം. പ്രതികളില്‍നിന്ന് പിടിച്ചെടുത്ത ബുക്കുകളിലും ഡയറികളിലും ഇതിന്റെ വിശദാംശങ്ങള്‍ ഉണ്ട്.

 

ഇങ്ങനെ ലക്ഷ്യമിട്ട കുട്ടികളുടെ താമസസ്ഥലം അടക്കം ഡയറിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രതികളില്‍നിന്ന് ലാപ്‌ടോപ്പുകളും നാല് മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. ഇവയുടെ ശാസ്ത്രീയ പരിശോധനാ ഫലം കാക്കുകയാണ് ക്രൈംബ്രാഞ്ച് സംഘം.

ഇതില്‍നിന്ന് നിര്‍ണായകമായ പല വിവരങ്ങളും ലഭിച്ചേക്കുമെന്ന പ്രതീക്ഷയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പങ്കുവയ്ക്കുന്നത്. ഇതിനിടെ പത്മകുമാര്‍ ചോദ്യം ചെയ്യലിനോട് പൂര്‍ണ തോതില്‍ സഹകരിക്കുന്നില്ല എന്ന റിപ്പോര്‍ട്ടും പുറത്ത് വന്നിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കിയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു  (3 hours ago)

ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം  (3 hours ago)

മദ്യലഹരിയില്‍ അനന്തരവന്റെ അടിയേറ്റ് അമ്മാവന്‍ മരിച്ചു  (3 hours ago)

തമിഴ്‌നാട്ടില്‍ പടക്ക നിര്‍മാണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ 22 മരണം  (4 hours ago)

വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞതിനെ കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്ന് കെ സി വേണുഗോപാല്‍  (4 hours ago)

കുംഭമേള വൈറല്‍ പെണ്‍കുട്ടി പൊലീസിനു മുന്നില്‍ ഉടന്‍ ഹാജരാകാന്‍ സാധിക്കില്ലെന്ന് ഭര്‍ത്താവ്  (4 hours ago)

ഇറാന്‍ യുഎസ് ചര്‍ച്ച ഇന്ന് നടന്നേക്കുമെന്ന് സൂചന; യുഎസ് പ്രതിനിധി സംഘം ഇസ്ലാമാബാദില്‍ എത്തുമെന്ന് ട്രംപ്  (4 hours ago)

തിരുവനന്തപുരം നെട്ടയം മലമുകളില്‍ ബിജെപി പ്രവര്‍ത്തകരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം  (5 hours ago)

19കാരനെ കൊന്ന് ലഗേജ് ബാഗിലാക്കി ഉപേക്ഷിച്ച സംഭവത്തില്‍ ബന്ധു പിടിയില്‍  (5 hours ago)

പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തി വെക്കാന്‍ ഉത്തരവിട്ട് കളക്ടര്‍  (5 hours ago)

ഓപ്പറേഷന്‍ ഡിഹണ്ട്; നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടി; വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 39 കേസുകള്‍ രജിസ  (11 hours ago)

വയനാട്ടില്‍ സര്‍ക്കാര്‍ കാപട്യം കാണിച്ചു; നിര്‍മ്മിച്ച വീടുകളില്‍ ചോര്‍ച്ചയാണ്. ചോര്‍ച്ച പരിശോധിക്കേണ്ടത് മന്ത്രിയല്ല. അത് മന്ത്രിയുടെ ജോലിയല്ല; പൊട്ടിത്തെറിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (11 hours ago)

വനിതാസംവരണത്തിന്റെ മറവില്‍ ശുദ്ധ തട്ടിപ്പ്; രാഷ്ട്രീയ ദുഷ്ടലാക്കോടെയുള്ള മണ്ഡലവിഭജനം ആയിരുന്നു കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം; ആഞ്ഞടിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (11 hours ago)

രാത്രി കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം; ഭക്ഷ്യവിഷ ബാധയെന്ന് കരുതി...!!! പിന്നാലെ ഒരു കുട്ടി മരിച്ചു; തൃശ്ശൂരിൽ എട്ട് വയസ്സുകാരന് പാമ്പുകടിയേറ്റ് ദാരുണാന്ത്യം; കുട്ടികൾ കിടന്ന മുറിയിലെ തലയണയ്ക്കടിയിൽ നിന്ന  (11 hours ago)

വേനലവധിക്കാലമാണെങ്കിൽ സ്‌കൂളിന്റെ പ്രവർത്തനം തടസ്സമില്ലാതെ മുന്നോട്ടു കൊണ്ടു പോകേണ്ടതുണ്ട്; മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ജി.എൽ.പി. സ്‌കൂളിൽ ആവശ്യമായ അധ്യാപകരെ അടിയന്തിരമായി താൽക്കാലികമായി നിയമിക്കുന്  (11 hours ago)

Malayali Vartha Recommends